നിനക്കായ് | ✍️ CK SAAJINA | ഫുൾ പാർട്ട്
നിനക്കായ്
ഫുൾ പാർട്ട്
പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ ...
ഡാ അൻവറെ ...
ഇന്ന് എവിടെയും പോവാനില്ലെ അനക്ക് ,
ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു ...
ഇങ്ങനൊരു പോത്ത്..
ഡാ.. സമയം എട്ട് കഴിഞ്ഞു
എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും
എണീക് അൻവറെ ..,
ഡാ.... അൻവർ എണീക്ക് ഇല്ലങ്കിൽ ഇന്നും നിനക്ക് കിട്ടും .
ഇത്താത്തയുടെ സ്നേഹമൊഴി പെട്ടന്ന് പുരുഷശബ്ദ്ദമായി മാറിയപ്പോൾ .
അൻവർ പരിഭ്രമത്തോടെ കണ്ണ് തുറന്നു ....,
തലയ്ക്ക് വല്ലാത്തൊരു ഭാരം തോന്നി കൂടാതെ അസ്ഹന്യമായ തണുപ്പും ,
വെള്ള വസ്ത്രം ധരിച്ചു
മുന്നിൽ ഇരിക്കുന്ന ആളെ പതിയെ തിരിച്ചറിഞ്ഞു അൻവർ ...
രാഹുൽ , തന്റെ ജയിൽകൂട്ട് 666
അൻവറിന്റെ കണ്ണ് മുന്നിൽ നിന്നും
തന്റെ ബെഡ്‌റൂം ജയിലറ ആയി മാറുകയായിരുന്നു....,
എന്താ ഡാ നിനക്കൊന്നും ഇറങ്ങാൻ ആയില്ലെ ?...
പോലീസുക്കരന്റെ ചോദ്യം
പുൽപായയിൽ നിന്നും എഴുന്നേറ്റ് നിൽക്കവേ പുതിയതായി വന്ന സൂപ്രണ്ടിന്റെ സൽക്കാരം വേദന കൊണ്ട് ശരീരം നുറുങ്ങുന്ന പോലെ തോന്നി അൻവറിന് ..
പല്ല് തേപ്പും കുളിയും കഴിഞ്ഞപ്പോ മരവിപ്പാണ് തോന്നിയത്
പിന്നെ തോട്ടത്തിലേക്ക് ഇറങ്ങുമ്പോഴാണ് ഒരു പോലീസുക്കാരൻ പറഞ്ഞത്
ഡാ അൻവറെ . നിനക്കിന്ന് തോട്ടത്തിൽ അല്ല ജോലി .,,
അപ്പുറം പാറ പൊട്ടിക്കലാണ്
അല്ല സർ പെട്ടന്ന് എന്താ മാറ്റം , അൻവർ ചോദിച്ചു
സൂപ്രണ്ടിന്റെ തീരുമാനം ആണ് മ്മ്മ് നടക്ക് ...
ഒന്നും മിണ്ടാതെ അൻവർ ആ പോലീസുക്കാരന്റെ പിന്നാലെ നടന്നു .....
വെയിൽ ഉദിച്ചു ഉയരുംന്തോറും അൻവറിന് തളർച്ച കൂടി വരും പോലെ തോന്നി തലയിൽ വല്ലാത്തൊരു ഭാരം
തൊണ്ട വരളും പോലെ .
സാർ .. കുറച്ചു വെള്ളം തരുമോ ?.
വെള്ളമൊന്നും കുടിക്കണ്ട അങ്ങനെ തളരുന്ന മനസ്സും ശരീരവും അല്ലല്ലോ നിന്റെ...
അവിടേക്ക് നടന്നു വന്ന് കൊണ്ട് സൂപ്രണ്ട് പരിഹാസ രൂപത്തിൽ പറഞ്ഞു ...
അൻവർ പിന്നെ വെള്ളത്തിന് ചോദിച്ചില്ല
പാറ ആഞ്ഞു വേട്ടനായി ചുറ്റിക മേൽപൊട്ട് ഉയർത്തിയതും കാൽ ഒന്ന് ഇടറിയതും ഒരുമിച്ചു ആയിരുന്നു ..
പാറ കെട്ടുകൾക്ക് ഇടയിലൂടെ അൻവർ ബോധം മറഞ്ഞു നിലം പതിച്ചു .
മറ്റു ജയിൽ പുള്ളികൾ ഓടി കൂടിയപ്പോൾ ..
ജയിൽ സൂപ്രണ്ട് ഒരു ആക്രോശം ആയിരുന്നു
ഒരാളും തൊട്ട് പോവരുത് ,,
തടിച്ച ശരീരവും
മുഖം പാതി കാണാത്ത മീശയും പിരിച്ചു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ അടുത്ത് പോയി ...
കമഴ്ന്ന് കിടക്കുന്ന അൻവറിന്റെ മുഖം തിരിക്കുവാൻ അയാൾ ബൂട്ടിട്ട കാൽകൊണ്ട് മറിച്ചിട്ടു..
രക്തവും മണ്ണും ഇടകലർന്ന
അൻവറിന്റെ മുഖത്തേക്ക് സൂപ്രണ്ട് പാറപുറത്തിരുന്ന
ജഗ്ഗിലെ വെള്ളമെടുത്ത്
ഒഴിച്ചു ...
നിന്ന നിൽപ്പിൽ നിന്നും ഒഴിച്ചത് കൊണ്ട്
മുറിവിൽ ശക്തമായി തന്നെ വെള്ളം തെറിച്ചു വീണു ..
ആ അബോധവസ്തയിലും അൻവർ വേദന കൊണ്ട് ഞെരങ്ങുന്നുണ്ടായിരുന്നു..
ഒരു ലഹരി പ്രയോഗം പോലെ.
സൂപ്രണ്ട് ആ വേദന കണ്ട് ആനന്ദിച്ചു ..
സാറെ അവന്റെ തലയിൽ നിന്നും ബ്ലഡ് പോവുന്നുണ്ട്.
ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ.. കോൺസ്റ്റബിൾ പാതി വെച്ചു നിർത്തി ..
ഇവനൊക്കെ മരിച്ചു പോയാൽ ആർക്കാ ഡോ നഷ്ട്ടം , അവിടെ കിടക്കട്ടെ
സർ നാളെ കോടതിയിൽ ഹാജർ ആക്കാൻ ഉള്ളതാണ് . കോൺസ്റ്റബിൾ അല്പം ഭയത്തോടെ. പറഞ്ഞു...,,
നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം....
സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു ...
പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു
****************************
എന്താ പ്രീതി നിന്നെ കടന്നൽ കൂട്ടം അക്രമിച്ചോ മുഖമെന്താ ഇങ്ങനെ ?...
പ്രീതി കസേര വലിച്ചിട്ട് ഇരുന്നു അരിശം അടക്കാൻ പാട് പെടും പോലെ തോന്നി നിമിഷയ്ക്ക് ...
എന്താ പ്രീതി ... നീ ഒരു എമർജൻസി കേസ് വന്നിട്ട് പോവും വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ പിന്നെന്ത ഇപ്പൊ ഇങ്ങനെ ....
ആ എമർജൻസി കേസ് മോർച്ചറിയിലേക്ക് ആയാമതിയായിരുന്നു ..,
നിമിഷ ഒന്നും മനസ്സിലാവാതെ പ്രീതിയെ നോക്കി ഇരുന്നു..
പ്രീതി ആരെയാ എമർജൻസി ആയി കൊണ്ട് വന്നത് ?..
ഇങ്ങനെ അരിശം കൊള്ളാൻ
ആരാ ആ വ്യക്തി ?.. നിമിഷ ചോദിച്ചു ,
വ്യക്തിയല്ല പിശാച് ആണ് അവൻ.., പെണ്ണെന്ന വർഗ്ഗത്തിന്റെ ആ ജന്മ ശത്രു .
ആണെന്ന വർഗ്ഗത്തിന്റെ അപമാനവും ...
പ്രീതി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു ..
അൻവർ ......
നിമിഷ അറപ്പോടെ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു
അവനോ ?...
ജോലി നേഴ്സ് ആയത് കൊണ്ട് ഏത് പെണ്ണും തൊടാൻ അറയ്ക്കുന്ന അവനെ ശുശ്രുഷിക്കേണ്ടി വന്നു...
ജീവിതത്തിൽ ഇന്നാദ്യമായി തോന്നിപ്പോയി മുന്നിൽ കിടക്കുന്നത് ശവം ആയിപോവണെ എന്ന് ....,,
ശരിയാണ് ഇവനെ ശുശ്രുഷിക്കുന്നതിലും നല്ലത് ഈ ജോലി നിർത്തുന്നതാണ് നിമിഷ പ്രീതയുടെ അഭിപ്രായത്തോട് യോജിച്ചു.....,
സൂപ്രണ്ട് ഈ നേരം ഡോക്ക്ടർ വിമലിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു....,
പേടിക്കാൻ ഒന്നുമില്ല ബ്ലഡ് കുറെ പോയിട്ടുണ്ട്
നാളെ വൈകുന്നേരത്തിന് മുമ്പ് പോവാൻ പറ്റും സാർ ..,
എന്ത് പേടി ഡോക്ക്ടർ ഇവനൊക്കെ ആ വീണ വീഴ്ചയിൽ തീരുന്നതാ നല്ലത്., സൂപ്രണ്ട് പറഞ്ഞു.
എന്റെ മുന്നിൽ വരുന്നത് എല്ലാം എനിക്ക് രോഗികൾ മാത്രമാണ്
അതിൽ ജയിൽ പുള്ളിയെന്നോ മന്ത്രിയുടെ മകനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരൻ എന്നോ ഇല്ല...
അത്കൊണ്ട് തന്നെ അവരുടെ ആരോഗ്യം തിരികെ കിട്ടുന്നതെ ഞാൻ നോക്കാറുള്ളൂ ,,
സൂപ്രണ്ടിന് അത് അത്ര പിടിച്ചില്ല .. വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് നടന്നു ..
അൻവറിന്റെ മിഴികൾ സഡേഷന്റെ വീര്യം കുറഞ്ഞപ്പോൾ പതിയെ തുറന്നു ........
കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു അൻവർ ..
താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് ...
തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു....,
അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ ..
3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,, പരോൾ പോലും ഇല്ലാതെ ,
അൻവർ .. എങ്ങനുണ്ട്
ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് ...
അൻവർ മറുപടി പറയാതെ ഡോക്ക്ടറെ ഒന്ന് നോക്കുക മാത്രം ചെയ്തു .
ഡോക്ക്ടർ അൻവറിനെ സൂക്ഷ്‌മമായി ഒന്ന് ശ്രദ്ധിച്ചു ,
മെലിഞ്ഞുണങ്ങിയ ഒരു രൂപം
മുടി പറ്റെ വെട്ടി നിരത്തിയിരിക്കുന്നു .. ചികിത്സയ്ക്കിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തല്ല് കൊണ്ട് ചതഞ്ഞ പാടുകൾ കണ്ടിരുന്നു.... 25 വയസ്സ്
ഈ പ്രായത്തിൽ ഇവൻ ചെയ്ത തെറ്റ് എന്താവും..,,
ആ മുഖത്തേക്ക് നോക്കി നിൽക്കും തോറും ഡോക്ക്ടർ വിമലിന് ഒരു അനുകമ്പ തോന്നി അൻവറിനോട് ..
പിന്നിലുള്ള നഴ്സിനോട് ബിപി ചെക്ക് ചെയ്യാൻ പറഞ്ഞു ഡോക്ക്ടർ .
നഴ്സിന്റെ മുഖഭാവവും തൊടാൻ അറയ്ക്കുന്നതും കണ്ട ഡോക്ക്‌ടർ
നഴ്‌സിനെ മാറ്റി നിർത്തി ബിപി ചെക്ക് ചെയ്‌തു...,,
അൻവർ കണ്ണടച്ചു കിടക്കുക ആയിരുന്നു .
റൗൺസിങ് കഴിഞ്ഞു റൂമിൽ കയറി
തന്റെ കസേരയിൽ വന്നിരിക്കുമ്പോൾ ഡോക്ക്ടർ സിസ്റ്ററോട് പറഞ്ഞു...
അൻവർ നമ്മുടെ പേശ്യന്റ് ആണ് , അത്കൊണ്ട് തന്നെ നമ്മുടെ ജോലി ചെയ്യാൻ നമ്മൾ അറയ്ക്കാനോ വെറുക്കാനോ നിൽക്കരുത് ..
ഡോക്ക്ടർ ഒരു ജയിൽ പുള്ളിയെ അസുഖം വന്നാൽ പരിചരിക്കാം പക്ഷെ ഇവനെ...
സിസ്റ്റർ ദേഷ്യം പ്രകടിപ്പിക്കാൻ ആവാതെ നിന്നു ,,
മ്മ്മ്... എന്താ ഒരു പക്ഷെ ,
ഡോക്ക്ടർക്ക് അവനെ അറിയാത്തത് കൊണ്ടാണ്
അറിഞ്ഞിരുന്നെങ്കിൽ ഡോക്ക്ടർ അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ലായിരുന്നു ..
തെറ്റ്ക്കാരൻ ആയത് കൊണ്ടാണല്ലോ അവനിപ്പോ ജയിലിൽ.,
അത് കൊണ്ടാണല്ലോ അവനീ ക്രൂര മർദ്ദനം ഏറ്റുവാങ്ങിയതും ഇവിടെ എത്തിയതും....
സൊ സിസ്റ്റർ അതൊന്നും നമ്മുടെ വിഷയമോ നമ്മളെ ബാധിക്കുന്നതോ അല്ല....,
ചികിത്സയ്ക്കുക ശുശ്രുഷിക്കുക അത് മാത്രം നോക്കിയ മതി....,,
ഡോക്ക്ടർ വിമൽ പറഞ്ഞു നിർത്തി ,
നേഴ്സ് പിന്നൊന്നും മിണ്ടിയില്ല ....
***************************
അൻവറിനെ ജയിലിലേക്ക് കൊണ്ട് പോവാനായി ICU വിലേക്ക് കയറിയ ഡോക്ക്ടറും നഴ്സും ഞെട്ടി തരിച്ചു...
നിങ്ങളെന്താ ഡോക്ക്ടർ പറയുന്നത്
ICUവിൻ വാതിലിന്റെ പുറത്തു നിന്ന് അവിശ്യസിനതയോടെ ചോദിച്ചു സൂപ്രണ്ട് ,,,
അറിയില്ല സാർ കുറച്ചു മുമ്പ് അവൻ ഇവിടെ ഉണ്ടായതാണ്..
സൂപ്രണ്ടിന്റെ നെറ്റിത്തടം വിയർപ്പ് പൊടിഞ്ഞു...
പിന്നെ ഹോസ്പ്പിറ്റിൽ മുഴുവനും ടൗണുകളും പോലീസ് നെട്ടോട്ടം ആയിരുന്നു...,,
ഡോക്ക്ടർ വിമൽ അൻവറിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം പ്രതീക്ഷിച്ചിരുന്നില്ല ..,
ഇപ്പൊ എന്തായി എന്ന ഭാവമായിരുന്നു നഴ്സിന്റെ മുഖത്ത് ..
പലരും ഹോസ്പ്പിറ്റിലിൽ അടക്കം പറയുന്നത്
ഡോക്ക്ടർ വിമൽ കേട്ടു..,
അതിൽ കൂടുതലും അൻവറിന്റെ മരണം ആഗ്രഹിക്കുന്ന വാക്കുകൾ ആയിരുന്നു...
ആർക്കൊക്കെയോ തടവ് പുള്ളി പുറത്തു ചാടിയതിന്റെ ഭയവും ,,
നേരം ഇരുട്ടി തുടങ്ങി ഇത് വരെ അൻവറിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല പോലീസിന്
ICU വിന് കാവൽ നിന്ന രണ്ടു കോൺസ്റ്റബൾസിന് സസ്‌പെൻഷൻ .
സൂപ്രണ്ടിന് മേലധികാരികളുടെ വഴക്കും ഉത്തരവുകളും ,,,
സായാഹ്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റ് പോയി .
പോലീസിന്റെ അനാസ്ഥ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു.......,
ഡോക്ക്ടർ വിമലും ആ ന്യൂസ് കണ്ടു.
ജീവപര്യന്തം പ്രതിയാണോ അൻവർ ?..
ഒരു ജയിൽ പുള്ളി എന്നതിനപ്പുറം മറ്റൊന്നും താൻ അന്വേക്ഷിച്ചിട്ടില്ല അൻവറിനെ കുറിച്ച് ...
ഡോക്ക്ടർ ന്യൂസ് പേപ്പറിൽ കണ്ണോടിച്ചു ....
വയിച്ചത് വിശ്വസിക്കാൻ ആവാതെ ഡോക്ക്ടർ പകച്ചിരുന്നു
അൻവറിന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു ,,
സ്വയം ഇല്ല എന്ന് തലയനക്കി കൊണ്ടിരുന്നു ഡോക്ക്ട്ടർ ,,
എന്താ ഡോക്ക്ടർ തനിയെ ഇരുന്നൊരു ആലോചന
ഡോക്ക്ടർ ബാബുവിന്റെ ചോദ്യമായിരുന്നു അത്
ഡോക്ക്ടർ വിമൽ പത്രം മേശയ്ക്ക് മുകളിൽ ബാബു ഡോക്ക്ടർക്ക് നേരെ ഇട്ടു .
ആ... ഇവനെ ഇനി കിട്ടും വരെ എല്ലാരുടെ സമാധാനവും പോവും.. ഡോക്ക്ടർ ബാബു പറഞ്ഞു ,
ഇതൊക്കെ സത്യമാണോ ?.. സംശയത്തോടെ
വിമൽ ഡോക്ക്ടർ ചോദിച്ചു
ഈ കേസ് നടക്കുമ്പോൾ വിമൽ ഡോക്ക്ട്ടർ വിദേശത്ത് ആയിരുന്നത് കൊണ്ടാണ് ഇത് അറിയാതിരുന്നത്
സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെട്ടി നുറുക്കി കർണ്ണാടകയിലെ ഏതോ കൊക്കായിൽ വലിച്ചെറിഞ്ഞവനാണ് ..
ആ പെണ്ണിന്റെ ഒരു പൊടി പോലും കിട്ടിയില്ല അടക്കം ചെയ്യാൻ പോലും .....
അവസാനം അവന്റൊരു കീഴടങ്ങലും കുറ്റ സമ്മതവും .
ബാബു ഡോക്ക്ടർ ദേഷ്യത്തോടെ പറഞ്ഞു നിർത്തി...
വിമൽ ഡോക്ക്ടർ
ഓർത്തു കൊണ്ടിരുന്നത്
ഈ ഹോസ്പ്പിറ്റിലിൽ കണ്ട രൂപമല്ലാതെ ..,
അൻവറിന്റെ പത്രത്തിലെ മുഖം ഇതിന് മുമ്പ് താൻ എവിടെ വെച്ചാണ് കണ്ടത് എന്നായിരുന്നു.....,,
നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി.,
പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു..
അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു ..
പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല ...,
കോടതി സമയം ആയി ...
കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം
ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു.....,
ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി വധശിക്ഷ നൽകണം എന്ന് വാദിഭാഗത്തിന്റെ അപ്പീൽ വിധി പറയനായി മാറ്റി വെച്ച ദിവസമായിരുന്നു ...,,
എന്നാൽ ആരും പ്രതീക്ഷിക്കാത്ത കാര്യം കോടതി മുറ്റത്തു നടന്നു. ,,
ജനങ്ങളുടെ കൂട്ടായ്‌മ ഇല്ലാതെ പോലീസിന്റെ അകമ്പടി ഇല്ലാതെ അൻവർ കോടതി വളപ്പിലേക്ക് കാല് എടുത്തു വെച്ചു ...,
ജയിൽ പുള്ളിയുടെ വേഷം കണ്ടതും കോടതി വളപ്പിലെ സുരക്ഷാ അധികൃതർ പോലീസിനെ വിവരമറിയിച്ചു ....
പോലീസുക്കാർ നിമിഷങ്ങൾക്കകം അൻവറിനെ പൊതിഞ്ഞു..
പഴം ചക്കയിൽ ഈച്ച എന്ന പോലെ കോടതിവളപ്പും പരിസരവും എല്ലാവരും തിങ്ങി നിറഞ്ഞു...,
അവസരം കിട്ടിയാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിക്ക് വധശിക്ഷ വേണമെന്നും പോലീസിന്റെ കഴിവ് കൊണ്ട് മാത്രമാണ് പ്രതി പിടിയിലായതെന്നും ഇല്ലങ്കിൽ മറ്റൊരു ക്രൂരത കൂടി പ്രതി ചെയ്യും എന്ന് പ്രോസിക്യൂഷൻ വാദിച്ചു... ..
വാദം മുഖവിലക്ക് എടുത്ത് കൊണ്ട് ജഡ്ജി ഉത്തരവിട്ടു
പ്രതിക്ക് പരോൾ ഇല്ലാത്ത കർശന ജീവപര്യന്ത്യം "
എല്ലാ കണ്ണുകളും അൻവറിലേക്ക് നീണ്ടു .
ഭാവ മാറ്റമില്ലാതെ അൻവറും.
പോലീസ് ബസ്സിൽ അൻവറിനെ കയറ്റുമ്പോൾ ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ..
ആരെ വെട്ടി നുറുക്കനാ ഡാ.. പോയതെന്ന് ,
അങ്ങനെ കേട്ടാൽ അറയ്ക്കുന്ന പല കമന്റുകളും ജനകൂട്ടത്തിൽ നിന്നും അൻവർ കേട്ടു .
പ്രകൃതി പെട്ടന്നു കറുത്തു
അപ്രതീക്ഷിതമായ ചെറുമഴ എല്ലാരെയും നനയിച്ചു ..,
കൂട്ടത്തിൽ പ്രായമായൊരു സ്ത്രീ പറഞ്ഞു..
അവന് ശിക്ഷ നൽകിയത് ആ ആത്മാവിന് സന്തോഷമായി അതാ ഈ മഴ .
അത് കേട്ടു നിന്ന ചില പത്രക്കാർ കയ്യിൽ കരുതിയ നോട്ട്സിൽ പേന കൊണ്ട് അത് കുറിച്ചിട്ടു ..,
ഉച്ചയ്ക്ക് മുമ്പ് അൻവർ കീഴടങ്ങി എന്നറിഞ്ഞിരുന്നു..
ഇപ്പൊ നേരം ഇരുട്ടി ഇത് വരെ ഭായിയെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ ,,
ഒന്നര വർഷത്തെ നേരിട്ടുള്ള പരിജയമേ ഉള്ളു അൻവറിനെ .
വയസ്സിന് ഇളയത് ആണെങ്കിലും ഭായ് എന്നെ താൻ വിളിക്കാറുള്ളൂ..
എല്ലാവരും അൻവറിനെ വെറുക്കുമ്പോഴും അവസരം കിട്ടുമ്പോയൊക്കെ ഉപദ്രവിക്കുമ്പോഴും ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന അൻവറിനെ ഒരു ദുഷ്ടനായി കാണാൻ തനിക്ക് സാധിച്ചിട്ടില്ല .....,,
അപ്പോഴാണ് സെല്ലിന് മുന്നിൽ കൂടി ഒരു പോലീസ് പോവുന്നത് രാഹുലിന്റെ ശ്രേദ്ധയിൽ പ്പെട്ടത് ,
സാർ. ..
മ്മ്മ്... എന്താ
അല്ലാ .. അൻവർ. ..
മടിയോടെ രാഹുൽ ചോദിച്ചു.
അവനെ ഇനി പുലർച്ച നോക്കിയ മതി
ഐജിയും സൂപ്രണ്ടും ഒക്കെ
അവൻ ഇന്നല പോയ ടൂറിന്റെ വിശേഷങ്ങൾ ചോദിച്ചറിയുവാ . തൊട്ടും തലോടിയും....
രാഹുൽ നിശബ്ബ്ദ്ദമായി നിലത്തിരുന്നു..,
ഇനി പുലർച്ചെ കൊണ്ടു വന്നിടും
നിശ്ചലമായ ഒരു ശവത്തെ പോലെ ,,,
ഇത് പോലുള്ള കാഴ്ച്ച എത്ര വട്ടം കണ്ടത താൻ
എന്നാലും അവൻ വേദന കൊണ്ട് ഒന്ന് കരഞ്ഞു കണ്ടിട്ടില്ല.....,
*******************
പാതിരാത്രിയിൽ എപ്പോഴോ രണ്ടു പോലീസുകാർ അൻവറിനെ ഇരുണ്ട സെല്ലിന് ഉള്ളിൽ കൊണ്ടുവന്നു തള്ളിയിട്ടു.....,
ചുമർ ചാരി അവശനായി ഇരിക്കുന്ന അൻവറിനെ നോക്കി ,
രാഹുൽ ചോദിച്ചു
എന്തിനാ വീണ്ടും പിടി കൊടുത്തത് അറിയില്ലെ ഭായിക്ക് ..
ഇവരെ കയ്യിൽ കിട്ടിയാൽ ഭയിയെ കൊന്ന് കോലവിളിക്കും എന്ന് ,..
ഒരു പ്രതികരണവും ഇല്ലാതെ അൻവർ രാഹുലിനെ നോക്കി ഇരുന്നു...,
രാഹുൽ തുടർന്നു...
ഭായിക്ക് അറിയോ
ഭാര്യയുടെ കാമുകനെ കയ്യോടെ പിടിച്ചു കുത്തി കീറി പോലീസിൽ കീഴടങ്ങുമ്പോൾ ഒട്ടും കുറ്റബോധം തോന്നിയില്ല..,,
പക്ഷെ ഇപ്പൊ തോന്നുന്നു ഭായ് ചെയ്തത് പോലെ കൊല്ലേണ്ടത് വഞ്ചിച്ചവളെ ആയിരുന്നു..
അവളെ ഞാൻ സ്നേഹിച്ചത് പോലെ മറ്റൊരാൾ അവളെ സ്നേഹിച്ചത് അവളുടെ തെറ്റല്ല...
എന്നാൽ അവൾ അങ്ങോട്ടും അതെ സ്നേഹം നമ്മളെ ചതിച്ചു കൊണ്ട് അന്യപുരുഷന് നൽകുമ്പോൾ ....
ജീവിതത്തിൽ ആണത്തമുള്ള ഒരുത്തനും അത് പൊറുക്കാൻ ആവില്ല....
അവനെ അല്ലായിരുന്നു അവൾക്കായിരുന്നു ആ കുത്ത് കൊടുക്കേണ്ടിയിരുന്നത്....
ഇപ്പോഴും അവൾ ചെയ്ത തെറ്റിന് ശിക്ഷ എനിക്കാണ്
അവളിപ്പോഴും...., രാഹുൽ പല്ല് കടിച്ചു ...
പെണ്ണെന്ന വർഗം എല്ലാം വഞ്ചകിമരാണ് ഭായ് ,,,
എന്താ... ഡാ .. നീ പറഞ്ഞത്. എല്ലാ പെണ്ണും വഞ്ചകി എന്നോ .. ആരാ നിന്നോട് ..പറഞ്ഞ...ഇത് ...
കിതപ്പോടെ അൻവർ രാഹുലിന്റെ കഴുത്തിന് കേറി പിടിച്ചു കൊണ്ട് ചോദിച്ചു.....,
രാഹുൽ പ്രതികരിക്കാൻ പോലും മറന്ന് കണ്ണും തള്ളി അൻവറിന്റെ ഭാവമാറ്റം കാണുക ആയിരുന്നു... .,,,
ഇല്ല... പെണ്ണ് വഞ്ചിക്കില്ല.... പെണ്ണ് വഞ്ചിക്കില്ല ... ..
പെണ്ണ്. ..വ...ഞ്ചി.. .ക്കി...
അൻവറിന്റെ ബോധം മറഞ്ഞു വീണു.
ഭായ് .... ഭായ് ... എണീക്ക്...
രാഹുൽ തട്ടി വിളിച്ചു ...,
ശരീരത്തിനും മനസ്സിനും ബാധിച്ച തളർച്ചയിൽ അൻവർ മയക്കത്തിലേക്ക് ഊളിയിട്ടു ....
രാഹുൽ ഓർത്തു ,
ഈശ്വര ഇതെന്ത് ജന്മം വഞ്ചിച്ച കാമുകിയെ വെട്ടി നുറുക്കിയിട്ട് ഇത്ര വർഷം
തടവറയേക്കാളും കൂടുതൽ മാനസിക ശാരീരിക ശിക്ഷ അനുഭവിച്ചു....,
എന്നിട്ട് ഇപ്പോഴും പറയുന്നു പെണ്ണ് വഞ്ചകി അല്ലെന്ന് ,,
അപ്പോൾ എല്ലാരും പറയും പോലെ
ഇയാൾ ഇല്ലാത്ത സംശയത്തിന്റെ പേരിൽ ഒരു പാവം പെണ്ണിനെ കൊന്നതാണൊ ,,
ഇയാളൊരു ദുഷ്ട്ടൻ ആണെങ്കിൽ എന്തിന് തടവ് ചാടിയിട്ട് ഒരു രാത്രിക്ക് ശേഷം കോടതിയിൽ കിഴടങ്ങി .....?.
ശരിക്കും വിചിത്രമാണ് ഈ ഭായിന്റെ കാര്യം ,
ആ പെണ്ണിനെ വീട്ടിൽ ആരുമില്ലാത്ത സമയത്തു പോയി കൊന്നു എന്നാണ് പറയുന്നത് ..,,
ഫ്ലാറ്റിലെ സിസി ടീവിയിൽ പതിഞ്ഞിട്ടുണ്ട് ഭായി നിശ്ചലമായ ആ പെണ്ണിന്റെ ശരീരം എടുത്തു കൊണ്ട് പുറത്തേക്ക് പോവുന്നത്....
മണിക്കൂറുകൾക്ക് മുമ്പ് അതിനുള്ളിൽ ബഹളം കേട്ടുവെന്ന സാക്ഷി മൊഴിയും ഉണ്ട് ,
കർണ്ണടകത്തിലെ ഒരു ഡെയ്ഞ്ചർ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു പോലും ..,
ആ കൊക്കയിലേക്ക് പരിശോധനയ്ക്കായി ഇറങ്ങി ചെല്ലുക എന്നത് അസാധ്യമാണ് , വന്യമൃഗങ്ങൾ അതൊക്കെ ക്ഷണ നേരം കൊണ്ട് തിന്നു തീർത്തു കാണും.
സിസിടിവിയിലെ ദൃശ്യങ്ങളും ഭായിയുടെ കുറ്റ സമ്മതവും ആണ് ഈ ജീവപര്യന്ത്യം കിട്ടാൻ കാരണം ,,
ഇതൊക്കെ മാധ്യമങ്ങളിൽ വായിച്ചുള്ള അറിവാണ് ..
പക്ഷെ എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല.
ക്രൂരമനസ്സിന് ഉടമയായ ഒരാളുടെ പെരുമാറ്റം അല്ല ഭായിയുടെ , പിന്നെ എന്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ...
ഇതൊക്കെ ആരോട് ചോദിക്കാൻ ...!
ഉത്തരങ്ങൾ പിടി തരാത്ത ആ സെല്ലിൽ
രാഹുലും ഒരു മൂലയിൽ ചുരുണ്ടു കൂടി...,
സെല്ലിൽ ശക്തമായുള്ള ലാത്തിയുടെ അടിയുടെ ശബ്ദം കേട്ടാണ്
അൻവറും രാഹുലും കണ്ണ് തുറന്നത് .
എന്താ ഡാ രാത്രി കക്കാൻ പോയിരുന്നോ പുലർച്ച ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ ..,
എണീറ്റ് ജോലിക്ക് ഇറങ്ങാൻ നോക്കടാ. പോലീസുകാരൻ മുരണ്ടു....,,
രാഹുൽ മുറ്റത്തേക്ക് നോക്കി ഇരുൾ ശരിക്ക് മാഞ്ഞിട്ടില്ല
ഇവന്മാർക്ക് ഉറക്കവും ഇല്ലെ നാശം...,,
അൻവറിന് റെസ്റ്റ് ഒന്നും ഉണ്ടായില്ല ,
വിറക് കീറാൻ മത്സരിച്ചു രാഹുലും അൻവറും...
ജയിലിൽ എത്തിയാൽ ഉള്ള ഗുണം ഇതാണ്..
ശിക്ഷ മൂന്ന് നേരം ഭക്ഷണവും നല്ല ജോലിയും അവസാനം അതിനൊത്ത ശമ്പളവും,,
പിന്നെ ജയിലിൽ നിന്ന് ഇറങ്ങിയാലും വെറുതെ ഇരിക്കാൻ തോന്നില്ല ജോലി എടുത്ത് ശീലിച്ചത് കൊണ്ട് അന്തസ്സായി ജീവിക്കാം ...
രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു...,
പെട്ടന്നാണ് നിലവിളിയും ബഹളവും കേട്ടത് എല്ലാവരും അങ്ങോട്ടേക്ക് ഓടി , പ്രതികളെ പോലീസ് അവരവരുടെ സെല്ലിൽ ഇട്ട് പെട്ടന്ന് പൂട്ടി ,,
ഒരു ജയിൽ പുള്ളി മാറ്റൊരു ജയിൽ പുള്ളിയെ വെട്ടിയതാണ് സംഭവം....,
ഇന്നിനി ആരെയും പുറത്ത് ഇറക്കില്ല ,
അൻവറിനെ നോക്കി ഇരിക്കെ രാഹുൽ ഓർത്തു ഒന്ന് ചോദിച്ചു നോക്കിയാലോ കഴിഞ്ഞ കാലം..
ഭായ് .... എന്താ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് ,
സത്യം പറയാലോ എനിക്ക് ഭായ് ഇങ്ങനൊക്കെ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു ,
അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ചുമരിൽ തല ചായ്ച് വെച്ച് ഇരുന്നു ...,
എന്നിട്ട് പറഞ്ഞു ..,
ശരിയാ .. ഇങ്ങനൊരു ജീവിതം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല ,,, പക്ഷെ ചെയ്യേണ്ടി വന്നു ,
എന്താ . ഭായി ശരിക്കും ഉണ്ടായത് ,
എന്നോട് പറയാൻ ബുദ്ധിമുട്ട് ഇല്ലങ്കിൽ.....!
മൂടി കെട്ടിയ മേഘവും ഭൂമിയിലേക്ക് പെയ്തിറങ്ങി, ശക്തമായി പെയ്യാതെ അൻവർ പറയുന്ന കഥകേൾക്കുവാൻ നിശബ്ദമായി പെയ്ത് കൊണ്ട് മഴതുള്ളികൾ കാതോർത്തു. കൂടെ രാഹുലും ....
**************************
വീട്ടിൽ ഉമ്മയും കല്യാണം കഴിഞ്ഞ ഇത്തയും ഞാനും ,
അളിയൻ ഗൾഫിൽ ആണ്
(അളിയൻ അല്ലായിരുന്നു എനിക്കത് കുഞ്ഞ് നാളിൽ നഷ്ടപ്പെട്ട എന്റെ ബാപ്പ ആയിരുന്നു )
പ്ലസ് വണ്ണിലേക്ക് പാസായപ്പോൾ അളിയൻ ആണ് എന്റെ വലിയ സ്വപ്നമായ ബൈക്ക് വാങ്ങി തന്നത് ,,
മെയിൻ ഹോബി ഫ്രണ്ട്സ് തന്നെയാണ് .., അവരോടൊപ്പം തന്നെയാണ് ഒരു ദിവസത്തിന്റെ മുക്കാൽ മണിക്കൂറുകളും ,,,
ഒരു പ്ലസ് വൺകാരന്റെ കുരുത്തക്കേടും അടിച്ചു പൊളിയുമായി ഞാൻ നടന്നു....,
ഉച്ച സമയം, എല്ലാവരും മൂക്ക്മുട്ടെ തിന്നുന്ന ഇടവേള നേരം ,
നാലാം ക്ലാസ് മുതൽ പ്ലസ് റ്റു വരെയാണ് ഈ വിദ്യാലയം.....
അൻവർ .. ഡാ . നീ ഇങ്ങോട്ട് വന്നേ ,,,
എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഷബീർ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കയറി ഇരുന്നു...
എന്താ ഷെബി ,,
അളിയാ എനിക്കൊരു ഹെല്പ് വേണം നിന്റെ , ഷബീർ പറഞ്ഞു
എന്തിനാ ഡാ നമുക്കിടയിൽ ഫോർമാലിറ്റി.., നീ കാര്യം പറഞ്ഞോ ഞാൻ അത് ചെയ്തിരിക്കും , ആത്മ വിശ്വാസത്തോടെ ഞാൻ പറഞ്ഞു ,,
ഡാ.. എന്റെ മനസ്സിൽ ഒരു മൊഞ്ചത്തി കൂടിട്ട് മാസങ്ങളായി നീ ഒന്ന് എനിക്ക് വേണ്ടി അവളോട് സംസാരിക്കാമോ ?...
ഡാ കള്ളകാമുക ഞാനറിയാതെ നിനക്കൊരു പ്രേമമോ ,,, അവന്റെ തോളിൽ കൂടി കൈ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു .
ആരാ അളിയാ പെണ്ണ്
നമ്മുക്ക് ശേരിയാക്കാം ,, ഞാനവന് ധൈര്യം കൊടുത്തു ,,
ഒൻമ്പതാം ക്ലാസ്സിലെ ആ പൊട്ടിത്തെറിച്ച റിനീഷ ഇല്ലെ അവളാണ് ,
എന്റെ മനസ്സ് കീഴടക്കിയ ഒരെ ഒരു പെണ്ണ്.
ഷബീർ അത് പറഞ്ഞപ്പോൾ പൊട്ടിതെറിച്ചത് എന്റെ ഹൃദയം ആയിരുന്നു ,,
അപ്പോഴേക്കും ക്ലാസ് ബെൽ മുഴങ്ങി ,
ഹെലോ... എന്താ ഇവിടെ എന്നുള്ള ചോദ്യം ,
അന്തം വിട്ടിരുന്ന എന്നെ ഞെട്ടിച്ചു ,,
നോക്കുമ്പോ മിസ്സാണ് മുന്നിൽ .
ചുറ്റും നോക്കിയപ്പോ അഞ്ചാം ക്ലാസ് കുട്ടികൾ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുക ആയിരുന്നു....
ഷെബി എപ്പോഴ എന്റെടുത്ത് നിന്ന് എഴുന്നേറ്റ് പോയത് ...'
ഒന്നും അറിഞ്ഞില്ല
ബെല്ലടിക്കുന്ന ശബ്ദം എന്റെ ഹാർട്ട്ബീറ്റ് ആണെന്ന കരുതിയെ ....!
മിസ്സ് പരിഹാസ രൂപത്തിൽ എന്നോട് ചോദിച്ചു ..
എന്താ അൻവർ പ്ലസ് വണ്ണിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് തോറ്റ് പോയോ ,,
അത് കേട്ട് ആ പീക്കിരി കുട്ടികൾ ചിരിച്ചു .
മിസ്സിന്റെ ഒരു ഓഞ്ഞകോമഡി എന്ന് മനസ്സിലോർത്ത് ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു....
ഷെബി എന്റെ ആത്മാർത്ഥകൂട്ടുകാരിൽ ഒരാൾ ആണ് ...
അവന്റെ മനസ്സ് ഞാൻ അറിഞ്ഞ നിലയ്ക്ക് അവനോട് പറയാൻ വയ്യ ,,
കഴിഞ്ഞ 2 വർഷമായി നിശബ്ദമായി ഞാൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന പെണ്ണാണ് റിനീഷ എന്ന് ...
എത്രയോ വട്ടം അവളോട് ഇഷ്ട്ടം പറയാൻ പോയതാ ..
അവസാനം പട്ടി ചന്തക്ക് പോയ പോലെ തിരിച്ചു വരും...
അവളൊരു പ്രത്യേക ക്യാരക്റ്റർ ആണ് ,
ഇഷ്ടമല്ലന്ന് മുഖത്തു നോക്കി പറയുന്നത് മാത്രമല്ല .,, ഫ്രണ്ട്സിന്റെ മുന്നിലിട്ട് തൊലി ഉരിക്കും...,
അങ്ങനെ ഒരുത്തന് എട്ടിന്റെ പണി കിട്ടിയതാ ,,
അവളോട് ഇഷ്ട്ടം പറയാൻ പോയിട്ട്.....
ക്ലാസ്സിലേക്ക് കയറുന്നതിന് പകരം ഞാൻ പോയത് , ഗ്രൗണ്ടിലെ മരച്ചുവട്ടിലാണ്
പ്ലാനും പ്ലാനിംങ്ങും ഒറ്റയ്ക്കിരുന്ന് കണക്ക് കൂട്ടി ..
അങ്ങനെ ഒരു തീരുമാനം എടുത്തു ഞാൻ ...
ഷെബിന്റെ ഇഷ്ടവും എന്റെ ഇഷ്ട്ടവും റിനിയെ അറിയിക്കുക,,
എന്നിട്ട് അവള് തീരുമാനിക്കട്ടെ ഞങ്ങളിൽ ആരെ വേണമെന്ന് ,
പടച്ചോനെ എന്നെ മതിന്ന് അവള് പറയണേ ...
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു ....
പിറ്റേന്ന് റിനീഷയോട് ഇത് പറയുവാനുള്ള അവസാരത്തിനായി ഞാൻ കാത്തു നിന്നു .....,
ഉച്ച ആയപ്പോൾ എനിക്ക് അവളെ കിണറ്റിൻ കരയിൽ വെച്ച് കൂട്ടുകാരികൾ ഇല്ലാതെ കിട്ടി ...,
ചെറിയ കുട്ടികൾക്ക് ചോറ് തിന്ന പ്ലെറ്റ് കഴുകാനായി കിണറ്റിൽ നിന്നും വെള്ളം കോരി കൊടുക്കുക ആയിരുന്നു ,,,,
റിനീ...
ഇവളെന്ത കേട്ട മൈന്റ് ഇല്ലല്ലോ ,
ശബ്ദം പുറത്തു വന്നലല്ലെ കേൾക്കു എന്ന് എന്റെ ഹൃദയത്തിൽ നിന്ന് ആരോ പരിഹസിച്ച പോലെ ,,,
രണ്ടും കല്പിച്ചുകൊണ്ട് ഞാൻ വിളിച്ചു
റിനീ......
അവളെന്നെ നോക്കി ,
പിന്നൊന്നും പറയാൻ കിട്ടുന്നില്ല എനിക്ക്.
ഉറുമ്പ് കടിച്ച പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം അവളെന്റെ അടുത്തേക്ക് നടന്നു വന്നു ...
എന്താ അൻവർക്കാ ?..
പുഞ്ചിരിയോടെ അവൾ ചോദിച്ചു..,
ഹേയ്... ഒന്നുല്ല... വെറു...തെ...
തൊണ്ട വരളും പോലെ
പടച്ചോനെ കയ്യിന്ന് പോവാണല്ലോ ,, എപ്പോഴത്തേയും പോലെ ആവാൻ പാടില്ല ഇന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .... ,
തിരികെ നടക്കുന്ന അവളെ ഞാൻ വിളിച്ചു ,
എന്ത ,, വെറുതെ വിളിച്ചതാണോ ?..
അവളെന്നോട് ചോദിച്ചു ...
എനിക്ക് റിനീയോട് ഒരു കാര്യം.... ,
വീണ്ടും തൊണ്ട വരളും പോലെ
ഒരു പെണ്ണിനോട് സംസാരിക്കുമ്പോ ഉമിനീരിന് ഇത്രയ്ക്ക് വരൾച്ച ആണോ ഞാൻ ചിന്തിച്ചു. ....,
വെള്ളം വേണോ ?..
റിനീഷയുടെ ചോദ്യത്തിൽ
കുറച്ചൊന്നുമല്ല ചമ്മിയത് ഞാൻ....
അതെ അൻവർക്ക ..
ഇത് പോലുള്ള കുറെ പേർ മുന്നിൽ വന്ന് നിന്നിട്ടുള്ളത് കൊണ്ട് ഈ കാള വാല് പൊക്കുന്നത് എന്തിനാണെന്ന് അറിയാം,,,
എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് ..
ആള് എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞു......,,
എനിക്കും ഇഷ്ടമായി
ആ തുറന്നു പറച്ചിലും പ്രൊപ്പോസലും തന്റേടമുള്ള ചെറുപ്പക്കാരനെ ഏത് പെണ്ണാ ഇഷ്ട്ടപ്പെടാത്തെ ....
അവളുടെ ആ പുഞ്ചിരി കൊല ചിരിയായാണ് എനിക്ക് തോന്നിയത് ,,
എന്ന ശരി അൻവർക്ക ഞാൻ പോവാ...
അതും പറഞ്ഞവൾ നടന്നകന്നു......
കണ്ണ് നിറയുന്നത് ആരും കാണാതിരിക്കാൻ ഞാൻ കിണറ്റിൻ കരയിലേക്കും...,
എന്റെ സ്വപനങ്ങൾ കത്തി കരിഞ്ഞു എന്ന് പറയേണ്ടിതില്ലല്ലോ ,,
എന്നെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച ഉമ്മച്ചിയോട് ആദ്യമായി ഞാൻ ചൂടായി ....
ഇത്താത്തയോട് ഒന്നും പറഞ്ഞില്ല എന്റെ കൂട്ടുകാരിയാണ് ഇത്താത്ത ..
അവസാനം ഇത്താത്ത പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ,,
ഇത്താത്തയുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് ഒരു ദിവസം ഞാൻ പറഞ്ഞു ..
ഇത്തൂ... ഇന്നേക്ക് രണ്ടു വർഷമായി ഞാൻ റിനീയെ സ്നേഹിക്കാൻ തുടങ്ങിയിട്ട്....,
എന്റെ തല മുടിയിടകൾക്കിടയിൽ കൂടി വിരലോടിച്ചു കൊണ്ട് ഇത്തൂ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ....,
ഡാ ..അനു നീ ഇനിയും നിന്റെ ഇഷ്ട്ടം ഒളോട് പറഞ്ഞില്ലെങ്കിൽ കാത്തു വച്ചൊരു കസ്‌തൂരി മാമ്പഴം കാക്ക കൊത്തി പോവുംട്ടാ..,
ഇത്തൂന്റെ മടിയിൽ നിന്നും എണീച്ചിരുന്ന് കൊണ്ട്
ഞാൻ പറഞ്ഞു ..
ഇല്ല മോളെ ഇത്തൂ അവളെ ഇത്തൂന്റെ നാത്തൂൻ ആയി ഈ വീട്ടിൽ തന്നെ ഞാൻ കൊണ്ട് വരും ,,
കൊണ്ട് വന്നില്ലെങ്കിൽ നിന്നെ വേറെ പെണ്ണ് ഞാൻ കെട്ടികൂല മോനെ...
അല്ല ഇത്തൂ .ഇസ്ലാമിൽ മൂന്ന് വരെ കെട്ടാമെന്ന., അത് കൊണ്ട് അത് കാര്യമാക്കണ്ട..
ഇത്തൂ കൈ വീശും മുമ്പ് ഞാൻ പുറത്തേക്ക് ഓടി...
ഇന്നത്തെ കാര്യം അറിഞ്ഞാൽ ഇത്തൂ വിഷമിക്കും വേണ്ട ഒന്നും ആരും അറിയണ്ട...
സ്കൂളിൽ പോവാൻ തോന്നാതെ ആയി അവളും അവളുടെ ഒരു കാമുകനും ..
എല്ലാവരോടും എനിക്ക് ദേഷ്യം ആയിരുന്നു ..
സ്കൂളിൽ നിന്ന് നാട് വിട്ട് പോയാലൊന്ന് വരെ ആലോചിച്ചു ...,
അവരെ രണ്ടു പേരെയും ഒന്നിച്ചു കാണുന്നതിലും ബേധം അതാണെന്ന് തോന്നി..
ദിവസങ്ങൾ കൊഴിഞ്ഞു പോയി....
എന്റെ ഉന്മേഷവും....
മുമ്പൊക്കെ അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,,
ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ
ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,😒
നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ്
അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,,
ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും
നഷ്ടപ്പെടുന്നുന്ന് തോന്നുമ്പോഴാണ് ,,,
അളിയാ... നീ ഇവിടെ ഇരിക്കുകയാണോ എന്താ കളിക്കാൻ വരുന്നില്ലെ ,,
ഷെബി ആയിരുന്നു അത്
ഞാൻ അവനോട് ചോദിച്ചു
ഡാ.. നിനക്ക് റിനീഷയെ ഇഷ്ടമായിരുന്നല്ലെ ?..
എന്നിട്ടും അവൾക്ക് വേറെ പ്രേമം ഉണ്ടെന്ന് അറിഞ്ഞിട്ട് നിനക്ക് വിഷമം ഇല്ലെ ?.
എന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കിട്ട് ഷെബി ചോദിച്ചു ,
എനിക്കവളോട് ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല പക്ഷെ നിനക്ക് ഉണ്ടായിരുന്നു റിനീഷയോട് കടുത്ത പ്രേമം ,,
നീ എന്താ ഡാ കരുതിയെ നിന്റെ കൂടെ നടക്കുന്ന ഞങ്ങൾ പൊട്ടന്മാരാണെന്നോ ?..
ഞാൻ അങ്ങനൊരു ഡ്രാമ ഇട്ടത് പോലും
നിന്റെ ഉള്ളിലുള്ളത് പുറത്തു വരട്ടെന്ന് കരുതിയാണ് ...
ഷെബിയോട് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായില്ല ,,
നിനക്ക് വിധിയില്ല അനു ..
അവളെ നല്ല ചെക്കൻ കൊത്തി കൊണ്ട് പോയി ,
ഷെബി പറഞ്ഞു ....
കുത്തട കുത്ത്..., നെഞ്ചിൽ തന്നെ കയറി ഇരുന്ന് കുത്ത്.
എനിക്ക് സങ്കടവും ദേഷ്യവും വന്നു...,
അത് വിട്ടേക്ക് അളിയാ...
അവൾക്ക് നിന്നെ കിട്ടാനുള്ള ഭാഗ്യമില്ല അതാണ് ഇങ്ങനൊക്കെ സംഭവിച്ചത് ,,,
ഷെബി എന്നെ ആശ്വസിപ്പിക്കാൻ അത്രയും വലിയ നുണ പറഞ്ഞു ആത്മാർത്ഥയുള്ള കൂട്ടുകാരൻ...,
വാ ഡാ... ഇനി കുറച്ചു ടൈം കൂടി ഉള്ളു ഗ്രൗണ്ടിൽ പോവാം ....,
നീ നടന്നോ ഞാൻ വരാം ഷെബീ...
ഗ്രൗണ്ടിൽ പോവാനുള്ള മൂടോന്നും ഇല്ലയിരുന്നെങ്കിലും അവന് വേണ്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു..,
അപ്പോഴാണ് അവളെന്റെ മുന്നിൽ വന്ന് നിന്നത് ,,
( കുറച്ചു ദിവസം മുമ്പ് ഉണ്ടായ ആ സംഭവത്തിന് ശേഷം ഞാനവൾക്ക് മുന്നിൽ പോവാറില്ലായിരുന്നു.
റിനി വരുന്ന കാണുമ്പോ വഴി മാറി നടക്കും ..
ഇല്ലങ്കിൽ അവളെ കാണുമ്പോ എന്താ എനിക്ക് സംഭവിക്കാ എന്ന് അറിയില്ല..
അതിന് മുമ്പ് രണ്ടു വർഷം പഠിക്കുന്നതിലും കൂടുതൽ അവളെയാണ് ശ്രദ്ധിച്ചത് അവള് ശ്രദ്ധിച്ചത് വേറെ ആളെയും...)
അൻവർക്കാ..
മുഖത്ത് അവിശ്യത്തിൽ അധികം ബലം പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു ,,
മ്മ്മ് എന്താ .....
ഇങ്ങക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിക്കും ആണോ ?..
അവൾ എന്നോട് ചോദിച്ചു.....
എന്റെ മുഹബ്ബത്ത് ഒരു സെക്കന്റ് കൊണ്ട് പപ്പടം പോലെ പൊടിച്ച് ഇല്ലാതാക്കിയവളാണ് ,,,
ഇപ്പൊ വീണ്ടും ഉറക്കത്തിന്ന് വിളിച്ചിട്ട് ബിരിയാണി വിളമ്പണോ എന്ന് ചോദിക്കുന്നത് ,,
വേണ്ട അദ്യം ഈ ചോദ്യത്തിന് പിന്നിലുള്ള കാര്യം അറിയട്ടെ .
എന്നിട്ടാവാം കൈ കഴുകലും പ്ലേറ്റ് മലർത്തലും .....,,
അതിന് തന്നോട് ഇഷ്ടമാണെന്ന് ഞാൻ എപ്പോഴ പറഞ്ഞത് ,
ഞാൻ ചോദിച്ചു
അത് കേട്ടതും അവളൊന്ന് വിളറി ..അല്ലാ... അന്ന് . കിണറ്റിൻ കരയിൽ വെച്ച്.....
അവളെ സംസാരത്തിലെ പതർച്ച കണ്ട് ഞാൻ ശരിക്കും മനസ്സിൽ ചിരിച്ചു...
അന്ന് ഞാൻ റിനീഷയോട് പറഞ്ഞോ എനിക്ക് ഇഷ്ടമാണെന്ന് , താൻ തന്നെയാ ഓരോന്ന് ഊഹിച്ചു പറഞ്ഞത് ,
അവളുടെ മുഖമൊക്കെ ചുവന്നു വരുന്നുണ്ടായിരുന്നു..
വല്ലാത്തൊരു ഭംഗി ആയിരുന്നു ആ മാറ്റം കാണുവാൻ .....
പിന്നെ എന്തിന അൻവർക്ക അന്ന് വെള്ളം കുടിക്കാത്ത.... എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കല്ലെ എന്റെ മുന്നിൽ അഭിനയിക്ക ഇപ്പൊ ,,,,
ഇതാ.. പെൺ പിള്ളേരെ പ്രോബ്ലം
നിന്റെ വിചാരം നീ കരുതുന്നതാണ് ശരി എന്നാ,,
എന്റെ ഫ്രണ്ടിന് തന്നെ ഇഷ്ടമാണെന്ന് പറയാൻ വന്നതാ.....
ഒന്നും കേൾക്കാൻ നിൽക്കാതെ താൻ വിധി പറഞ്ഞിട്ട് പോയില്ലെ ,,,,
ഏത് ഫ്രണ്ടിന് ?.
അവളെന്നോട് ചോദിച്ചു..
ഇനി അത് പറഞ്ഞിട്ട് എന്ത് കാര്യം , റിനീഷ ഇഷ്ട്ടപെടുന്ന ഒരാൾ ഉണ്ടല്ലോ ?..
ഹ്മ്മ് ഇഷ്ട്ടപ്പെടുന്ന ഒരാൾ
അവന് വേറെ പെണ്ണിനോട് ഇഷ്ട്ടാണ് ,, ചതിയൻ
അവൻ ഇത് വരെ അറിഞ്ഞിട്ടില്ല എനിക്കിത് അറിയാമെന്ന് ...
റിനീഷ കൂടുതൽ ദേഷ്യം പൂണ്ടു....,,
എന്റെ മനസ്സിൽ തൃശൂർപൂരവെടിക്കെട്ട് നടക്കുക ആയിരുന്നു ആ സമയം...
അൻവർക്കയോട് ഒരു സഹായം ചോദിക്കാൻ വന്നതാ ഞാൻ...
അവൻ അറിയണം സ്നേഹിച്ചു വഞ്ചിക്കപ്പെട്ടവളെ പ്രതികാരം കണ്ണീരല്ലെന്ന് ,
തെല്ല് സംശയത്തോടെ ഞാൻ ചോദിച്ചു..
അതിന് ഞാൻ എങ്ങനെ സഹായിക്കാൻ ?..
അൻവർക്ക എന്നെ പ്രണയിക്കുന്നതായി അഭിനയിക്കണം അവന്റെ മുന്നിൽ നമ്മൾ കടുത്ത പ്രണയത്തിലാണെന്ന് അവന് തോന്നണം ,,
ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തൻ സ്നേഹിക്കുന്നത്
എത്ര വലിയ വഞ്ചകൻ ആയാലും സഹിക്കില്ല.....
റിനീഷ പറഞ്ഞു നിർത്തി
ഞാൻ മനസ്സിലോർത്തു .
ഇത് നീ എന്നോട് തന്നെ പറയണം , നഷ്ടപ്പെട്ടവന്റെ വേദന അവനെ അറിയിക്കാൻ നിനക്ക് എന്നെ തന്നെ ബലിയാട് ആക്കണം അല്ലെ ,,,
അൻവർക്ക ഒന്നും പറഞ്ഞില്ല ,
എന്റെ മൗനം കണ്ട് അവൾ ചോദിച്ചു
എനിക്ക് പറ്റില്ല റിനീഷ ഇത് പോലുള്ള ചീപ്പ് കളിക്ക് കൂട്ട് നിൽക്കാൻ ..
നീ എന്നോട് അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ റിനി
തന്റേടമുള്ള ചെറുപ്പക്കാരന അവൻ എന്ന് ,,
അതെ തന്റേടം പെണ്ണിനും ഉണ്ടാവണം ..
ആ തന്റേടം പ്രകടിപ്പിക്കേണ്ടത് അവന്റെ മുഖത്തു നോക്കി ചതിച്ചത് എന്തിനാണെന്ന് ചോദിക്കാനാ... പറ്റുമെങ്കിൽ ഒന്ന് പൊട്ടിക്കാനും .. അല്ലാതെ ഇത് പോലെ ചീപ്പ് റിവഞ്ച് അല്ല വേണ്ടത്,,,
ഉപദേശത്തിന് നന്ദി ഇനി ബുദ്ധിമുട്ടിക്കാൻ വരില്ല.
അതും പറഞ്ഞവൾ എന്റെ അരികിൽ നിന്നും ഓടി പോയി...
റിനീഷ നിന്നെ സ്നേഹിക്കും പോലെ അഭിനയിക്കാൻ അല്ല എനിക്ക് ഇഷ്ട്ടം.....,,
നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞു പ്രണയിക്കാനാണ് ഇന്നും ഞാൻ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലല്ലോ റിനീ......,
അന്ന് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പോൾ
ഒരു പിൻവിളി ..
തേയ്...ചെക്കാ....
വിളി വീണ്ടും അവർത്തിച്ചപ്പോ ഞാൻ തിരിഞ്ഞു നോക്കി. ...
റിനീഷ ഓടി വരുന്നു .
അവളെ ഓടി വരവും ചെക്കാ എന്നുള്ള വിളിയും
ഇവൾക്ക് സമ നില തെറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി...,
അതേയ് ചെക്കാ ഇത് എന്റെ നോട്ട് ബുക്കാണ് ,
നിങ്ങളെ വീടിനടുത്തുള്ള എന്റെ കൂട്ടുകാരി രമ്യ നോട്സ് എഴുതാൻ ചോദിച്ചിരുന്നു , ഞാനാണെങ്കിൽ കൊടുക്കാനും മറന്നു..
അവളിന്ന് നേരത്തെ പോയി അത്കൊണ്ട് തിങ്കളഴ്ച്ച രാവിലെ ഇതവൾക്ക് കൊടുക്കണം..
അതെന്താ ഇന്ന് കൊടുത്താൽ , ഞാൻ ചോദിച്ചു ...
നാളെയും മാറ്റന്നാളും ലീവ് ആയത് കൊണ്ട് അവൾ ഇന്ന് സ്കൂൾ വിട്ട് നേരെ അമ്മയുടെ തറവാട്ടിൽ പോവും.....,, തിങ്കളാഴ്ച്ച പുലർച്ചയെ വരൂ.....
എന്താ ഇതും കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ ,,,
റിനീഷ പറഞ്ഞു നിർത്തി..
അതൊക്കെ കൊടുക്കാം അല്ല ഈ ഉച്ചയ്ക്ക് ശേഷമുള്ള ചെക്കാ വിളി എന്താണെന്ന് മനസ്സിലായില്ല...... ബുക്കിനായി കൈ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു ,
എനിക്ക് ഇഷ്ടമില്ലാത്തവരെ ഇക്ക എന്ന് ഞാൻ വിളിക്കാറില്ല അതും പറഞ്ഞവൾ നോട്ട് ബുക്ക് എന്റെ കയ്യിൽ തന്നിട്ട് തിരിച്ചു നടന്നു.....,,
അവളുടെ
ഓരോ വാക്കും കത്തി മുന പോലെ ഒന്നും മിസ്സാവാതെ നെഞ്ചിൽ തന്നെ കൊണ്ടു ,,,
ആ നേരം നെഞ്ചിൽ നിന്നും പൊഴിഞ്ഞത് അവൾക്കായി ഞാൻ കാത്തു സൂക്ഷിച്ച ചുവന്ന
പുഷ്പ്പ ദളങ്ങളും .......
മനസ്സിലെ നിലാവ് മാഞ്ഞു ,
സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി ......
എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ ,
എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ എന്ന വിളിച്ചത് ...
അപ്പോഴാണ് എന്റെ ശ്രദ്ധയിൽ ടേബിളിന് പുറത്തുള്ള ബാഗിന് മുകളിൽ വെച്ച റിനിയുടെ നോട്ട്സ് കണ്ടത് ....,,
ഞാൻ ബെഡിൽ നിന്നും എണീറ്റ് , ടേബിളിന് അരികിലുള്ള കസേര വലിച്ചിട്ട് അലസമായി ഇരുന്നു .. എന്നിട്ടാ നോട്ട് എടുത്തു
(അവളുടെ കൈ പട കാണണം , അവളുടെ മൈലാഞ്ചി ചുവപ്പർന്ന നഖവിരൽ ചേർത്തു പിടിച്ചെഴുതിയ അക്ഷരങ്ങൾ വെറുതെ നോക്കി ഇരിക്കണം ,,
ഞാനാ ബുക്കിന്റെ ആദ്യപേജ് മറച്ചു .. (ഇവളെന്താ അത്തറ് ബുക്കിലാണോ തേയ്ക്കുന്നത് എന്ത് നല്ല സുഗന്ധം ആ സുഗന്ധം ഞാൻ കുറച്ചു നേരം കണ്ണടച്ച് ഇരുന്ന് കൊണ്ട് ആസ്വദിച്ചു...
ആ നേരം റിനീഷയെ ഞാൻ തൊട്ട് മുന്നിൽ എന്ന പോലെ കാണുക ആയിരുന്നു ......,,
ഡാ... ചെക്കാ നിനക്ക് ഉറങ്ങാൻ ആയില്ലെ ?.
പടച്ചോനെ അവള് ഇവിടെയും വന്നോ ... ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു...
ഹൂ .... ഇത്തൂ ആണോ
പിന്നെ നീ എന്താ കരുതിയെ ഈ പാതി രാത്രി നിന്നെ നോക്കി ആര് വരാനാ ...
ഇത്താത്ത ഉറങ്ങിയില്ലെ ?.ഇത് വരെ
ഇക്കാന്റെ ഫോൺ വന്നപ്പോ എണീറ്റതാണ് അപ്പോഴ ഇവിടെ വെളിച്ചം കണ്ടത് എന്റെ കൊച്ചനിയൻ എന്താ ഉറങ്ങാത്തെന്ന് അറിയാൻ വന്നതാണ് ,,,
ഇത്തൂ ശ്വാസം വലിച്ചുകൊണ്ട് ചോദിച്ചു ..
അല്ല അനു എവിടുന്ന ഇത്രയും നല്ല അത്തറിൻ മണം .
ഞാൻ കസേരയിൽ നിന്ന് എണീറ്റ് റിനിയുടെ നോട്ട് ഇത്തൂന്റെ മുഖത്തോട് അടുപ്പിച്ചു ..
മ്മ്മ് ..ഹാ ... എന്ത് നല്ല സുഗന്ധം ഇതെവിടുന്ന മോനു,,
ഇത് റിനി അപ്പുറത്തെ രമ്യക്ക് കൊടുക്കാൻ തന്നതാണ്.. രമ്യ ഇനി തിങ്കളാഴ്ച്ചയെ വരൂ....
ഞാൻ പറഞ്ഞു
അതിന് രമ്യ എവിടെ പോയി ഇത്താത്ത ചോദിച്ചു .
അവള് അമ്മയുടെ തറവാട്ടിൽ പോയി എന്ന റിനി പറഞ്ഞത്
തിങ്കളാഴ്ച്ച രാവിലെ കൊടുക്കാൻ ഏല്പിച്ചതാണ് ..
രമ്യ അവളുടെ വീട്ടിൽ തന്നെ ഉണ്ടല്ലോ... ഞാൻ കുറച്ചു മുമ്പ് ഇറച്ചിപത്തിരി കൊണ്ട് കൊടുക്കാൻ പോയപ്പോൾ കണ്ടതണല്ലോ , ഇത്താത്ത പറഞ്ഞു...
എന്ന അവള് പോയി കാണില്ല . ഞാൻ പറഞ്ഞു
മോനെ അനു.. ഇത് രമ്യക്ക് ഉള്ള ബുക്കാണെന്ന് എനിക്ക് തോന്നുന്നില്ല...
ആ ബുക്കിൽ നിന്ന് വരുന്നത് ഒരു സ്കൂൾ സ്റ്റുഡന്റിന്റെ പുതുപുസ്തക ഗന്ധമല്ല....,,
ഇത് അസ്സല് പ്രണയത്തിൻ ഗന്ധമാണ് മോനെ....
അതും പറഞ്ഞ് ഒരു കള്ള ചിരിയോടെ ഇത്തു വാതിൽ ചാരിയിട്ട് പോയി.....,
ഇത്തൂന്റെ ചിന്ത പോയൊരു പോക്ക് നോക്കണേ .
.മ്മ്മ്.. ഇതിന് പ്രണയത്തിന്റെ ഗന്ധമാണോ ?..
ബെഡിൽ ചാരി ഇരുന്ന് ഞാൻ
ആദ്യത്തെ പേജ് മറിച്ചു..
നാണമില്ലല്ലോ മറ്റൊരാളുടെ ബുക്ക് തുറന്നു നോക്കാൻ ....
എന്തായാലും നോക്കി ഇനി മുഴുവൻ വായിച്ചിട്ട് ബുക്ക് പൂട്ടിയ മതി അനുമോൻ..
(പടച്ചോനെ ഇതെന്താ ,,,
ഞാൻ വായിക്കുമെന്ന് അവളെങ്ങനെ മനസ്സിലാക്കി..
എന്ന പിന്നെ വായിച്ചിട്ട് തന്നെ കാര്യം , ഞാൻ വായന തുടർന്നു........
കുറച്ചു കഷ്ടപ്പെട്ട് എഴുതിയതാണെ . പാതിയിൽ വെച്ച് വായന നിർത്തരുത്.....,,
ഇങ്ങളെ വിചാരമെന്താ ഞാൻ അങ്ങോട്ട് വന്ന് ഇഷ്ടം പറയുമെന്നോ ?..
അല്ല എന്ന് മറുപടി ആണെങ്കിൽ ..
ഞാൻ ഒന്ന് ചോദിക്കട്ടെ
പിന്നെ ഈ രണ്ടു വർഷം അൻവർക്ക എന്തിനാ എന്നോടുള്ള പ്രണയം മറച്ചു വെച്ച് നടന്നത് ?...
കണ്ണ് തള്ളണ്ട അൻവർക്കാക്ക് എന്നെ ഇഷ്ട്ടമാണെന്ന് . എന്നോട് കുറച്ചു മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾ പറഞ്ഞിട്ട് ഞാൻ അറിഞ്ഞിരുന്നു ...,
(ഞാൻ ഓർത്തു എന്നിട്ടാണോ നീ വേറെ പ്രണയിക്കാൻ പോയത് .
തുറന്നു പറയാൻ വന്ന എന്നെ അതിനൊന്ന് സമ്മതിച്ചത് പോലും ഇല്ലല്ലോ ,,
ഞാൻ ബാക്കി അക്ഷരങ്ങളിലേക്ക് സഞ്ചാരം തുടങ്ങി ..
ഈ കള്ളനും പോലീസും കളി അവസാനിപ്പിക്കാനാണ്
ഷെബീക്കാ വന്ന് എന്നെ ഇഷ്ടമാണെന്ന് ഡ്രാമ ഇറക്കിയത് ... ഞങ്ങളുടെ പ്ലാനിങ് ആയിരുന്നു....
അതേറ്റു അതാ ഓടി വരുന്നു പ്രണയം പറയാൻ ...
മനഃപൂർവം കള്ളം പറഞ്ഞതാണ് ഞാൻ വേറേ പ്രൊപ്പോസൽ കാര്യം എന്ന് കരുതരുത് അത് സത്യം തന്നെയാണ്.....,,
എന്റെ പ്രണനായ ഒരാൾ ഉണ്ട് എന്റെ ഉള്ളിൽ
ഒരു മംഗല്യ ജീവിതം ഉണ്ടങ്കിൽ അവനോടൊപ്പം മാത്രമായിരിക്കും ..
പക്ഷെ നിറഞ്ഞ കണ്ണ് ആരും കാണാതിരിക്കാൻ വേണ്ടി മുഖം കഴുകുന്നത് കണ്ടപ്പോ എനിക്ക് ശരിക്കും നൊന്തു അൻവർക്കാ 😢..നിങ്ങളെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടേ ഇല്ല...
പിന്നെ എന്തിനാണ് ഷെബിക്കയോടൊപ്പം കൂടി ഞാൻ അങ്ങനൊരു ഡ്രാമ കളിച്ചതെന്ന് ചോദിച്ചാൽ..
ഉത്തരം എന്റെ പക്കൽ വ്യക്തമാണ്
എന്നെ അൻവർക്ക പ്രണയിക്കുന്നു .
എന്നിൽ അങ്ങനൊരു പ്രണയം ഇല്ലന്ന് തെളിയിക്കണമെങ്കിൽ .
അൻവർക്കാന്റെ ഉള്ളിലെ പ്രണയം പുറത്തു കൊണ്ട് വരാൻ വേണ്ടി മാത്രമാണ് .....,,,,
ഇതിനൊക്കെ കാരണം
മറ്റൊരു പ്രണയ മനസ്സ് എനിക്ക് വ്യക്തമായിട്ട് അറിയാം അതുകൊണ്ടാണ്...,,
ഇനി ആ വ്യക്തി എഴുതട്ടെ
അൻവർക്ക എല്ലാം അറിയാൻ.....,,
(സത്യത്തിൽ എനിക്കിത്രയും വായിച്ചപ്പോൾ തന്നെ കീറി കളയാൻ ആണ് തോന്നിയത് പിന്നെ തോന്നി ആരാണ് ആ വ്യക്തി.. എന്താണ് അവർക്ക് എന്നോട് പറയാൻ ഉള്ളത് അറിയാൻ തോന്നി ....
അടുത്ത പേജ് മറച്ചപ്പോൾ
അക്ഷരത്തിന് വിത്യാസം കണ്ടു നല്ല ഭംഗി ആയിരുന്നു ആ എഴുത്തിന് ഇനി ആ എഴുത്ത് എന്താന്ന് അറിയണം ....
ഞാൻ വായന തുടർന്നു
ഇങ്ങനൊരു എഴുത്ത് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല ...
പക്ഷെ എഴുതേണ്ടി വന്നു
ഇത് വായിച്ചിട്ട് എന്നെ മനസ്സിലാക്കുമെന്നോ വെറുക്കുമോ എന്നൊന്നും എനിക്കറിയില്ല ...
അനു .. അങ്ങനെ വിളിച്ചോട്ടെ ഞാൻ..
കഴിഞ്ഞ മൂന്ന് വർഷമായി ഈ അനുനേ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്..
നമ്മൾ ഏകദേശം ഒരേ ടൈപ്പ് ആണ് ..
അനു റിനീഷ അറിയാതെ
അവളെ രണ്ടു വർഷം പ്രണയിച്ചു..
അത്പോലെ ഞാൻ മൂന്ന് വർഷമായി അനുനോട്. തുറന്നു പറയാൻ പേടിച്ചിട്ട്
അനുവറിയാതെ
അനുവിനെ സ്നേഹിക്കുന്നു...
എന്നേക്കാൾ ഒരു വർഷത്തെ സീനിയർ ആയ അനുവിനെ മൊഞ്ചുകണ്ടിട്ട് സ്നേഹിച്ചതല്ല ഞാൻ ..
ആ മനസ്സിലെ നന്മ കണ്ട് ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ്..
അനുവിനെ സ്നേഹിക്കാൻ മാത്രം അർഹത എന്നിൽ ഉണ്ടോ എന്നറിയില്ല ...
സ്നേഹത്തിന് ഒന്നും നോക്കണ്ടല്ലോ മനസ്സിൽ തുടങ്ങിയ ഹൃദയം അത് ഏറ്റ് വാങ്ങി മുല്ലവള്ളി പോലെ പന്തലിക്കും....
ഇന്ന് ഉച്ച മുതൽ എഴുതി തുടങ്ങിയതാണ് ഈ ബുക്ക് ഞാനും റിനീഷയും കൂടി..
ഉച്ചയ്ക്ക് റിനീഷ വന്ന് അനുവിനോട് . കാമുകൻ ആയി അഭിനയിക്കുമോ എന്ന് ചോദിച്ചില്ലെ ..
യെസ് എന്നായിരുന്നു അനുവിന്റെ റിപ്ലൈ എങ്കിൽ ഞാൻ ഇങ്ങനൊരു എഴുത്ത് എഴുതില്ലായിരുന്നു ...
എന്നോടൊപ്പം തീരുമായിരുന്നു ഈ പ്രണയവും ,,,
എനിക്കറിയാമായിരുന്നു അനു . നീ റിനീഷയെ രണ്ടു വർഷമായി പ്രണയിക്കുന്നത് ഞാൻ പറഞ്ഞിട്ടാണ് അവൾ അറിയുന്നത് പോലും...
പിന്നെ എല്ലാ ഞാറാഴ്ചയും ഫ്രണ്ട്സിനൊപ്പം വിളിക്കാത്ത കല്യാണത്തിന് ബിരിയാണി തിന്നാൻ പോവാറില്ലെ ?..
ആ ഞാറാഴ്ചകളിൽ അനുവിന്റെ ഈ വീട്ടിൽ വേറൊരു കാര്യം നടക്കാറുണ്ട് അതെന്താന്ന് അറിയോ ?...
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാറാഴ്ചകളിൽ ഞാൻ ഉച്ച ഭക്ഷണം കഴിക്കാറ് അനുവിന്റെ ഉമ്മച്ചിയുടെയും ഇത്തൂന്റെയും കൂടെയാണ്....
ഇപ്പൊ ശരിക്കും ഒന്ന് ഞെട്ടിയല്ലെ ,
രമ്യന്റെ വീട്ടിൽ പോവാന്ന് പറഞ്ഞ ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങാറ് ...
ഇത് വരെ ഇത്തു ഇത് പറഞ്ഞില്ലല്ലോ ,
അതാണ് ഇത്തുവും ഞാനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്....,,
എത്ര വട്ടം അനുവിന്റെ മുറിയിൽ ഞാൻ വന്നു എന്നറിയോ ,
അയ്യേ എന്ത് വൃത്തിക്കെട്ട മുറിയാ അനുവിന്റെ
(ഞാനെന്റെ മുറി ആദ്യമായി കാണും പോലെ ഒന്ന് വീക്ഷിച്ചു , എനിക്ക് ഒന്നും വൃത്തികേടായി തോന്നിയില്ല . പിന്നെ ഇവൾക്കെന്ത അങ്ങനെ തോന്നാൻ ,,
ഞാൻ വായന തുടർന്നു .
ടെബിളിൽ മുഴുവൻ ബുക്ക്സ് വാരി വലിച്ചിട്ടിന് . മുഷിഞ്ഞ ഡ്രസ്സ് ബെഡിലും കസേരയിലും...
അതൊക്കെ ഒന്ന് റെഡി ആക്കി വെച്ചൂടെ ...
ഡ്രസ്സ് ഒക്കെ മടക്കി അനുന്റെ ആൾ പൊക്കത്തിൽ ഒരു അലമാര ഉണ്ടല്ലോ അതിൽ വെച്ചൂടെ .......
എല്ലാത്തിനും ഉമ്മച്ചിന്റെയും ഇത്തൂന്റെയും കൈ എത്താൻ കാക്കണോ ,,,
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം .
അനു ഇതൊരു പൈങ്കിളി പെണ്ണിന്റെ നിസാര കാഴ്ചപ്പാടായി അവഗണിക്കരുത്....
(എന്തായിരിക്കും അങ്ങനൊരു കാര്യം
ഞാൻ പേജ് മറിച്ചു കൊണ്ട് വായന തുടർന്നു...
ഇത്തുനോട് ഞാൻ അനുവിന്റെ ഇഷ്ട്ടനിഷ്ട്ടങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിരുന്നു ..
അനുവിന്റെ അതെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ ..
രുചികളും നിറങ്ങളും എല്ലാം.. ഒന്നാണ് നമ്മുടേത് ,,
എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ഉണ്ടായിരുന്നു അതിൽ
ബൈക്ക് കിട്ടിയ ശേഷം അനു രാത്രി കാലങ്ങളിൽ തോന്നിയ സമയത്താണ് കയറി വരാറെന്ന് .
ഇത്തു പറഞ്ഞിരുന്നു.....,,
അതിലെന്ത ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാവാം അനു
അതിൽ കാര്യം ഉണ്ട്.., അനു
ശ്രദ്ധിക്കാതെ പോയൊരു കാര്യം...
അസുഖമുള്ള ഉമ്മനെയും ഇത്തുനേയും തനിച്ചാക്കിട്ട് പാതിരാത്രി വരെ കറങ്ങി നടക്കുന്നത് ശരിയല്ല ട്ടോ ..
ഉമ്മാക്ക് വയ്യാതെ മറ്റോ ആയെങ്കിലോ ഇത്തു ഒറ്റയ്ക്ക് വിഷമിക്കില്ലെ ,,
രാത്രി എങ്കിലും അവർക്കൊപ്പം നിന്നുടെ
അനുവിനെ കുറിച്ച് പറയാൻ ഉമ്മച്ചിക്കും ഇത്തുനും നൂറ് നാവാണ് .
അനുവിനെ കുറിച്ച് ഓർക്കുവാൻ എനിക്ക് ആയിരം മനസ്സുമാണ്😌
(ആരാണ് റബ്ബേ എന്നെ ഇത്ര സൂക്ഷമമായി സ്നേഹിക്കുന്ന പെണ്ണ്
എന്നോടുള്ള സ്നേഹം അവളെന്റെ കുടുംബത്തിൽ കയറി വരെ തെളിയിച്ചിരിക്കുന്നു ...
ഇത്തൂ ..... നാളെ ശരിയാക്കി തരാട്ടോ ,,
അവൾ ആരെന്ന് അറിയാൻ എനിക്ക് തിടുക്കമായി ഞാൻ വായന തുടർന്നു.....
ആരാ ഭായ് ആ പെണ്ണ്...
കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു ....
എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ
ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ...
എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്...
ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,,
ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ.....
ഒരിക്കൽ പോലും അതിന്റെ പേരിൽ പരിഭവിക്കാനോ പിണങ്ങാനോ എന്റെ മുന്നിൽ വരാത്തവൾ.....
റിനീഷയിൽ നിന്നും ദിവസങ്ങൾ പൊഴിയുംതോറും എന്റെ ഇഷ്ട്ടം അവളിലേക്കായി.
ആ നിഴൽ രൂപത്തെ യദാർത്ഥ ഭംഗിയിൽ കാണാനും ഇഷ്ട്ടം പറയാനും മനസ്സ് തുടിച്ചു ...
അതിലുപരി അവളെ പേരറിയാനും ...
അൻവർ പറഞ്ഞു ....
അപ്പൊ ആ ബുക്കിൽ പേര് ഇല്ലായിരുന്നോ ഭായ്..
അവളരാന്ന് പോലും ബുക്കിൽ സൂചിപ്പിച്ചില്ലെ ?..
രാഹുൽ സംശയത്തോടെ ചോദിച്ചു...,,
അൻവർ ആ ഓർമ്മകളിലേക്ക് കണ്ണടച്ചു കൊണ്ട് ദൃശ്യവൽക്കരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി...
അനു ഞാൻ ആരാണെന്ന് ഇപ്പൊ പറയുകയോ സൂചിപ്പിക്കുകയോ ഇല്ല.,,
പിന്നെ സ്ക്കൂളിൽ എന്നെ തിരയേണ്ട ട്ടോ....,
കാരണം ഞാൻ നമ്മുടെ സ്ക്കൂൾ നിർത്തിയിട്ട് മാസങ്ങളായി ,,
അത് എന്തിനാണെന്ന് വിധി ഉണ്ടങ്കിൽ അനുവിനോട് ഞാനത് നേരിട്ട് പറയും ..
പത്താം ക്ലാസ് മതിയാക്കി പോയ പെണ്ണിനെ അന്വേഷിച്ചാൽ എന്നെ കണ്ടെത്താം എന്നുള്ള ആത്മ വിശ്വാസം വേണ്ട അനു ....
കാരണം എനിക്ക് മുമ്പും പിമ്പും വേറെ പെൺകുട്ടികളും അവിടെ നിന്നും പഠിത്തം നിർത്തിയിട്ടുണ്ട്....,
വേറെ വേറെ കാരണങ്ങൾ ആയിരുന്നു ഓരോരുത്തരും സ്ക്കൂൾ മാറാൻ ...
ഞാനിപ്പോൾ താമസം ഇത്തിരി ദൂരെയാണ് .
അവിടെ നിന്നാണ് ഞാൻ അനുവിന്റെ വീട്ടിലേക്ക് വരാറുള്ളത് .
ഇന്ന് രാവിലെ സ്ക്കൂളിലേക്ക് വന്നത് പോലും അനുവിന്റെ കൂടെ സഞ്ചരിക്കുന്ന മനസ്സിനെ തടയണോ തുടരണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു....
അനു ഇന്ന് റിനി പറഞ്ഞ അഭിനയത്തിന് സമ്മതിച്ചിരുന്നെങ്കിൽ എന്റെ പ്രണയം എന്നോടൊപ്പം തീരുമായിരുന്നു...
ഇങ്ങനൊരു കാര്യം അനു ഒരിക്കലും അറിയുകയും ഇല്ലായിരുന്നു ,,
റിനീഷയോട് എന്നെ കുറിച്ച് ചോദിക്കരുത് കാരണം
അവളെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചിന് ..
ഞാൻ ആരെന്ന് അനുവോട് പറയരുത് എന്ന് ...,
എന്നെ ഇഷ്ട്ടമാണെന്ന് അനുവിന്റെ മനസ്സ് പറയുക ആണെങ്കിൽ എന്നെ തിരഞ്ഞു വരാം ,,
ഒരു കൗതുകം മാത്രമാണെങ്കിൽ വരരുത് അപേക്ഷയാണ്....,,
അതെങ്ങനെ ഭായ്... ഒരു സൂചന പോലും ഇല്ലാതെ ആളെ കണ്ടെത്തുക ?. രാഹുൽ ചോദിച്ചു...,,
ഒരു സൂചന ഉണ്ടായിരുന്നു
അതവളോട് എനിക്ക് ഇഷ്ട്ടം ഉണ്ടങ്കിൽ മാത്രം ഉപയോഗിക്കാൻ പറഞ്ഞതായിരുന്നു ..
ആ സൂചന ഇങ്ങനെ ആയിരുന്നു ....,,
നമ്മുടെ ലൈബ്രിയിൽ എന്നും മുടങ്ങാതെ വരുന്ന ആളോട് പോയി ചോദിക്കണം , രമ്യക്ക് കൊടുക്കാനുള്ള നോട്ട് ഉണ്ടോന്ന് ...
അനു ആ സമയം തൊട്ട് ആയിരിക്കും
നമ്മുടെ പ്രണയ ലോകത്തിൻ വാതിൽ തുറക്കുന്നത് ,
തൂലിക പെറ്റുകൂട്ടിയ അക്ഷരങ്ങളിൽ എന്റെ പ്രണയം നീ തിരിച്ചറിയുമോ..
ആ നോവെന്താണെന്ന് അറിയുന്ന മാത്രയിൽ
എന്നെ സ്വന്തനിപ്പിക്കാനായി നീ വരുമ്പോൾ
ആ ചിറകിൻ കീഴിൽ ഞാൻ ചേർന്നിരിക്കാം ...
തൂലിക പെറ്റ്കൂട്ടിയ അക്ഷര അകമ്പടി ഇല്ലാതെ ..
ഹൃദയം കൊണ്ടടുത്തറിഞ്ഞ
കണ്ണുകളാൽ പ്രണയം തുടങ്ങുന്ന നിമിഷത്തിനുള്ള കാത്തിരിപ്പാണ് ഞാൻ നിനക്കായ് ...❤❤
ബുക്ക് വായിച്ച ഞാൻ അതും നെഞ്ചോട് ചേർത്ത് എപ്പോയോ ഉറങ്ങി ..
അന്ന് കണ്ട കിനാക്കാൾക്കെല്ലാം പുറം തിരിഞ്ഞോടുന്ന ഒരു പെൺരൂപം ആയിരുന്നു ..
പിന്നാലെ ഓടി ചെന്നെങ്കിലും മഞ്ഞു വന്ന് പൊതിഞ്ഞ് എന്റെ മുന്നിൽ എല്ലാം അവ്യക്തമായി ...
എന്റെ ഇപ്പോഴുള്ള ജീവിതം പോലെ ,
അൻവർ പറഞ്ഞു നിർത്തി ,,,
എന്നിട്ട് എന്തുണ്ടായി ഭായ് ?.. രാഹുൽ ചോദിച്ചു
പിറ്റേന്ന് രാവിലെ ഇത്തു മുഖത്തു വെള്ളം തെറിപ്പിച്ചപ്പോൾ ആയിരുന്നു ഞാൻ ഉണർന്നത് ...
എന്താ ഇത്തൂ ഇത് ,
എനിക്ക് ദേഷ്യം വന്നു
എന്തുറക്കമാ നിന്റെ സമയം എത്ര ആയെന്ന് നോക്കിയെ ,,
ഞാൻ എണീച്ചോളാം ഇത്തു പൊയ്ക്കോ ,
അങ്ങനെ ഇപ്പൊ വേണ്ട സമയം ഒമ്പതര കഴിഞ്ഞു എണീക്ക് മോനു ...
ഇത്തൂന്റെ സ്നേഹത്തോടെ ഉള്ള ശാസന മടി പിടിച്ച ഉറക്കിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചു .....,
ഞാൻ എണീച്ചിരുന്നപ്പോൾ ഇത്തു പോവാനായി
വാതിൽ പടിയിലേക്ക് തിരിയുമ്പോ ഞാൻ വിളിച്ചു..
ഇത്തൂ....
മ്മ്മ്... എന്താ മോനു.....
ആരാ ഇത്തു ഞാനില്ലാത്തപ്പോൾ ഞാറായിച്ച ഇവിടെ വരുന്നുണ്ടായ ആ പെണ്ണ് ,,,
ഇത്തു ബെഡിൽ എന്റെ അടുത്തായി ഇരുന്നു എന്നിട്ട് ചോദിച്ചു .
എങ്ങനെ അറിഞ്ഞു അത് ?
ഞാൻ ബെഡിൽ നിന്നും ആ ബുക്ക് എടുത്ത് ഇത്തൂന് കൊടുത്തു ,
ഇത്തു ഒറ്റഇരിപ്പിൽ അത് വായിച്ചു എന്നിട്ട് എന്നോട് പറഞ്ഞു.....,
അൻവറെ .. ഇതിൽ ആ കുട്ടി അവളാരെന്ന് സൂചിപ്പിച്ചിട്ട് പോലും ഇല്ല ,
അതിനർത്ഥം ആ കുട്ടി ആഗ്രഹിക്കുന്നത് മോനു അവളെ ഇഷ്ട്ടപ്പെടുക ആണെങ്കിൽ മാത്രം അവളെ തിരിച്ചറിഞ്ഞാൽ മതി എന്നാണ് ,
ബട്ട് ഇത്തൂ അവളെ കാണാതെ ഞാൻ എങ്ങനെ ഇഷ്ട്ടപ്പെടാനാ ?..
അവളുടെ സ്വഭാവം രൂപം ഒന്നുമറിയാതെ ഇതൊക്കെ വെറുതെയാണ് ....,
വെറുതെ ആണെന്ന് ഇത്തൂന് തോന്നിയിട്ടില്ല അൻവറെ ..
നീ കണ്ടും അറിഞ്ഞും രണ്ടു വർഷം പ്രണയിച്ച പെണ്ണ് എന്തായി ?.
മോനു.... ഞാറാഴ്ചകളിൽ അവളിവിടെ വന്നാൽ ഉമ്മച്ചിക്ക് എന്ത് സന്തോഷമാണെന്ന് അറിയോ ,
അവൾ തിരികെ പോവും വരെ എന്റെ കൂടെ വേണ്ടന്ന് പറഞ്ഞാലും ജോലികളിൽ സഹായിക്കും...,,
ഇങ്ങനൊരു ദിവസം എന്നെങ്കിലും ഉണ്ടയാൽ അനു എന്നെ കുറിച്ച്
ഇത്താത്തയോട് ചോദിക്കും.
ഇത്തൂ എന്നെ കുറിച്ച് ഒന്നും പറയരുത് ,
അവളുടെ സംസാരം കേട്ടപ്പോ ഇത്തൂന് തോന്നിയിട്ടുണ്ട് മോനു..
നിന്നെ ഇത്രയും മനസ്സിലാക്കുന്ന ആൾ വേറെ ഇല്ലെന്ന്...
റിനീഷയുടെ കാര്യം ഇവൾ വന്ന് പറഞ്ഞപ്പോയ ഞാൻ അറിഞ്ഞത് ,
പക്ഷേ. നിന്നോട് എങ്ങനെ പറയും ഞാൻ ?..
ഇത്തു എങ്ങനെ അറിഞ്ഞുന്ന് ചോദിക്കില്ലെ നീ ,,
ഇത്തു പറഞ്ഞ വാക്കുകൾ ഒന്നും എനിക്ക് ഉൾകൊള്ളാനോ ശെരി വെക്കാനോ തോന്നിയില്ല ...
ദിവസങ്ങൾ മാറി മറിയവേ
ഞാൻ മറക്കാൻ ശ്രെമിച്ചു കൊണ്ടിരുന്ന
ആ എഴുത്ത് എന്റെ മനസ്സിൽ അലട്ടി കൊണ്ടിരുന്നു പൂർവ്വാധികം ശക്തിയോടെ ...
പിന്നീടുള്ള ഒരു ഞാറാഴ്ചകളിലും അവൾ എന്നല്ല ഒരു പെണ്ണും വന്നില്ല ..
എന്റെ കാവലിരിപ്പ് കണ്ടിട്ടാവാം ഇത്തു പറഞ്ഞു..
അൻവറെ നിന്റെ മനസ്സ് അറിയാതെ ഇനി അവൾ വരില്ല , അവളെ അറിഞ്ഞു വെച്ചടത്തോളം നോക്കി പറയുക ആണെങ്കിൽ..
അവൾക്കുള്ളത് യഥാർത്ഥ സ്നേഹമാണ്......
അത് കൊണ്ട് തന്നെ കാണാതെ എത്ര നാൾ കാത്തിരിക്കാനും ആ മോൾക്ക് സാധിക്കും....,,
രാത്രി കാലങ്ങളിൽ ഫ്രണ്ട്‌സോടൊപ്പം ഇരിക്കുമ്പോൾ അവളെഴുതിയ
ഉമ്മച്ചിയും ഇത്തുവും തനിച്ചാണെന്ന് എന്ന വാക്കുകൾ മനസ്സിൽ അലയടിക്കും...
നേരെത്തെ വീട്ടിലെത്തി ഞാൻ..
ഉമ്മച്ചിക്കും ഇത്തൂനും കൂടെ ഇരുന്ന് സംസാരവും ഭക്ഷണം കഴിക്കലും..
പുതു ശീലങ്ങൾ ഞാനറിയാതെ എന്റെ ലൈഫിൽ വന്നു തുടങ്ങി....
ഒരു ദിവസം പോലും പിന്നെ എനിക്ക് ആ ബുക്ക് വായിക്കാതെ ഉറങ്ങാൻ പറ്റില്ലെന്നായി ..
അവളിലേക്ക് അവൾ തന്ന സൂചനയിലേക്ക് ഞാൻ നടന്നടുത്തു ,,
നെഞ്ചിൽ ഇത് വരെ ഇല്ലാത്ത ഒരു ഫീൽ തോന്നി തുടങ്ങി.....
ഒരാഴിച്ച ഞാൻ ആ ലൈബ്രറിയിൽ കയറി ഇറങ്ങി
എന്നും വരുന്ന ആൾ ആരാണെന്ന് അറിയാൻ..
പക്ഷെ
അങ്ങനെ ആരും ഉണ്ടായിരുന്നില്ല ,,...
എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചവൾ ഒരു
കടംകഥ പോലെ മറഞ്ഞു ..
റിനീഷയെ നഷ്ട്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന ഒന്നുമല്ലന്ന് തിരിച്ചറിയുക ആയിരുന്നു ഞാൻ ...
ലൈബ്രിന്റെ ഏഴകലത്ത് പോലും പോവാത്ത ഞാൻ പിന്നെ അവിടെ തന്നെ ആയി..
ആഴ്ചകൾ പലതും കഴിഞ്ഞു എന്നിട്ടും ദിവസ്സവും വരുന്ന ആരെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല
അൻവറെ.. എന്താ ഇപ്പൊ ഇവിടെ തന്നെയാണല്ലോ ?..
നിനക്കെന്താ ഡാ പറ്റിയെ ?.ചോദ്യം
മനുവിന്റെ ആയിരുന്നു
ഒന്നുല്ല ഡാ..
അത് കള്ളം നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഉണ്ട് , മനു തീർത്തു പറഞ്ഞു..
മനു നീ എപ്പോഴും വരാറുണ്ടോ ഈ ലൈബ്രറിയിൽ ...
പിന്നെ പഠിക്കാനുള്ള ബുക്ക് തുറന്ന് നോക്കാത്ത ഞാനാണോ ഇവിടെ വന്നിരിക്കുന്നത് ,
മനു ചോദിച്ചു.
എന്നിട്ടാണോ ഇടയ്ക്ക് ലൈബ്രറിയ്ക്ക് പോവാന്നും പറഞ്ഞിട്ട് നീ ഇന്റർ ബെൽ ടൈം ഇങ്ങോട്ടേക്ക് ഓടുന്നത് ?.
ഞാൻ ചോദിച്ചു
അത് നീ എന്താ കരുതിയെ ഞാനിവിടെ പഠിക്കാൻ ലൈബ്രറിയിലേക്ക് പോവുന്നുവെന്നോ ?..
അതും പറഞ്ഞ് മനു ചിരിക്കാൻ തുടങ്ങി
കിളിക്കാതെ കാര്യം പറയ് ഡാ....
എനിക്ക് ദേഷ്യം വന്നു
ഡാ അളിയാ .. ഈ പെൺപിള്ളേരെ നോക്കി ഇരിക്കാൻ ഏറ്റവും നല്ല സ്ഥലം ലൈബ്രറി ആണ് ,
എത്ര എത്ര പ്രണയം ഇവിടെ വിടരുന്നുണ്ടെന്ന് അറിയോ .
അവർ ഈ ലൈബ്രയിൽ നിന്ന് എന്തെങ്കിലും സ്റ്റോറി ബുക്ക് എടുത്ത് വായിക്കുക ആണെങ്കിൽ അവരെ സ്വഭാവം അതിൽ നിന്നും മനസ്സിലാക്കാം.....
മനു ഒരു അദ്ധ്യാപകനെ പോലെ എനിക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നു.....
അതെങ്ങനെ അറിയാൻ പറ്റും മനു .
ഒരു കഥയിലാണോ ഒരാളുടെ സ്വഭാവം ഒളിഞ്ഞിരിക്കുന്നത് ?.
ഞാൻ ചോദിച്ചു
ഡാ .. പൊട്ടാ .... അതൊക്കെ ഒരു സൈകോളജി ആണ്..
വേണേൽ ആയിരംരൂപ ഗുരു ദക്ഷിണ വെച്ച് എന്റെ ശിഷ്യൻ ആയിക്കോ അളിയാ ,,
ഡാ.. മനു ഈ ലൈബ്രറിയിൽ ഒരു ദിവസം പോലും മുടങ്ങാതെ വരുന്നതാരന്ന് അറിയോ ?..
മുടങ്ങാതെ വരുന്നത് ലൈബ്രറി വാച്മാൻ മനു നിസംശയം പറഞ്ഞു...
(ശരിയാണ് ലൈബ്രറി വാച്മാൻ എന്നും വരാറുണ്ട്.
ബാക്കി സ്റ്റുഡൻസ് ഒന്നിടവിട്ടൊ വല്ലപ്പോയോ വരുന്നുള്ളു ..
എന്ത് കൊണ്ട് എനിക്ക് വാച്മാൻ അങ്കിളിനെ ശ്രേദ്ധയിൽ പ്പെടാതെ പോയത്..
എന്റെ മനസ്സിൽ ആ നേരത്തു ഉണ്ടായ സന്തോഷത്തിന് അതിര് ഉണ്ടായിരുന്നില്ല ..
മനുവിനെ കെട്ടിപിടിച്ചു കവിളിൽ മുത്തം വെച്ചിട്ട് ..
വാച്മാന്റെ റൂം ലക്ഷ്യമാക്കി ഞാൻ ഓടി .
പിന്നിൽ നിന്നും മനു വിളിച്ചു ചോദിച്ച ഒന്നും ഞാൻ കേട്ടില്ല,,,
ആ ഓട്ടത്തിനിടയിൽ കാല് ഡെസ്‌ക്‌സിൽ തട്ടി ഞാൻ തല അടിച്ചു വീണു ..
മനസ്സിൽ ആവേശത്തിന്റെ കുതിപ്പ് ആയത് കൊണ്ട്.
വേദന ഒട്ടും ഏശിയില്ല ,,
ഞാൻ പോവുമ്പോ വാച്മാൻ അങ്കിൾ വായനയിൽ ആയിരുന്നു .
എന്റെ നിഴലനക്കം കണ്ടിട്ടാവാം അങ്കിൾ തല ഉയർത്തി എന്നെ നോക്കി .
ചെറുതായി ഒരു പതർച്ച എന്നിൽ ഉണ്ടായി
എന്ത് വേണം ?..
അങ്കിൾ ചോദിച്ചു
രമ്യ..ക്ക് കൊടുക്കാനുള്ള നോട്ട്....
ഞാൻ ചോദിച്ചു
ഇപ്പോഴാണോ വരുന്നത് ?..
മ്മ്മ്... നിൽക്ക്
അതും പറഞ്ഞങ്കിൾ ലൈബ്രറിയുടെ മറ്റൊരു വശത്തേക്ക് നടന്നു ,,
ഞാൻ അക്ഷമയോടെ കാത്തിരുന്നു ആ നിമിഷത്തെ എന്റെ ഹൃദയമിടിപ്പ് അടുത്തൊരാൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് പോലും വ്യക്തമായി കേൾക്കാൻ സാധികുമായിരുന്നു....
ഇന്നാ.. വാച്മാൻ അങ്കിൾ എനിക്ക് നേരെ ഒരു ഓട്ടോഗ്രാഫ് പോലുള്ള നോട്ട് നീട്ടി കൊണ്ട് പറഞ്ഞു..
ഞാനത് വാങ്ങി അങ്കിളിനോട് താങ്ക്സ് പറഞ്ഞു കൊണ്ട്
തിരിച്ചു നടന്നു...,,
ഇന്റർ ബെൽ ടൈം കഴിഞ്ഞിട്ടും ഞാൻ ക്ലാസ്സിൽ കയറാതെ ലൈബ്രറിയുടെ ഒരു കോണിലെ ബെഞ്ചിൽ പോയി ഇരുന്ന്
ആ ഓട്ടോഗ്രാഫ് തുറന്നു...,
☺എന്റെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഇന്ന് ഫലം കണ്ടു..
ഇനി ഒരു നേർക്കാഴ്ച്ച ആവാംല്ലെ അനു ..
അനുവിന് അറിയാമോ ഞാനാ നോട്ട് തന്ന പിറ്റേന്ന് തന്നെ അനു ലൈബ്രയിൽ എത്തുകയും വാച്മാൻ അങ്കിളിനോട് ഈ ബുക്ക് ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ നോട്ട് അങ്കിൾ തരില്ലായിരുന്നു...
കാരണം ഒരു ദിവസം കൊണ്ട് എന്നോട് അനുവിന് സ്നേഹം പൊട്ടി മുളയ്ക്കില്ലന്ന് എനിക്കറിയാം...
പിന്നെ ഞാൻ ആരെന്ന് കണ്ടെത്തുക എന്ന് മാത്രമായിരിക്കും ആ ലക്ഷ്യം ..
അതിനോട് എനിക്ക് താല്പര്യം ഇല്ല...
അനു എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ ഞാൻ ആരാണെന്ന് തിരിച്ചറിയുകയും ചെയ്താൽ എനിക്ക് അനുവിന്റെ മുന്നിൽ നിൽക്കാൻ ആവില്ല..,
ഇഷ്ടമാണെങ്കിൽ മാത്രം ഈ അഡ്രസ്സുമായി ബന്ധപ്പെടുക .........
ബൈക്കും എടുത്ത് ഞാൻ ആ അഡ്രസ് ലക്ഷ്യമാക്കി പോയി...
ആ യാത്ര അവസാനിച്ചത് ഒരു പഴയ ഫ്ലാറ്റിൻ മുന്നിലാണ് .
അഡ്രസ് പ്രകാരമുള്ള രണ്ടാം നിലയിലെ റൂമിന് മുന്നിൽ ഞാൻ എത്തി , വിറയോടെ ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി
സത്യത്തിൽ എന്ത് പറയുമെന്നോ ചോദിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു .....
ആരും വാതിൽ തുറന്നില്ല ..
ഞാൻ തൊട്ടടുത്ത റൂമിൽ ഉള്ളവരോട് അവിടെ ആളില്ലെ എന്ന് അന്വേഷിച്ചു...
അവർക്കറിയില്ല എന്നായിരുന്നു മറുപടി ..
ഞാൻ താഴത്തെ നിലയിലേക്ക് വന്നു ഇനി എന്ത് ചെയ്യും എന്നോർത്ത് ബൈക്കിൽ ചാരി നിന്നു ...,,
അപ്പോഴാണ് പ്രായം ചെന്ന ഒരാൾ തലയ്കെട്ടൊക്കെ ആയിട്ട് ഏറ്റെടുത്ത വന്ന് കൊണ്ട് ചോദിച്ചു....,,
മോൻ ആരാ .. ആരെയാ ഇവിടെ കാത്തു നിൽക്കുന്നത് ?..
ആ ഉപ്പുപ്പയോട് ഞാൻ ചോദിച്ചു.
ഉപ്പൂപ്പ ഈ ഫ്ലാറ്റിലാണോ താമസം ?..
നിഷ്‌കളങ്കമായ ഒരു ചിരി പാസാക്കി ഉപ്പൂപ്പ അതെ എന്ന് തലയനക്കി .
ഉപ്പൂപ്പാക്ക് അറിയാമോ
ഈ ഫ്ളാറ്റിലെ രണ്ടാം നിലയിൽ താമസിക്കുന്ന ലവൻ ബീയിൽ താമസിക്കുന്നവർ എവിടെ പോയെന്ന് ?..
അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു.
ആ... അറിയാം മോനെ
അവിടുത്തെ ഉമ്മ
ഹോസ്പ്പിറ്റലിൽ ആണ്
രണ്ട് ദിവസായിട്ട് .
ഏത് ഹോസ്പ്പിറ്റൽ എന്നറിയാമോ ഉപ്പൂപ്പാ..
സിറ്റിയിലെ ഫാത്തിമ ഹോസ്പ്പിറ്റലിൽ ആണ്
ഞാനിന്നലെ പോയി കണ്ടിരുന്നു..
വാർഡ് നമ്പർ എത്രയാ ഉപ്പൂപ്പാ ?.
അത്.... ഉപ്പൂപ്പ കുറച്ചു നേരം ആലോചിച്ചു , മൂന്നാം നിലയിലാണ് നമ്പറ് 33 ആണ് മോനെ .
നന്ദി ഉപ്പൂപ്പാ .. ഹെൽമെറ്റ് എടുത്ത് വെക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു..
മോന്റെ പേര് എന്താ..
ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
അൻവർ ,
അപ്പൊ തേടി വന്നതാണല്ലേ ?..
ഉപ്പൂപ്പ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു .
ഫാത്തിമ ഹോസ്പ്പിറ്റൽ 33മാം നമ്പർ അത് മാത്രമായിരുന്നു ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ
ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ
ഹോസ്പ്പിറ്റലിൽ കയറി
ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ
കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്..
ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം എന്നായിരുന്നു
എന്നാൽ ഇപ്പൊ തോന്നുന്നു
ആ വളഞ്ഞ വഴികൾ എന്റെ മനസ്സ് അവളിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ വേണ്ടി ആയിരുന്നെന്ന് ..
ഒരു പക്ഷെ ,
അന്നത്തെ നോട്ടിൽ അവളാരാണ് എന്ന് വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ
എനിക്ക് അവളെ അന്വേഷിക്കാൻ തോന്നില്ലായിരുന്നു ,,
ഇതുപോലൊരു ഫീലിംഗ് അനുഭവിക്കാൻ ആവില്ലായിരുന്നു....
ഓരോന്നും ആലോചിച്ചു നടന്ന ഞാൻ മൂന്നാം നിലയിൽ എത്തി
33മാം റൂം തിരഞ്ഞു ,
എങ്ങനെ തുടങ്ങണം.. അവളെ ഉമ്മാക്ക് ഇഷ്ടമാവുമോ ?..
അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു..
ഫ്ലാറ്റ് അഡ്രസ് തന്നത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ ആ അടച്ചിട്ട 33മ് ഡോർ തട്ടി ....
വാതിൽ തുറക്കുന്ന ആ മുഖമാണ് എന്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നത്
എന്റെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു .
പ്ലിങ് എന്നൊക്കെ പറയാവുന്ന അവസ്ഥ ആയിരുന്നു ആ സമയം എന്റെ മുഖം..
പ്രണയിനിയെ പ്രതീക്ഷിച്ചെടുത്ത
ഒരു 7 ..8.. വയസ്സ് വരുന്ന ഒരു പെൺ കുട്ടി വാതിൽ തുറന്ന് എന്നെ ആരാ എന്നുള്ള ഭാവത്തിൽ നോക്കുകയാണ് ,,
ആരാ കുഞ്ഞോളെ അത് ...
ഒരു തളർന്ന സ്വരം ചോദിക്കുന്നത് ഞാൻ കേട്ടു ,
ഒരു ഇക്കാക്കയ , അവൾ ശബ്ദം താഴ്ത്തി വാതിലിന് പിന്നിൽ നോക്കി പറഞ്ഞു .
കയറാൻ പറ മോളെ ...
കയറാൻ പറഞ്ഞു . ആ കുട്ടി എന്നോട് അതും പറഞ്ഞു കൊണ്ട് വാതിൽ മുഴുവനായി തുറന്നു .
ഞാൻ ഇത്തിരി മടിയോടെ ആ ചെറിയ റൂമിലേക്ക് കയറി ...
മോനോ...
ഇരിക്ക് മോനെ ..
കട്ടിലിൽ കിടന്നു കൊണ്ട് ആ ഉമ്മ എന്നെ വാക്കെന്ന സ്നേഹം കൊണ്ട് മൂടുക ആയിരുന്നു.
ഞാൻ എന്ത് പറയണം ചെയ്യണം എന്നറിയാതെ അവിടെ ഉള്ള കസേരയിൽ ഇരുന്നു ,,,,
മോൻ എന്താ ഒന്നും മിണ്ടാത്തെ , എന്നെ മോന് ഓർമ്മയില്ലെ ?..
ഞാൻ അപ്പോഴാണ് ആ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയത് ശരിക്കും.
എവിടെയോ കണ്ടിട്ടുള്ള പോലെ എവിടെ ആണെന്നുള്ളത് ഓർമ്മ കിട്ടുന്നില്ല...,,
മോൻ മറന്നിട്ടുണ്ടാവും പക്ഷേങ്കി ഉമ്മാക്ക് മറക്കാൻ പറ്റൂല ...
ഒരു ബണ്ടി എന്നെ ഇടിച്ച് തെറുപ്പിച്ചേരം .
ചോരയിൽ കുതിർന്ന എന്നെ മോനാണ് ഹോസ്പ്പിറ്റലിൽ എത്തിച്ചത് ,,, എന്റെ ജീവൻ രക്ഷപ്പെടുത്താൻ അല്ലാഹു അയച്ച രക്ഷകൻ
ഉമ്മ നിറകണ്ണുകളോടെ പറഞ്ഞു..
ഉമ്മ പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ആ ദിവസത്തെ കുറിച്ച് ഓർമ്മ വന്നു..
അന്ന് ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തയിരുന്നു ആ സംഭവം ഉണ്ടായത്
ആൾക്കൂട്ടം കണ്ടപ്പോൾ എന്താന്ന് അറിയാൻ അവർക്കിടയിൽ ഞാൻ നുഴഞ്ഞു കയറി ..
കണ്ട കാഴ്ച വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു
ചോരയിൽ കുതിർന്നൊരു ഉമ്മ കിടന്നിടത്തു നിന്ന് എണീക്കാൻ വയ്യാതെ എല്ലാരേയും ഒരു യാചന പൂർവ്വം നോക്കുക ആയിരുന്നു.,,
പിന്നൊന്നും ചിന്തിച്ചില്ല ഒരു ഓട്ടോ പിടിച്ചു കൊണ്ട്
ആൾക്കുട്ടത്തിന് അരികിൽ നിർത്തി .
ഒന്ന് ഓട്ടോയിൽ കയറ്റാൻ സഹായം ചോദിച്ചപ്പോൾ എല്ലാവരും ഇത്തിരി പയ്യനായ എന്നെ
ഇവനാര് എന്ന ഭാവത്തിൽ നോക്കി എന്നല്ലാതെ ആരും മുന്നോട്ട് സഹായിക്കാൻ വന്നില്ല ...,,
ഇരച്ചു കയറി വന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട്.
മനുഷ്യത്വം ഇല്ലാത്തവർക്ക് മുന്നിൽ ഞാനൊരു നമ്പർ ഇറക്കി .
അവിടെ കാഴ്ചക്കാരായവരോട് ഞാൻ പറഞ്ഞു ..
ഇതെന്റെ ഉമ്മയാണ് .. ഒന്ന് സഹായിക്ക് പ്ലീസ്
അത് കേട്ട രണ്ടുമൂന്ന് പേർ.
വേഗം ഉമ്മയെ ഓട്ടോയിൽ കയറ്റി സഹായിച്ചു .
ഹോസ്പ്പിറ്റലിൽ എത്തുമ്പോയേക്കും ഉമ്മയുടെ ബോധം നഷ്ടപ്പെട്ടിരുന്നു......
ആ .. ഹോസ്പ്പിറ്റലിൽ ആർക്കൊക്കെയോ ഉമ്മയെ മുൻ പരിചയം ഉണ്ടായിരുന്നു
ഓ പോസ്റ്റിവ് ബ്ലെഡ്ഡ് വേണം എന്ന് പറഞ്ഞപ്പോൾ അതിനായ് ഓടി ആളെ സംഘടിപ്പിച്ചു കൊടുത്തു..
അപ്പോയേക്കും ഉമ്മയുടെ ബന്ധുക്കൾ ഒക്കെ വന്നിരുന്നു . നേഴ്‌സിനോട് ചോദിച്ചപ്പോൾ ഉമ്മാക്ക് ഇനി പേടിക്കാൻ ഒന്നുമില്ലെന്ന് കേട്ടപ്പോ ,,
ആശ്വാസത്തോടെ ഞാൻ ഹോസ്പ്പിറ്റൽ പടി ഇറങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനത് മറക്കുകയും ചെയ്തു..,,
വീണ്ടും ഇതാ എന്റെ മുന്നിൽ ആ ഉമ്മ..
എന്താ മോനെ ചിന്തിക്കുന്നത് ...
ഞാൻ അന്നത്തെ കാര്യം..
മോൻ അത് മറന്നാലും റൂഹ് ഉള്ള കാലത്തോളം നിക്കും ന്റെ മോൾക്കും ഓർമ്മയിൽ ഇണ്ടാവും മോനെ ,,,
ന്റെ മോളെ അറിയൂലെ മോനിക്ക് മോന്റെ സ്കൂളിലാ ഓള് പഠിച്ചത് ,
(അത് കേട്ടപ്പോ എന്റെ ഹൃദയം വീണ്ടും പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി
മോളാ പറഞ്ഞത് ഉമ്മാനെ രക്ഷിച്ചത് എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് .
ഞാനൊന്ന് പുഞ്ചിരിച്ചു
ഇപ്പൊ പിടിക്കിട്ടുന്നു മൂന്ന് വർഷം മുമ്പ് തുടങ്ങിയ പ്രണയത്തിന് തുടക്കം കുറിച്ചത് എന്താണ് എന്ന് ...,,
അന്ന് ചെറിയ മുഖമെനു ഇപ്പൊ കുറച്ചു കൂടെ വലുതായി മീശയൊക്കെ വരുന്നുണ്ട് മോന് ,,
ഉമ്മ വലിയ കാര്യം പോലെ പറഞ്ഞു...
എനിക്ക് ശരിക്കും ചമ്മല് വന്നു.
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു ,
ഉമ്മ എന്താ ഇപ്പോ ഇവിടെ എന്താ അസുഖം
അത് .....
അപ്പോഴാണ് ഡോർ തുറന്ന്
മരുന്നിനൊക്കെ സ്വർണ്ണത്തേക്കാളും വിലയാണ് എന്നും പറഞ്ഞു കൊണ്ടവൾ കയറി വന്നത്..
ഞാൻ അവളെ നോക്കി ..
കറുപ്പിൽ ചുവപ്പ് ഇടകലർന്ന ചൂരിദാറിൽ
അവളൊരു നിലാവ് പോലെ തോന്നിച്ചു .
മരുന്ന് ആ കുഞ്ഞു മേശയിൽ വെച്ചിട്ട് ഉമ്മയ്ക്ക് നേരെ തിരിഞ്ഞു
എന്തോ പറയാൻ തുടങ്ങുമ്പോഴാണ് .
ഉമ്മയ്ക്ക് അരികിൽ കസേരയിൽ ഇരിക്കുന്ന എന്നിലേക്ക് അവളുടെ സുറുമകണ്ണുകൾ പതിഞ്ഞത് ,,,
അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല എന്ന് .
അത് ഓർത്തപ്പോൾ
ഒരു വിജയ ഭാവത്തോടെ ഞാൻ അവളെ തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു....
ഇതെന്റെ മോളാണ് ഹംന
ഞാൻ പറഞ്ഞിട്ടില്ലെ മോന്റെ സ്കൂളില് പഠിച്ചിരുന്ന ...
ഞാൻ അപ്പോഴും അവളെ നോക്കി തലയനക്കി..
അവൾ എന്നെ തന്നെ നോക്കി ഷൊക്കേറ്റത് പോലെ നിൽക്കുക ആയിരുന്നു..
ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ആ കണ്ണീരിൽ സ്നേഹത്തിന് ആഴം തിരിച്ചറിയുക ആയിരുന്നു ഞാൻ ,
ഹംന അവളെ സ്നേഹത്തിൽ പിന്നൊരു സംശയവും എന്റെ മനസ്സിൽ അവശേഷിച്ചില്ല ......
ഹംന നിറഞ്ഞു. വന്ന കണ്ണുകൾ ഒഴുകി തുടങ്ങും മുമ്പ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ...
ഞാൻ കസേരയിൽ നിന്നും എണീച്ചു ഉമ്മയെ നോക്കി
ഉമ്മ കണ്ണടച്ച് കിടക്കുക ആയിരുന്നു
അനിയത്തി ഒരു ബാലമാസിക വായനയിൽ ആയിരുന്നു....
ഞാനും ഹംനയ്ക്ക് പിന്നാലെ പുറത്തേക്ക് ഇറങ്ങി ..
പ്രണയത്തിന്റെ പുതുതാളുകൾ വരികളായ് കോർത്ത് കൊണ്ട്
ആശുപത്രിയുടെ ഇടനാഴിയുടെ ഒരറ്റത്ത് നിൽക്കുന്ന ഹംനയ്ക്ക് പിന്നിൽ പോയി ഞാനും നിന്നു...
ആ നിമിഷം ഞങ്ങളുടെ ഹൃദയമിടിപ്പ് പരസ്പ്പരം ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു..
ആരാദ്യം തുടങ്ങും എന്നറിയാതെ രാഹുലും
കാതോർത്തിരുന്നു
അൻവറിന്റെ ജീവിതം മാറ്റി മറിച്ച ആ പ്രണയ നിമിഷങ്ങറിയാൻ....
ആണായ ഞാൻ സംസാരത്തിന് തുടക്കമിടുന്നതാണ് അതിന്റെ ഒരു ശരി എന്ന് എനിക്ക് തോന്നി ...,,
ഗേൾസ് ഫസ്റ്റ് എന്നുള്ള പിൻ വലിവ് ഞാൻ മാറ്റി വെച്ചു..
ഹംന...
അനു...
പരസ്പ്പരം ഞങ്ങൾ ഒന്നിച്ചാണ് പേരു വിളിച്ചത് ,,
ആരാദ്യം മിണ്ടി എന്ന് ചോദിച്ചാൽ ..
ഞങ്ങൾ രണ്ടു പേരും മിണ്ടി.
നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?.
ഞാൻ ചോദിച്ചു ..
അതെന്താ ഹോസ്പ്പിറ്റൽ അത്രയ്ക്ക് ഇഷ്ട്ടക്കേടാണോ ?.
ഹംന എന്നോട് ചോദിച്ചു,,
അവളെ അക്ഷരങ്ങളെ പോലെ ...
അവളെ അഴക് പോലെ...
അവളുടെ ശബ്ദ്ദവും മനോഹരമായിരുന്നു ....
അല്ല ഇതിലൂടെ ആൾക്കാർ പോവുകയും വരികയും ചെയ്യുന്നോണ്ട് സംസാരിക്കാൻ ഒരു പ്രൈവസി കിട്ടുന്നില്ല ,, അതുകൊണ്ടാണ് .
എന്നാ ഞാനൊന്ന് ഉമ്മയോട് പറഞ്ഞിട്ട് വരാം .
ഇല്ലെങ്കിൽ എവിടെ പോയന്ന് ഉമ്മാക്ക് ആധിയാവും ...
അതും പറഞ്ഞു കൊണ്ട് ഹംന നടന്നു
ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.
മൊഞ്ചത്തി പെണ്ണല്ലേ ഞാൻ എന്നെ കാണാതായ ഉമ്മ ടെൻഷൻ ആവില്ലെ ,
അതും പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു,,
എനിക്ക് അവളിലെ സ്നേഹവും കുട്ടിത്തവും ഒക്കെ ഇഷ്ടമായി ,
***********************
എന്താ അനു ഒന്നും മിണ്ടാത്തെ ഇവിടെയും പ്രൈവസി ഇല്ലെ ?..
ഇനി വേറെ എവിടെ എങ്കിലും പോവാണോ ?.
ഹോസ്പ്പിറ്റൽ കാന്റിനിൽ വന്നിരുന്നിട്ട് കുറച്ചു നേരമായി എന്താ പറയേണ്ടത് എന്ന് പിടി കിട്ടാതെ ഇരിക്കുകയാണ് ,
ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശരിയല്ല എന്നോർത്തു കൊണ്ട്
ഹംനയോട് ഞാൻ ചോദിച്ചു ...
ഹംന എന്താ പഠിത്തം നിർത്തിയത് ?...
ഇത് ചോദിക്കാൻ ആണോ അനു ഇത്രെയും നേരം മിണ്ടാതിരുന്നത് ?..
അല്ലെന്ന് എനിക്കറിയാം ഇത് പോലെ
അനുവിന് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടെന്ന്,,,
അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .
അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം
സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് ,
ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,
ഉപ്പ അപകടത്തിൽ പെട്ട്
പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്...
ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട്
ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,
അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,
ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്....
ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ
അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,
അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,
പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ....
ഇയാളെന്താ പഠിത്തം നിർത്തിയത് ?.
പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട്
ഫ്ലാറ്റിന് അടുതാണ് ,
അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..
ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .
അനിയത്തിമാർ ഒരാൾ
മൂന്നാം ക്ലാസിലും മറ്റൊരാൾ ആറിലും ആണ് പഠിക്കുന്നത് ,
നേരം ഇരുട്ടി തുടങ്ങി അനുവിന് പോവണ്ടേ വിശേഷങ്ങൾ ഒരുപാട് ഉണ്ട് പറയാൻ ,, ഇപ്പൊ ഇത്രയും മതി ,
അതും പറഞ്ഞവൾ എണീറ്റു
ശരിയാണ് ഇനിയും വൈകിയാൽ വീടെത്താൻ വൈകും , ഞാനും അവളും കാന്റിനിൽ നിന്നും ഇറങ്ങി ,,,
ഇത്ര ദൂരെ നിന്നാണോ ഹംന എന്റെ വീട്ടിലേക്ക് വന്നത്
?..
എനിക്ക് ഭയങ്കര കൊതി തോന്നി അനുവിന്റെ ഉമ്മച്ചിയെയും ഇത്തുവിനെയും കാണാൻ ,,
അപ്പൊ എന്നെ കാണാൻ തോന്നിയില്ലെ ?.
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു ,,
അത്രയും നേരം ഇല്ലാതിരുന്ന ഒരു നാണം ആ മുഖത്ത് സായംസന്ധ്യയുടെ അസ്തമയ ചുവപ്പ് പോലെ ഹംനയുടെ കവിളിൽ ഞാൻ വ്യക്തമായി കണ്ടു ,,
എന്നിലും മുഹബ്ബത്തിന്റെ ഗസൽ മീട്ടി ആരോ പാടും പോലെ തോന്നി അവളിലെ നാണത്തെ കുറിച്ച് ,,
റൂമില്‍ കയറി ഉമ്മയോട് വീണ്ടും വരാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി ,,
അവളെന്റെ പിന്നാലെ യാത്ര അയക്കാനായി പുറത്തു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു ...
ഹംന പൊയ്ക്കോ ഇനിയും സ്റ്റെപ്പ് കയറി ഇറങ്ങേണ്ട കാല് കുഴയും...,
മൂന്ന് വർഷമായിട്ട് കുഴയാത്ത കാല് മൂന്നാം നിലയിൽ നിന്ന് കയറി ഇറങ്ങിയാൽ ഒന്നും കുഴയില്ല..
അവൾ പറഞ്ഞു ,
ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു
ഇനി പൊയ്ക്കോ ,
പോവാം ... അനു പോയാക്കോ ,,
ബൈക്ക് സ്റ്റാർട്ട് ആക്കി ഞാൻ പറഞ്ഞു ..
പോ പെണ്ണെ നീ നോക്കി നിൽക്കുമ്പോ എനിക്ക് പോവാൻ തോന്നുന്നില്ല ,,
അവൾ തലയാട്ടി കൊണ്ട് ഹോസ്പ്പിറ്റലിന്‍ അകത്തേക്ക് തിരിഞ്ഞു നോക്കി കൊണ്ട് നടന്നു ,
**************************
പിന്നീട് പ്രണയകാലമായിരുന്നു ഞങ്ങളുടേത്
ആത്മാവിൽ കൊണ്ട് നടന്ന എന്റെ വീട്ടുകാർ അംഗീകരിച്ച പവിത്രമായ പ്രണയം .....
രണ്ടു വർഷം ഞങ്ങൾ ഒരേ മനസ്സോടെ ചിന്തിച്ചു സ്വപ്‌നങ്ങൾ നെയ്തു പ്ലസ് റ്റു കഴിഞ്ഞപ്പോൾ ഞാൻ എഞ്ചിനിയറിങ്ങിന് ചേരാൻ തീരുമാനിച്ചു ...
ജോലി സമ്പാദിക്കണം വേഗം , എന്നിട്ട് ഹംനയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അതായിരുന്നു മനസ്സ് നിറയെ ..,,
ഹംനയുടെ ഇത്താന്റെ കല്യാണം ഒരിക്കൽ മുടങ്ങിയതാണ് ,
കല്യാണത്തിന് രണ്ടു ദിവസം മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ,
പുറത്തു പോയ
ഹംനയുടെ ബാപ്പന്റെ ബൈക്ക് ഒരു അജ്ഞാത വണ്ടി ഇടിച്ചു തെറുപ്പിച്ചത് ,,
ആരും സാക്ഷികൾ ഉണ്ടായില്ല , ചോരവർന്ന് ഉപ്പ റോഡിൽ തന്നെ ....
ആർഭാടം ഇല്ലാതെ നിക്കാഹ് മാത്രം ആയിട്ട് ലാളിതമായ് ചെയ്ത് അയക്കാം എന്നുള്ള മുതിർന്നവരെ തീരുമാനം
ഹംനയുടെ ഉമ്മയും ശരി വെച്ചു....
ചെക്കൻ വീട്ടുകാർക്കും സമ്മതം
എന്നാൽ പറഞ്ഞ വാക്ക് പോലെ സ്വർണ്ണത്തിലും സ്ത്രീധന പൈസയിലും ഒരു മാറ്റവും ഉണ്ടാവരുത് ,,
ബാങ്കിൽ പോയി ചോദിച്ചപ്പോള്‍,
പൈസ ഹംനയുടെ ഉപ്പ എടുത്തു വരുമ്പോഴാണ് അപകടംഉണ്ടായത് ,,
അതാരോ മോഷ്ടിച്ചു എന്നുള്ള സത്യവും തിരിച്ചറിഞ്ഞതും അപ്പോഴാണ്,,
കേസൊക്കെ കൊടുത്തിട്ടും ഒരു തുമ്പും ഉണ്ടായില്ല..
അങ്ങനെ ആ കല്യാണം മുടങ്ങി ,,
അതോടെ ജീവിതത്തെ വെറുത്തു കൊണ്ട് ഇത്ത.
എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും മിണ്ടാതെ അവരെ മാത്രം ലോകത്ത് ഒതുങ്ങി കൂടി .
അതോടെ ഹംന ആ സ്ഥാനത്തേക്ക് നിന്ന്
തളർന്നു പോയ ഉമ്മാക്കും ഇത്തിരി ഇല്ലാത്ത അനുജത്തിമാർക്കും
ഇത്താക്കും ഒരു തണലായി നിൽക്കാൻ ശ്രമിച്ചു .
ചെറു പ്രായത്തിലെ ജീവിതം എന്തെന്ന് അറിഞ്ഞു അവൾ ,,
പിന്നെ എന്തിനാ ഭായ് നിങ്ങള് ആ പാവം പെൺ കുട്ടിയെ ?..
രാഹുൽ ചോദ്യം പൂർത്തിയാക്കാതെ അൻവറിനെ നോക്കി
ഞങ്ങൾക്കിടയിൽ പ്രണയം പൂവിട്ടു തണൽ മരം തീർക്കുമ്പോഴും ,
ഞങ്ങൾക്ക് ചുറ്റും കുറെ ജീവിതങ്ങൾ ഉണ്ടായിരുന്നു
കാറ്റും കോളും നിറഞ്ഞ
മാസങ്ങളും ദിവസങ്ങളും അതിൽ പെട്ട് ഞങ്ങളും ആടി ഉലഞ്ഞു ,
ആ ഉലച്ചൽ അവസാനിച്ചത് എന്റെ ഉള്ളിലെ പിശാച് ഉണർണപ്പോയാണ്
ആ നേരത്തെ അൻവറിന്റെ മുഖം കണ്ട് രാഹുലിന്റെ ഉള്ളം പോലും ഒന്ന് വിറച്ചു ...
അതിനിടയിൽ എന്റെ വലിയൊരു സപ്പോർട്ടും കൂട്ടുമായ ഇത്തൂ
അളിയന്റെ അരികിലേക്ക് പറന്നു ,,
അന്ന് ഇത്തൂന്റെ മുറിയിൽ കിടന്നു ഞാൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു ..
എന്റെ ഒന്നാം വയസ്സിലാണ് ബാപ്പ മരിച്ചത് ,,
ഒരു അസുഖവും ഇല്ലായിരുന്നു പെട്ടന്നുള്ള മരണം
ഉമ്മാന്റെ സമ നില പോലും തെറ്റി .. അന്ന് മുതൽ ഇത്തു ആണ് എന്നെ നോക്കിയത്
എന്റെ ഏതു ഫ്രണ്ടിനെക്കാളും വലുത് എനിക്ക് ഇത്തു ആയിരുന്നു...
ഇത്തുവിന്റെ കല്യാണം എന്റെ പന്ത്രണ്ടാം വയസ്സിൽ ആയിരുന്നു..,
ബാപ്പ മരണപ്പെട്ടിട്ടും ഉമ്മയുടെ സമനില തെറ്റിയിട്ടും എന്റെ ഇത്ത ..
അച്ചടക്കത്തിലോ ദീനി കാര്യങ്ങളിലോ ഒരു വീഴ്ചയും ചെയ്തില്ല...,,
കല്യാണം കഴിഞ്ഞപ്പോ സുഖമില്ലാത്ത ഉമ്മയെയും എന്നെയും തനിച്ചാക്കി പോവാതെ അളിയനും ഞങ്ങൾക്കൊപ്പം താമസിച്ചു ,,
ഒരു ബാപ്പയുടെ സ്നേഹവും കരുതലും എനിക്ക് അളിയൻ തന്നു.
മരുന്ന് തുടർന്ന് എടുത്തപ്പോൾ
ഉമ്മയുടെ അസുഖത്തിന് കുറച്ചു മാറ്റം ഉണ്ടായി .
അളിയന്റെ ഫാമിലി ഒക്കെ ഗൾഫിലാണ് വർഷങ്ങളായിട്ട്
ഇപ്പൊ അളിയന്റെ ഉമ്മാക്ക് തീരെ വയ്യ അത്കൊണ്ട്
ഇത്തുന് പോവാതിരിക്കാൻ പറ്റില്ലായിരുന്നു ,,
ഇത് വരെ സ്വന്തം വീട്ടിൽ നിൽക്കാൻ സമ്മതിച്ചത് അവരുടെ വലിയ മനസ്സായിരുന്നു ...,,
ഹംനയെ കാണണം എന്ന് പറഞ്ഞപ്പോൾ
ഞാനും ഇത്തുവും ഹംന ജോലി ചെയ്യുന്ന
കംബ്യുട്ടർ സെന്ററിൽ പോയി...
അവളും ഇത്തുവും കുറച്ചു നേരം മാറി നിന്ന് സംസാരിച്ചു
എന്റെ ഇത്തൂന്റെ കണ്ണ് നിറഞ്ഞുവെങ്കിലും
ഒരു വേദനയാർന്ന പുഞ്ചിരി ചുണ്ടിൽ സൂക്ഷിച്ചിരുന്നു.....
ഉമ്മച്ചിയുടെ അനുജത്തിയാണ് പിന്നെ വീട്ടിൽ ഞങ്ങൾക്ക് കൂട്ട് ഉണ്ടായത്..
റിനീഷയെ ഞാൻ മൈന്റ് ചെയ്യാറെ ഇല്ലായിരുന്നു
അതറിഞ്ഞ ഹംന എന്നെ വഴക്ക് പറഞ്ഞു ...,,
രണ്ട് വർഷം അനു ഇഷ്ട്ടപ്പെട്ട പെണ്ണല്ലെ അത്
എന്നിട്ട് ഇപ്പൊ ഒരു ഫ്രണ്ടായി പോലും കാണാത്തത് ശരിയല്ല അനു ,,
സ്നേഹം അറിയുന്നവർക്ക് ആരെയും ഒന്നിന്റെ പേരിലും വെറുക്കാൻ ആവില്ല
എന്തിനാ അവളോട് പിണക്കം
റിനിയെ മറ്റൊരാൾ പ്രണയിക്കുന്നത് കൊണ്ടാണോ ?..
ഞാൻ ഒന്നും മിണ്ടാതെ ഹംനയെ തുറിച്ചു നോക്കി.
അവൾ ആരെ പ്രണയിച്ചാലും എനിക്കെന്താ എന്ന ഭാവത്തിൽ..
എന്താ മിഴിച്ചു നോക്കുന്നത് ?.
എന്റെ ബുദ്ദൂസെ
നിനക്ക് ഞാനില്ലെ ഇപ്പൊ
അല്ലാതെ റിനിയെ പ്രണയിച്ചതിന്റെ പേരിൽ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയൊന്നും ഇല്ലല്ലോ ,,
നമ്മൾ ഒന്നിക്കാൻ വേണ്ടി നല്ലൊരു ഫ്രണ്ടിന്റെ സ്ഥാനത്തു നിന്ന് സഹായിച്ച റിനിയെ ഇനി അനു അവോയ്‌ഡ് ചെയ്യരുത് ,,,,,
എന്നിട്ട് നിനക്കെന്നെ അതും പറഞ്ഞ് സംശയിക്കാനല്ലെ പെൺവർഗ്ഗം അവസാനം അങ്ങനെ വരൂ....
സത്യത്തിൽ ഞാൻ അങ്ങനെ പറയുമ്പോൾ എന്റെ ഉള്ളിൽ അവളെ ഒന്ന് ചൂടാക്കണം
ആ മുഖം ചുവന്നു വരുന്നത് എനിക്ക് കാണണം അതായിരുന്നു മനസ്സിൽ ,,
അനു നമ്മൾ പരസ്പ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു ഇന്ന് വരെ ഞാൻ റിനിയുടെ പേരിൽ തമാശയ്ക്ക് പോലും അനുവിനെ കളിയാക്കിയിട്ടുണ്ടോ ,
അതിന്റെ പേരും പറഞ്ഞ് അനുവിനെ വേദനിപ്പിച്ചിട്ടുണ്ടോ ,,,,
എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞു
ഞാനാണെങ്കിൽ ആകെ വല്ലാതായി ,
അയ്യേ കണ്ടോ ഇതാ പറയുന്നത് പെണ്ണുങ്ങൾക്ക് ഈ കണ്ണീര് മാത്രമേ അറിയൂ എന്ന് ,,
ഞാനൊന്ന് തമാശ പറഞ്ഞപ്പോയേക്കും ആ സുറുമ ഒക്കെ കലക്കി....,
പടച്ചോനെ... എന്ത് പറഞ്ഞിട്ടും അവളുടെ മുഖം സങ്കടത്തിൽ നിന്നും ഒരു മാറ്റവും ഇല്ല...,,
സോറി ... ഹംന ഇങ്ങനെ മിഴി നിറച്ചിരിക്കല്ലെ നീ.
എനിക്കിത് സഹികൂല..
ഇപ്പൊ എന്താ വേണ്ടേ ഞാൻ റിനീഷയോട് മിണ്ടണം ഫ്രണ്ട് ആവണം അല്ലെ ,,
ഒക്കെ സമ്മതിച്ചു
ഒളോടും ഓളെ കാമുകനോടും എല്ലാം ഞാൻ കൂട്ടായിക്കോളാം ...
☺മതി... ഈ വാക്ക് പാലിക്കണം ..
ഇനി എന്റെ കണ്ണിൽ പാറി പോയ പൊടി ഒന്ന് ഊതി തരുമോ ?..അനു ,
അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു...
അപ്പൊ നീ കരഞ്ഞതല്ലെ
കള്ളീ...,,
നീ മരിച്ചാലെ ഞാൻ കരയു സന്തോഷം കൊണ്ട്, അവളെന്റെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു ,,
എന്തെയ് ഞാൻ മരിക്കുന്നത് നിനക്ക് അത്രയ്ക്ക് സന്തോഷമാണോ ഹംന..
അന്നാദ്യമായി അവളെന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു .
അനു ,
ഞാൻ മരിക്കാതെ നീ മരണപ്പെടില്ല അനു ,,
എന്റെ ആഴുസ്സ് കുറവാണെങ്കിലോ അന്നേരം നീ പറഞ്ഞ പോലെ നടക്കുമോ ?..
അവളുടെ ഉത്തരം എന്താന്ന് അറിയാൻ ഞാൻ ചോദിച്ചു .
എന്റെ റൂഹ് നിനക്ക് നൽകീട്ട് നിനക്ക് മുമ്പ് ഞാൻ പോവും അനു നീ ഇല്ലാത്ത ഭൂമി എനിക്ക് ആത്മാവ് ഇല്ലാത്ത ശരീരം പോലെ തന്നെയായിരിക്കും...
എനിക്ക് മുമ്പ് നീ അങ്ങനെ ഞാൻ ചിന്തിക്കാറെ ഇല്ല അനു എനിക്കതിന് ഉള്ള മനക്കട്ടി ഇല്ല...,,
എന്റെ കൈ മുറുകി പിടിച്ച ഹംനയുടെ മൃതുവാർന്ന കൈക്ക് മുകളിൽ എന്റെ മറു കൈ അമർത്തി പിടിച്ച
അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു ,,,
എന്നെ എന്തിനാ ഇങ്ങനെ പ്രണയിക്കുന്നത് ഹംന.
എനിക്ക് അറിയുന്നില്ലല്ലോ എവിടേക്കാ എന്നെയും കൊണ്ട് നീ പാറി പറക്കുന്നതെന്ന് ,,
നിന്റെ ഈ സ്നേഹം എനിക്ക് തന്നത് പുതിയ കുറെ നല്ല നിമിഷങ്ങളാണ് ...
ഇത്തു പോയ നാളുകളിൽ ഞാൻ തളർന്ന് പോയപ്പോൾ വീട്ടിൽ പോവാൻ പോലും മനസ്സ് മടിച്ചപ്പോൾ ,
ജീവിതം പഠിക്കാനും അത് നേരിടാനും ജോലി എന്ന ലക്ഷ്യ ബോധം എന്നിൽ ഉണ്ടാക്കിയതും നീയല്ലെ ഹംന...
ഇല്ലായിരുന്നെങ്കിൽ ഇന്നും കുട്ടിക്കളിയുമായി അച്ചടക്കമില്ലാതെ കളിച്ചു നടക്കുമായിരുന്നു ഞാൻ..
എന്റെ ജീവനിൽ പ്രണയം നിറച്ച് അതിനെ സ്നേഹത്തിന്‍ വളമിട്ട് വളർത്തി വലുതാക്കി ഇവിടം വരെ എത്തിച്ചിരിക്കുന്നു നീ എന്നെ ,,,
അനൂ..... ഈ പറഞ്ഞ മാറ്റങ്ങൾ ഞാൻ ഇല്ലായിരുന്നെങ്കിലും ഉണ്ടാവുമായിരുന്നു അനുവിന്റെ ജീവിതത്തിൽ..,
എനിക്ക് തോന്നുന്നില്ല ഹംന
നമ്മളെ പ്രണയിക്കാൻ ഒരാൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്,
നമ്മൾ നമ്മളെ തന്നെ ശ്രേദ്ധിക്കുന്നത് ,
ചിലർ മേലേക്ക് മാത്രം ഭംഗി വരുത്തി വെക്കും..
ചിലർ അകവും പുറവും വൃത്തിയായി സൂക്ഷിക്കും ,,
ചിലർ ഇത് ശ്രേദ്ധിക്കില്ല അതിന് ഇതാ ഇത് പോലുള്ള സ്നേഹമുള്ള മൊഞ്ചത്തി പെണ്ണ് തന്നെ മുന്നിട്ടിറങ്ങണം...
എനിക്ക് സുഖിച്ചു പോരെ ..
അതും പറഞ്ഞവൾ ചിരിച്ചു
കൂടെ ഞാനും...
****************************
അപ്പോഴാണ് ആ സംസാരത്തിന് തടയിട്ട് കൊണ്ട് പോലീസുകാരന്റെ ചോദ്യം..
എന്താ ഡാ നിനക്കൊന്നും ഭക്ഷണം വേണ്ടേ
അതും ചോദിച്ചു കൊണ്ട് സെല്ലിന്റെ പൂട്ട് തുറന്നു ..,
അൻവറും രാഹുലും സെല്ലിൽ നിന്നും പുറത്തിറങ്ങി ,
ഉച്ചയായിട്ടും ആകാശം ഇരുണ്ടു തന്നെ നിന്നു അപ്പോഴും മഴത്തുള്ളി ഭൂമിയിൽ പതിഞ്ഞു കൊണ്ടിരുന്നു ,,,,,
എല്ലാവരും നിരന്നിരിക്കുന്ന വരാന്തയിൽ അൻവറും രാഹുലും കൈ കഴുകി ഇരുന്നു ,,
അൻവർ ശ്രേദ്ധിച്ചു തനിക്ക് വിളമ്പിയ ചോറും കറിയും പഴകിയതാണ് .. അടുത്തിരിക്കുന്നവരുടെ ഭക്ഷണം ഇന്നത്തേതും.
രാഹുൽ അൻവറിന്റെ പ്ലെയ്റ്റിലേക്കും മുഖത്തേക്കും നോക്കി ,
എന്താ ഡാ... അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നത് വേണെങ്കിൽ തിന്നിട്ട് എണീറ്റ് പോടാ ,,,
സൂപ്രണ്ട് രാഹുലിനോട് തട്ടി കയറി ..
അൻവറിന് ഭക്ഷണം തിന്നാൻ പോയിട്ട് ആ പ്ലെയ്റ്റിലേക്ക് കൈ വെക്കാൻ പോലും അറച്ചു അതിൽ നിന്നും പുളിച്ചമണവും വരുന്നുണ്ടായിരുന്നു ....,,
നിനക്കെന്താ ഡാ ഇനി ഫൈവ്സ്റ്റാർ ഫുഡ് ഇറക്കു മതി ചെയ്യണോ കുറെ നേരമായലോ ചോറും നോക്കി ഇരിക്കുന്നു ,,
തിന്നെടാ അതും പറഞ്ഞു കൊണ്ട് സൂപ്രണ്ട്
അൻവറിന്റെ നെഞ്ചിലേക്ക് ചവിട്ടിയതും ഒന്നിച്ചായിരുന്നു ,,
സാർ... എന്നെ ചവിട്ടാൻ ഉഴിഞ്ഞിട്ടതല്ലെ
പക്ഷെ അന്നത്തിന് മുകളിൽ കാല് ഉയർത്തിയത് വേണ്ടായിരുന്നു സാർ ,,, അൻവർ പറഞ്ഞു
കേട്ടാൽ അറയ്ക്കുന്ന തെറിയോടെ സൂപ്രണ്ട് അൻവറിനെ വലിച്ചു മുറ്റത്തിട്ടു ,
പിന്നെ അരയിൽ ഇരുന്ന ബെൽറ്റ് ഊരി സൂപ്രണ്ട് അൻവറിനെ തലങ്ങും വിലങ്ങും തല്ലി ,,
ചില പൊലീസുകാർ ഈ സൂപ്രണ്ടിന് ഇവനോട്
എന്താ ഇത്ര കലിയെന്ന് ചിന്തിക്കുമ്പോൾ ,
രാഹുൽ ഭക്ഷണം കഴിക്കാൻ പോലും മറന്ന്
മുറ്റത്തു പിടയുന്ന അനുവിൽ ആയിരുന്നു ശ്രേദ്ധ,,
നിശ്ശബ്ദമായി പെയ്ത മഴ എപ്പോയോ ശക്തമായി പെയ്തു ഒരു ഇടിമിന്നൽ ആരവത്തോടെ .
ഇവനെ കൊണ്ട് പോയി ആ ഇരുട്ടറ സെല്ലിൽ കൊണ്ട് ഇടടോ ,,
സൂപ്രണ്ടിന്റെ ഉത്തരവ് കേട്ട ഉടൻ പോലീസുക്കാർ
അൻവറിനെ വലിച്ചിഴച്ച്
ഇരുട്ടറയിലേക്ക് നടന്നു ,,,,
ശ്വാസം പോലും വിടാൻ മറന്ന് രാഹുൽ അത് നോക്കി ഇരുന്നു ,,,
ഇരുൾ പടരുന്നത് തന്റെ ഉള്ളിലാണ് എന്ന് തോന്നി രാഹുലിന് ...
ഭായ്.. ആ ഇരുട്ടറയിൽ തനിച്ച്...
ഒരു കാരണവും ഇല്ലാതെ ചവിട്ടിയപ്പോ
എന്തിനാ. തന്നെ ചവിട്ടിയത് എന്നല്ലല്ലോ ഭായ് ചോദിച്ചത് ,,
ഭക്ഷണത്തിന് മുകളിൽ കാല് ഉയർത്തിയത് തെറ്റാണ് എന്നല്ലെ ,,
അതിനല്ലെ അയാളിങ്ങനെ ക്രൂരമായി പെരുമാറിയത് ,,
എന്തായിരിക്കും സൂപ്രണ്ടിന് ഇത്രയും വൈരാഗ്യം ഭായിയോട് ..
ഇനി ഈ സൂപ്രണ്ട് ഹംനയുടെ ബന്ധുവോ മറ്റോ ആണോ ??...
അതിന് വഴി ഇല്ല
സൂപ്രണ്ട് കൃസ്ത്യാനി ആണ്
രാഹുൽ ഓർത്തു ....
ഭായി പറഞ്ഞ കഥ മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല ,,
കേട്ടെടുത്തോളം ഭായിക്ക് ഒരിക്കലും ഹംനയെ കൊല്ലാൻ പോയിട്ട് ഒന്ന് വേദനിപ്പിക്കാൻ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ..!
ദൈവമേ... ഒന്നെങ്കിൽ ഭായ് വലിയൊരു സത്യം മറച്ചു വെക്കുന്നു ..
ഇല്ലെങ്കിൽ ഹംന എവിടെയോ ജീവിച്ചിരിപ്പുണ്ട് ..
ജീവനോടെ ഉണ്ടാവുമോ ???
എന്ത് കൊണ്ട് ജീവനോടെ ഉണ്ടായികൂടാ ?..
മൃതശരീരം കിട്ടിയിട്ടില്ല
കൊന്നതിന് സാക്ഷികൾ ഇല്ല..
ആകെ ഉള്ളത് ഫ്ളാറ്റിലെ സിസി ടിവിയിൽ പതിഞ്ഞ
പരിഭ്രമം നിറഞ്ഞ മുഖത്തോടെ ഹംനയെയും തോളിൽ ഇട്ട് കൊണ്ട് പോവുന്നതാണ് ..,,
ഭായിയുടെ കഥ മുഴുവൻ കേൾക്കാൻ പറ്റിയതും ഇല്ല..
തനിക്ക് ഇത്ര മാത്രം അവരെ പ്രണയം നെഞ്ചിൽ കൊള്ളുന്നുണ്ടെങ്കിൽ ,
ഭായിയുടെ മനസ്സ് എന്തായിരിക്കും അവസ്ഥ ,,
ഹംന.... ആ വിളിയിൽ ഒരുവട്ടം പോലും ഇഷ്ട്ടക്കേട് വന്നിട്ടില്ല കഥ പറയുമ്പോൾ ,,,
പക്ഷെ ഭായിയിലെ പിശാചിന്റെ ഉണർവ് എന്നുള്ള വാക്ക് പറയുമ്പോൾ
ആ മുഖത്തു വരുന്ന രൗദ്ര ഭാവം ,
കൊലയാളി എന്ന് വിളിച്ചു പറയുന്നുവോ ?..
പറ്റുന്നില്ല തിരിച്ചറിയാൻ
ഇതിപ്പോ എങ്ങനാ അറിയാ ആരോടാ ചോദിക്കുക ,,,
എന്തോ എന്റെ മനസ്സ് പറയുന്നു അറിഞ്ഞതിലും കൂടുതൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ,,,
ഇനി ഭായിയെ ഈ സെല്ലിൽ കൊണ്ട് വിടില്ലെ ഇവന്മാര് ,,
ഇന്ന് രാത്രിയിലും ഭക്ഷണം കിട്ടി കാണില്ലെ ഭായിക്ക് ഉച്ച മുതൽ പട്ടിണി ആണ് ,,
തൊണ്ട നനയ്ക്കാനുള്ള ഇത്തിരി വെള്ളം ,
അയാൾ അതും കൊടുപ്പിക്കില്ല ദുഷ്ടൻ ..
രാഹുൽ ആരോടെന്നില്ലാതെ പിറുപിറുത്തു.....
****** ******* ********
അതെ സമയം
നൈറ്റ് ഡ്യുട്ടി പോലീസുക്കാരും അതെ സംശയം ചർച്ച ചെയ്യുക ആയിരുന്നു...,
ഈ സൂപ്രണ്ടിന് ആ ചെറുക്കനോട് മാത്രമെന്ത ഇത്ര പക ,
പല തരത്തിൽ കൊല ചെയ്തവർ ഇവിടെ ഉണ്ടല്ലോ
അവരെ ഒന്ന് ശ്രേദ്ധിച്ചു പോലും ഞാൻ കണ്ടിട്ടില്ല
ഒരു പോലീസുക്കാരൻ പറഞ്ഞു ...
അത് ശരിയാ ...
ഉച്ചയ്ക്ക് ഭയങ്കര സീനായീന്ന ഒരു തടവ്ക്കാരൻ പറഞ്ഞത് ,
വധ ശിക്ഷയ്ക്ക് വിധിച്ചവരെ ഇടുന്ന ഇരുട്ട് മുറിയിലാണ് ഇപ്പൊ ഇവനെ ഇട്ടിട്ടുള്ളത് ,,,
ഒരു തുള്ളി വെള്ളം കൊടുക്കരുതെന്നാ പറഞ്ഞിട്ടുള്ളത് ...
ഇങ്ങനെ തല്ലി പട്ടിണികിട്ടാൽ..
ആ ചെറുക്കൻ ജീവ പര്യന്തം തീർക്കുമെന്ന് എനിക്ക് തോന്നുന്നില്ല ,,
ഈ സൂപ്രണ്ട് ചോദിച്ചു വാങ്ങിയതാണ് പോലും ഈ ജയിലേക്ക് ഉള്ള സ്ഥലം മാറ്റം ,,
നമുക്ക് അറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് ഇതിൽ ,,
ഒരു കാര്യവും ഇല്ല.
കൊന്നവനെയൊക്കെ ഇങ്ങനെ തന്നെയാ ശിക്ഷിക്കേണ്ടത് ,,,
എന്നാ അത് എല്ലാരുടെ കാര്യത്തിലും വേണമല്ലോ ,
ഒരാളോട് മാത്രം പോരല്ലോ ..
ആ .ഇനി ആ പേരും പറഞ്ഞിട്ട് നമ്മൾ തെറ്റണ്ട ,,
ദെ.. സൂപ്രണ്ട് സാർ വരുന്നു
പിന്നെ എല്ലാരും നിശ്ശബ്ദ്ദരായി ...!
****** ****** ****** *****
ഹംന... ഞാനിന്ന് തിരിച്ചറിയുന്നു സ്വയം കിയ്യടങ്ങി എന്നതിലുപരി എന്നെ ഈ തടവറയിലേക്ക് പിന്നിൽ നിന്നും തള്ളിയിടാൻ ആളുണ്ടായിരുന്നു എന്ന് ,,,
നിനക്ക് തന്ന വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ഞാൻ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് ,,
ഹംന... നിന്റെ മിഴി നിറഞ്ഞോ എന്റെ ഉള്ളം കൈ കണ്ണീര് കൊണ്ട് ചുട്ട്പൊള്ളും പോലെ ,,,
കാണുന്നില്ലെ നീ എന്റെ മിഴി നിറയാതിരിക്കുന്നത്
നിന്റെ മടി തട്ട് പൊള്ളാതിരിക്കാനാണ്,,,
ഈ തടവറ തിരഞ്ഞെടുക്കുമ്പോഴും എനിക്ക് തളർച്ചയോ വേദനയോ ഇല്ലായിരുന്നു ,
എല്ലാം കുഴിച്ചു മൂടിയിട്ടല്ലെ ഞാൻ ഇങ്ങോട്ട് വന്നത് ,,
ഇപ്പോഴും എനിക്കതിൽ വേണ്ടായിരുന്നു എന്ന ചിന്ത ഇല്ല.....,,
ഹംന... മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ ആ ഡോക്ക്ട്ടറെ കണ്ടു ...
ഡോക്ക്ട്ടർ "വിനോദ്"
എന്താ.. ഹംന
നീ ഞെട്ടിയത് ...
ഡോക്ക്ട്ടർക്ക് എന്നെ മനസ്സിലായിട്ടില്ല എന്റെ രൂപത്തിൽ ,,
ഡോക്ക്ട്ടർ എന്റെടുത്ത് വരുമ്പോയൊക്കെ ഞാൻ കണ്ണടച്ച് കിടന്നു ,,,
ഹംന.. എന്റെ കൂടെ ഉണ്ടായ രാഹുൽ നമ്മുടെ പ്രണയത്തെ കുറിച്ച് ചോദിച്ചു..
വീണ്ടും ഞാനാ നാളുകളിലേക്ക് പോയി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നോവിച്ചും നീ കടന്നു വന്നു എന്റെ ഓരോ വാക്കിലും ,,
അവനും അറിയണം ഹംന.. പരസ്പ്പരം പ്രാണൻ കൈമാറിയ നമ്മളിൽ
നിന്റെ പ്രാണൻ ഞാൻ എന്തിന് എടുത്തു എന്ന് ,,
നീ ഇങ്ങനെ മിഴി നിറച്ചു എന്നെ നോക്കല്ലേ ഹംന....
എന്തും ഞാൻ സഹിക്കാം പക്ഷെ ഇതെന്നെ കൊല്ലാതെ കൊല്ലുന്നു ,,
ഇല്ല ഹംന.. രാഹുലും എല്ലാവരും അറിയുന്ന കഥയെ അറിയൂ...
മരണത്തിന്റെ പടി വാതിൽ വരെ ഞാൻ അവനോട് സത്യങ്ങൾ പറയും അവിടുന്ന് അങ്ങോട്ട് സത്യം പറയില്ല ,,,
എന്റെ പെണ്ണല്ലെ നീ ..
ആര് പറഞ്ഞു ഹംന... നീ ഈ മണ്ണിൽ ഇല്ലെന്ന് ,,
ആരും കാണാതെ അറിയാതെ നീ ഇന്നും ഇല്ലെ
ഈ ഭൂമിക്ക് മുകളിൽ .....!!
ഇരുട്ടറയിൽ അൻവർ ഹംനയോട് എന്ന പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ,,
പിന്നീട് അൻവർ പറയുന്ന കഥ കേട്ട്
നാല് ചുമരുകളും
തേങ്ങി കരഞ്ഞു ..
അവന്റെ മനസ്സിലെ രഹസ്യം പോലെ ആ ഇരുട്ടറ ഓരോ വാക്കുകളും വിതുമ്പി കൊണ്ട് ഏറ്റ് വാങ്ങി ,,,
ഇരുളിൽ കിടക്കുമ്പോഴും അൻവറിന്റെ മനസ്സ് നിറയെ വെളിച്ചമായിരുന്നു ..
എന്നാൽ
ഈയിടെ ആയി ആ വെളിച്ചം ഇരുട്ടിന്റെ പ്രതികാരമായി മാറുന്നു ,,
ഹംനാ.. നീ എന്നെ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആക്കിയിരിക്കുന്നു..
ഭായ്.. ഇവിടെ ഉണ്ടായിരുന്നോ ?..
രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൻവറിനെ കണ്ട സംന്തോഷം മുഴുവനും ഉണ്ടായിരുന്നു രാഹുലിന്റെ ആ ചോദ്യത്തിൽ...
ആ ദുഷ്ട്ടൻ പുറത്തു പോലും ഇറക്കിയില്ലല്ലെ
രാഹുൽ ശബ്ദം താഴ്ത്തി പറഞ്ഞു...,,
ദുഷ്ട്ടൻ എന്നൊന്നും വിളിക്കരുത്
നീതിമാനായ ഒരു പോലീസ് സൂപ്രണ്ട് ആണ് അത് ,,
അൻവർ പറഞ്ഞു..
രാഹുൽ ശ്രേദ്ധിച്ചു
അത് പറയുമ്പോൾ ഭായിയുടെ മുഖമാകെ വലിഞ്ഞു മുറുകുന്നത് ,,
ഭായ്.. ഇന്നും ഇരുട്ടറയിൽ തന്നെ ആയിരിക്കുമോ ?....
ഈ ലോകത്ത് എവിടെ താമസിപ്പിച്ചാലും എനിക്ക് ഒരു പോലെയാണ് രാഹുൽഏട്ടാ..
അതിന് ഇരുട്ടും വെളിച്ചവും എന്നെ ബാധിക്കുകയില്ല ,,
പിന്നൊന്നും മിണ്ടാതെ അൻവർ പാറ പൊട്ടിക്കുവാൻ തുടങ്ങി
ഓരോ തവണയും ചുറ്റിക ഉയർന്ന് താഴുമ്പോ
കരിങ്കല്ലുകൾ ചിന്നി ചിതറി കൊണ്ടിരുന്നു ...,,
******** ******** *******
തിരക്കാർന്ന വരാന്തയിലൂടെ അയാൾ തിടുക്കത്തിൽ നടന്നു..
ഹലോ ചേട്ടാ ഒന്ന് നിൽക്കാമോ ?..
കയ്യിൽ ഒരു ചായ ഫ്ലാസ്ക്കുമായി പ്രായം ചെന്നൊരാൾ തിരിഞ്ഞു നോക്കി....
അഡ്‌വെക്കേറ്റ് റോയിതോമസിന്റെ ഗുമസ്ഥൻ അല്ലെ ?.
അയ്യോ അത് പണ്ട് ആയിരുന്നു ഇപ്പോഴത്തെ ഗുമസ്ഥൻ വേറെയാ..
ആ വൃദ്ധൻ പറഞ്ഞു
ഞാനിപ്പോ ഇവിടെ കേസുമായി ബന്ധപ്പെട്ട് വരുന്നവർക്ക് ചായ കൊണ്ട് കൊടുക്കലാണ് ജോലി..
റോയി തോമസിനെ ഒന്ന് കാണാൻ പറ്റുമോ ?..
സാർ അമേരിക്കയിൽ പോയിരിക്കുകയാ സാറിന്റെ ജുനിയേസ് ആണ് ഇപ്പൊ കേസ് എടുക്കുന്നത് ,,
അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ചായഫ്ലാസ്ക്കും കൊണ്ട് നടന്നു പോയി..
ആഗതൻ, വരാന്തയുടെ മൂലയ്ക്ക് ഉള്ള കസേരയിൽ പോയി ഇരുന്നു ,
സമയവും കുറെ കടന്നു പോയി..
സാർ വക്കീലിനെ കണ്ടോ ?.
എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് ആഗതൻ ചിന്തകളിൽ നിന്ന് ഉണർന്നത് ,,
ഇല്ല എനിക്ക് റോയി തോമസിനെ ആയിരുന്നു കാണേണ്ടിയിരുന്നത് ,,,
സാർ കേസുകൾ ഒന്നും എടുക്കാറില്ല ഇപ്പൊ
കുറെ വർഷമായിട്ട് ജൂനിയസിനെ ആണ് ഏൽപ്പിക്കുന്നത് ,,
ആ വൃദ്ധൻ പറഞ്ഞു
ചേട്ടന്റെ പേര് എന്താ ?..
എന്റെ പേര് ചന്ദ്രൻ എന്നാ ഞാൻ പോട്ടെ സാർ ഓഫിസ് അടക്കാറായി ,
അപ്പോഴാണ് ആഗതൻ ചുറ്റും ശ്രേദ്ദിച്ചത് ആൾ തിരക്ക് പാടെ കുറഞ്ഞിരിക്കുന്നു ,,
മുറ്റത്തിറങ്ങി ആഗതൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് ഗെയ്റ്റിന് പുറത്തേക്ക് കാർ നീങ്ങി....,,,
******* ******** **********
ഞാൻ കരുതി ഇന്നും ഭായിയെ ഇരുട്ടറയിൽ തന്നെ ആക്കുമെന്ന്.. രാഹുൽ പായ വിരിച്ചു കൊണ്ട് പറഞ്ഞു..,
അൻവർ മറുപടി ഒന്നും പറയാതെ ഇരുമ്പഴികൾ പിടിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോക്കി നിൽക്കുക ആയിരുന്നു...
എന്താ ഭായ് കിടക്കുന്നില്ലെ ?..
ഉറക്കം വരുന്നില്ല സാധാസമയവും ഉണർന്നിരിക്കുന്നു ഇപ്പൊ മനസ്സും ശരീരവും..
എല്ലാ സെല്ലിലെയും ലൈറ്റുകൾ അണഞ്ഞു
നിലാവിന്റെ വെളിച്ചത്തിൽ പരസ്പ്പരം നിഴലുകൾ തെളിഞ്ഞു നിന്നു...,,
ശബ്ദ്ദം താഴ്ത്തി രാഹുൽ ചോദിച്ചു .
ഭായ് അന്ന് നിർത്തിയ കഥയുടെ ബാക്കി പറയാമോ ?.
അൻവർ പായയിൽ വന്നിരുന്നു ..
കേൾക്കുമ്പോൾ അതൊരു കഥ മാത്രമാണ്..
അനുഭവിച്ച എനിക്കത് ജീവിതവും...
ചില ജീവിതം അങ്ങനെയാണ് ശരിക്കും ഒരു കഥ പോലെ എല്ലാ കഥയിലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ്
ഇല്ലെങ്കിൽ പോസ്റ്റിവ് ആയൊരു ജീവിതം ഇല്ലെങ്കിൽ നെഗറ്റീവ് ആയൊരു അന്ത്യം
അപ്പോഴും അതിലെ ബാക്കിയുള്ള കഥാപാത്രങ്ങളെ ചുറ്റിപറ്റി കഥ തുടർന്ന് കൊണ്ടിരിക്കുന്നു .....,,
അൻവർ പറഞ്ഞു..
അത് പറഞ്ഞപ്പോഴാ ഓർത്തത് ഭായിയെ കാണാൻ ഭായിയുടെ വീട്ടിൽ നിന്ന് ആരും ഇത് വരെ വന്നിട്ടില്ലെ ?..
വരാൻ ആരുമില്ല ...
ഇത്തയും ഉമ്മച്ചിയൊക്കെ?..
അവരെ കാണാൻ ഭായിക്ക് ആഗ്രഹം ഉണ്ടാവില്ലേ ?
എന്റെ ആഗ്രഹത്തിന് എന്ത് സ്ഥാനം കൊലയാളിക്ക് ഒന്നും ആഗ്രഹിക്കാൻ അർഹത ഇല്ല ,,,
ഭായി ബാക്കി പറഞ്ഞില്ല ,,,
എന്താണ് എന്ന് അറിയാനുള്ള ആദി രാഹുലിനെ കൊണ്ട് ചോദിപ്പിച്ചു കൊണ്ടിരുന്നു ,,,,,
പറയാം ...
അൻവർ തന്റെ കഴിഞ്ഞ കാലത്തിലേക്ക് ,,
ഹംന ...
മ്മ്മ്...എന്തെ അനു
നിന്റെ ഇത്തതാക്ക് കല്യാണം ഒന്നും അതിന് ശേഷം ഇത് വരെ നോക്കിയിട്ടില്ലെ ?..
കൈയിലിരുന്ന പേരക്ക കടിച്ചു കൊണ്ട് അവൾ പറഞ്ഞു ,,
ആര് നോക്കാൻ ?..
ഉപ്പയും ഇല്ല ആങ്ങളമാരും ഇല്ല ,,
തന്റെ ഇളയുപ്പയും ഫാമിലിയുംഒക്കെ വിചാരിച്ചാൽ ആ കല്യാണം നടത്തികൂടെ ,
അനുവിന് അറിയാമോ
അന്ന് ഉപ്പ മരിച്ചപ്പോൾ ഈ ഇളയുപ്പമ്മാരും കുടുംബവും ഒക്കെ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ നിക്കാഹ് നടക്കുമായിരുന്നു ,,,
പക്ഷെ ആരും മനസ്സ് വെച്ചില്ല ,
ഒന്നിനെ കെട്ടിച്ചു വിട്ടാൽ അതിന് താഴെ ഉള്ളവരെയും ഏറ്റെടുക്കണം എന്നുള്ള പേടി ആവാം...
ഹംനയോട് എന്ത് പറയണം എന്നറിയാതെ ഞാൻ അവൾ പറയുന്നത് കേട്ടിരുന്നു ,,
ഇളയുപ്പാന്റെ വീട്ടിൽ ഇത്താ ഒരു ആശ്വാസത്തിന് വേണ്ടി പോയി നിൽക്കുന്നു എന്നാണോ അനു കരുതിയത്? ,,,
കൊട്ടാരം പോലുള്ള ഇളയുപ്പാന്റെ വീട് വൃത്തിയാക്കാനും അവിടെ ഉണ്ടാവുന്ന പരിപാടികളിൽ അടുക്കളയിൽ സഹായിക്കാനും
ബന്ധുക്കളുടെ അറിവും അങ്ങനെയാണ് ,,
ഞങ്ങൾക്കെല്ലെ അറിയൂ
രാത്രിയിൽ ഇളയുപ്പ കാറിൽ ഇത്തയെ ഫ്ലാറ്റിന് മുന്നിൽ ഇറക്കിയിട്ട് അമ്പതോ നൂറോ കൂലി കയ്യിൽ കൊടുക്കും ,,,
ഫ്ലാറ്റിൽ കയറുക പോലും ഇല്ല , ഇളയുമ്മാന്റെ വിലക്കാണ് അത് ഇളയുപ്പാക്ക് ,,
അന്നാ അപകടത്തിന് ശേഷം ഉമ്മാക്ക് ഇടയ്ക്ക് ശരീരം ആകെ വിറച്ചു കൊണ്ട് തളർന്ന് വീഴും...
ആ ഷോക്കിൽ നിന്ന് ഉമ്മ പൂർണ്ണമായും മുക്തമായിട്ടില്ല,,
ഇളയുപ്പാന്റെ വീട്ടിലേക്ക് വിളിക്കുമ്പോയൊക്കെ ഇത്ത പോവണം ഇല്ലെങ്കിൽ പിന്നെ ഉമ്മ ഹോസ്പ്പിറ്റലിൽ ആയാൽ പോലും അവർ തിരിഞ്ഞു നോക്കില്ല,,,
സ്കൂൾ മതിയാക്കി കംബ്യുട്ടർസെന്ററിൽ
ജോലിക്ക് കയറുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളൂ ,,
ഉമ്മയും ഇത്തയും കുഞ്ഞാറ്റയും കുഞ്ഞോളും പട്ടിണി കിടക്കരുത് ,,
ഉപ്പ മരണപ്പെട്ട ശേഷം എത്രയോ നാളുകൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുറങ്ങിയിട്ടുണ്ടെന്ന് അറിയാമോ ?.
പണവും പത്രാസും ഉള്ള അടുത്ത കുടുംബക്കാര് ഉള്ളത് കൊണ്ട് , പുറമെ നിന്ന് ആരും സഹാനുഭൂതി കാണിച്ചില്ല ,,,
ഇത്ത ഞങ്ങൾ അനിയത്തിമ്മരോട് അധികമായി ഒന്നും മിണ്ടറില്ല എപ്പോഴും മൂകമായ് ഇരിക്കും ,,,
ഒരു കല്യാണം മുടങ്ങിയാൽ ഇങ്ങനെ തളർന്ന് പോവുമോ അൻവർ സംശയത്തോടെ ചോദിച്ചു ,,
അനു .. ഒരു കല്യാണം മുടങ്ങിയാൽ കുറച്ചു ദിവസം ആ പെണ്ണിന് സങ്കടവും അപമാനവും ഒക്കെ തോന്നും ,,
എന്നാൽ കുട്ടിക്കാലം തൊട്ട് പറഞ്ഞു വെച്ച കളികൂട്ടുക്കാരനെ ഭർത്താവായി സ്വീകരിക്കാൻ രണ്ടു ദിവസം ബാക്കി ഉള്ളപ്പോൾ നഷ്ടമായാൽ ഏത് പെണ്ണാ സഹിക്കുക അനു ,,
ഹേയ്... ഹംന , താൻ എന്താ ഈ പറയുന്നത് ?.
അതെ അനു ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായി ഇത്താന്റെ കല്യാണം കുട്ടിക്കാലത്തെ പറഞ്ഞു വെച്ചതാണ് ,
പക്ഷെ അവസാന നിമിഷം ഇത്തയെക്കാൾ അവർ സ്നേഹിച്ചത് സ്വർണ്ണവും കാശും ആയിരുന്നു,,
ഇത്ത ആത്മഹത്യ ചെയ്യാതിരുന്നത് തന്നെ ഭാഗ്യമാണ്
ഇന്ന് ഇത്താന്റെ മാനസിക അവസ്‌ഥ എന്താണെന്ന് എനിക്കറിയാം ,,
ഹംന ആ ചെക്കന്റെ കല്യാണം കഴിഞ്ഞോ ?..
ഇല്ല എന്നാണ് തോന്നുന്നത് ആ ഭാഗം അന്വേഷിക്കാറെ
ഇല്ല അത്രയ്ക്ക് വെറുത്തു പോയിരുന്നു ...
അവന്റെ പേരും അഡ്രസ്സും എനിക്ക് പറഞ്ഞു തരാമോ ?..
എന്തിനാ അനു .. ആ കല്യാണം വീണ്ടും നടത്താം എന്നുള്ള പ്രതീക്ഷയാണോ ?..
നീ താ പെണ്ണെ .
ഒരു ഹീറോ കളിക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പും കാണുന്നുണ്ട്..
കാമുകിയുടെ ജേഷ്ട്ടത്തിയുടെ കല്യാണം നടത്താൻ ഹീറോ രംഗത്ത് ഇറങ്ങുന്നു ,,
അവസാനം കാശിക്ക് പോയ പോലെ വെറും കയ്യോടെ തിരിച്ചു വന്നാൽ ഞാൻ കളിയാക്കും ഇപ്പോയെ പറഞ്ഞേക്കാം..
ഹംന പറഞ്ഞു
അവനിക്ക് എങ്ങനെ കുട്ടിക്കാലം തൊട്ടുണ്ടായ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് അറിയണം ഹംന..
അതറിഞ്ഞിട്ട് ഇനി എന്തിനാ അനു .
എന്റെ ഇത്ത അനുഭവിച്ച വേദന അപമാനം ഒന്നും അയാൾക്ക് തിരിച്ചെടുക്കാൻ ആവില്ല...,,
പ്രണയം എന്നത് രണ്ടു മനസ്സുകൾ കൈ കോർത്ത് പിടിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ്..
ആ കൈകൾ എന്ന് അഴിയുന്നുവോ അന്ന് ആ ഹൃദയവും പൂർണ്ണമല്ലാത്ത രൂപത്തിൽ ആവും..
എന്റെ ഇത്തയെ പോലെ ,,
അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴാണ് അൻവറിന്റെയും രാഹുലിന്റെയും സംസാരത്തിന് വിലക്കുമായി സൂപ്രണ്ട് കടന്നു വന്നത് ,,
അയാളുടെ സ്ഥിരം കേട്ടാൽ അറയ്ക്കുന്ന തെറി വാക്കോടെ ഉറങ്ങാനുള്ള കല്പന ...
അതും പറഞ്ഞ് അയാൾ സെല്ലിന് പുറത്തു തന്നെ നിന്നു
രാഹുൽ സൂപ്രണ്ടിനെ മനസ്സാ പ്രാകികൊണ്ട് കണ്ണടച്ചു .
അൻവർ ആ നിഴൽ രൂപത്തെ മിഴി ചിമ്മാതെ നോക്കി കിടന്നത്.
രാഹുലോ സുപ്രണ്ടോ കണ്ടില്ല....!!!
****** ******* *********
എന്താ.. ചന്ദ്രേട്ടാ ഇന്ന് ഞായറാഴ്ച്ച ആയിട്ട് ലീവ് ഇല്ലെ ?..
ചായ കൈമാറി കൊണ്ട് കടക്കാരൻ ചോദിച്ചു..
ഇന്നലെ പെട്ടെന്ന് പൂട്ടിയിട്ട് പോയതാണ് ഒന്ന് അടിച്ചു തൂത്തു വാരിയിടാൻ വന്നതാണ് ,,
അതിന് ഇന്ന് വക്കീലാഫീസ് അവധി അല്ലെ ,ചന്ദ്രേട്ടാ
ഈ വയസ്സാൻ കാലത്ത് ഒരു ദിവസമെങ്കിലും വിശ്രമിച്ചൂടെ ,,,
ആറടി മണ്ണിൽ വിശ്രമിക്കാനുള്ള യോഗമേ എനിക്കൊക്കെ ഉള്ളൂ ബാലാ
അതും പറഞ്ഞു കൊണ്ട് ദീർഘനിശ്വാസം വലിച്ച് ചന്ദ്രേട്ടൻ ഓഫീസിലേക്ക് നടന്നു ,,,,
ഓഫീസിന്റെ വാതിൽ തുറക്കുമ്പോഴാണ് ആ വിളി കേട്ടത്
ചന്ദ്രേട്ടാ,,,
ആ വൃദ്ധൻ തിരിഞ്ഞു നോക്കി .
ഇന്നലെ വന്ന സാറല്ലെ ഇത് ,,
ആഹാ.. ചന്ദ്രേട്ടന് നല്ല മെമ്മറി പവർ ആണല്ലോ ,
സാറെന്താ വീണ്ടും വന്നത് ഇന്ന് വക്കിലന്മാര് ഒന്നും ഇല്ലല്ലോ ?.. ചന്ദ്രേട്ടൻ ചോദിച്ചു ,,
ആ... ആഗതൻ ചെറു പുഞ്ചിരിയോടെ ഇത്തിരി ഗൗരവം കലർത്തി പറഞ്ഞു .
ഞാൻ വന്നത് ചന്ദ്രേട്ടനെ കാണാൻ വേണ്ടി മാത്രമാണ് . വീട്ടിൽ പോയിരുന്നു അപ്പോഴാ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത് ,,,
എന്നെയോ ? എന്തിനാ സാർ ?..
റോയി തോമസ് അല്ലെ
ഈ ഹംനയ്ക്ക് വേണ്ടി. കോടതിയിൽ ഹാജറായ വാതി ഭാഗം വക്കീൽ ?..
ഏത് ഹംന ?..
ചന്ദ്രേട്ടൻ സംശയത്തോടെ ചോദിച്ചു ,,
മൂന്ന് വർഷം. മുമ്പ്. കാമുകൻ അൻവറിന്റെ കയ്യാല്‍ കൊല്ലപ്പെട്ട് കൊക്കയിൽ വലിച്ചെറിയപ്പെട്ട കുട്ടി. ഹംന കേസ് ..
അതെ അത് റോയി സാർ ആണ് വാദിച്ചത് .ചന്ദ്രേട്ടൻ പറഞ്ഞു
ആ കേസ് റോയിതോമസിനെ ഏൽപ്പിച്ചത് ആരാണ് ? .ചന്ദ്രേട്ടാ ..
ഹംനയുടെ വീട്ടുകാർ അല്ലെന്ന് അറിയാം പിന്നെ ആര് ?...
ചന്ദ്രേട്ടന്റെ നെറ്റി തടം വിയർത്തു തുടങ്ങിയിരുന്നു അപ്പോൾ
എന്താ ചേട്ടായി .. പുറത്തു പോയി വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ ഈ ഡയറിയും നോക്കിയുള്ള ഇരിപ്പ് ,,
നീ ഒന്ന് അപ്പുറത്ത്
പോവുന്നുണ്ടോ അയാൾ കാര്യം തിരക്കി വന്ന ഭാര്യയോട് ദേഷ്യപ്പെട്ടു ,,
ഭാര്യ പിന്നൊന്നും ചോദിക്കാതെ പിന്നോട്ട് വലിഞ്ഞു ,
ചേട്ടായിന്റെ മനസ്സിൽ എന്തോ കയറി കൂടിയിട്ടുണ്ട് ഇനി അത് തീരും വരെ ചേട്ടായി ഇങ്ങനെ അലക്ഷ്യമായി ജോലി പോലും ശ്രേദ്ദിക്കാതെ അലയും. ...,,
അയാൾ ഡയറിയിൽ കുറിച്ചിട്ടു ,,
എന്റെ അന്വേഷണം ഇന്ന് ചന്ദ്രേട്ടനിൽ എത്തി നിൽക്കുന്നു ...
ഞാൻ സംശയിച്ചത് ശരിയായി വരുന്നു ,
അൻവർ എന്ന ചെറുപ്പക്കാരൻ സ്വയം കീഴടങ്ങി എന്നത് മാത്രമല്ല ..
അവനെ ജയിലറക്കുള്ളിൽ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ആരൊക്കെയോ ആഗ്രഹിക്കുന്നു ,,
ഒരു ക്രിമിനൽ ലോയറെ ലക്ഷങ്ങൾ മുടക്കി വാദിഭാഗം വക്കീലാക്കിയത് ആര് ?..
അതായിരുന്നു എന്റെ ഉള്ളിലെ ചോദ്യം
ഇന്നലെ അതിനും ഉത്തരം കിട്ടി ,,,
പക്ഷെ എന്തിന് ?..
ഇവർക്കൊക്കെ ഈ കേസിൽ ഉള്ള താല്പര്യം എന്താണ് ?.
മൃതശരീരം കിട്ടാത്ത കേസ് ദുർബലം ആയിരിക്കും എന്നാൽ ഇവിടെ ജീവപര്യന്തം കിട്ടിയിരിക്കുന്നു ,,
വധ ശിക്ഷയ്ക്കും ശ്രെമിച്ചു
റോയി തോമസ് ..
ഇതിന്റെയൊക്കെ സത്യം അൻവറിന് അറിയുമോ ??..
അൻവറിന്റെ വീട്ടിൽ പോയപ്പോ തളർന്നു കിടക്കുന്ന ഉമ്മാക്ക് ഒന്നും സംസാരിക്കാൻ വയ്യാന്ന് പറഞ്ഞു ,,
വീട്ടിൽ. മറ്റാർക്കും അവനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു ...,
ഹംനയുടെ വീട്ടിലുംപ്പോയി പത്ര വാർത്ത പോലെ ഫ്ലാറ്റിൽ അല്ലായിരുന്നു അവരുടെ താമസം ,, കുറച്ചു ബുദ്ധിമുട്ടി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ട അവരെ കാണാൻ ,,
പക്ഷെ ഇത്തിരി ഇല്ലാത്ത വാടക വീട്ടിൽ കഴിയുന്ന ഉമ്മയും രണ്ടു പെൺമക്കൾക്കും മുന്നിൽ ഒന്നും ചോദിക്കാൻ തോന്നിയില്ല ,,
കേട്ടറിവ് വെച്ച് ഒരു നുണ പറഞ്ഞു , ഹംന ജോലി ചെയ്ത കംബ്യുട്ടർ സെന്ററിലെ മുതലാളി ആണെന്ന് ,,
അത് പറഞ്ഞപ്പോൾ തന്നെ ആ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞു ,
വേദനിക്കുന്നവരെ കുത്തി നോവിക്കാൻ മനസ്സ് വരാത്തൊണ്ട് ,
കുറച്ചു പൈസ കയ്യിൽ വെച്ച് കൊടുത്തു ആ പടി ഇറങ്ങി ഞാൻ...
ആ സമയം ഒന്നുറപ്പായിരുന്നു ലക്ഷങ്ങൾ ഫീസ് കൊടുത്ത് ഒരു വക്കീലിനെ വെക്കാൻ ആ ഉമ്മയ്ക്ക് സാധിക്കില്ലെന്ന്
അതൊരു സാധു സ്ത്രീ ആയിരുന്നു ,,,,,,
അറിയാൻ ഉണ്ട് എനിക്ക് ഇനിയും കാര്യങ്ങൾ അതൃശ്യമായ എന്തോ ഒന്ന് എന്നെ അതിനായി പ്രേരിപ്പിക്കും പോലെ ..
അയാൾ പേന ഡയറിക്കുള്ളിൽ വെച്ച് ഷെൽഫിൽ ഇട്ട് പൂട്ടി .
വസ്ത്രം മാറി കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി ,,
******* ******** *******
ദൈവത്തിന് നന്ദി ഇങ്ങനെ മഴ പെയ്യിക്കുന്നത് കൊണ്ട് ഒരു ദിവസം എങ്കിലും വിശ്രമിക്കാൻ പറ്റുന്നുണ്ടല്ലോ രാഹുൽ ഇരുമ്പഴിക്കുള്ളിൽ നിന്ന് ആകാശം നോക്കി പറഞ്ഞു ....
രാഹുലേട്ടൻ ജാമ്യത്തിന് ഒന്നും ശ്രേമിച്ചില്ലെ ഇത് വരെ
അൻവർ ചോദിച്ചു...,
പുറത്ത് ഇറങ്ങിയിട്ട് ആരെ കാണനാ ഭായ് ,,
എന്റെ ആഗ്രഹം ഇതിനുള്ളിൽ കിടന്ന് തീർന്നാ മതി എന്ന ..
പുറം ലോകത്തെ കുറിച്ച് ചിന്തിക്കാറെ ഇല്ല ഭായ് ...
ഭായ് ഒന്ന് ചോദിച്ചാൽ സത്യം പറയാമോ ?....
രാഹുൽഏട്ടൻ ചോദിക്കാൻ ഉദ്ദേശിച്ചത് എന്താന്ന് എനിക്ക് ഊഹിക്കാം ..,
ഇനിയും ഒരു വിശദികരണം നടത്തി കഥ പാതിയിൽ നിർത്തുന്നില്ല ഞാൻ ...
അത്കൊണ്ട് ചുരുക്കി പറയാം ,
ഹംനയുടെ ജേഷ്ട്ടത്തിയുടെ ആ കളിക്കൂട്ട്ക്കാരനെ ഞാൻ പോയി കണ്ടു ,,
അവനോട് സംസാരിച്ചതിൽ
എനിക്ക് മനസ്സിലായി
അവനിക്ക് ഇഷ്ട്ടം ഉണ്ട് ഇത്തയോട് എന്ന് .. ഉപ്പയെയും ഉമ്മാനെയും ധിക്കരിക്കാൻ ഉള്ള ധൈര്യം ഇല്ല ,,,,, അതാണ് പ്രശ്നം
ഹംനയുടെ ഉമ്മയെയും കൂട്ടി ഞാൻ അവന്റെ ഉപ്പയെയും ഉമ്മയെയും കണ്ടു സംസാരിച്ചു ,,
സ്ത്രീധനം ഇല്ലാത്തത് കൊണ്ട് ഫ്ലാറ്റ് ഇത്തയുടെ പേരിൽ എഴുതണം .
അതായിരുന്നു അവരുടെ ഡിമാന്റ് ,,,,,
ഹംനയുടെ ബാപ്പ ഉള്ള പൈസ മുക്കാലും മുടക്കി സ്വന്തമാക്കിയതാണ് ആ ഫ്ലാറ്റ് ,
കുറച്ചു പഴകിയ ഫ്ലാറ്റ് ആണെങ്കിലും നാല് ബെഡ്‌റൂം വലിയ ഹാൾ കിച്ചൺ ഒക്കെ ആയി വലിയ ഫ്ലാറ്റ് ആണ് ...,,
ഹംനയുടെ ഉമ്മാക്ക് അതിന് താല്പര്യം ഇല്ല , തിരികെ ഉള്ള യാത്രയിൽ ഉമ്മ എന്നോട് പറഞ്ഞു ..
മോനെ .. ഹസീനയുടെ ജീവിതം രക്ഷപ്പെടുന്നതില് ഏറ്റവും കൂടുതൽ സന്തോഷം ഉമ്മാക്ക് തന്നെയാ
. ഒരാളെ കെട്ടിച്ചയക്കുമ്പോ എന്റെ ബാക്കി മൂന്ന് മക്കളെ ഭാവി കൂരയില്ലാതെ ആയി പോവുലെ എന്നോർക്കുമ്പോ ഉമ്മാന്റെ ചങ്ക് പിടയാണ്...
ഉമ്മാ വിഷമിക്കാതെ ഫ്ലാറ്റ് ഇത്താന്റെ പേരിൽ എഴുതുന്നു എന്നല്ലെ ഉള്ളു..
നിങ്ങളെ അവിടുന്ന് ഇറക്കി വിടുന്നില്ലല്ലോ ,,
ഹസീന ഇറക്കി ബിടൂല
എന്നാലും മോനെ അവന്റെ വീട്ടക്കാര് പണത്തിന് വില കൽപ്പിക്കുന്നവരാണെന്ന് ഒരിക്കൽ തെളിയിച്ചതാണ് ,,,
അതാ.. ഉമ്മാക്ക് പേടി
മോനെ .
അങ്ങനെ ഇറക്കി വിട്ടാൽ തന്നെ എന്റെ വീട് ഉണ്ട് ഉമ്മാക്കും ഉമ്മാന്റെ മക്കൾക്കും ഇത് അൻവറിന്റെ വാക്കാണ് ,,
അങ്ങനെ ആ നിക്കാഹ് നടന്നു ഹംനയുടെ ഇത്ത ആരെക്കാളും സന്തോഷവധി ആയിരുന്നു ...
മാസങ്ങൾ കൊഴിഞ്ഞു പോയ്...
എന്താ കുറുമ്പി ഒന്നും പറയാനില്ലെ ?..
അവളെ നോക്കി ഞാൻ ചോദിച്ചു .
എന്ത് പറയാൻ അനു ഇത് വരെ ജോലി ഒന്നും നോക്കിയില്ലല്ലോ ഇങ്ങനെ എന്നും നടക്കാമെന്നാണോ വിചാരം ?..
എന്താ ഹംന എന്റെ ജോലിയെ കുറിച്ച് ഇപ്പൊ ഒരു തിടുക്കം ??..
ഇളയുപ്പ ആലോചനകൾ കൊണ്ട് വരുന്നുണ്ട്
വേണ്ടന്ന് തറപ്പിച്ചു പറയാൻ എനിക്കാവില്ല ,
അനുവിനെ നഷ്ടപ്പെടുത്തുവാനും എനിയ്ക്ക് പറ്റില്ല ,,
ഹംന വേദനയോടെ പറഞ്ഞു ...
ഹംന . നീ എന്നെ വിട്ട് പോവുമോ ,,
ഒരു ജോലിക്കും ഞാൻ പോവില്ല എന്നല്ല
എനിക്ക് സമയം വേണം കുറച്ച , അത് വരെ നീ കാത്തിരിക്കുമെന്ന് എനിക്ക് ഉറപ്പാണ് ,,
കാത്തിരിക്കാം അനൂ ഈ ജന്മം മുഴുവനും ഞാൻ പക്ഷെ അനു ഒരു കാര്യം ഓർക്കണം ഇളയുപ്പയെ അമിതമായി അനുസരിക്കാതിരുന്നാൽ അതെന്റെ അനിയത്തിമ്മാരെ കൂടെ ബാധിക്കും ...,,
അത്കൊണ്ട് വേഗം ജോലിയിൽ കയറണം വീട്ടിൽ വന്ന് എന്നെ ചോദിക്കണം ,,
എനിക്ക് ഉറപ്പുണ്ട് അനു വന്ന് ചോദിച്ചാൽ എന്റെ വീട്ടുകാർ രണ്ടാമത് ഒന്ന് ആലോചിക്കില്ല സമ്മതം മുളാൻ എന്ന് .
ഹംന പറഞ്ഞു നിർത്തി ,,,,
ഞാൻ പിന്നെ ജോലിക്ക് വേണ്ടിയുള്ള ഒരു എക്സാം എഴുതാൻ ബാംഗ്ലൂർ പോയി ....
ഒരാഴ്ച്ച ട്രൈനിംഗും അത് കഴിഞ്ഞുള്ള എക്‌സാം ഒക്കെ എഴുതി ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു ...
എന്നെ കാത്തിരിക്കുന്ന ഹംനയെ കാണാനുള്ള കൊതി കൊണ്ട് ആ വൈകുന്നേരം തന്നെ ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് നേരെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു ....,
അതായിരുന്നു എല്ലാത്തിനും തുടക്കം എല്ലാത്തിനും അവസാനവും....
വൈകുന്നേരം ഫ്ലാറ്റിന് മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ .
സർപ്രൈസ് ആയി എന്നെ കണ്ട് ഞെട്ടുന്ന ഹംനയുടെ മുഖം ആയിരുന്നു കൽബ് നിറയെ ....
ഫ്ലാറ്റിൽ എത്തി ഞാൻ ഡോർബെൽ അടിച്ചു .
അവൾക്കായി ബാഗ്ലൂരിൽ നിന്ന് വാങ്ങിയ ഒരു സമ്മാന പൊതി പുറകിൽ മറച്ചു വെച്ചു ഞാൻ ..
ഡോർ തുറന്ന് എന്നെ കണ്ട ഹംനയുടെ മുഖത്ത ഞാൻ എന്നത്തേയും സന്തോഷമോ ഞെട്ടലോ ഒന്നും കണ്ടില്ല ,,
വാതിൽ തുറന്നിട്ട് അവളൊരു സൈഡിലേക്ക് മാറി നിന്നു...
എന്താ ഹംന എന്താ ഇങ്ങനെ ?..
ആ മുഖഭാവം എന്റെ നെഞ്ച് കീറി മുറിക്കും പോലെ തോന്നി ..
ഇനി അനു എന്നെ കാണാൻ വരരുത് ,,,
ഇനി ഈ ബന്ധത്തിന്റെ പേരും പറഞ്ഞു വരരുത് ..
എനിക്ക് ഇനി അനുവിനെ കാണണ്ട ....
ഒറ്റ ശ്വാസത്തിൽ ഹംന അത് പറഞ്ഞപ്പോൾ
നിന്നിടം തന്നെ കിയ്മേൽ മറിയും പോലെ തോന്നി എനിക്ക് ....
കണ്ണിലൊക്കെ ഇരുട്ട് കയറും പോലെ ....,,,
എന്റെ കല്യാണം തീരുമാനിച്ചു . അനു എന്റെ അവസ്ഥ മനസ്സിലാക്കി
അവള് പറഞ്ഞു തീരും മുമ്പ് എന്റെ കൈ അവളുടെ കഴുത്തിൽ പിടി മുറുകി ഇരുന്നു ...
ഒരു ഭ്രാന്തനായി മാറുകയായിരുന്നു ഞാൻ....
അതെ... രാഹുലേട്ടാ...
അവളങ്ങനെ പറഞ്ഞപ്പോൾ
സമനില തെറ്റി പോയി എനിക്ക്...
എന്നെ വഞ്ചിച്ച് കൊണ്ട് നിനക്കോ എനിക്കോ ജീവിക്കേണ്ട എന്ന് പറഞ്ഞു ഞാൻ അവളെ തല ചുമരോട് ഇടിച്ചു ..
ആ സമയത്തു ഞാൻ കാട്ടി കൂട്ടിയത് എന്താണെന്ന് എനിക്ക് അറിയില്ല ....,,
അവസാനം അവൾ എന്റെ നെഞ്ചിൽ തളർന്ന് വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയ ബോധം വന്നത് ,,
പക്ഷെ അപ്പോയേക്കും വൈകി പോയിരുന്നു .....
ആ വീട്ടിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ നോക്കിയില്ല ..
എന്നിലെ കൊലയാളിക്ക് പിന്നെ അവളെ അവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല ,,
ആ നേരം എന്റെ മനസ്സ് പൈശാചികമായി ചിന്തിച്ചു
അവളെയും കാറിൽ ഇട്ട് എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു ..
ഇരുട്ട് കനത്തു വരുമ്പോ എന്റെ മനസ്സ് മന്ത്രിച്ചു
ഹംനയും കൊണ്ട് ഇനിയും ഇങ്ങനെ ഓടുന്നത് അപകടമാണെന്ന് ,,.
എന്നെ പട്ടിയെ പോലെ വിലയില്ലാതെ ആക്കിയ ഹംന എനിക്കപ്പോൾ വെറുക്കപ്പെട്ട പെണ്ണ് മാത്രം ആയിരുന്നു ...
അല്ല .. ഹംന എന്നാൽ എനിക്ക് ഭ്രാന്തമായ പ്രണയം ആയിരുന്നു
ഏതോ ഒരു കാടിന് അരികിലായി ഞാൻ കാർ നിർത്തി . അവളെയും തോളിൽ ഇട്ട് ഞാൻ ആ കാടിന് ഉള്ളിലേക്ക് നടന്നു . ...
അവളുടെ തലയിൽ നിന്നും രക്തം അപ്പോഴും വാർന്നു കൊണ്ടിരുന്നു ..
വലിച്ചെറിഞ്ഞു ഞാനി കൈ കൊണ്ട് ചോരയിൽ കുതിർന്ന എന്റെ ഹംനയെ
എന്നിലും ഉണ്ടായി ഒരു കുറ്റവാളി ആ കൊക്കായിലെ വന്യ മൃഗങ്ങൾ പോലും കടിച്ചു കുടയാൻ മടിക്കുന്ന കുറ്റവാളി ,,,
അവളെ ആ കൊക്കയിലേക്ക് വലിച്ചെറിഞ്ഞത് തൊട്ട് എന്റെ ഹൃദയത്തിൽ ഭയം വന്ന് നിറഞ്ഞു ... തിരിഞ്ഞോടി ഞാൻ കാറിന് അടുത്തേക്ക്
ഒളിച്ചോടണം എങ്ങോട്ട് എങ്കിലും അതായിരുന്നു മനസ്സ് നിറയെ ,,,
കാർ സ്റ്റാർട്ട് ചെയ്യും മുമ്പ് ഫോൺ ഓഫ് അക്കനായി പോക്കറ്റിൽ നിന്നും എടുത്തു അപ്പോഴാണ് അതിൽ ഇത്തയുടെ മിസ്സ് കാൾ കിടക്കുന്നത് കണ്ടത് ,,,
അത് ക്യാൻസൽ ആക്കിയിട്ട് ഓഫ് ആക്കാൻ പോവുമ്പോഴാണ് ഹംനയുടെ message കണ്ടത് ,,
ഓഫ് ചെയ്യാൻ പോയ ഞാൻ ആ message തുറന്നു
വിറയലോടെ ഞാനത് വായിച്ചു ...,
" അനൂ ഒരു മഹർ വാങ്ങാൻ വേഗം തയ്യാർ എടുത്തോ
ഈ ചെക്കന്റെ പെണ്ണായി ഹംന വരുന്നു. ☺ഞെട്ടിയല്ലെ ?
എന്റെ ചെക്കൻ....
സത്യമാണ് ഉമ്മയോടും ഇത്തയോടും പറഞ്ഞു ഞാൻ..
മുത്തെ അവർക്ക് നൂറ് വട്ടം സമ്മതമാണ് ഒന്ന് വേഗം വാ അനൂ 😍 എനിക്കിപ്പോ നിന്നെ കാണാൻ വല്ലാത്ത കൊതിയാണ് ഇത് വരെ കണ്ട പോലെ അല്ല ☺ പറന്നു വാ എന്റെ ഇണക്കിളിയെ 💘"
ഞാൻ ടൈം നോക്കി കണ്ണ് നിറഞ്ഞൊഴുകിയിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു ,,
ഉച്ചയ്ക്ക് അയച്ച messageണ് പള്ളിയിൽ നിസ്ക്കാരിക്കാൻ കയാറുമ്പോ സൈലന്റ് ആക്കിയ സമയം വന്നതായിരുന്നു ..
ഞെട്ടലോടെ മറ്റൊരു സത്യവും ഞാൻ തിരിച്ചറിയുക ആയിരുന്നു..
ഞാൻ മെസ്സേജ് വായിച്ചില്ലെന്ന് മനസ്സിലാക്കിയ എന്റെ ഹംന
എന്റെ മുന്നിൽ കളിച്ച ഒരു നാടകം ഞാൻ അറിഞ്ഞില്ലല്ലോ റബ്ബേ..
യാ.......ഇലാ...ഹീ........
എന്റെ ഹംന... ..
ഹൃദയമില്ലാത്തവൻ ആയത് കൊണ്ട് ഹൃദയം പൊട്ടി മരിച്ചില്ല ഞാൻ ...
ആ കൂരിരുട്ടിൽ എന്റെ ഹംനയെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞു..
എന്നെ തന്നെ വെറുത്തു കൊണ്ട്..
ഒറ്റയടിക്ക് മരിച്ചാൽ എന്റെ തെറ്റിനുള്ള ശിക്ഷ ഒരിക്കലും ആവില്ല എന്ന് എനിക്ക് തോന്നി,..
അനുഭവിച്ചു തീർക്കാൻ തന്നെയാണ് ഞാൻ പോലീസിൽ പുലർച്ചെ കിയ്യടങ്ങിയത് ,,
എന്റെ ഡ്രെസ്സിൽ പടർന്ന ഹംനയുടെ രക്ത കറയും കാറിൽ നിന്ന് കിട്ടിയ ഹംനയുടെ മുടി നാരുകളും തെളിവായി ,,
ഇതൊന്നും ശിക്ഷ ആവുന്നില്ല എനിക്ക് എന്റെ പാവം പെണ്ണിനെ കൊന്ന പാപം തീരില്ല ഒരിക്കലും ..
അൻവർ പൊട്ടി പൊട്ടി കരയുക ആയിരുന്നു ..
അൻവറിന്റെ തെറ്റ്ധാരണയും എടുത്തു ചാട്ടവും ഒരു പ്രാണൻ കവർന്നു ,,
തന്റെ തെറ്റ് മനസ്സിലാക്കി ഈ ശിക്ഷ ഏറ്റ് വാങ്ങുന്ന അൻവറിനോട്
യോജിപ്പാണോ വിയോജിപ്പാണോ മനസ്സിൽ നുരഞ്ഞു പൊന്തുന്നത് എന്ന് രാഹുലിന് തിരിച്ചറിയാൻ ആയില്ല ,,,
അപ്പോഴും അൻവർ കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുക ആയിരുന്നു ..
നെഞ്ചോട് ചേർത്തു വെച്ച ആ വിലപ്പെട്ട നിധിയെ നഷ്ടമായതിനെ കുറിച്ചോർത്ത്.....
ആ രാവ് കണ്ണീരിൽ കുതിർന്ന് മഴങ്ങി
********** ********** *******
ആ സൂപ്രണ്ടിനെ കാണാൻ ഇല്ലല്ലോ വന്നില്ലെ ആവോ ബ്രിട്ടീഷ് രാജാവ് ,,
രാഹുൽ പരിഹാസത്തോടെ ആരോട് എന്നില്ലാതെ പറഞ്ഞു...,
എന്താ ഡാ .. നിനക്കൊരു പരിഹാസം സാറിനെ
അത് കേട്ട് കൊണ്ട് വന്ന കോൺസ്റ്റബിൾ ചോദിച്ചു ,
അയ്യോ ഞാനൊന്നും പറഞ്ഞില്ല സാർ ...
അതും പറഞ്ഞു കൊണ്ട് രാഹുൽ ചീരകൾക്ക് വെള്ളം തളിച്ചു കൊണ്ടിരുന്നു ,
സാറിന് സുഖമില്ല രണ്ടു ദിവസത്തേക്ക് ലീവാണ്
കോൺസ്റ്റബിൾ എല്ലാരോടുമായി പറഞ്ഞു ..
എന്ന് കരുതി ആരും തനി സ്വഭാവം പുറത്ത് എടുക്കേണ്ട സാർ വന്നാല്‍ പലിശ അടക്കം കിട്ടും ഹ്മ്മ.....
എല്ലാവരും ഓരോ ജോലിയിൽ മുഴുകി സമയം ഉച്ച കഴിഞ്ഞു ,
രാഹുൽ ശ്രേദ്ധിച്ചു അൻവർ ആ കഥ പറഞ്ഞു തീർത്തതിന് ശേഷം തന്നോട് പോലും ഒന്ന് മിണ്ടാറില്ല ,,,
രാഹുൽ അൻവറിന്റെ അരികിലേക്ക് നടന്നു ,
ഭായ് എന്നോട് ദേഷ്യമാണോ ?.
എന്താ ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് ?..
രാഹുലേട്ടൻ ഇനി എന്നോട് മിണ്ടില്ല എന്നാ ഞാൻ കരുതിയത് ,, അത്രയ്ക്ക് നീചനല്ലെ ഞാൻ ,,
ഭായ് ... നിങ്ങൾ പറഞ്ഞൊരു വാക്ക് ഉണ്ട്.
അവളെന്റെ നെഞ്ചിൽ തളർന്നു വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയബോധം വന്നത്,,
ആ വാക്കിൽ തന്നെ ഉണ്ട് പിടി വിട്ട മനസ്സിന്റെ കൈ പിഴ കൊണ്ട് സംഭവിച്ചതാണ് എന്ന് അതിൽ ഭായ് ആത്മാർത്ഥമായി ഇന്നും വേദനിക്കുന്നുണ്ട് ...
പിന്നെ ഭായിയെ വെറുക്കാൻ എനിക്ക് എന്ത് അർഹത ,
ഞാനും......
ഡാ... അൻവറെ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് ,
ഒരു പോലീസുക്കാരൻ വന്ന് പറഞ്ഞു .
അൻവറും രാഹുലും മുഖത്തോട് മുഖം നോക്കി ,
പിന്നീട് അൻവർ ആ പോലീസുകാരന്റെ പിന്നാലെ നടന്നു ...
ഈ മൂന്ന് വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ലാത്ത വിസറ്റർ ആരായിരിക്കും ?..
************ ********** *****
അയാൾ ശെൽഫിൽ നിന്ന് ഡയറി എടുത്ത് നിലാവ് വെളിച്ചം പടർത്തിയ നീലാകാശ പന്തലിൻ കീഴിൽ പച്ചപായ് വിരിച്ച പുൽ മേട്ടിൽ വിളക്കിന് അരികിൽ ഇരുന്നു...
ചേട്ടായി.. ഫുഡ്ഡ് കഴിക്കുന്നില്ലെ ?..
നീ കഴിച്ചു കിടന്നോ ഞാൻ ലൈറ്റാവും...
അയാൾ ഭാര്യയോട് പറഞ്ഞു
ഹ്മ്മ... ഇത് പ്രതീക്ഷിച്ചതാണ് ചേട്ടായി ഇനി വിചാരിച്ച കാര്യം നടത്തിയെ . എന്നോട് മിണ്ടാനും കൂട്ട് കൂടാനും വരൂ
അത് വരെ അന്യരെ പോലെ ഈ വീട്ടിൽ രണ്ടു പേർ രണ്ടു ഭാഗത്ത് ..
അവർ ഭർത്താവിനായി വിളമ്പിയ ഭക്ഷണം മൂടി വെച്ചു...,,
അയാൾ ഡയറി തുറന്ന് അതിൽ എഴുതി..
ഇന്ന് ഞാൻ അൻവറിനെ കാണാൻ ജയിലിൽ പോയി ..
ഈ ലോകത്ത് ഇങ്ങനെയുള്ള മനസ്സ് ഉണ്ടോ ?..
ഇങ്ങനെയും പ്രണയിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്ക് സാധിക്കുമോ ?..
മൂന്ന് വർഷം മുമ്പ് ഉണ്ടായ ആ രാത്രി വീണ്ടും എന്റെ മുന്നിൽ കടന്നു വരുമെന്ന് കരുതിയില്ല ,,
അതോർത്തപ്പോൾ അവരെ കണ്ണ് നിറഞ്ഞു....
അയാൾ കണ്ണാടി അഴിച്ചു വെച്ച് നിറഞ്ഞു വന്ന കണ്ണുകൾ വിരലുകൾ കൊണ്ട് തുടച്ചു ,,
ഡയറി എഴുത്ത് പാതി വഴിയിൽ നിർത്തി അയാൾ ഭാര്യക്ക് അരികിലേക്ക് നടന്നു കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കുറച്ചു നാളത്തെ ഇടവേളയ്ക്ക്ശേഷം.....
****** ******* ****** *******
രാത്രിയിലെ ആ നിശ്ശബ്ദദ
അൻവറിനെ വല്ലാതെ ഭയപ്പെടുത്തി ,,
ആരൊക്കെയോ തനിക്ക് ചുറ്റും ചെവി കൂർപ്പിക്കും പോലെ ,,,,
അൻവർ ഉച്ച കഴിഞ്ഞ ശേഷം ആകെ തളർന്നിരിപ്പാണ് ...
എന്താ ഭായ് .. ഇങ്ങനെ ആ വിസിറ്റർ വന്ന ശേഷം ഭായിയെ എടുക്കാനും വെക്കാനും ഇല്ലാത്ത പോലെ ആയല്ലോ ,,
ഇന്ന് ഭക്ഷണം പോലും ഭായ് കഴിച്ചില്ലല്ലോ ?..
ആരാ ഭായ് നേരത്തെ വന്നത് ??...
രാഹുൽ ചോദിച്ചു..
അറിയി..ല്ല.... എനി..ക്ക് അറിയി..ല്ല....
അതും പറഞ്ഞു കൊണ്ട് അൻവർ ചുമരിന് നേരെ തിരിഞ്ഞു കിടന്നു .
ചോദ്യങ്ങളിൽ നിന്നും തനിക്ക് ഒളിച്ചോടാം ..
അല്ല..ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടിയതല്ലെ ഞാൻ....
ഉച്ചയ്ക്ക് ഉണ്ടായ ആ വിസറ്റർ ആരായിരിക്കും എന്നുള്ള ആകാംഷ എന്നതിന് അപ്പുറം
മുൻ പരിചയം ഉള്ള ആരും ആയിരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു....
അൻവർ ആ ചിത്രങ്ങൾ മനസ്സിൽ ഓരോന്നായി കൊണ്ടു വന്നു ....,,
ഇട വഴി അവസിനിക്കുന്നിടത്ത് ഒരു ചെറിയ വാതിൽ തുറന്ന് കൊണ്ട് പോലീസ് പറഞ്ഞു .
മ്മ്മ്.. പോയിട്ട് വാ പത്തു മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളു..,
വാതിൽ കടന്ന് ആ വിസിറ്റിങ് റൂമിന്റെ ജനാൽ കമ്പികൾക്ക് മുന്നിൽ പോയി നിന്നു ,
മറുവശത്തു തന്നെ കാണാൻ വന്ന ആളെ കാണുവാൻ ..
പുറം തിരിഞ്ഞു നിൽക്കുന്ന ആൾ തനിക്ക് നേരെ തിരിഞ്ഞു നിന്നു ,,,
ആ മുഖം കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം പോലും നിലച്ചു പോയി..
ആരാണോ , തന്നെ തിരിച്ചറിയരുത് എന്ന് ആഗ്രഹിച്ചത് ആ ആൾ ഇതാ തന്നെ തേടി വന്നിരിക്കുന്നു ...,,
അൻവർ എന്നെ മറന്ന് കാണില്ലെന്ന് ഞാൻ വിശ്വസിക്കുന്നു ... അയാൾ കുറച്ചു കൂടി മുന്നോട്ട് നീങ്ങി നിന്ന് പറഞ്ഞു ..,,
അൻവർ ഒന്നും മിണ്ടാൻ ആവാതെ കമ്പിഅഴികൾ മുറുക്കെ പിടിച്ചു നിന്നു ..
പക്ഷെ ഈ മുഖം ഈ രൂപം
മൂന്ന് വർഷം മുമ്പ് കണ്ടത് പോലെ അല്ല. ...,,
അത്കൊണ്ട് തന്നെ അന്ന് എന്റെ മുന്നിൽ വന്ന അൻവർ ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പത്രവാർത്തയിൽ കൂടിയാണ്..,,
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല വായിച്ചതും കേട്ടതും ഒന്നും..
കാരണം നിന്നെ പോലെ എനിക്കും അറിയാം സത്യം എന്താണെന്ന് ,,,
പിന്നെ എങ്ങനെ കുട്ടി നീ ഈ തടവറയിൽ സ്വയം ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ശിക്ഷ വാങ്ങുന്നു ??..
ഞാനിത് ചെയ്യുന്നത് കൊണ്ട് കുറെ ജീവനുകൾ രക്ഷപ്പെടുംഡോക്ടർ ,,
അൻവർ അതിൽ ശിക്ഷിക്കപ്പെടേണ്ടവരും രക്ഷപ്പെടുന്നു..
ഞാൻ അന്വേഷിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലായി...
നിന്നെ ഈ തടവറയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടക്കിയത്..
ഹംന താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉള്ള രണ്ട് പൊളിറ്റിക്കൽ ടീം ആണ് ..
അത് എന്തായാലും ഹംന എന്ന പെൺകുട്ടിയോട് ഉള്ള നീതി പുലർത്തൽ ആയിട്ട് തോന്നുന്നില്ല എനിക്ക്
അങ്ങനെ ആയിരുന്നെങ്കിൽ ഇരു ചെവി അറിയാതെ അവർ വക്കീലിനെ ഏർപ്പാട് ആക്കില്ലല്ലോ ,,,
മോനെ അൻവർ ഇപ്പോഴും വൈകിയിട്ടില്ല .
ഇവിടെ ഉള്ള സൂപ്രണ്ടിനെ പോലും ഞാൻ കേട്ടറിവ് വെച്ച് ഭയക്കുന്നു..
പ്ലീസ് ..ഡോക്ടർ
ഞാൻ അങ്ങയുടെ കാല് പിടിക്കാം .
ഇത് കുത്തി പോക്കരുത്
അങ്ങനെ ചെയ്താൽ.,,
ഇത്ര വർഷം ഞാൻ
കൊണ്ടു നടന്ന സത്യം ലോകം അറിയും പ്ലീസ് ഡോക്ടർ എന്നെ അറിയാം എന്ന് പോലും ആരോടും പറയരുത് ....,,
അൻവർ നിന്നെ പോലൊരു ചെറുപ്പക്കാരൻ എന്തിന് ഈ ത്യാഗ്യം ചെയുന്നു കുട്ടി.
എല്ലാരുടെ വെറുപ്പും ഏറ്റ് വാങ്ങി ..
എനിക്കതിൽ സങ്കടം ഇല്ല ഡോക്ടർ ;
അൻവർ നീ ഇങ്ങനെ ചെയ്യുമ്പോൾ ശരിയായ കുറ്റവാളികൾ രക്ഷപ്പെടുന്നു
അത് മറക്കുന്നു നീ.
വിമൽ ഡോക്ടർ പറഞ്ഞു ..,,
സാരമില്ല ഡോക്ടർ . ഡോക്ടർ പൊയ്ക്കോളൂ ...
തൊഴു കൈയ്യോടെ അൻവർ യാജിച്ചു .
എനിക്ക് എന്ത് സംഭവിച്ചാലും ഡോക്ടർ ഇതൊന്നും ആരോടും പറയരുത് ...,,
സമയം കഴിഞ്ഞു....
പോലീസുക്കാരൻ അൻവറിനെ വിളിച്ചു
അൻവർ നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു
ഡോക്ക്ട്ടറെ കണ്ണീരോടെ നോക്കി അരുതെന്ന് തലയനക്കി ,,
****** ******** ******* *****
തന്നോട് ഭക്ഷണം കഴിച്ചു കിടന്നോ ഞാൻ ലൈറ്റവും എന്ന് പറഞ്ഞ ഭർത്താവ് ഭക്ഷണം കഴിക്കാൻ അടുത്ത് വന്നിരുന്നപ്പോൾ.
ഭാര്യക്ക് സന്തോഷമായി..
അത്ഭുതമാണല്ലോ ?
ചേട്ടായി ഡയറി എടുത്താൽ പെട്ടെന്നൊന്നും വെക്കാത്ത ആൾ ആണല്ലോ ,,
ഭാര്യ കൗതുകത്തോടെ ചോദിച്ചു ..
ശരിയാണ് പ്രിയ .
എനിക്ക് ഡയറി എടുത്താൽ പിന്നെ മറ്റൊരു ലോകമാണ് ഈ പ്രാവിശ്യം അതിനൊരു മാറ്റം വന്നു ..... ഡോക്ടർ പറഞ്ഞു
എന്ത് മാറ്റമാണ് ചേട്ടായി ?..
ശരിയായ പ്രണയം കണ്ടു ഞാൻ .
ജീവൻ വെടിയാതെ തന്നെ ജീവിതം സ്നേഹിച്ചവൾക്ക് വേണ്ടി മാറ്റി വെച്ചൊരു ചെറുപ്പക്കാരനെ....
അതിപ്പോ പ്രണയിക്കുമ്പോ അങ്ങനെ തന്നെ അല്ലെ വേണ്ടത് ചേട്ടായി .
അതെ പ്രിയ അടുത്തുള്ളതിനെ നമ്മൾ മനസ്സറിഞ്ഞും അതുമല്ലെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഒക്കെ സ്നേഹം ഉപയോഗിക്കുന്നു..
ഒരു നിമിഷം പോലും ഉറപ്പില്ലാത്ത നമ്മുടെയൊക്കെ ജീവിതം ഈ ലോകത്ത് എന്താണ് ബാക്കി വെക്കുന്നത് പ്രിയ..
നല്ല പേരും പ്രസക്തിയും കിട്ടാൻ മത്സരമാണ് ഇന്നീ ലോകത്ത് ഞാൻ അടക്കം .
എന്നാൽ മരണപ്പെട്ട കാമുകി നൽകിയ പ്രണയം എന്ന മൂന്നക്ഷരത്തിന് അവനീ ജന്മം തന്നെ കടപ്പെട്ടിരിക്കുന്നു...
തെറ്റ് ചെയ്യാതെ തന്നെ എല്ലാരാലും വെറുക്കപ്പെടും എന്നറിഞ്ഞിട്ടും ......
അയ്യോ ആ പെൺ കുട്ടി ജീവനോടെ ഇല്ലെ ?.
എന്താ പറ്റിയത് ചേട്ടായി .
ഇല്ല..!! ഡോക്ടർ പിന്നൊന്നും പറഞ്ഞില്ല...
***** ******* ****** ********
അൻവർ തിരിഞ്ഞു കിടന്നു.
രാഹുൽ ഉറക്കം തുടങ്ങിയിരുന്നു..
ഹംന... ഇന്ന് എന്നെ കാണാൻ ഡോക്ടർ വന്നിരുന്നു..
ഡോക്ടർ നമ്മളെ മറന്നിട്ടില്ല ...,
ഇത്തയുടെ കല്യാണം വരെയെ ഞാൻ രാഹുലേട്ടനോട് സത്യം പറഞ്ഞുള്ളു.. പിന്നീട് ഉള്ളത് ഒന്നും ഞാൻ പറഞ്ഞില്ല കാരണം നിന്നെക്കാൾ വലുതായി ഒരു സത്യവും എനിക്ക് ഇല്ല...,,
അന്ന് ബാംഗ്ലൂർ ജോലിക്ക് വേണ്ടിയുള്ള എക്സാം എഴുതി നാട്ടിലേക്ക് വരും മുമ്പ് കൂട്ടുക്കാരോടൊപ്പം
പർചെയ്‌സിന് ഞാനും പോയി ...
അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ആ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ആ ദിവസത്തിലേക്ക് മനസ്സോടിച്ചു ..
കടിഞ്ഞാൺ നഷ്ട്ടമായ കുതിര അതിന്റെ യജമാനനെയും പുറത്തേറ്റി ചീറി പായും പോലെ
അൻവറിനേയും കൊണ്ട് അവന്റെ മനസ്സ് വേഗതയിൽ കുതിച്ചു ........
ഡാ... എന്താ നിനക്കൊന്നും വാങ്ങാൻ ഇല്ലെ ?..
നിന്നെ പോലെ എനിക്ക് തലയ്ക്ക് ഓളം ഒന്നും ഇല്ല
ഹംനയ്ക്ക് വേണ്ടി ഈ കട തന്നെ വാങ്ങുക അല്ലെ നീ ?.😏
ഹംന ആഗ്രഹിക്കുന്നൊന്നും ഉണ്ടാവില്ല ഷെബി ഞാൻ തിരികെ പോവുമ്പോൾ അവൾക്ക് ഗിഫ്റ്റ് വാങ്ങും എന്ന്...
അങ്ങനെ ഉള്ളപ്പോയാണ് നമ്മൾ പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിച്ചു കൊടുക്കേണ്ടത് ☺
എന്റെ പെണ്ണ് ഞാൻ ഇവിടെ എത്തിയ മുതൽ വിളിച്ചു ചോദിക്കുകയാ . ബഗ്ലൂരിന്ന് എനിക്ക് എന്താ ഇക്ക വാങ്ങി തരാ എന്ന് ...
വീട്ടുക്കാര് ഉറപ്പിച്ച ബന്ധമായിപോയി ഇല്ലെങ്കിൽ നല്ല മറുപടി കൊടുത്തേനെ ...
ഷെബി ഇഷ്ട്ടകേടൊടെ പറഞ്ഞു...
അപ്പൊ അതൊരു കാമുകി ആയിരുന്നെങ്കിൽ നീ ഗിഫ്റ്റ് വാങ്ങുമായിരുന്നോ?..
അൻവർ ചോദിച്ചു.
അതെപ്പോ വാങ്ങീന്ന് ചോദിച്ചാ മതി ..അല്ലെ ഡാ കൂട്ടുകാർ ഒന്നിച്ച് ഷെബിയോട് ചോദിച്ചു...
അത് പിന്നെ കാമുകി അല്ലെ
ഇത് അങ്ങനെ ആണോ ജീവിത കാലം മുഴുവൻ വാങ്ങി കൊടുക്കണ്ടേ ?.
ഷെബി മറുപടിയായി പറഞ്ഞു..
അതെന്താ കാമുകിയെ ആരും കല്യാണം കയിക്കില്ലെ ?..
എന്തായാലും എന്റെ ഹംനയെ ഞാൻ സ്വന്തമാക്കും പാതിയിൽ മറ്റൊരുത്തന് വിട്ട് കൊടുക്കില്ല...
ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും നിനക്ക്..
നിങ്ങളെ നിക്കാഹ് ഒന്ന് കഴിഞ്ഞോട്ടെ
അന്നേരം നീ പറയും ..
പ്രണയിച്ചു നടക്കുന്ന കാലം മാത്രമാണുണ്ണീ സുഖപ്രദം എന്ന് 😂..
മനു അത് പറഞ്ഞപ്പോൾ കൂട്ട ചിരി ഉയർന്നു..
നീ കുറെ നേരമായലോ ഇങ്ങനെ തിരയുന്നു .ഇന്നെങ്ങാനും ഒരു ഗിഫ്റ്റ് നീ വാങ്ങുമോ ?..
ഒന്ന് ക്ഷമിക്ക് ഞാനൊന്ന് നോക്കട്ടെ ഡാ..
അൻവറിന്റെ കണ്ണുകൾ അടക്കി വെച്ചിരിക്കുന്ന ഫാൻസി ഐറ്റംസ് തിരയാൻ തുടങ്ങി ...,
നീ എന്തിനാ ഡാ തിരക്ക് കൂട്ടുന്നെ അവൻ പതിയെ തിരഞ്ഞു കണ്ട് പിടിക്കട്ടെ ഹംനയ്ക്ക് ഇഷ്ട്ടപ്പെടുന്നത് തന്നെ ..
മനു പറഞ്ഞു...
അത് വരെ നമുക്കും നോക്കാം എന്തോരം പെൺ പിള്ളേരാ ഈ ബാംഗ്ലൂർ സിറ്റിയിൽ 😍
അപ്പോഴാണ് ഹംനയുടെ കോൾ വന്നത് .
അൻവർ അതെടുത്ത് ചെവിയോട് ചേർത്ത് വെച്ചു..
സലാം ചൊല്ലികൊണ്ട് ഹംന ചോദിച്ചു
എക്സാം കഴിഞ്ഞോ ?..
സലാം മടക്കി .. അൻവർ പറഞ്ഞു എക്സാം എഴുതി തീർന്നു പാസവും എന്ന് 99 ശതമാനം ഉറപ്പുണ്ട് ..
അൽ ഹംദുലില്ലാഹ് .
എന്നാ പിന്നെ വേഗം വണ്ടി കയറിക്കോ ഒരാഴ്ച്ച
ഒരു വർഷം കാണാതിരുന്ന പോലെയാ ഞാൻ കഴിച്ചു കൂട്ടിയത് . ഹംന പറഞ്ഞു
എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എന്ത് മാത്രം മൊഞ്ചത്തികളാണ് എന്നറിയോ ഇവിടെ കണ്ടിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല . ഇനി തിരിച്ചു നാട്ടിലേക്ക് ഇവരെയൊക്കെ വിട്ട് വരണമല്ലോ എന്നോർക്കുമ്പോഴാണ്.. അൻവർ ഒരു കള്ള ചിരിയോടെ പറഞ്ഞു ...
അനു ഏത് മോൻഞ്ചത്തീനെ വേണേലും കെട്ടിക്കോ
അതിനൊക്കെ മുമ്പ് എനിക്കുള്ള മഹർ ഇങ്ങ് തന്നേക്ക് ,,
ഇപ്പൊ ഇങ്ങനെ പറഞ്ഞിട്ട് പിന്നെ മാറ്റി പറയരുത് എന്റെ പെണ്ണ് ,
ഇല്ലെന്നേ മോനിങ്ങോട്ട് വാ
എന്നിട്ട് ഞാൻ ആ ചെവിയിൽ പിടിച്ചിട്ട് വിസ്തരിച്ചു പറഞ്ഞു തരാം..
അതിന് മറുപടി അൻവറിന്റെ പൊട്ടിച്ചിരി ആയിരുന്നു. ...
അതെ ഞാനൊരു message അയച്ചിട്ടുണ്ട് ടൈം കിട്ടുമ്പോ ഒന്ന് വായിക്കണേ എന്റെ മൊഞ്ചന്‍ ,,
വായിച്ചേക്കാം ഇപ്പൊ തന്നെ ,
ഫോൺ കട്ട് ചെയ്ത് അൻവർ message നോക്കി
☺ ഒരു മഹർ വങ്ങാൻ തയ്യാറായിക്കോ എന്റെ ചെക്കൻ 😌
അനുവിന്റെ മാത്രം പെണ്ണായി ഹംന വരാൻ ഇനി തടസങ്ങൾ ഒന്നും ഇല്ല..
സത്യം. ഉമ്മായോടും ഇത്തായോടും ഞാൻ പറഞ്ഞു അവർക്ക് നൂറു വട്ടം സമ്മതം ..
ഞെട്ടിയല്ലെ മുത്തേ ..
എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു ഇപ്പൊ ,,,
കാത്തിരിപ്പു നിനക്കായ് ഞാൻ ഇവിടെ ❤
എന്താ ആൻവറെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ?..
സന്തോഷം കൊണ്ടാണ് ഷെബി
അത് പറയുമ്പോൾ അൻവറിന്റെ തൊണ്ട വിറച്ചു..
എന്താ ഡാ ഇത്ര വലിയ സന്തോഷം കൂട്ടുക്കാർ ചുറ്റും കൂടി ..
അതൊക്കെ ഉണ്ട് നാട്ടിലെത്തട്ടെ ആദ്യം എന്റെ ഹംനയെ കാണട്ടെ എന്നിട്ട് നിങ്ങൾക്കൊക്കെ എന്റെ വക ഒരു ട്രീറ്റ് ,,,,
പിന്നെ ഗിഫ്റ്റിനായി തിരഞ്ഞില്ല ഒരു റിങ് വാങ്ങി പെട്ടെന്ന് പർചെയ്‌സ് നിർത്തി...
ഹെലോ ഇത്തൂ...
ആ .ഞാൻ ബഗ്ലൂരിന്ന് തിരിച്ചു..
അതൊക്കെ പിന്നെ പറയാം
പിന്നെ എന്റെ ഇത്തൂ നാട്ടിലേക്ക് ഉള്ള ഫ്‌ളയിറ്റ് ടിക്കെറ്റ് എടുത്തോ ട്ടാ ആളിയനെയും കൂട്ടി....
സത്യമാണ് ഇത്തു അടുത്ത കാലത്തൊന്നും ഇത്രയും സന്തോഷം എനിക്ക് ഉണ്ടായിട്ടില്ല...;
അതൊക്കെ പറയാം ആദ്യം ഹംനയെ കാണട്ടെ ,,
ഓക്കെ ഇത്തൂ ..
ഫോൺ കട്ട് ആക്കിയപ്പോൾ സംസാരം കേട്ടിരുന്ന കൂട്ടുക്കാർ ചോദിച്ചു ..
അനുവേ .. ഇത്തൂനോട് പോലും പറയാത്ത ഈ സന്തോഷം എന്താ ഡാ ??..
അൻവർ കണ്ണിറുക്കി കാണിച്ചു ..
മറുപടി ഒന്നും പറയാതെ ...,,
നാട്ടിൽ എത്തിയ ഉടനെ വീട്ടിൽ പോയി ഉമ്മയെ കെട്ടി പിടിച്ചു പറഞ്ഞു ..
ഉമ്മച്ചി.... അമ്മയാമ്മ പോര് ഒക്കെ പഠിച്ചോട്ടാ ഹംന വൈകാതെ വരും....
പോടാ .. അതെന്റെ മോളാണ് ആ താങ്കപ്പെട്ട സ്വഭാവത്തിന് ആരാ മുഖം കറിപ്പിക്കുക , നീ ഒന്ന് കൂട്ടി കൊണ്ട് വന്നാ മതി എന്റെ മോളെ ഇങ്ങോട്ട് ...
ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് ഫ്ലാറ്റിലേക്ക് ഹംനയയ്ക്ക്. വാങ്ങിയ ഗിഫ്റ്റും കൊണ്ട് യാത്ര തിരിച്ചു ,,,
ഫ്ലാറ്റിന് വാതിൽ ഡോർ ബെൽ അടിച്ചു ഞാൻ കാത്തിരുന്നു ..
അപ്പോഴാണ് ശ്രേദ്ധയിൽപെട്ടത്
വാതിൽ ചാരിയിട്ടെ ഉള്ളു...,,
അത് പതിയെ ഞാൻ തള്ളി തുറന്നു
അകത്തേക്ക് നടന്നു.
ഇവിടെ ആരുമില്ലെ ,,
അപ്പോഴാണ് ശരീരം മരവിപ്പിക്കുന്ന ആ കാഴ്ച്ച ഞാൻ കണ്ടത്
വീണ് പോവാതിരിക്കാൻ ഞാൻ ചുമരിൽ അള്ളി പിടിച്ചു..
ആ മുറിയാകെ വാരി വലിച്ചിട്ടിരിക്കുന്നു..
ചങ്ക് പിളർക്കുന്ന കഴ്ച്ച ആയിരുന്നു പിന്നെ കണ്ടത് ,
നിലത്ത് പാതി നഗ്നയായി തന്റെ പ്രണനായ പെണ്ണ് അബോധാവസ്ഥയിൽ കിടക്കുന്നു...
ആ കിടത്തം കണ്ടു നിൽക്കാൻ ആവാതെ ,,
അടുത്ത് കിടന്ന ബെഡ് ഷീറ്റ് അവളെ പുതച്ചു കൊണ്ട് മുട്ടു കുത്തി അവൾക്കരികിൽ ഇരുന്നു..
ഹ...ഹം.. നാ...
ഹം.. നാ
എന്താ മുത്തെ എന്താ നിനക്ക് സംഭവിച്ചത് ,,
ചോദിക്കുക ആയിരുന്നില്ല നിലവിളിക്കുക ആയിരുന്നു അൻവർ..
ആ..ശബ്ദ്ദം കേട്ടപ്പോൾ അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു .
അ..അനു...
ഒന്ന് കരയാൻ പോലും ശക്തി ഇല്ലാതെ
ഹംനയുടെ ബോധം മറഞ്ഞു....
എത്രയും വേഗം ഹോസ്പ്പിറ്റലിൽ എത്തിക്കണം ,
അൻവർ ബെഡ്ഷീറ്റ് എടുത്ത് മാറ്റി വസ്ത്രം നേരെ ആക്കി ഹംനയെ തോളിലേറ്റി കാറിന് അടുത്തേക്ക് നടന്നു....,
മുൻ സീറ്റിൽ അവളെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു...
കാർ എങ്ങോട്ട് എന്നില്ലാതെ ഓടി അൻവറിന്റെ സമനില പോലും കൈ വിട്ട് പോയിരുന്നു...
ഞെരക്കം കേട്ട് അൻവർ തിരിഞ്ഞു നോക്കി ..
ഹംന പതിയെ കണ്ണ് തുറക്കുന്നുണ്ട് .
അൻവർ വണ്ടി സ്പീഡ് കുറച്ചു കൊണ്ട് വിളിച്ചു .
ഹംനാ. ....
അനു... നമ്മൾ എവി...ടെ..യാ.
നമ്മൾ ഹോസ്പ്പിറ്റലിലേക്ക് പോവാണ്.
നീ വിഷമിക്കാതെ ഹംന ..
അൻവർ ആ എസിയിലും വിയർക്കുന്നുണ്ടായിരുന്നു ,,
വേണ്ടാ...... വ ...ണ്ടി.. നിർത്തു അനു....
ഹംന ആ തളർച്ചയിലും ശബ്ദ്ദമെടുത്തു കൊണ്ട് പറഞ്ഞു..
അൻവറിന്റെ കാൽ ബ്രേക്കിൽ അമർന്നു ...
സൂര്യൻ അസ്തമിച്ചു കൊണ്ടിരുന്നു .,,
ഹംന നിന്റെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ എങ്ങിനെയാ ??..
വേദനയോടെ അൻവർ ചോദിച്ചു..
വേണ്ട അനു .... അവിടെ കൊ..ണ്ട് പോയാൽ എല്ലാവരും അറിയും പിന്നെ...ന്റെ..കൂടെ...പിറപ്പ്...
അത് പറഞ്ഞു തീരും മുമ്പ് ഹംനയിലെ ബോധം വീണ്ടും നഷ്ടമായി ..
എന്താ റബ്ബേ ഞാൻ ചെയ്യേണ്ടത് ,, രണ്ടും കല്പിച്ചു കൊണ്ട് അൻവർ കാർ സ്റ്റാർട്ട് ചെയ്തു .. രണ്ടു മണിക്കൂറോളം കാർ ലക്ഷ്യമില്ലാതെ ഓടി .
അപ്പോഴാണ് അൻവറിന്റെ കണ്ണിൽ ആ ബോർഡ് പ്പെട്ടത്... Dr : വിമൽ
അതൊരു കുഞ്ഞു ക്ലിനിക്ക് ആയിരുന്നു .. അവിടെങ്ങും ആരുമില്ല ഡോക്ക്ട്ടറുടെ കാർ മുറ്റത്തു കിടപ്പുണ്ട്...
കാർ അങ്ങോട്ടേക്ക് തിരിച്ചു അൻവർ..
ആദ്യം ആരെങ്കിലും ഉണ്ടോ എന്ന് നോക്കാം .. അൻവർ കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ കയറി
അപ്പോഴാണ് ഡോക്ടർ ഒരു കുഞ്ഞു ബാഗും കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നത് .
വാതിൽ അടക്കാൻ പോവുമ്പോ അൻവർ വേഗം ചോദിച്ചു ..
ഡോക്ടർ ..
യെസ്..
ഒരു പേശ്യന്റ് ഉണ്ട് ഒന്ന് നോക്കാമോ ഡോക്ടർ പ്ലീസ്.
അൻവറിന്റെ നിൽപ്പും ചോദ്യവുമൊക്കെ കണ്ടപ്പോ
ഡോക്ക്ട്ടർ കൊണ്ട് വരൂ എന്ന് പറഞ്ഞിട്ട് വീണ്ടും അകത്തേക്ക് കയറി പോയി....
അൻവർ സീറ്റ്ബെൽറ്റ് ഊരി ഹംനയെ വാരിയെടുത്തു ..
ഡോക്ടറുടെ കൺസൽറ്റിങ് റൂമിലെ ബെഡിൽ കിടത്തി അൻവർ കുറച്ചു പിറകോട്ട് മാറി നിന്നു..
ഹംനയിൽ വീണ്ടും വേദനയോടെ ഉള്ള ഞരക്കം ഉണ്ടായി..
ഒറ്റ നോട്ടത്തിൽ ഡോക്ടർക്ക് പന്തികേട് തോന്നി .
മുഖത്തൊക്കെ തല്ല് കൊണ്ടതിന്റെ വിരൽ പാടുകൾ ചുവന്ന് കരുവാളിച്ചിരിക്കുന്നു ചുണ്ടൊക്കെ കടിച്ചു പൊട്ടിച്ചപ്പോൽ രക്തം പൊടിയുന്നു...
അവളുടെ കണ്ണുകൾ തുറക്കാൻ ശ്രേമിക്കുന്നുവെങ്കിലും ആ ശ്രെമം പരാജയപ്പെട്ട് കൊണ്ടിരിക്കുന്നു....,,,
ഡോക്ക്ട്ടർ അൻവറിനെ നോക്കി ..
അവനും പാതി മരിച്ച നിൽപ്പാണ്
കണ്ണിൽ നിന്നും കണ്ണീര് ഉതിർന്ന് കൊണ്ടിരിക്കുന്നു..
ഈ കുട്ടി തന്റെ ആരാ ?..
എന്റെ...ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണാണ് ..
മ്മ്മ്... ഈ കേസ് പോലീസിൽ റിപ്പോറ്ട്ട് ചെയ്യണം ഇതൊരു റേപ്പിങ് കേസാണ് ..
പോരാത്തതിന് ഈ കുട്ടിയുടെ നില ഗുരുതരമാണ്....
ഡോക്ടർ ഫോണിനടുത്തേക്ക് നടന്നു..
ഡോക്ടർ ...
വേണ്ട..ഡോക്ടർ .. പോലീസിനെ അറിയിക്കരുത് ,,
ആരും ഇത് അറിയരുത് ഞാൻ ഡോക്ക്ട്ടറുടെ കാല് പിടിക്കാം....
അൻവർ ഡോക്ടർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു...
ഈ.. കുട്ടിയോട് നീ ആണോ ഇങ്ങനൊരു ക്രൂരത കാണിച്ചത് ഡോക്ടർ ഗൗരവത്തോടെ അൻവറിനോട് ചോദിച്ചു...
അ..ല്ല.. ഡോക്ക്..ട്ടർ എന്റെ അനു പാവാ..
മറുപടി കേട്ട് ഡോക്ക്ട്ടറും അനുവും തിരിഞ്ഞു നോക്കി
ബെഡിൽ അവരെ നോക്കി കിടക്കുകയാണ് ഹംന..
ഡോക്ക്ട്ടർ ഹംനയുടെ അരികിലേക്ക് തിടുക്കത്തിൽ നടന്നു..
എന്താ മോൾക്ക് പറ്റിയത് ?..
പോലീസി..നെ അറി..യിക്ക..രുത് ഡോ..ക്ട..ർ
സോറി കുട്ടികളെ എനിക്ക് ഇത് പോലീസിൽ അറിയിക്കാതെ നിവർത്തി ഇല്ല...
പോരാത്തതിന് ഈ കുട്ടിക്ക് ആവശ്യമായ ചികിത്സ സൗകര്യം ഇവിടെ ഇല്ല...,, മറ്റൊരു ഹോസ്പ്പിറ്റലിലേക്ക് മാറ്റണം എത്രയും പെട്ടന്ന് ..
ഡോക്ക്ട്ടർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...
അൻവർ ഹംനയ്ക്ക് അരികിൽ പോയിരുന്നു
ഹംന... ഡോക്ടർ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് നിന്നെ വേണം ..
ആര് അറിഞ്ഞാലും സാരമില്ല ..
എന്റെ പെണ്ണാ ...നീ പിന്നെ എന്തിനാ മുത്തെ ഭയന്ന് പിൻമാറുന്നത്
ഞാൻ ഇല്ലെ നിനക്കൊപ്പം..
ഡോക്ടർ വിമലിന് അൻവറിന്റെ വാക്കുകൾ കേട്ട് വല്ലാതെ സങ്കടം വന്നു..
അതെ മോളെ.. ഇപ്പൊ ഞങ്ങൾ പറയുന്നത് കേൾക്ക് ഇതിങ്ങനെ വെച്ചിരിക്കുന്നത് അപകടമാണ്...,,
ഡോക്ടറും പറഞ്ഞു..
ആ ഹോസ്..പ്പിറ്റിലിൽ നിന്ന് ..പോലീസിൽ അറിയി..ക്കാതിരി.ക്കില്ലല്ലോ. ഡോ..ക്ടർ
ഹംന തളർച്ചയോടെ ചോദിച്ചു
അങ്ങനെ അറിയിക്കാതിരിക്കാൻ പറ്റില്ല കുട്ടി..
മോളോട് ഇങ്ങനെ ചെയ്ത തെമ്മാടികൾ പിടിക്കപ്പെടണം ശിക്ഷിക്കപ്പെടണം....
ഡോക്ടർ പറഞ്ഞു
എന്നെ കൊന്നേ..ക്ക്..
ഡോ..ക്ക്ട്ടർ..
ഹംന പറഞ്ഞു..
ശ്വാസം എടുക്കാൻ പോലും ഹംന വിഷമിക്കുന്ന കണ്ടപ്പോൾ
അൻവർ ഇടപ്പെട്ടു .
ഡോക്ടർ .. അവൾക്കിപ്പോ നൽകാൻ പറ്റുന്ന ചികിത്സ കൊടുക്ക്..
പ്ലീസ് ....
ഡോക്ടർ എന്തൊക്കെയോ മരുന്നുകൾ ഹംനയ്ക്ക് കുടിക്കാൻ കൊടുക്കുകയും ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു...,,
ഡോക്ടർ അവള് പറയുന്നതിലും കാര്യം ഉണ്ട്.
അവൾക്ക് താഴെ രണ്ടു പെൺ കുട്ടികൾ ആണ് ..
ജേഷ്ട്ടത്തിയുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ പോലും ആയിട്ടില്ല..
അൻവർ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു...
പോലീസും നാടും അറിഞ്ഞാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്ന് പറഞ്ഞ്
ഏറ്റ് എടുക്കാനും കൊണ്ട് നടക്കാനും ഒരുപാട് പേർ കാണും..
അത് വരെ എന്റെ ഹംന .. എത്ര പേരെ ചോദ്യത്തിന് ഉത്തരം പറയണം ഡോക്ടർ ,,,
ഒരു പെണ്ണും ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്ത കാര്യം എത്ര തവണ കേസിന്റെ കാര്യം എന്ന് പറഞ്ഞ് വിശദ്ധികരിക്കണം ,,
എല്ലാ കാറ്റും കോളും ആറുമ്പോൾ പീഡിപ്പിക്കപ്പെട്ടവൾ എന്ന പേര് എന്റെ ഹംനയ്ക്കും വീട്ടുകാർക്കും അപ്പോഴും അവശേഷിക്കും..
അപ്പോഴും ഉറപ്പുണ്ടോ ശരിയാ കുറ്റവാളികളെ പിടി കിട്ടുമെന്ന്...
അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന്
വേണ്ട ഡോക്ടർ അങ്ങനെയൊന്നും...
എനിക്ക് ഇവളെയൊന്ന് രക്ഷിച്ചു തന്ന മതി ..
ഡോക്ക്ട്ടർ വിമൽ ആകെ ധർമ്മ സങ്കടത്തിൽ ആയി..
മോൻ പറയുന്നതൊക്കെ ശരിയാണ് .. പക്ഷെ
എത്ര നേരം നമുക്ക് ഇങ്ങനെ ഹംനയെ ഒളിപ്പിച്ചു വെക്കാൻ പറ്റും ,,
ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോയിക്കോളാം ഡോക്ടർ ആരും അറിയാതെ ഞാൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നോളാം എന്റെ ഹംനയെ ... കരഞ്ഞു കൊണ്ട് അൻവർ ഡോക്ടടർക്ക് മുന്നിൽ കൈ കൂപ്പി ..
ഡോ..ക്ക്ട്ടർ .. ന്നും...വേണ്ട..
ന്നെ ....കൊന്ന്.. താ...
അനു.. പോ..
ഹംന. .നീ ഇങ്ങനെ.. തളരല്ലെ മോളെ .. ഇങ്ങനെ ഉണ്ടായാല്‍ ഞാൻ വിട്ട് പോവുമെന്ന് . നീ കരുതുന്നുണ്ടോ ,, ഇല്ല..
എന്ത് ഉണ്ടായാലും കൂടെ ഉണ്ടാവും.. ഞാൻ...
അൻവർ ഹംനയുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അടുത്തിരുന്നു..
ആരൊക്കെയോ കടിച്ചു കുടഞ്ഞ പെണ്ണിനെ ഇപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന അൻവറിനോട്
ഡോക്ടർക്ക് സ്നേഹവും ബഹുമാനവും തോന്നി ...
വേ...ണ്ട..അനു പോയി..ക്കോ..
ന്നെ.. ഒരു കൂട്ടം...ചെ.. ന്നായി ക്കൾ ..കൊന്ന് .കഴിഞ്ഞ ..താ .....
ഹംന പുർത്തിയക്കാൻ ആവാതെ കണ്ണുകൾ ഇറുക്കി അടച്ചു...
നോക്ക് ഹംന ... നമുക്ക് വേണ്ടപ്പെട്ടവരെ ഒരു തെരുവ് നായ കടിച്ചു പറിച്ചാൽ ... നമ്മള് അവരെ വേണ്ടന്ന് പറഞ്ഞിട്ട് ഉപേക്ഷിക്കുമോ ഡാ ... അവർക്ക് നിന്റെ മജയും മാംസവും മാത്രമല്ലെ തൊടാൻ കഴിഞ്ഞുള്ളു ,,
ഈ മനസ്സും ഹൃദയവും നീ എന്റെ കയ്യിൽ ഏല്പിച്ചതല്ലെ .....
അതെന്റെടുത്ത് ഒരു പോറൽ പോലും ഏൽക്കാതെ ഇപ്പോഴും ഉണ്ട് മുത്തെ ...
അൻവറിന്റെ കണ്ണുനീർ
ഹംനയെ നനയിച്ചു കൊണ്ടിരുന്നു..
അൻവർ കണ്ണുകൾ തുടച്ചു കൊണ്ട് ഡോക്ടറോട്
പറഞ്ഞു...
ഡോക്ടർ ഹംനയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോവുകയാണ് ,,
ഡോക്ടർക്ക് പറ്റാവുന്ന മരുന്ന് നൽകി ഞങ്ങളെ സഹായിക്കണം....,,
ശരി .. ബ്ലീഡിങ് നിൽക്കാനുള്ള ഇഞ്ചക്ഷൻ ഞാൻ എടുത്തിട്ടുണ്ട് ..
അത്യാവിശ്യ മരുന്ന് തരാം..
ഞാൻ നാളെ പുലർച്ചെ
വിദേശത്തേക്ക് പോവുകയാണ്...
തിരികെ വരാൻ മൂന്ന് മാസം കഴിയും...
പറ്റുമെങ്കിൽ അപ്പോൾ എന്നെ വന്ന് കാണണം രണ്ടു പേരും...
നന്ദി ഡോക്ടർ ..ഈ സഹായത്തിന്...
അനു പെയ്‌സ്എടുക്കാൻ ആയി പാന്റിന്റെ പോക്കറ്റിൽ കൈ കടത്തിയപ്പോൾ
വേണ്ടന്ന് പറഞ്ഞു തടയുക ആയിരുന്നു ഡോക്ക്ട്ടർ ..
ഹംന എത്ര ബലം പിടിച്ചിട്ടും അനു അവളെ എടുത്ത് കാറിൽ കൊണ്ടിരുത്തി ...,,
കാർ ക്ലിനിക്കിന്റെ ഗെയ്റ്റ് കടന്ന് പോവുമ്പോൾ ..
നിറ കണ്ണുകളോടെ നോക്കി നിന്നു ഡോക്ടർ വിമൽ
അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്...
ഇരുട്ട് വീണ റോഡിലൂടെ അൻവർ തന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ....,
അ.. നു...
നീ സംസാരിക്കാതെ കണ്ണടച്ച് കിടക്ക് മോളെ ...
അൻവർ പറഞ്ഞു.
എനി...ക്ക് അനുവി..നോട് സംസാരിക്ക ....ണം
നിനക്ക് തീരെ വയ്യ ഹംന ...
നീ ഇപ്പൊ ഒന്നും സംസാരിക്കണ്ട ..
വേണം .. അനു ..
എനി...ക്ക് ഇനി...സംസാരിക്കാ..ൻ പറ്റി..യില്ലങ്കി..ലോ....
ഹംന.... ഒന്ന് മിണ്ടാതിരിക്ക്
ഞാൻ നല്ല വഴക്ക് പറയും അൻവർ ഇത്തിരി കർശനമായി പറഞ്ഞു..
നിന്നെ മാത്രം ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആക്കി പോയ ഉമ്മാനെ എനിക്കൊന്ന് കാണണം ,, അതല്ലെ ഇതിനൊക്കെ കാരണം ..
ഡ്രൈവ് ചെയ്യുന്നതോടൊപ്പം അൻവർ കാഴ്ച്ച മങ്ങിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു...
ഉ..മ്മ... ഇത്ത..യുടെ..വീ..ട്ടിൽ
വി..രു..ന്നിന് .. പോയതാ..
നീ.. വരുമെന്ന്.. ഉറപ്പു...ള്ളത്.. കൊണ്ട്.. ഞ..ൻ പോ..യില്ല...
അത് കേട്ടപ്പോ അൻവറിന്റെ നെഞ്ചിൽ ഒരീർച്ചവാൾ കൊണ്ട് വലിച്ച പോലെ തോന്നി ..
അനു... ഡോ..ർ. ബെല്ല് .. കേ ...ട്ടപ്പോ... നീ.. ആണെ..ന്ന് കരുതി... ഞാന്
വതി...ൽ..തുറന്ന്... നിന്നെ..പറ്റി.. ക്കാൻ.. ഒളിച്ചി..രുന്നു .. വാതിലി.. ന് പിന്നി..ല് ...
ആരൊ.. ക്കെയോ.. കയറി .. വാതി.. ൽ.. പൂട്ടി...
മതി ഹംന... എനിക്ക് കേൾക്കാൻ ഉള്ള ശക്തി ഇല്ല...
അനു.. ആരും.. ഇത്... അറിയ...രുത്..
ന്റെ.. കുഞ്ഞോ..ളും.. കുഞ്ഞാ..റ്റയും ഉമ്മയും ... ഒറ്റപ്പെട്ട്... പോവും...
ഈ ...ഭൂമി..ക്ക് മുക..ളിൽ...
നിക്ക്..നീതി.. കിട്ടില്ല... അവർ..ക്ക് ശിക്ഷ..കിട്ടി..ല്ല അനു..
അൻവർ ... ബ്രൈക്കിൽ . കാൽ അമർത്തി...
അപ്പൊ.. നിനക്ക്.. അവർ ആരെന്ന് അറിയാമോ ഹംന
ഇനി കണ്ടാൽ തിരിച്ചറിയുമോ ?..
അൻവർ ഹംനയുടെ മറുപടിക്കായി നോക്കി ഇരുന്നു ,,,,,
അറി.. യാവുന്നത് ..കൊണ്ട .പറയുന്നത് .... അവർ.. നടു ..റോഡിൽ... ഒരാളെ ... വെട്ടി... കൊന്നാ.. ലും .
തെളിവ്...ഇല്ലന്ന്.. പറഞ്ഞി..ട്ട് ..
കോടതി... പോലും.. വെറുതെ.... വി..ടും..
ആര് വെറുതെ വിട്ടാലും
ഞാൻ വിടില്ല
അതേത് കൊമ്പത്തുള്ള മോൻ ആയാലും...
അൻവർ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു
എന്റെ പെണ്ണിനെ നോവിച്ചവരെ ഒരു കോടതിക്കും ഞാൻ വിട്ട് കൊടുക്കില്ല.......
അ... നു.. നീ ... ഇങ്ങനെ.. ചിന്തി...ക്കു... എനിക്കറി..യാം...
നിക്ക്.. സത്യം ചെ.യ്യ്
അനു.. ഇതി.ന് എതിരെ...ന്നും.. ചെയ്യുലാന്ന്...
ഇല്ല ഹംന... അത് കണ്ടില്ലെന്ന് വെക്കാൻ എനിക്ക് പറ്റില്ല...
ഇപ്പൊ നീ അതൊന്നും ഓർക്കണ്ട ...
സ..ത്യം.. ചെയ്യ്.. അനു
ഞാ.ൻ... മരിച്ചാൽ.. ന്നെ .
ആ..ർക്കും. കാണി..ക്കരുത്.
ന്നെ.. കടി..ച്ചു. കീറിയത്..
എവി..ടെ ..എങ്കി.ലും. കൊണ്ട്.. കളയ്... ന്നെ
ന്നിട്ട് അനു.. പോയി..ക്കോ..
മിണ്ടതിരിയടി അൻവറിന് ദേഷ്യം വന്നു...
അപ്പോഴേക്കും കാർ വീടെത്തി ..
കാറിന്റെ ശബ്ദ്ദം കേട്ട്.
ഉമ്മച്ചി വാതിൽ തുറന്നു
ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ മോന്റെ കോലം കൊണ്ട് നെഞ്ച് പിടഞ്ഞു..
ഇവിടുന്ന് വൈകുന്നേരം പോവുമ്പോ ഉണ്ടായ മോൻ അല്ലായിരുന്നു.
ആകെ തളർന്ന് ഇപ്പം വീഴും എന്ന മട്ടിലാണ് നിൽപ്പ്
ഷർട്ടിൽ രക്തവും...
ന്താ... ഉമ്മച്ചിന്റെ..കുട്ടിക്ക്.
മോനെ...എന്താ ഡാ
ഉമ്മച്ചി.. ശ്.. ശബ്ദം ഉണ്ടാക്കല്ലെ
ഞാൻ എല്ലാം പറയാം...
ഉമ്മച്ചി പുറത്തുള്ള ലൈറ്റ് ഓഫ് ആക്ക് പോയിട്ട്..
ഉമ്മച്ചി തട്ടം കൊണ്ട് കണ്ണോപ്പി കൊണ്ട് അകത്തേക്ക് ഓടി ..
അൻവർ മറുവശത്തെ ഡോർ തുറന്ന് ഹംനയെ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു...
വാതിൽ അടയ്ക്ക് ഉമ്മച്ചി.
ഉമ്മച്ചി വാതിൽ അടച്ചു കൊണ്ട് അൻവറിന്റെ പിന്നാലെ ബെഡ്റൂമിലേക്ക് ഓടി ..
ഹംനയെ കിടത്തിയിട്ട് ഉമ്മച്ചിയെ കിതപ്പോടെ നോക്കി അൻവർ ,
ഉമ്മച്ചി ഹംനയുടെ തലയണക്കരികിൽ ഇരുന്നു
ന്റെ മോൾക്ക് ന്താ.. അനു.
മോളെ... ഹംന...
ഉമ്മച്ചി ബഹളം വെച്ച് ആരെയും അറിയിക്കല്ലെ ,,
ഞാൻ അവിടെ എത്താൻ വൈകി പോയി ഉമ്മച്ചി....
അൻവർ ചുമർ ചാരി തേങ്ങി..
അ..നു...
പാതി തുറന്നു വെച്ച കണ്ണുകളുമായി
തളർന്ന സ്വരത്തോടെ ഹംന വിളിച്ചു ...
ഉമ്മച്ചിന്റെ..കുട്ടിയെ... ന്റെ മോൾക്ക് ഒന്നുല്ല...
അനുവും അവൾക്കരികിൽ പോയിരുന്നു..
നിക്ക്..സത്യം..ചെയ്യ്..നു.
രും.. ന്നും..റിയില്ലന്ന്..
അനു ശ്രദ്ധിച്ചു കുറച്ചു മുമ്പ് സംസാരിച്ച പോലല്ല ..
വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ട് നാവ് വല്ലാതെ കുഴയുന്നു..... അൻവർ എത്ര ശ്രമിച്ചിട്ടും പൊട്ടി കരഞ്ഞു പോയി ...
മ്മച്ചി.... നുനോട്.. സ..ത്യം.
ചെയ്യാ..ൻ... പ..
ഹംന ശ്വാസം വലിച്ചു വിടാൻ വല്ലാതെ ബുദ്ധിമുട്ടി....
അതൊക്കെ ചെയ്യാം മോളെ
ആദ്യം നമുക്ക് ഹോസ്പ്പിറ്റിലിൽ പോവാം..
അൻവറെ കൊണ്ട് പോവാം മോനെ..
വേ..ണ്ട... ഉമ്മ..
ന്റെ.. സമ .യം.. ആയി..
നുവും... മ്മയും.. സ..ത്യം. ഇട്. ആ...രോ..ടും..
ഒന്നും . പറയില്ലെ..ന്ന്
ന്റെ.. കുടപ്പിറപ്പു..കൾ..
ജീ.. വനോടെ... ഇണ്ടാ... വണം .....
പുറത്തു ..ഇത്..അറി.. ഞ്ഞാൽ.
ആ.. ദു. ഷ്ട്ട മാര്.. ന്റെ .
കുടും..ബം നശി. പ്പിക്കും...
ഉമ്മച്ചിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടി....
ഉമ്മച്ചി അനുവിന്റെ കൈ പിടിച്ചിട്ട് ഹംനയുടെ കൈക്കുള്ളിൽ വെച്ചിട്ട്
അനുവിനോട് പറഞ്ഞു..
മോൾക്ക് സത്യം ചെയ്യ് മോനു . അവളെ കൂടുതൽ വിഷമിപ്പിക്കാതെ ,,,
അനു മനസ്സില്ല മനസ്സോടെ ഹംനയ്ക്ക് സത്യം ചെയ്തു...
നിക്ക്..വെ... വെ.. ള്ളം
ഉമ്മച്ചി വേഗം പോയി വെള്ളം എടുത്ത് കൊണ്ട് വന്ന്
ഹംനയുടെ മുറിവേറ്റ ചുണ്ടിലേക്ക് ഒരു സ്പൂൺ കൊണ്ട് ഇറ്റിച്ചു കൊണ്ടിരുന്നു.....,,
ഒരു പുഞ്ചിരിയോടെ ഹംന മിഴികൾ പൂട്ടി..
പിന്നീട് അത് തുറന്നതെ ഇല്ല..
അത് വരെ സ്നേഹത്തിനായി തുടിച്ച ഹൃദയമിടിപ്പും നിശ്ചലമായി..
ന്റെ മോളെ ഇങ്ങനെ ആയിപോയല്ലോ മോനെ കൊണ്ട് വന്നത്..
ന്റെ കൈകൊണ്ട് വെള്ളം കൊടുക്കാൻ. .
ഉമ്മച്ചി ഹംനയുടെ നെറുകയിൽ ചുംബിച്ചു...
അൻവർ ഒരു മരകഷ്ണം പോലെ ഇരിക്കുകയായിരുന്നു .
മോനെ .. മോൾക്ക് കൊടുത്ത സത്യം നമുക്ക് പാലിക്കണം .
പിന്നീട് ഉള്ളതെല്ലാം യാന്ത്രികമായി നടന്നു..
ഉമ്മയും മകനും കൂടി ഹംനയ്ക്ക് വേണ്ടി മയ്യത്ത് നിസ്ക്കരിച്ചു ..
മോനെ പള്ളികാട്ടിൽ ഖബറുകൾ കുഴിച്ചു വെക്കാറില്ലെ അവിടെ ന്റെ മോളെ.... പൂർത്തിയാക്കാൻ ആവാതെ ഉമ്മച്ചി വിതുമ്പി
അൻവർ ... ഉമ്മച്ചിക്കു നേരെ തിരിഞ്ഞു..
ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല .. വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ ആര് ചോദിച്ചാലും.
അനുവിന്റെ ആ വാക്കിൽ മനസ്സിൽ എന്തോ ഒന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് ഉമ്മച്ചിക്ക് മനസിലായി...
മോൻക്ക് ശരി എന്താന്ന് തോന്നിയത് ചെയ്യ് ..
സത്യം പാലിക്കാൻ റൂഹ് ഉള്ളടത്തോളം കാലം ശ്രമിക്കണം...
ഉമ്മച്ചി ദുആ ചെയ്ത് കൊണ്ടിരിക്കും ന്റെ മക്കൾക്ക് ,,,
അൻവറിനെ കെട്ടി പിടിചിട്ട് കരഞ്ഞു കൊണ്ട് തുരു തുരെ ഉമ്മ വെച്ചു ഉമ്മച്ചി...
അൻവർ ഹംനയെ എടുത്ത് കാറിൽ കിടത്തി കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് റോഡിലേക്ക് ഇറക്കി..
പള്ളി പറമ്പിന്റെ പിന്നിലെ റോഡിൽ കാർ പെട്ടന്നാരും കാണാത്ത രീതിയിൽ നിർത്തിയിട്ടു..
ഹംനയെ എടുത്ത് കൊണ്ട് ആ ഇടവഴിയിൽ കൂടി പള്ളി കാട്ടിൽ കയറി ..
നിലാവ് അൻവറിന് വെളിച്ചം വീശി കൂടെ നടന്നു
കാടിന് ഒരറ്റത്തായി കുഴിച്ചു വെച്ച രണ്ട് മൂന്ന് കബറുകളിൽ ഒന്നിൽ മുട്ട് കുത്തി ഇരുന്ന് അൻവർ ഹംനയെ നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു....,,
യാഥാർഥ്യത്തെ ഉൾകൊണ്ട് അൻവർ ഹംനയെ ആറടി മണ്ണോട് ചേർത്ത് കിടത്തി..
അപ്പോഴാണ് അൻവറിന്റെ ഫോൺ നിർത്താതെ ബെൽ അടിച്ചത്..
അൻവർ വേഗം ഫോൺ എടുത്ത് നോക്കി..
കൈ അറിയാതെ വിറച്ചു പോയി
ഹംനയുടെ ഉമ്മാന്റെ ഫോൺ
ഉമ്മാ...
മോനെ എന്റെ മോൾക്ക് എന്താ സംഭവിച്ചേ ?..
ആ ചോദ്യം അൻവർ പ്രതീക്ഷിച്ചില്ല...
ഒത്തിരി നേരമായി ഞാൻ മോനെ വിളിക്കുന്നു..
ഇപ്പോഴ കിട്ടിയത്.
എനിക്ക് അറിയണം നിന്നെ കാണാൻ വേണ്ടി കാത്തിരുന്ന ന്റെ മോൾക്ക് ഇവിടെ എന്താ സംഭവിച്ചത് ?..
ഉമ്മ പോലീസിൽ വിളിച്ച് പറയ് ..
ഹംനയെ കാണാൻ ഇല്ലെന്ന്..
എന്നെ വിളിച്ചത് ഉമ്മ ആരോടും പറയരുത് ,,
ഇവിടെ എല്ലാം വാരി വലിച്ചിട്ടിട്ടുണ്ട് മോനെ ചോരയും കാണുന്നുണ്ട്...
ഞാനിവിടെ ഒറ്റയ്ക്ക് ഉള്ളത് ,
എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയില്ല ....
ന്താ ന്റെ മോൾക്ക് ?..
ഉമ്മാ.. എല്ലാം നാളെ അറിയും എന്താണ് എന്ന് ...
അന്നേരം എന്നെ ശപിക്കരുത്
ഒന്ന് മാത്രം ഉമ്മയോട് പറയുന്നു .
ഉമ്മാന്റെ മോൾക്ക് നൽകിയ സത്യം ഞാൻ പാലിക്കും ..
ഈ ചങ്കിൽ റൂഹ് ഉള്ളിടത്തോളം കാലം.....,,
ഉമ്മ നിശബ്ദമായി തേങ്ങുന്നത് കേട്ടപ്പോൾ അൻവർ ഫോൺ കട്ടാക്കി..,,
ഓരോ തവണ ഹംനയുടെ മേൽ മണ്ണ് വാരി ഇടുമ്പോഴും തന്റെ സ്വപ്നം ജീവിതം ആഗ്രഹങ്ങൾ പ്രണയം എല്ലാം അതോടൊപ്പം കുഴിച്ചു മൂടി അൻവർ.,,
പള്ളിക്കാട്ടിൽ വീണു കിടക്കുന്ന കരിയിലകൾ അൻവർ ഹംനയുടെ കബറും പുറത്തിട്ടു...,,
പെട്ടന്ന് നിലാവ് മേഘത്തിൽ ഒളിച്ചു അപ്രതീക്ഷിതമായ പേമാരി എല്ലാ കബറുകളെയും നനയിച്ചു ..
പുലരാൻ ആവും വരെ
ഹംനയുടെ കബറരികിൽ അൻവർ കാണാതെ പഠിച്ച ഖുർആൻ ഓതി ഇരുന്നു...
പിന്നീട് ആരെയും കണ്ണിൽ പ്പെടാതെ പള്ളിക്കാട്ടിൽ നിന്നും പുറത്തിറങ്ങി...
മനസ്സിൽ കണക്കു കൂട്ടിയപോലെ ഒരു കീഴടങ്ങലിനായി കാർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു അൻവർ ,,..
അനു....
ശബ്ദം ഉയർത്തിയുള്ള വിളി കേട്ട്. അനു ഞെട്ടി വിറച്ചു
പിന്നിലേക്ക് നോക്കി ....
ഹംനയുടെ ശബ്ദം കേട്ട് അൻവർ നീറുന്ന ഓർമ്മകളിൽ നിന്നും ഉണർന്നു ....,
ഹംന നീ എന്നെ വിളിച്ചോ
എനിക്ക് തോന്നിയതാണോ ?..
ഹംന .നീ എന്നെ വിട്ട്
പോയിട്ട് വർഷം മൂന്ന് കഴിയുന്നു,,,
ഇപ്പോഴും പച്ചയായി മങ്ങൽ ഏൽക്കാതെ നിൽക്കുന്നു ഓർമ്മകൾ
വെറുതെ ആഗ്രഹിച്ചു പോവുന്നു ഞാൻ. ...
ഹംനാ ഇതൊക്കെയും വെറും ദുസ്വപ്നം ആയിരുന്നെങ്കിൽ എന്ന് ,,
യാദാർത്ഥ്യം ദൈവത്തിന്റെ തൂലികയിലെ കഥാപാത്രങ്ങൾ ആയി നമ്മൾ ജീവിക്കുകയല്ലെ
അതിൽ നീ മരണമെന്ന സത്യത്തെയും പുൽകി
വേർ പിരിഞ്ഞു നിൽക്കുന്ന രണ്ട് ഇണകളായി നമ്മൾ ,,
ആലോചിക്കും തോറും അൻവറിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു ,,
ഹംന നിന്നോട് ഉള്ള വാക്ക് ഞാൻ പാലിച്ചപ്പോ നിന്റെ ഉമ്മാക്ക് കൊടുത്ത വാക്ക്
എനിക്കിന്ന് പാലിക്കാൻ പറ്റാതെ ആയി പോയി ,
ഡോക്ടർ നമ്മളെ കുറിച്ച് അന്വേഷിക്കുന്നു ,,
നീ പറഞ്ഞത് പോലെ പട്ടാപകൽ നടുറോഡിൽ കുത്തി കൊന്നാലും ആരും ചോദിക്കാൻ ധൈര്യപ്പെടാത്ത പൊളിറ്റിക്കൽ ടീം ......
അത് കൊണ്ടാണല്ലോ കുറ്റം ഏറ്റ് എടുത്ത എന്നെ തൂകി കൊല്ലാൻ അവർ ലക്ഷങ്ങൾ വാരി എറിയുന്നത് ,,,
നീ മനഃപൂർവം പറയാത്ത ഒന്നും കൂടി ഞാൻ അറിഞ്ഞു ഹംന
ആ ക്രൂരപിശാചുക്കൾ നിങ്ങൾ ഉള്ള ഫ്ളാറ്റിലെ താമസക്കാർ ആണെന്ന് ,,
നീ കരുതിയ പോലെ ആരും രക്ഷപ്പെട്ടില്ല മുത്തെ.
നിന്റെ ഉമ്മ.. കൂടെ പിറപ്പ്.. ഒന്നും ..
അതിനും കാരണം ലോകത്തിന് മുന്നിൽ വില്ലനായ ഞാൻ തന്നെയാണ് ...,,
ഇല്ല ഹംനാ.. ഹോസ്പ്പിറ്റലിൽ നിന്നും അന്ന് ഞാൻ എവിടെയാ പോയതെന്ന് ചോദിച്ചട്ടും
കൊല്ലാതെ കൊന്നിട്ടും ഞാൻ ഒരക്ഷരം മിണ്ടിയില്ല ....
ഹംനാ..ഇനിയും എത്ര നാൾ ഇങ്ങനെ .....
****** ********* **********
വർഷങ്ങൾക്ക് ശേഷം..
കുഞ്ഞോളെ ...
എഴുന്നേൽക്ക് കുട്ടിയെ എന്തൊരു ഉറക്കമാണ് ഇത് ,,
മതിവരാത്ത ഉറക്കിൽ നിന്നും വിളിച്ചതിന്റെ ആലസ്യത്തോടെ കുഞ്ഞോൾ കണ്ണ് തുറന്നു.
ഉമ്മ പോവാട്ടോ വേഗം എണീറ്റെ .
ഉമ്മ ചായയും ഉപ്പമാവും ഉണ്ടാക്കിയിട്ടുണ്ട്
മോളും ഇത്തയും അത് തിന്നണേ ..
അതും പറഞ്ഞു കൊണ്ടുമ്മ കോലായിലേക്ക് ഇറങ്ങി
കുഞ്ഞാറ്റെ ഉമ്മ പോയി വരാട്ടാ , മക്കള് ഭക്ഷണം എടുത്ത് തിന്നണെ
കുഞ്ഞാറ്റയിൽ നിന്ന് മറുപടി ഉണ്ടാവില്ലെന്ന് അറിഞ്ഞു കൊണ്ട് ഉമ്മ നടന്നു..
വയൽ പച്ചപ്പ് വാടി ഉണങ്ങിയ വരമ്പിലൂടെ ആ ഉമ്മ ഒരു നേർത്ത രൂപമായി അകലേക്ക് പോയി.
കുഞ്ഞാറ്റ നിലത്തിരുന്ന് കൊണ്ട് കലണ്ടറിൽ ജൂൺ 3 എന്നതിൽ ചുവന്ന പേന കൊണ്ട് വട്ടം വരച്ചു ..
പിന്നീട് അടുത്തുള്ള ബുക്ക് എടുത്തു കൊണ്ട് കുറിച്ചു,,
ദീദി..
(ഹംനയെ അങ്ങനെയാണ്
അനുജത്തികൾ വിളിക്കാറുള്ളത്
ഉമ്മ ദീദിയെ പൂർണ്ണമായും മറന്നു പോയിരിക്കുന്നു .
ഇന്നേക്ക് ദീദി ഞങ്ങളെ വിട്ട് പോയിട്ട് വർഷം 5 തികയുന്നു ,,,,
ദീദിയെ...
ഒരുപാട് വട്ടം ഞാൻ കാണാമറയത്തുള്ള ദീദിയോട് ചോദിച്ചിട്ടുണ്ട്
എന്തിനാ എന്റെ പാവം ദീദി ആ തെമ്മാടിയെ പ്രണയിച്ചതെന്ന് വിശ്വസിച്ചതെന്ന്..
ദീദി പോയപ്പോൾ എല്ലാം ഞങ്ങൾക്ക് നഷ്ടമായി
ഉമ്മയ്ക്ക് അറിയാം ദീദിയുടെ മരണത്തിന് കാരണക്കാരൻ ആ അൻവർ ആണെന്ന്..
എന്നിട്ട് ഒന്ന് സാക്ഷി പറയാൻ പോലും ഉമ്മ കോടതിയിൽ പോയില്ല ...
നമ്മുടെ ഇത്താത്തയും അളിയൻക്കയും ഒക്കെ എത്ര നിർബന്ധിചെന്ന് അറിയാമോ ..,
ദീദി വിരുന്നിന് വരാതിരുന്നത് അവനെ കാണാൻ വേണ്ടിയാണ് എന്ന് കോടാതിയിൽ പറയാൻ പോയില്ല ഉമ്മ
അതിന് ഉമ്മ ഇത്തയോട് പറഞ്ഞ മുടന്തൻ ന്യായം എന്തെന്ന് അറിയാമോ ?..
ന്റെ കുട്ടിയെ അത് കൊണ്ട് നിക്ക് തിരിച്ചു കിട്ടുമോന്ന് ,
അവന് ശിക്ഷ കിട്ടുമെന്ന് ഇത്താത്ത പറഞ്ഞപ്പോ പറയാ..
ഹസീന നിനക്ക് നഷ്ട്ടമായ ജീവിതം തിരികെ ഉണ്ടാക്കി തന്നതിന് കാരണം അവൻ ഒരുത്തനാണ് ..
അവനുള്ള ശിക്ഷ അല്ലാഹു നൽകട്ടെ എന്ന് ,,,
എന്റെ ദീദിയെ കൊന്നവനെ
ഉമ്മാക്ക് ഇപ്പോഴും പഴയ കടപ്പാട് വെച്ച് സഹതാഭമാണ്
അളിയൻകാടെ ഉമ്മയോട് എനിക്ക് ദേഷ്യം തോന്നുന്നില്ല ദീദി ..
ആ ദുഷ്ട്ടന് വേണ്ടി
സംസാരിക്കുന്ന ഉമ്മയോട് അവരെ മരുമകളെ ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടത്
എനിക്ക് തെറ്റായി തോന്നിയില്ല..
മരുമകാനായ അളിയൻകാടെ വാക്കിന് ഒരു വിലയും കല്പിക്കാത്ത ഉമ്മ
ഞങ്ങൾ രണ്ടു പെൺകുട്ടികളെയും കൊണ്ട്
തെരുവിൽ ഇറങ്ങാൻ അർഹ ആയിരുന്നു...
സ്വന്തം മകളെ ജീവൻ എടുത്ത അവനെ മനസ്സ് കൊണ്ട് സ്നേഹിക്കുന്ന ഉമ്മയ്‌ക്കൊപ്പം താമസിക്കുവാൻ എനിക്ക് ഇപ്പൊ അറപ്പാണ് ...,,
ജോലി എന്നും പറഞ്ഞിട്ട്
കുറെ ആയി ഇപ്പൊ രാവിലെ എണീറ്റ് പർദയും ഇട്ട് പോവുന്നു .
ഉമ്മാക്ക് മക്കളോട് ഉള്ള സ്നേഹം താൽകാലികമാണ് .
പുറമെ വാത്സല്യം അഭിനയിക്കുകയാണ് .
കുഞ്ഞോളെ കാര്യം ഓർത്തിട്ടാണ് ഇപ്പൊ എന്റെ ഭയം പത്താം ക്ലാസിൽ ആണ് അവളിപ്പോ
പെണ്ണിന് സ്കൂളിൽ പോവുമ്പോ ഒരുക്കം കൂടുതൽ ആണ് ,,
ദീദിയെ കാത്തു നിന്ന പോലെ മറ്റൊരു അൻവർ കുഞ്ഞോളെയും കാത്തിരിപ്പ് ഉണ്ടോന്ന് ,
ഇത്താ... എനിക്ക് ചായ .
കുഞ്ഞോളെ വിളി കേട്ട്
കുഞ്ഞാറ്റ വേഗം എഴുതി കൊണ്ടിരുന്ന ബുക്ക് അടച്ചു വെച്ചു ,,,
വലിയ പെണ്ണല്ലെ നീ കുഞ്ഞോളെ എന്നിട്ട് നിനക്ക് ഒരു ചായ ഉണ്ടാക്കാൻ പറ്റില്ലെ ,, കുഞ്ഞാറ്റ ദേഷ്യത്തോടെ ചോദിച്ചു ,,
കുഞ്ഞോൾ മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.
കുഞ്ഞാറ്റ കിച്ചനിൽ എത്തുമ്പോൾ കുഞ്ഞോൾ ഉപ്പ്മാവ് തിന്നുകയായിരുന്നു.
ഒരു ക്ലാസ് വെള്ളവും അടുത്ത് വെച്ചിരുന്നു.
കുഞ്ഞാറ്റ തണുത്തു പോയ ചായ ചൂടാക്കി അനുജത്തിക്ക് മുന്നിൽ വെച്ചു ,,
എനിക്ക് വേണ്ട ഞാൻ വെള്ളം കുടിച്ചോളാം ,
ദെ.. കുഞ്ഞോളെ എന്റെ ക്ഷമയെ പരീക്ഷിക്കണ്ട
എനിക്ക് വേണ്ടാഞ്ഞിട്ടല്ലേ
ഇത്താക്ക് വേണേങ്കിൽ ഇത്ത കുടിച്ചോ ,,
നീ എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട
വേണ്ടങ്കിൽ കുടിക്കണ്ട നീ അതും പറഞ്ഞു കൊണ്ട് കുഞ്ഞാറ്റ ചായ എടുത്ത് വാഷ് ബേസിൽ ഒഴിച്ചു ..
കുഞ്ഞാറ്റ വീണ്ടും കൊലായിലേക്ക് നടന്നു ,
കുഞ്ഞോൾ നിറകണ്ണുകളോടെ അത് നോക്കിയിരുന്നു ..
ഇത്താക്ക് ഇങ്ങനെ എന്നോടും ഉമ്മാനെയും ദേഷ്യം ഉണ്ടാവാനുള്ള കാരണം അറിയില്ല ...,,
പാവം
ഉമ്മ ഇത്തായോട് സ്നേഹത്തോടെ മിണ്ടിയാൽ
ഇത്താന്റെ മറുപടി എന്നും
ദേഷ്യത്തിൽ ആണ് ,,,
ദീദി നമ്മളെ വിട്ട് പോയിട്ട് 5 വർഷമായെന്ന് കണ്ണീരോടെ ഉമ്മ രാത്രിയിൽ പറഞ്ഞതോർത്തു കുഞ്ഞോൾ ,,
ദീദി പോയതോടെ എല്ലാ സന്തോഷവും പോയി ഈ വീട്ടിനുള്ളിൽ പലപ്പോയും ഞങ്ങൾ മൂന്ന് പേരും അപരിചിതരെ പോലെയാണ് ജീവിക്കുന്നത് ,,,
നേരം ഇരുട്ടി തുടങ്ങി .. അസ്തമയ സൂര്യൻ ഇരുട്ട് വീഴ്‌ത്തുന്ന വയൽ വരമ്പിലേക്ക് കുഞ്ഞോൾ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം. കുറച്ചായി ,,,,
ഇടയ്ക്ക് സ്റ്റെപ്പുകൾ ഇറങ്ങി വയൽ വരമ്പത്ത് പോയി നോക്കും ഉമ്മ വരുന്നുണ്ടോ എന്ന് ...,
കുഞ്ഞോളെ ഇരുട്ടായത് കണ്ടില്ലെ മുറ്റത്തു നിന്ന് അകത്തേക്ക് കയറ്..
തിരികെ സ്റ്റെപ്പ് കയറി കൊണ്ട് കുഞ്ഞോള് പറഞ്ഞു.
ഉമ്മയെ നോക്കിയതാ ഇത്താ ..
പോയ ഉമ്മാക്ക് തിരികെ വരാനും അറിയാം..,
കുഞ്ഞാറ്റ നിസാരമായി പറഞ്ഞു.
ഇങ്ങനെ വൈകാറില്ലല്ലോ ?
ഉമ്മ വരാൻ ഇത്താ
അതാ എനിക്ക് ,,,
നീ കേറി പോവുന്നുണ്ടോ കുഞ്ഞോളെ ..
വീട്ടിൽ രണ്ട് പ്രായം തികഞ്ഞ പെൺ പിള്ളേര് ഉണ്ടെന്ന് ഓർക്കേണ്ടത് നമ്മളാണോ?..
ഒന്നിനെ അങ്ങനെ കൊലയ്ക്ക് കൊടുത്തു
എന്നിട്ടും പഠിച്ചിട്ടില്ല ....
കുഞ്ഞാറ്റ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി ,,,
ഈ ഇത്താക്ക് എന്താ റബ്ബേ
ആ പാവം ജോലിക്ക് പോവുന്നൊണ്ട് അല്ലെ പട്ടിണി ഇല്ലാതെ കഴിയുന്നത് ,,
എന്റെ പത്താം ക്ലാസ് കഴിഞ്ഞിട്ട് തുടർന്ന് പഠിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,,
ഇത്താക്ക് എന്താ ഉമ്മയെ മനസ്സിലാവാത്തെ
ദീദിയെ ആ ദുഷ്ട്ടൻ കൊന്നതിന് പാവം ഉമ്മ എന്ത് പിഴച്ചു ,,..
മോളെ...
വിളി കേട്ട് കുഞ്ഞോൾ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി ...,
ഉമ്മാ ... എവിടെനു ഇത്ര വൈകും വരെ ?..
കുഞ്ഞോൾ ഉമ്മാന്റെ കയ്യിലുള്ള കവർ വാങ്ങി കൊണ്ട് ചോദിച്ചു .....
അവിടെ ഒരു വിരുന്ന് ഉണ്ടായി മോളെ അങ്ങനെ വൈകിപോയാതാ ...
മോള് പേടിച്ചോ ?..
എവിടെ കുഞ്ഞാറ്റ ?..
അകത്ത് ഉണ്ട് അതും പറഞ്ഞു കൊണ്ട്
കുഞ്ഞോളും പിന്നാലെ ഉമ്മയും അകത്തേക്ക് കയറി..,,
കയ്യിൽ ഉണ്ടായിരുന്ന കവർ മണപ്പിച്ചു കൊണ്ട്
കുഞ്ഞോൾ ചോദിച്ചു
അവിടുന്ന് തന്നതാണോ
ഉമ്മാ... ബിരിയാണി ,,
ആ..മോളെ. മക്കൾക്ക് കൊടുക്കണേന്ന് പറഞ്ഞിട്ട് തന്നതാണ് ,,
പിന്നെ ഉമ്മ വേണ്ടാന്ന് പറഞ്ഞില്ല .
ഉമ്മാക്കോ ഇണ്ടാക്കി തരാൻ പറ്റുന്നില്ല ...,
ഇങ്ങാനെ ആയിരിക്കും പടച്ചോൻ നമ്മുക്ക് ഇങ്ങനുള്ള ഭക്ഷണം വിധിച്ചിട്ടുള്ളത് ..
നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് ഉമ്മ വസ്ത്രം മാറ്റാനായി അടുത്ത മുറിയിൽ കയറി....,,
ഓ.... ബിരിയാണി കൊണ്ട് ഇപ്പൊ ജീവിതം രക്ഷപ്പെട്ടല്ലോ ഇനി എന്ത് പ്രശ്നം ?..
ഉമ്മയുടെ വാക്കിന് മറുപടി എന്നോണം കുഞ്ഞാറ്റ പരിഹാസത്തോടെ പ്രതികരിച്ചു....,,
തുടങ്ങി ഇത്ത.. ഉമ്മ വന്ന് കയറിയില്ല ,,
കുഞ്ഞോൾക്ക് നല്ല ദേഷ്യം വന്നെങ്കിലും പുറമെ കാണിച്ചില്ല..
കുഞ്ഞോൾ
അടുക്കളയിൽ കൊണ്ട് വച്ചു ആ കവർ...
ഉമ്മ വന്നിട്ട് ഒന്നിച്ചു തിന്നാം എല്ലാവർക്കും !!
******* ******* ******* *****
ഭായി എനിക്ക് അടുത്ത് തന്നെ പുറത്തിറങ്ങാൻ സാധിക്കും ..
രാഹുൽ പ്രതീക്ഷയോടെ പറഞ്ഞു
രാഹുലേട്ടൻ ശിക്ഷാ കാലാവധി കഴിഞ്ഞോ ?.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടില്ല.
പരോളിന് അപേക്ഷിച്ചിട്ടുണ്ട് ..
ശരിക്കും രാഹുലേട്ടൻ ചെയ്തത് ന്യായമാണെന്ന്
തോന്നുന്നുണ്ടോ? ,
അൻവർ ചോദിച്ചു
ആ ചോദ്യം എന്നോട് തന്നെ ഞാൻ എന്റെ അരിശം തീർന്നപ്പോൾ സ്വയം ചോദിച്ചതുമാണ്..,
ഉത്തരം അല്ല എന്ന് മാത്രമാണ് കിട്ടിയത് ,,
ഒരാളെ മാത്രം ശിക്ഷിച്ചും മറ്റൊരാളെ വെറുതെ വിട്ടും
ഒരു തടവറ മാത്രം എന്നിൽ മിച്ചം ,,,
ഇപ്പൊ പരോൾ ഇറങ്ങുന്നത്
മറ്റൊന്നും കൊണ്ടല്ല അവൾ എങ്ങനെ ജീവിക്കുന്നു എന്നറിയണം ,,,
എന്നിട്ട് എന്ത് ചെയ്യാനാണ് രാഹുലേട്ടാ ?..
ആദ്യം എന്താന്ന് അറിയട്ടെ എന്നിട്ടാവാം ഭായ് അടുത്ത തീരുമാനം ,,
അവർ എല്ലാം മറന്ന്
ജീവിക്കുക ആണെങ്കിലോ ?.
അല്ലങ്കിൽ ജീവിതം തകർന്ന് ഇരിക്കുക ആണെങ്കിലോ ?.
രാഹുലേട്ടാ ..
അവൾ ജീവിതത്തിന്റെ വർണ്ണങ്ങൾ തേടി പോകുവാനെ ചാൻസ് ഉള്ളു..
അവളെന്നെ സ്നേഹിച്ചുകൊണ്ട് അഭിനയിച്ച് ..
വേറെ ഒരുത്തന് സ്നേഹവും എല്ലാം നൽകി ,,
അവൾക്ക് അറിയാം
ഞാൻ അവളെ സ്നേഹിച്ചതിന്റെ ആത്മാർത്ഥ എന്നിട്ടും
ഞാൻ ഇല്ലാത്തപ്പോൾ അവൾ അവനെ വീട്ടിൽ വിളിച്ചും ,,,,
അരിശം കൊണ്ട് രാഹുലിന്റെ ചുണ്ടൊക്കെ വിറച്ചു ....
കഴിഞ്ഞത് കഴിഞ്ഞു രാഹുലേട്ടാ മറ്റൊന്നും ഇനി പറഞ്ഞിട്ടോ ചികഞ്ഞെടുത്തിട്ടോ ആർക്കും ഗുണമില്ല ..!
അൻവർ പറഞ്ഞു
കിടന്നു ഉറങ്ങ് ഡാ....
അവമ്മാരുടെ ഒരു തിരിച്ചറിവ് ,
കൊന്ന് വന്ന് കിടന്നിട്ട് ഒരു പരസ്പ്പര കുമ്പസാരം
മിണ്ടാതെ ഉറങ്ങിക്കോ ,,
ഇല്ലങ്കിൽ പിന്നെ രാവിലെ വരെ നിങ്ങളെ ഞാൻ ഉറക്കില്ല ....,,,
സൂപ്രണ്ട് പറഞ്ഞത് ആ ജയിലിലെ എല്ലാ തടവിലും രാക്ഷസ അട്ടഹാസം പോലെ മുഴങ്ങി ,,,
നേരം എട്ട് മണി എങ്ങാനും ആയി കാണു .
ഇയാൾക്ക് അഹങ്കാരം കൊണ്ട് ഭ്രാന്ത് ആയി പോയതാ തെണ്ടി... രാഹുൽ ശബ്ദ്ദം താഴ്ത്തി പിറു പിറുത്തു....
****** ********* ******* ****
നിസ്ക്കാര പായയിൽ
ഇരുന്ന് ഹംനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക ആയിരുന്നു ഉമ്മ....,
എന്റെ മോള് എവിടെയാ ഉറങ്ങുന്നത് എന്ന് ഈ ഉമ്മാക്ക് അറിയില്ല ,,
അന്നും ഇന്നും അറിയാവുന്നത് എന്റെ പൊന്നുമോള് ഒരുപാട് അനുഭവിച്ചാണ് പോയതെന്ന് മാത്രമാണ്...,
അൻവർ എന്തിനാ കുറ്റം ഏറ്റത് എന്ന് ഉമ്മാക്ക് അറിയില്ല മോളെ ..
ഒന്ന് ഉമ്മാക്ക് ഉറപ്പാണ്
അവൻ മോളെ കൊല്ലില്ല എന്ന് ,,,
അവസാനമായി ആ മോൻ പറഞ്ഞത്
മോൾക്ക് തന്ന വാക്ക് പാലിക്കുന്നു എന്നാ ..
എന്താ പൊന്നുമോളെ
നീ ഈ ഉമ്മാനോട് പോലും ഒളിച്ചു നിർത്തിയ സത്യം ,,,..
ഉമ്മാന്റെ കണ്ണ് നിറഞ്ഞൊഴുകി ...
കുഞ്ഞാറ്റ മോള് പോയ ശേഷം ഒരുപാട് മാറിപ്പോയി
എന്തിനും ഏതിനും ദേഷ്യമാണ് ,,
കുഞ്ഞാറ്റ ചോദിക്കുന്നു മോളുടെയും അൻവറിന്റെയും കാര്യത്തിൽ ഉമ്മ പാലിക്കുന്ന മൗനം തന്നെയാണ് അതിന് കാരണം..
ഉമ്മാക്ക് അറിയാത്തത് എന്താ കുഞ്ഞാറ്റയോട് പറയേണ്ടത് ,
മോൾക്ക് തന്ന വാക്ക് പാലിക്കുന്ന അൻവറിനെ
എന്ത് പറഞ്ഞിട്ടാണ് ഉമ്മ കുറ്റപ്പെടുത്തേണ്ടത് ?..
ഉമ്മാക്ക് അറിയില്ല പൊന്നെ ...
ഉമ്മയുടെ തേങ്ങി കരയുന്ന ശബ്ദ്ദം കേട്ട് കുഞ്ഞോൾ
വന്ന് നോക്കി ,,,
ആ കാഴ്ച്ച കുഞ്ഞോളുടെയും കണ്ണ് നനയിച്ചു ...
ഉമ്മാ വിശക്കുന്നുണ്ട് എനിക്ക്
ഒന്ന് വാ ഉമ്മാ....
കുഞ്ഞോൾ ഉമ്മയെ കണ്ണീരിൽ നിന്നും മാറ്റി നിർത്താനായി പറഞ്ഞു...
വേഗം കണ്ണ് തുടച്ചു കൊണ്ട് ഉമ്മ പറഞ്ഞു..
ഉമ്മ ഇപ്പൊ വരാം
കുഞ്ഞാറ്റ എന്താ ചെയ്യുന്നെ?..
അവിടെ റൂമിൽ ഉണ്ട് എന്തൊക്കെയോ എഴുതുന്നു ..
ഉമ്മ വേഗം നിസ്ക്കാര പായ മടക്കി അടുക്കളയിലേക്ക് കയറി ..,
കവറിൽ നിന്നും ബിരിയാണി ഒരു കുഞ്ഞു ചെമ്പ് കഴുകി അതിലേക്ക് മാറ്റി ....,
അടുപ്പിൽ നിന്നും ചൂടോടെ ബിരിയാണി മണം
ഒഴുകി പരന്നു .....,,,
ഇത്താ വാ ചോർ തിന്നാലോ
കുഞ്ഞോൾ വലിയ സന്തോഷത്തോടെ പോയി വിളിച്ചു ,,
എനിക്ക് വേണ്ട .,,
ഇത്താ ബിരിയാണി ആണ് നമുക്ക് ഒരുമിച്ചു തിന്നാലോ ?.
കുഞ്ഞോൾ സ്നേഹത്തോടെ വീണ്ടും പറഞ്ഞു
നിന്നോടെന്താ പറഞ്ഞാൽ മനസ്സിലാവില്ലെ കുഞ്ഞോളെ
അതും പറഞ്ഞു കൊണ്ട് എണീറ്റു വന്ന
കുഞ്ഞാറ്റ റൂമിന്റെ വാതിൽ കുഞ്ഞോൾക്ക് മുന്നിൽ കൊട്ടി അടിച്ചു ....,,,
അപ്പോഴും അടുക്കളയിൽ നിൽക്കുന്ന
ഉമ്മാന്റെ കണ്ണുനീർ
ഒഴുകി കൊണ്ടിരുന്നു....,
ഉമ്മ തിന്നുന്നില്ലെ കുഞ്ഞോൾ ചോർ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ,,,
മോള് തിന്ന് ഉമ്മയും ഇത്തയും പിന്നെ തിന്നും..,,
ഉമ്മ ആ പറഞ്ഞ വാക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണെന്ന് കുഞ്ഞോൾക്ക് അറിയാം ...
വിശപ്പും കൊതിയും മാറ്റി നിർത്താൻ ആവാത്തത് കൊണ്ട് കുഞ്ഞോൾ ഉമ്മ പറഞ്ഞത് വിശ്വസിച്ച പോലെ ഭക്ഷണം കഴിച്ചു ,,,.
ഉമ്മ രണ്ടു മൂന്ന് വട്ടം കുഞ്ഞാറ്റയുടെ വാതിൽ തട്ടി വിളിച്ചു . മറുപടി ഒന്നും ഉണ്ടായില്ല. .,,,
അപ്പോയേക്കും കുഞ്ഞോൾ ഉറക്കം പിടിച്ചിരുന്നു. ..,
മക്കൾക്ക് ഇത് വരെ അറിയില്ല ഞാൻ പോവുന്ന ജോലി വീട്ടുപണിക്കല്ല ,,
ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാണ് എന്ന് ...,
പറഞ്ഞാൽ മക്കൾക്ക് വിഷമാവും ,, .
ഹോട്ടലിലെ അടുക്കള ജോലി ആവുമ്പോ ആരും തന്നെ കാണില്ലല്ലോ ...
ഹോട്ടൽ ജോലിക്ക് ഇടയിൽ
മുമ്പ് രണ്ടു തവണത്തെ പോലെ ഇന്നും ഞാൻ കുഴഞ്ഞു വീണു..
ഹോട്ടലിന്ന് മുതലാളി ഇന്ന് തീർത്തു പറഞ്ഞു
ഇനിയും ഇങ്ങനെ ആണേൽ ജോലിക്ക് വരണ്ട എന്ന് ,,
ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർ വിടുന്നുണ്ടായിരുന്നില്ല ,,
മക്കള് തനിച്ചാണെന്ന് പറഞ്ഞപ്പോൾ....
സ്വന്തം റിസ്ക്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു അവസാനം ഡോക്ടർ ,,,,,
മക്കളോട്. വൈകിയതിന്റെ കള്ളക്കഥ പറയാൻ
ഹോട്ടലിന്ന് ശമ്പളത്തിന്ന് പിടിക്കാൻ പറഞ്ഞിട്ട് ബിരിയാണി വാങ്ങിയത്..
മൂന്ന് ബിരിയാണി പാർസൽ ആണെന്ന് മക്കൾക്ക് മനസ്സിലാവാതിരിക്കാൻ ആണ്എല്ലാം കൂടി ഒന്നാക്കിയത് ....,,
കുഞ്ഞാറ്റ ഇങ്ങനെ അയാൽ .
ഞാൻ പോയാൽ കുഞ്ഞോൾ എന്താവും ?..
കുഞ്ഞാറ്റ അല്ലെ എന്റെ സ്ഥാനത്തു നിൽക്കേണ്ടത് ,,
കുഞ്ഞാറ്റയ്ക്ക് കല്യാണ പ്രായം കഴിയുന്നു ,
ഒരാളെ കൈ പിടിച്ച്
ഏല്പിക്കാം എന്ന് വെച്ചാൽ
എന്ത് എടുത്താ നടത്തേണ്ടത്...,,
ആരാ ഒന്ന് സഹായിക്കാൻ ഉള്ളത് ?..
ഈ നാട്ടിൽ ആരുമായും ഇത്ര വർഷമായിട്ടും ഒരടുപ്പത്തിനും പോയിട്ടില്ല..,,
കുഞ്ഞോളും വളർന്നു ഈ പത്താം ക്ലാസ് കഴിഞ്ഞാൽ എങ്ങനെയാ ഞാൻ എന്റെ കുട്ടിയെ പഠിപ്പിക്കേണ്ടത് ,
മിച്ചം വെക്കാൻ മാത്രം ഒന്നും ഇല്ല...,
വാടക നിത്യചിലവ് സ്കൂൾഫീസ് കറന്റ് ബില്ല് ഒക്കെത്തിനും കൂടി ഒരു മാസത്തെ ശമ്പളം തികയാറില്ല എന്നതാണ് സത്യം...,,
ഹസീന എങ്കിലും മുന്നോട്ട് വന്ന്...
കുഞ്ഞാറ്റയെ ആരെയെങ്കിലും കൈകളിൽ ഏല്പിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവാ...,,
ഹസിക്ക് അറിയാവുന്നതല്ലെ
കല്യാണ പ്രായം കഴിഞ്ഞിട്ടും വീട്ടിൽ ഇരിക്കുമ്പോ മനസ്സ് എവിടെയൊക്കെ വേദനിക്കും ജീവിതത്തോട് നിരാശ തോന്നും എന്നൊക്കെ..
ഇപ്പൊ കുഞ്ഞാറ്റ കരുതുന്നതും ഇതൊക്കെയും തന്നെ ആവാം ..,, ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന് .
എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് ;
ഹംന ഉണ്ടായിരുന്നെങ്കിൽ ഉമ്മാക്ക് ഇതൊക്കെ തരണം ചെയ്യാൻ മനോബലം ഉണ്ടാവുമായിരുന്നു ..,,
ഹസീന മൂത്തത് ആയിട്ടും
പക്വതയും കുടുംബത്തെ പറ്റിയുള്ള ചിന്തയും എല്ലാം ഹംനമോൾക്ക് ആയിരുന്നു ...
എന്റെ മോളെ കണ്ണ് നിറഞ്ഞു കാണാറില്ല ഞാൻ
കാണിച്ചിട്ടില്ല അവൾ ..,,
ഇന്നും അത് അജ്ഞാതമായി തുടരുന്നു...,,
വാ...ഉമ്മാ. ചോർ തിന്നാം.
ആ വിളി കേട്ട് ഉമ്മ കണ്ണ് തുറന്നു നോക്കി വാതിൽക്കൽ കുഞ്ഞാറ്റ .
ഉമ്മാക്ക് അത് സ്വപ്നമായി തോന്നി.. ആവളങ്ങനെ വിളിച്ചിട്ടും പറഞ്ഞിട്ടും വർഷങ്ങൾ ആയി ...,
കുഞ്ഞാറ്റ അടുക്കളയിലേക്ക് നടന്നു..
വിശപ്പ് കൂടിയപ്പോൾ വെള്ളം എടുത്തു കുടിക്കാം എന്ന് കരുതി അടുക്കളയിലേക്ക് പോവുമ്പോഴാണ്
ഉറങ്ങുന്ന കുഞ്ഞോൾക്ക് അരികിൽ ഇരുന്ന് കരയുന്ന ഉമ്മയെ കണ്ടത് ....,
അത് കണ്ടപ്പോൾ ഉള്ളിലൊരു നോവ് ഉണ്ടായി ..,
ഞാൻ ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഉമ്മയും പട്ടിണി ആയിരിക്കും ..,
ഞാൻ കാരണം ഉമ്മ പട്ടിണി കിടക്കേണ്ട എന്ന് കരുതി വിളിച്ചതാണ് .
രണ്ടു പേരും ഭക്ഷണം കഴിച്ചു
അവിടം നിശബ്ദ്ദം ആയിരുന്നു ...
മനഃപൂർവ്വമോ അല്ലാതെയോ ഒരു അകലം ,,,
******* ******** **********
ഭായ് ഞാനിന്ന് പുറത്തിറങ്ങും 7 ദിവസത്തെ പരോൾ ആണ് ...,,
അൻവർ പുഞ്ചിരിച്ചു ...
ഭായ് ഇനിയുള്ള ദിവസ്സം തനിച്ചാവും അല്ലെ ,
അതാ എനിക്കൊരു വിഷമം
രാഹുൽ പറഞ്ഞു
ഞാൻ തനിച്ചായിട്ട് വർഷങ്ങൾ കുറെ ആയില്ലെ രാഹുലേട്ടാ . ഇനി എന്ത് ഒറ്റപ്പെടാൻ
ഹംനയുടെ ഓർമ്മകൾ നെഞ്ചിൽ മങ്ങൽ ഏൽക്കാതെ നിൽക്കുന്നത് കൊണ്ടാണ് സ്വയം മരണത്തെ പോലും ഞാൻ ക്ഷണിക്കാത്തത് .....,,
രാഹുലേട്ടൻ പോയാൽ തിരികെ വരേണ്ട എന്നാണ് എന്റെ ആഗ്രഹം ,,
അതിന് സാധിക്കില്ലല്ലോ
ഭായ് .,, ഇവിടെയും നമ്മുക്ക് ഒരു പരുധി നിശ്ചയിച്ചിട്ടുണ്ട്
അത് മറി കടന്നാൽ
അതിലും കൂടും ശിക്ഷ ..
എന്നാ ശരി ഭായ് പോയി വരാം
രാഹുലിന്റെ കണ്ണ് നിറഞ്ഞിരുന്നു ,,,
അപ്പൊയും അൻവർ പുഞ്ചിരിക്കുക ആയിരുന്നു...
******** ******** **********
പുതിയൊരു വെളിച്ചത്തിലേക്ക് ഇറങ്ങിയ അനുഭൂതി ആണ് രാഹുലിന് ഉണ്ടായത് ...
ബസ്സ് കയറി നേരെ പോയത് താൻ അവസാനമായി എവിടെ നിന്നാണോ തടവറയിലേക്ക് പോയത് അവിടേക്ക് തന്നെ ...,,
ഏഴു വർഷങ്ങൾക്ക് ശേഷം ആ വാടക വീട്ടിൽ ..
അവിടം മുറ്റം നിറയെ പൂന്തോട്ടം ആയിരുന്നു
കാടുകളൊക്കെ വെട്ടി വൃത്തിയാക്കി ഇരിക്കുന്നു ....,,
അതൊരു കൊലപാതകം നടന്ന വീടാണെന്ന് ആരും പറയില്ല. .അകത്തു നിന്നും
ശബ്ദ്ദത്തിൽ ഉയർന്നു കേൾക്കാം കേട്ട് പരിചയം ഇല്ലാത്തൊരു ഗാനം ..,,,,
മനസ്സിൽ വീണ്ടും ഓരോ ചിന്തകളും കാട് കയറി ..
വിഡ്ഢിയായ ഞാൻ ഇതാ വീണ്ടും വിജയിച്ചു നിൽക്കുന്ന അവൾക്ക് മുന്നിൽ എത്തിപ്പെടുകയാണ് ....,,
അവൾക്ക് കാമുകൻ കൊല്ലപ്പെട്ടാൽ എന്ത് ?.
താലി കെട്ടിയവൻ ജയിലിൽ അയാൽ എന്ത് ?.
ജീവിക്കണം അത് ആരെ കൂടെ ആണെങ്കിലും
അരിശത്തോടെ രാഹുൽ
ഡോർ ബെല്ല് നീട്ടിഅടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നിന്നു ... ,,,
ഗാനത്തിന്റെ ശബ്ദ്ദം കുറഞ്ഞു , അകത്തു നിന്ന് ഡോർ തുറന്ന് കർട്ടൻ സൈഡിലാക്കി ഒരു യുവാവ് പുറത്തേക്ക് വന്നു പത്തിരുപത്തി എട്ട് വയസ്സ് തോന്നിക്കും ....,
ഒറ്റ നോട്ടത്തിൽ ആരും ഒന്ന് നോക്കി പോവുന്ന അഴകുണ്ട് അവനിൽ
രാഹുൽ ഓർത്തു ..
ആരാണ് ?.
അതിഥിയെ മനസ്സിലാവാതെ വീട്ടുകാരൻ ചോദിച്ചു ..
അപ്പോഴാണ് അകത്തു നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..,
രാഹുൽ മറുപടി പറയും മുമ്പ് ആ യുവാവ് ഇങ്ങോട്ട് പറഞ്ഞു..
വൈഫ് കുളിക്കുകയ കുഞ്ഞിനെ എടുത്ത് വരാം..
പറഞ്ഞു തീർന്നതും ആ യുവാവ് അകത്തേക്ക് ഓടി.....,,
അപ്പൊ കുഞ്ഞും ഭർത്താവും ഒക്കെ ആയി നീ ജീവിതം ആസ്വദിക്കുന്നു
വൃത്തിക്കേട്ട ജന്മം ..
രാഹുൽ ഒരു പൂവ് ഞെരിച്ചു ഉടച്ചു....,
കയ്യിൽ ഒരു പിഞ്ചു കുഞ്ഞുമായി ആ യുവാവ് വീണ്ടും വന്നു .
രാഹുൽ ആ കുഞ്ഞിന്റെ മുഖത്തുനോക്കി നിന്നു ..
അവൾ ജീവിക്കട്ടെ അവളുടെ അത്യാഗ്രഹത്തിന്
ആ യുവാവിന്റെയും കുഞ്ഞിന്റെയും ജീവിതം തകർക്കണ്ട ,,,
വീട് മാറി പോയെന്ന് കള്ളം പറഞ്ഞു കൊണ്ട് രാഹുൽ തിരിഞ്ഞു നടന്നു ,,,
********* ********** ********* ***********
വൈകുന്നേരം ജോലി കഴിഞ്ഞു അൻവറിനെ സെല്ലിൽ കയറ്റുമ്പോൾ പ്രായം ചെന്ന
ആ പോലീസുക്കാരൻ സൗകര്യം എന്നോണം പറഞ്ഞു ,,,
സൂപ്രണ്ട് സാർ രാഹുലിന് എത്രയും പെട്ടന്ന്
പരോൾ കിട്ടുവാൻ നന്നായി ഉത്സാഹിച്ചിരുന്നു ....,,
അത് ഇവിടെ നിന്നെ തനിച്ചു കിട്ടാൻ ആണെന്ന് ആരോടോ സർ പറയുന്നത് കേട്ടു നിന്നു .....,
നീ ഒന്ന് കരുതി ഇരുന്നോ മോനെ ,
ആ പോലീസുകാരൻ അതും പറഞ്ഞു കൊണ്ട്
നടന്നു പോവുന്നത് നോക്കി നിന്നു അൻവർ ....,,,,
ഇരുൾ പരന്ന മഞ്ഞ വെളിച്ചത്തിൽ ഏകനായി അൻവർ ഇരുന്നു ,,,
രാഹുലേട്ടൻ ഉണ്ടായിരുന്നെങ്കിൽ പുള്ളി എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നേനെ ...,
ഇപ്പൊ എവിടെ ഉണ്ടോ ആവോ ,,
ആരോടെങ്കിലും പറയുന്നുണ്ടാവും ചതിക്കപ്പെട്ട ഭർത്താവിന്റെ തടവ് നാളുകൾ ....,
എന്താ ഡാ ഉറങ്ങാൻ ആയില്ലെ നിനക്ക് ?..
അതോ തോഴാൻ ഇല്ലാത്ത സങ്കടമോ ?..
സെല്ല് തുറന്ന സൂപ്രണ്ട് ആ ചോദ്യത്തോടെ അകത്തേക്ക് കയറി ..
അൻവർ നിലത്തു പായയിൽ നിന്നും എണീറ്റു ..
അയ്യോ സാറിന് ഈ പാവം സുപ്രണ്ടിനോടൊക്കെ ബഹുമാനമോ ?..
എനിക്ക് അത്ഭുതം തോന്നുന്നു ,,,
സൂപ്രണ്ടിന്റെ പരിഹാസം കേൾക്കാത്ത മട്ടിൽ
അൻവർ പുറത്തേക്ക് നോക്കി നിന്നു...
അത് ശ്രദ്ദിച്ച സൂപ്രണ്ട് സെല്ലിന് അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു...
നമ്മുക്ക് ഈ സെല്ല് അങ്ങ് ലോക്ക് ചെയ്തു കളയാം
സാറിന് എങ്ങാനും പുറത്തേക്ക് ഓടി പോവാൻ തോന്നിയാൽ പാവം പോലീസുക്കാര് കഷ്ടപ്പെടണം ..
സൂപ്രണ്ട് അയിക്കുള്ളിലൂടെ കൈ കടത്തി സെല്ല് പുറത്തു നിന്ന് ലോക്ക് ചെയ്തു ..
വീണ്ടും അൻവറിന്റെ അടുത്തേക്ക് നടന്നു .....,
ചിലന്തി വലയിൽപ്പെട്ട ഒരു ഇരയാണ് തനിപ്പോ എന്ന് തോന്നി അൻവറിന് ..,
********* ********* ********
ഉമ്മ ജോലിക്കും കുഞ്ഞോൾ സ്കൂളിലും പോയി.
അല്ലെങ്കിലും മിക്ക നാളുകളും താൻ പകൽ വെട്ടത്ത് ഒറ്റയ്ക്ക് ആണല്ലോ..,
കുഞ്ഞാറ്റ അടുക്കള ജോലിയൊക്കെ തീർത്തിട്ട് ..,
എന്നുമുള്ള പോലെ എഴുതി തീർക്കാൻ ആവാതെ പോയ
സങ്കടങ്ങളുടെ ലോകത്തേക്ക് ബുക്കും പേനയും കൊണ്ടിരുന്നു...,,
ഇതിപ്പോ ശീലമായി ബുക്കിൽ രണ്ടു വരി എഴുതതിരുന്നാൽ മനസ്സമാധാന ക്കേടാണ് ....,
ഇവിടെ ആരുമില്ലെ"
ആരാ ഇപ്പൊ ഈ സമയത്ത്?
ബുക്ക് അടച്ചു കൊണ്ട്
കുഞ്ഞാറ്റ പോയി വാതിൽ തുറന്നു...,,
ഭംഗിയിൽ ചുറ്റിയിട്ട തട്ടത്തിനുള്ളിൽ ഒരു മെലിഞ്ഞ മുഖവുമായി
പുഞ്ചിരിയോടെ
ഒരു സ്ത്രീ കയ്യിൽ കുറച്ചു ഫയലും മറുകയിൽ
ഹാങ്ബാഗുമായി നിൽക്കുന്നു...
ആരാണ് ?..
ഞാൻ ഇവിടെ അംഗണവാടിയിലെ ടീച്ചർ ആണ് ..
വീട്ടു നമ്പർ റേഷൻ കാർഡ് ഐഡി കാർഡ്
ഒക്കെ വേണം ചെറിയൊരു സെൻസേഷൻ...
ടീച്ചർ കയറി ഇരിക്ക് ഞാൻ കൊണ്ട് വരാം..
ടീച്ചർ , കുഞ്ഞാറ്റ ഇട്ടു കൊടുത്ത കസേരയിൽ ഹാളിൽ ഇരുന്ന് കൊണ്ട് അകമാകെ വീക്ഷിച്ചു ...,,
കുഞ്ഞാറ്റ ടീച്ചർ പറഞ്ഞത് കൊണ്ട് വന്ന് കൊടുത്തു .
റേഷൻ കാർഡ് നോക്കി കൊണ്ട്
ടീച്ചർ ചോദിച്ചു..
ഇത് ഇവിടെ ഉള്ള കാർഡ് അല്ലല്ലോ ?.
അല്ല ഇവിടെയുള്ള കാർഡ് ഇല്ല...!
അപ്പൊ റേഷൻ കടയിന്ന് ഒന്നും വാങ്ങിക്കറില്ലെ ?..
കുഞ്ഞാറ്റ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി..
മറുപടി പറയാതെ.
എന്താ ഇയാളെ പേര് ?.
ഹിബ എന്നാണ്.
കുഞ്ഞാറ്റ എന്ന് വീട്ടിൽ വിളിക്കും ...,
മൂന്നാമത്തെ ആളാണല്ലെ ?..
റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു ,,,,
മ്മ്മ്... അതെ.
എവിടെ ബാക്കി ഉള്ളവർ ?..
ഹിബ മാത്രമേ ഉള്ളു ഇവിടെ?..
അത് ....ഉമ്മ വീട്ടു ജോലിക്ക് പോയിരിക്കുകയ..
റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ
ഹസീനയെ അന്വേഷിച്ചു ,
കല്യാണം കഴിഞ്ഞു പോയി..
കുഞ്ഞാറ്റ ചുമർ ചാരി നിന്നു കൊണ്ട് പറഞ്ഞു..
ഹംന ?...
കൊല്ലപ്പെട്ട് പോയി......!
കൊല്ലപ്പെട്ടന്നൊ ?..
എങ്ങനെ ?..
അഞ്ചു വർഷം മുമ്പ് ഒരു ദുഷ്ട്ടൻ കൊന്നു എന്റെ ദീദിയെ ..
അവസാനമായി ഒന്ന് കാണാൻ പോലും സമ്മതിക്കാതെ വെട്ടി നുറുക്കി അവൻ കൊക്കയിലേക്ക്......
ബാക്കി പറയാൻ ആവാതെ കുഞ്ഞാറ്റയുടെ തൊണ്ട വിറച്ചു ...,,,
അവൻ പുഴുത്തു ചാവും..
ഒരു കാലത്തും അവനും അവന് ജന്മം നൽകിയ അവന്റെ ഉമ്മയ്ക്കും
കുടുംബത്തിനും സ്വസ്ഥത കിട്ടില്ല നരകിച്ചു ചാവും...
കുഞ്ഞാറ്റയുടെ സങ്കടം
നിമിശനേരം കൊണ്ട് പകയായി മാറുന്നത് ഞെട്ടലോടെ ടീച്ചർ നോക്കി ഇരുന്നു....,,
വിഷമിക്കാതെ ഹിബാ..
പടച്ചോന്റെ തീരുമാനമേ നടക്കു മനുഷ്യരായ നമ്മൾ എല്ലാ കഴിവും ഉണ്ടായാലും നിസഹാരായി നോക്കി നിൽക്കേണ്ടി വരും ചില സമയങ്ങളിൽ..,,,
ആരെയും ശപിക്കാനോ ദ്രോഹിക്കാനോ നമ്മൾ അർഹരല്ല മോളെ ...,,
ടീച്ചർക്ക് അത് മനസ്സിലാവില്ല
അവൻ ഒരാൾ കാരണം നശിച്ചു പോയതാ ഈ കുടുംബം..
എന്റെ ഇത്താത്ത വർഷങ്ങളായി ഇങ്ങോട്ട് വരാറൊ മിണ്ടാറോ ഇല്ല ,,
ഉമ്മ വീട്ടുജോലിക്ക് പോവുന്നു ഈ വീട് പട്ടിണി അവാതിരിക്കാൻ
അനിയത്തി ഹീന ഈ വർഷം കൂടിയേ പഠിക്കു
അത് കഴിഞ്ഞാൽ
ജീവിതത്തെ വെറുത്തു കൊണ്ട് എന്നെ പോലെ അവളും ഇവിടെ തളയ്ക്കപ്പെടും ,,
ഹേയ്... ഹിബാ.. ഇങ്ങനെ കാട് കയറി ചിന്തിക്കാതെ ,,
അല്ല ഹിബയ്ക്ക് ജോലിക്കൊന്ന് ശ്രേമിച്ചൂടെ ?.
ഉമ്മാക്കും അനിയത്തിക്കും അതൊരു ഗുണമാവില്ലെ ,,
ജോലി ഈ നാട്ടിൽ എനിക്കാര് തരാനാണ് ടീച്ചർ..
അതിന് ഹിബ അന്വേക്ഷിച്ചിരുന്നോ ജോലിക്ക് ?..
ഇല്ല ...., പുറത്തേക്ക് ഇറങ്ങാൻ ഒന്നും ആഗ്രഹിക്കാത്ത ആളാണ് ഞാൻ .,,
ഞാൻ ഒന്ന് അന്വേഷിക്കാം
ഹിബ പോവാൻ തയ്യാറാണെങ്കിൽ...
കുഞ്ഞാറ്റ ഒന്നും മിണ്ടിയില്ല പോവാണോ വേണ്ടയോ എന്ന് തീരുമാനം മനസ്സിൽ തെളിഞ്ഞു വന്നില്ല,,,,
ടീച്ചർ ഹാങ്ബാഗ് തോളിൽ ഇട്ട് കൊണ്ട് പറഞ്ഞു
ഞാൻ നോക്കട്ടെ ജോലി..
വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നാൽ മനസ്സ് മുരടിക്കാനും വേണ്ടാത്ത ചിന്തകൾ കാട് കയറാനും ഒക്കെ അവസരം ഉണ്ടാവും... ഹിബയ്ക്ക്.
അതിലൂടെ എടുത്തു ചാട്ടവും ദേഷ്യവും ഒക്കെ കൂടും....
അതിൽ നിന്നൊക്കെ ഒരു റിലീഫ് കിട്ടും ഒരു ജോലിയ്ക്കെ ആയാൽ ,,
ശരി എന്ന .
ഞാൻ പിന്നെ വരാം കുഞ്ഞാറ്റെ ..,,
കസേരയിൽ നിന്നും എണീറ്റ് കൊണ്ട് ടീച്ചർ പറഞ്ഞു..
എനിക്ക് കുഞ്ഞാറ്റ എന്ന് വിളിക്കലോ ?.
വിളിക്കാം ടീച്ചർ
ടീച്ചർ ഒന്നും കുടിച്ചില്ലല്ലോ ?..
ഞാൻ വിട്ടു പോയതാണ് ഇപ്പൊ കുടിക്കാൻ എടുക്കാം ,,
ഒരു മിനിറ്റ് കുഞ്ഞാറ്റ അടുക്കള ഭാഗത്തേക്ക് നീങ്ങി...
ഒരു ചെറു പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു ...
കുഞ്ഞാറ്റ എന്ന ഒരു ക്ലാസ് പച്ചവെള്ളം തന്നെക്കു
വേറെ ഒന്നും വേണ്ട ,,,,
ശരി ടീച്ചർ ...
*********** ********* *******
അൻവറിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല...
തലേന്ന് രാത്രി സൂപ്രണ്ട് പറഞ്ഞിട്ട് പോയ ഓരോവാക്കുകളും മനസ്സിലിട്ട് എത്രയോ വട്ടം അൻവർ റിവൈന്റ് ചെയ്തു നോക്കി ,,
എന്നിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല...
മനസ്സ് ഏകാകൃതമാക്കി
അൻവർ കണ്ണടച്ചു കൊണ്ട്
സൂപ്രണ്ട് സെല്ലടച്ചു തന്റെ അരികിൽ വന്നത് മുതൽ ഒന്നും കൂടെ ഓർത്തു ....,,
നിനക്ക് എന്താ ഡാ
ഇപ്പൊ പുറത്തേക്ക് ഇറങ്ങാൻ ഒരു തിടുക്കം ?....
ആരാ അതിന് പുറത്തേക്ക് പോവുന്നത് ,, സൂപ്രണ്ടിന്റെ ചോദ്യം കേട്ട് ഞാൻ ഓർത്തു..
നിന്നെ ഇറക്കാൻ ആരൊക്കെയോ
കാര്യമായി ശ്രെമിക്കുന്നുണ്ട് .
ഡാ ...മോനെ എനിക്കും ഇപ്പൊ ചിലതൊക്കെ തെളിഞ്ഞു വരുന്നുണ്ട് ,,
നിന്റെ കള്ളകഥകൾ ..
അണിയറയിൽ എന്തെങ്കിലും പ്ലാനിങ് ഉണ്ടങ്കിൽ അതങ്ങു കളഞ്ഞേക്ക്...
പല്ല് ഞെരിച്ചു കൊണ്ട്. അടുത്തു വന്ന് സൂപ്രണ്ട് പറഞ്ഞു ....
നീ എവിടെ ഒളിപ്പിച്ചാലും
കണ്ടെത്തും നിന്റെ മറ്റവളെ ഞാൻ... അത് നിങ്ങളെ
രക്ഷിക്കാൻ അല്ലെന്ന് അറിഞ്ഞോ നീ... .
അതും പറഞ്ഞയാൾ ഇറങ്ങി പോയി..
എനിക്ക് ഇപ്പോയും മനസ്സിലാവുന്നില്ല ഹംന
അയാൾ. പറഞ്ഞത് ഒന്നും..
ആരാ എന്നെ പുറത്തു ഇറക്കാൻ ശ്രെമിക്കുന്നത് ?.
ഭൂമിക്ക് മുകളിൽ ഇല്ലാത്ത എന്റെ മുത്തിനെ അയാൾ എങ്ങനെ കണ്ടെത്തും ?..
എന്തൊക്കെയാ അയാൾ പറഞ്ഞത്
എനിക്ക് എത്ര ആലോജിച്ചും മനസ്സിലാവുന്നില്ല ഹംന..
മാസങ്ങൾക്ക് ശേഷമുള്ളൊരു സുപ്രഭാതം..
മോളെ കുഞ്ഞാറ്റെ ...
ഇന്നാ പൊതി ചോർ
മുഴുവനും തിന്നണെ ,,
ഉമ്മ ലഞ്ച്ബോക്സ് തട്ടത്തിൽ തുടച്ചു കൊണ്ട് അവളുടെ ബാഗിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു...,,
ഈ ഉമ്മാക്ക് എന്നും ഇതേ പറയാൻ ഉള്ളു..
ഞാൻ തിന്നാറുണ്ട് .
പിന്നെ സൂപ്പർമർക്കറ്റ് ആയത് കൊണ്ട് തിന്നുമ്പോ കസ്റ്റമർ വന്നാ അപ്പൊ ഓടണം ...,,
എന്നാ ഞാൻ ഇറങ്ങുകയാണേ ഉമ്മാ..
കുഞ്ഞോളെ വൈകുന്നേരം കണാട്ടോ ,
ഇൻ ഷാ അല്ലാഹ് കൂട്ടി പറയ് മോളെ ...
ഉമ്മ പറഞ്ഞു..
ഇനി പറയാം മറന്നു പോവുന്നതാ ... അതും പറഞ്ഞു കൊണ്ട്
കുഞ്ഞാറ്റ സ്റ്റെപ്പ് ഇറങ്ങി വയൽ വരമ്പിലൂടെ നടന്നു..,,
ഇത്താക്ക് ഒത്തിരി മാറ്റം ഉണ്ടല്ലെ ഉമ്മാ ഇപ്പൊ ,,
കുഞ്ഞോൾ ചോദിച്ചു..
അതെ മോളെ ആ ടീച്ചറാണ് ഇതിനൊക്കെ കാരണം ആ ടീച്ചറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
ഇടയ്ക്ക് ഇടയ്ക്ക് വന്നുള്ള
അവരുടെ ഉപദേശവും സ്നേഹവും ഒക്കെ എന്റെ കുഞ്ഞാറ്റയെ ഒരുപാട് മാറ്റി എടുത്തു....,,
ശെരിയാ .. ആ ടീച്ചറോട് സംസാരിച്ചാൽ എനിക്ക് തന്നെ വല്ലാത്തൊരു സുഖമാണ് മനസ്സിന് ..
കുടുംബശ്രീ സൂപ്പർമാർക്കറ്റ് ആയത് കൊണ്ട് ഇവിടെ എനിക്ക് ആധി ഇല്ലാതെ ഇരിക്കാൻ പറ്റുന്നുണ്ട്...,
പിന്നെ വൈകുന്നേരം ആയാൽ നിങ്ങൾ രണ്ടു പേരും എത്തും വരെ
ബല്ലാത്തൊരു ബേജറാണ് ഉള്ളിൽ...,,
ഉമ്മ പറഞ്ഞു നിർത്തി .
ബേജറായിരിക്കാതെ ന്റെ ഉമ്മക്കുട്ടി ഇപ്പൊ കുഞ്ഞോൾക്ക് ഭക്ഷണം എടുത്ത് താ..
അപ്പോയേക്കും ഞാൻ മുടി കെട്ടിയിട്ട് വരാം ...,
സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുഞ്ഞോൾക്ക് ഉള്ള ഭക്ഷണം വിളമ്പാൻ ഉമ്മ അടുക്കളയിലേക്ക് നടന്നു.....
കുഞ്ഞാറ്റയുടെ മാറ്റമാണ് വലിയൊരു ആശ്വാസം
ജോലിക്ക് പോയി തുടങ്ങിയ ഒരാഴിച്ച കഴിഞ്ഞപ്പോൾ ആണ് ,
കുഞ്ഞാറ്റ എന്നോട് പറഞ്ഞത് ഉമ്മ ഇനി ജോലിക്ക് പോവേണ്ട എന്ന്...
എനിക്ക് കിട്ടുന്ന ശമ്പളം ഉമ്മാക്ക് കിട്ടുന്നതിലും കൂടുതൽ ആണ്.
അത് കൊണ്ട് ഞാൻ നോക്കും ഇനി ഉമ്മാനെയും കുഞ്ഞോളെയും .....,,,,
ഇനി എനിക്കെന്റെ ഹസിമോളും കൂടി ഒന്ന് കാണണം അവളെ കുറ്റം പറയാൻ ഒക്കുലാ .,
അവളിപ്പോ ഒരു മകള് മാത്രം അല്ല മരുമകളല്ലെ
സ്വന്തം ആയി തീരുമാനം എടുത്ത് ആഗ്രഹിച്ചാലും അവർ അറിയാതെ ഇങ്ങോട്ട് ഓടി വരാൻ ആവില്ല...
ഉമ്മാ... ഞാൻ ഇറങ്ങുവാണെ ...
എന്ന കുഞ്ഞോളുടെ വിളിയാണ്
ഉമ്മയെ ചിന്തകളിൽ നിന്ന് ഉണർത്തിയത് ...,,,
മോളെ ശ്രേദ്ദിച്ചു പോവണെ ,
കഴിവതും ഒറ്റയ്ക്ക് നടക്കരുത്ട്ടോ "
ഓർമ്മയുണ്ട് ഉമ്മാ..
ഉമ്മ ടെൻഷൻ അടിക്കാതെ ഇരുന്നോ ,,
കുഞ്ഞോളും പോയപ്പോൾ ഉമ്മ അകത്തു കയറി വാതിലടച്ചു..,,
********** ********** *******
രാഹുലേട്ടൻ പരോൾ കഴിഞ്ഞു വന്നത് തൊട്ട്
തന്നോട് മിണ്ടിയിട്ടില്ല ..
ചോദിക്കുന്നതിന് മ്മ്മ്.. എന്ന ഒരു മൂളൽ ആണ് മറുപടി
ഇവിടെ ആരോടും മിണ്ടുന്നില്ല എപ്പോഴും മൂകമായി ഇരിക്കും എന്തായിരിക്കും രാഹുലേട്ടന് പറ്റിയത് ?..
കുറച്ചു ദിവസം കൊണ്ട് രാഹുലേട്ടൻ ക്ഷീണിച്ചിട്ടുണ്ട്
ഒത്തിരി പ്രായം ആയപോലെ . എന്തായാലും ഒന്ന് കൂടെ അന്വേഷിച്ചു നോക്കാം ...,,
അൻവർ രാഹുലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ആ വരാന്തയിൽ ,
രാഹുലേട്ടാ....
രാഹുൽ തായ്‌തിയിട്ട തല ഉയർത്തി അൻവറിനെ നോക്കി
ആ കണ്ണുകൾ ചുവന്നിരുന്നു പക്ഷെ മുഖം എപ്പോ വേണേലും തളർന്നു വീഴും പോലെ ആണ് ഉണ്ടായത്..
എന്താ ഏട്ടാ .. എന്താ ഇങ്ങനെ വിഷമിക്കാൻ കാരണം ?..
എന്തിനാ മോനെ ഞാൻ പരോളിന് ഇറങ്ങിയത് ?..
എന്തിനാ ഈ സത്യങ്ങൾ ഞാൻ അറിഞ്ഞത് ?..
അൻവർ രാഹുലിനെ ഒന്നും മനസ്സിലാവാതെ നോക്കി ഇരുന്നു .. ഭായ് എന്നുള്ള വിളി മോനെ എന്നാക്കിയതും അൻവർ ശ്രേദ്ധിച്ചു,,,
രാഹുലേട്ടൻ ഭാര്യയെ കണ്ടോ ?..
കണ്ടു... എന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുക ആയിരുന്നു അവൾ...
രാഹുൽ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ,,
അവർ എന്താ രാഹുലേട്ടനോട് പറഞ്ഞത് ?..
രാഹുലിന്റെ പരവശവും അൻവറിന്റെ ചോദ്യങ്ങളും ശ്രേദ്ദിച്ച് ചില തടവ് പുള്ളികളും രണ്ട് കാവൽ പോലീസും ..
രാഹുലിന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു...
ഇതൊന്നും ശ്രേദ്ദിക്കാതെ രാഹുൽ പറഞ്ഞു തുടങ്ങി...
അന്ന് പരോൾ കിട്ടിയ ഞാൻ
നേരെ പോയത്
ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കാണ് ...
അവളെ കണ്ടില്ല പകരം പുതിയൊരു യുവാവും കുഞ്ഞിനേയും കണ്ടു അവൾ കുളിക്കുക ആണെന്നാ പറഞ്ഞത് ...
ആ യുവാവിന് എന്നെ മനസ്സിലായില്ലെന്ന് എനിക്ക് തോന്നി...
വീട് മാറി പോയെന്ന് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ..
ഒന്ന് നിർത്തിയിട്ട് രാഹുൽ കിതപ്പോടെ വീണ്ടും പറഞ്ഞു തുടങ്ങി..
എല്ലാം അവിടെ തീർന്നെന്ന് കരുതി ഇനി അറിഞ്ഞോ അറിയാതെയോ അവൾക്ക് മുന്നിൽ പോയി പ്പെടരുത് എന്നാഗ്രഹിച്ചു,,,
പക്ഷെ ?..
അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ച് കൊണ്ട് സൂപ്രണ്ടിന്റെ അട്ടഹാസം
എന്താ ഡാ ഇവിടെ ,,,
നിന്റെയൊക്കെ ഭാര്യ വീടാണെന്ന് കരുതിയോ ഇത് സുഖിച്ചിരുന്ന് കഥ പറയാൻ ...
പിരിഞ്ഞു പോടാ എല്ലാം.....,,
കാലൻ വന്നു ..
അതും പതിയെ പറഞ്ഞു കൊണ്ട് തടവു പുള്ളികൾ
പിരിഞ്ഞു നടന്നു..
ഇയാളെ ഒർജിനൽ കാലന് പോലും വേണ്ടെന്നാ തോന്നുന്നത് ...
ഈ ജയിലിൽ ഉള്ള ശിക്ഷയേക്കാളും വലുത ഇയാളെ നാവ് ...,,,
എല്ലാരുടെ നിശബ്ദ്ദമായ പ്രാക്കും കൊണ്ടയാൾ സൂപ്രണ്ട് എന്ന അധികാരത്തിൽ നടന്നു....
*********** ******** ********
ഇവിടെ ആരുമില്ലെ ?.
കുഞ്ഞോളെ ഒന്ന് പോയി നോക്ക് ആരെന്ന് ,
ഉമ്മയും കുഞ്ഞാറ്റയും ഓരോ ജോലിയിൽ ആയിരുന്നു അടുക്കളയിൽ ...
കുഞ്ഞോൾ പോയി നോക്കി
ഒരു ചേച്ചി ആയിരുന്നു അത്,,
ആരാ ?..
ഞാൻ ഇവിടെയുള്ള അങ്കണവാടി ടീച്ചർ ആണ് ..
കുഞ്ഞോൾ അവരോട് കയറാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് ഓടി ..
ഉമ്മാ. അങ്കണവാടിയിലെ ടീച്ചർ വന്നിരിക്കുന്നു ..,,
ആഹാ ടീച്ചർ വന്നോ എന്നിട്ടെന്താ ഇങ്ങോട്ട് കയാറാതിരുന്നത് ?..
കുഞ്ഞാറ്റ കൈ കഴുകി കൊണ്ട് ചോദിച്ചു
അതിന് ആ ടീച്ചർ അല്ല ഇത്. ഇതൊരു ചേച്ചിയാണ്....,
കുഞ്ഞോൾ പറഞ്ഞു..
ചേച്ചിയൊ ?
അതും ചോദിച്ച് തട്ടത്തിൻ കൈ തുടച്ചു കൊണ്ട് ഉമ്മ കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും പിന്നാലെ കോലായിലേക്ക് നടന്നു....,,,
ടീച്ചർ ഇരിക്ക് ... ഉമ്മ പറഞ്ഞു.
ഇരിക്കാൻ സമയം ഇല്ല ഇനിയും ഒരുപാട് വീടുകളിൽ കയറാൻ ഉണ്ട് ,,
ഞാൻ വന്നത് അങ്കണവാടിയിൽ നാളെ ഒരു ക്യാമ്പ് ഉണ്ട് സൗജന്യം ആയിട്ട് മരുന്ന് അടക്കം നൽകും..
നിങ്ങളൊക്കെ വരണം...
ടീച്ചർ പറയുന്നത് ശ്രേദ്ധിക്കാതെ കുഞ്ഞാറ്റ ചോദിച്ചു..
മറ്റെ ടീച്ചർ പോയോ ?..
ഏത് ടീച്ചർ ?..
കഴിഞ്ഞ രണ്ടു വർഷമായി ഞാനാണ് അങ്കണവാടിയിൽ പഠിപ്പിക്കുന്നത് .. ആ ടീച്ചർ പറഞ്ഞു.
അല്ല ഒരു മുസ്‌ലിം ടീച്ചർ ?..
ഉമ്മ സംശയത്തോടെ ചോദിച്ചു..
ഇല്ല ഉമ്മാ.. ഇവിടെ ഈ ഒരു അങ്കണവാടിയെ ഉള്ളു
ഞാൻ വരും മുമ്പ് ഒരു പ്രായം ചെന്ന മുത്തശ്ശി ആണ് അവിടെ ഉണ്ടായിരുന്നത് ,,
എന്നാ ശരി ഞാൻ പോട്ടെ ..
ഇനിയും കുറച്ചു വീടുകളിൽ പോവാൻ ഉണ്ട്..
അപ്പൊ പിന്നെ ടീച്ചർ ആണെന്ന് പറഞ്ഞു കൊണ്ട് ഇവിടെ വന്നോണ്ടിരുന്നത് ആരാ ?..
കുഞ്ഞോളുടെ ചോദ്യത്തിൽ
മൂന്ന് പേരും ഉത്തരമില്ലാതെ മുഖത്തോട് മുഖം നോക്കി നിന്നു..!!!
വൈകുന്നേരം വരാന്തയിലേക്ക് നടന്നു അൻവർ ...
രാഹുലേട്ടനെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതാണ്....,,
അതെ അറിഞ്ഞില്ലെ ?..
ആ ചോദ്യം കേട്ട് അൻവറും ശ്രെദ്ധിച്ചു എന്താന്ന് അറിയാൻ ,,
അപ്പോയേക്കും ചോദ്യം ഉന്നയിച്ച ആളെ എല്ലാരും കൂടി വളഞ്ഞു . .
എന്താ.. എന്ന് ചോദിച്ചു കൊണ്ട് ,,
സൂപ്രണ്ടിന്റെ മോൾ റേപ്പ് ചെയ്യപ്പെട്ടിട്ട് ഇപ്പൊ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ആണ് ...
സൂപ്രണ്ട് വാലിന് തീ പിടിച്ച പോലെ പോവുന്നത് കണ്ടു...
ആര് പറഞ്ഞു ?..
പിന്നെ ഒരുപാട് ചോദ്യങ്ങൾ അയാൾക്ക് ചുറ്റും കൂടിയവർ ചോദിച്ചു കൊണ്ടിരുന്നു..
അൻവർ അവിടെ നിന്നും എണീറ്റ് സെല്ലിലേക്ക് നടന്നു..
ആർക്കും ആ പെണ്ണിന്റെ കാര്യത്തിൽ ഉൽക്കണ്ഠ ഇല്ല , അറിയേണ്ടത്
എത്ര പേർ കൂടിയിട്ട് ?എവിടെ വെച്ചിട്ട് ?എപ്പോ?
എങ്ങനെ ?
അങ്ങനെ ഉള്ള ശവം തീനി കാര്യങ്ങൾ മാത്രം...,,
ആ പെണ്ണിന്റെ കുടുംബത്തിന്റെ വേദന മാനസികാ അവസ്ഥ ഒന്നും മനസ്സിലാക്കാതെ ഈ .ലോകം മുഴുവൻ അവർക്ക് പിന്നാലെ പോവും...
ബാക്കി വെച്ച അഭിമാനവും ജീവനും കൂടി എടുക്കാൻ
ഹംന നീ ആണ് ശരി
കൊത്തി പറിക്കാൻ നിൽക്കുന്ന ഈ ലോകത്തു നിന്ന് ഒരു നീതിയും കിട്ടുമായിരുന്നില്ല ,,,
അൻവർ....
വിളികേട്ട് അൻവർ ചിന്തകളിൽ നിന്നും വഴി മാറി..
ആരാ രാഹുലേട്ടനെ കാണാൻ വന്നത് ?..
അൻവർ മനഃപൂർവം സൂപ്രണ്ടിന്റെ മകളുടെ കാര്യം ചോദിക്കാതിരുന്നു...
ഞാൻ പുറത്തു ഇറങ്ങിയപ്പോൾ പുതിയൊരു കൂട്ടുകാരനെ കിട്ടിയിരുന്നു...,
അവൻ എന്നെ കാണാൻ വന്നതാണ് ,,
രാഹുൽ പറഞ്ഞു.
ഏട്ടൻ പരോൾ ഇറങ്ങി വന്നതിന് ശേഷം ഒരുപാട് മാറി പോയി...
പിന്നെ അവിടുന്ന് എങ്ങോട്ടേക്കാ രാഹുൽ ഏട്ടൻ പോയത് ?..
അൻവർ ചോദിച്ചു...
ഇരുൾ പരക്കുന്ന ആകാശം നോക്കി കൊണ്ട് രാഹുൽ പറഞ്ഞു തുടങ്ങി..
ഞാൻ ആ വീടിന്റെ മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങി
എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊന്നും അറിയാത്തൊരു അവസ്ഥ...
പരോളിന് ഇറങ്ങുമ്പോ ഉണ്ടായ കണക്ക് കൂട്ടലുകൾ എല്ലാം നിമിഷ നേരം കൊണ്ട് ആ മുറ്റത്തു നിന്നപ്പോൾ എന്നിൽ നിന്നും ഇല്ലാതായി...,,
റോഡിൽ ഒരു ദിവസം മുഴുവൻ അലഞ്ഞു
സ്വന്തം വീട്ടിൽ പോയില്ല
ഈ കേസിൽ ഞാൻപ്പെട്ട ശേഷം എന്റെ ഏട്ടൻമ്മാരോ അനിയന്മാരോ കാണാൻ വന്നില്ല...,
അങ്ങോട്ട് പോയി അവരെ അപമാനപ്പെടുത്തെണ്ട എന്ന് തോന്നി....,,
പിറ്റേന്ന് രാവിലെ ബീച്ചിന്റെ ബഞ്ചിൽ കിടന്നുറങ്ങിയ എന്നെ ഒരാൾ വിളിച്ചുണർത്തി ..,,
കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഭാര്യയുടെ അമ്മാവനെയാണ് ..
പുള്ളി ഒരു മുസ്‌ലിം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട്
കുടുംബത്തിൽ നിന്ന് പുറത്തായതാണ് ,,
എങ്കിലും ഞാനും അവളും വേറെ വീട് എടുത്തു മാറിയപ്പോൾ . ഇടയ്ക്ക് ഭാര്യയേയും കൂട്ടി വരുമായിരുന്നു..
ഞാനും എന്റെ ഭാര്യ മിനിയും അവരെ സ്നേഹിച്ചു സൽക്കരിച്ചു മിനിയുടെയും എന്റെയും വീട്ടുകാർ അറിയാതെ.....,,
സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്മ ഉള്ള അമ്മാവനും അമ്മായിയും ആയിരുന്നു അത് ...,,
അമ്മാവന്റെ നിർബന്ധത്തിന് ഞാൻ അമ്മാവന്റെ വീട്ടിലേക്ക് പോയി ,,
വീട് എത്തും വരെ അമ്മാവൻ ഒന്നും സംസാരിച്ചില്ല ,
വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറാൻ ഞാൻ മടിച്ചപ്പോൾ ,,
വാ കയറ് മോനെ എന്ന് പറഞ്ഞു കൊണ്ട് അമ്മാവൻ വീണ്ടും ക്ഷണിച്ചു ..,,
കൈ കയുകിട്ട് വാ മോനെ ഭക്ഷണം കഴിക്കാം അമ്മായി ആയിരുന്നു അത് .
ഇന്നലെ മുതൽ ഒന്നും തിന്നിട്ടുണ്ടാവില്ലല്ലോ വാ...
അവരുടെ നിർബന്ധവും എന്റെ വിശപ്പും വിളമ്പി വെച്ച ഭക്ഷണത്തിന് മുന്നിൽ എന്നെ എത്തിച്ചു...
എന്ത്കൊണ്ടോ ഭക്ഷണം കഴിക്കുംന്തോറും കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു....,,,
പിന്നീട് ഒരു മുറി കാണിച്ചു തന്നിട്ട് എന്നോട് വിശ്രമിക്കാൻ പറഞ്ഞു..
വേണ്ടന്നുള്ള എന്റെ വാക്ക്
ഒരച്ഛനെ പോലെ അധികാരം കാണിച്ചു കൊണ്ട് അമ്മാവൻ വിശ്രമിക്കാൻ കണിശമായി പറഞ്ഞു.....
എത്ര നേരം വരെ ഉറങ്ങിയെന്ന് അറിയില്ല .
പകൽ വെട്ടത്തിൽ ഉറങ്ങിപ്പോയ ഞാൻ എണീറ്റത് അസ്തമയ നേരത്താണ് ....,
തടവറക്കുള്ളിലെ ജീവിതം എന്നെ എത്ര മാത്രം തളർത്തി ഒറ്റപ്പെടുത്തിയിരുന്നു എന്ന് എനിക്ക് ആ വീട്ടിൽ നിന്നും മനസ്സിലായി ..
ഇനിയും ഇവിടെ നിന്ന് ഇവരെ ബുദ്ധിമുട്ടിപ്പിക്കരുത് എന്നുള്ള തീരുമാനം കൊണ്ട് ഞാൻ അവിടെ നിന്നും പുറപ്പെടാൻ ഒരുങ്ങി....,,,
അമ്മാവനോട് യാത്ര ചോദിച്ച എന്നോട്പറഞ്ഞു...,
രാഹുൽ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്"
മണ്ണ് കൊണ്ട് കെട്ടി പൊക്കിയ ആ സീറ്റിൽ അമ്മാവന് അടുത്തായി ഞാനും ഇരുന്നു ..,
എങ്ങോട്ടാ ഇനിയുള്ള യാത്ര പരോൾ കഴിയും വരെ ?..
അറിയില്ല ഭൂമി പരന്നു കിടക്കുകയല്ലെ അമ്മാവാ..,
നിനക്ക് നിന്റെ ഭാര്യ മിനിയെ കാണേണ്ട ?..
എന്തിന് ?.. ഞാൻ പോയിരുന്നു ആ വീട്ടിൽ ഇന്നലെ,,
അവൾ സന്തോഷായി ജീവിക്കുക അല്ലെ പുതിയ ഭർത്താവും കുഞ്ഞുമൊക്കെ ആയി ...
അവള് ജീവിക്കട്ടെ ,,,,
രാഹുൽ കണ്ടോ അവളെ അവിടെ ?... ചോദ്യം അമ്മായിയുടെ ആയിരുന്നു..
ഇല്ല കുളിക്കുക ആണെന്നാ പറഞ്ഞത് ,,
രാഹുൽ ഇപ്പോഴും കഥ അറിയാതെ ആടുക ആണല്ലോ ഇതിന് ഒരു മാറ്റം വരുത്താൻ ആയില്ലെ ?..
അമ്മാവൻ ശബ്ദ്ദം ഉയർത്തി ചോദിച്ചു .....,,
അമ്മാവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് ഞെട്ടി ഇരിക്കുന്ന എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ശബ്ദ്ദം കേട്ടു....,,
തിരിഞ്ഞു നോക്കിയ ഞാൻ ആ കാഴ്ച്ച വിശ്വസിക്കാൻ ആവാതെ നോക്കി നിന്നു...,
മിനി !!!!
ഭക്ഷണം...
സെല്ലിന്റെ അടിയിൽ കൂടെ പ്ലെയിറ്റ് തള്ളി കൊണ്ട് ഒരു പോലീസുക്കാരൻ വിളിച്ചു പറഞ്ഞു ...,
രാത്രിയിൽ ഫുഡ് സെല്ലിനകത്താണ് തരാറുള്ളത് ...,
********* ********** ********
ആശുപത്രിയിൽ രോഗികളെക്കാൾ കൂടുതൽ പത്രക്കാരും ക്യാമറകണ്ണുകളും പോലീസും ഒക്കെ ആയി രാത്രി ആയിട്ടും വലിയൊരു കൂട്ടം തമ്പടിച്ചിരിക്കുന്നു...,,
അതിനിടയിൽ കൂടി ഒരു യുവതി ചുറ്റുമുള്ളത് ഒന്നും ശ്രേദ്ദിക്കാതെ icuവിന് അടുത്തുള്ള മുറിയിൽ കയറി,,
അവൾക്ക് പിന്നാലെ രണ്ടു യുവാക്കളും ..
ഞങ്ങൾ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് യുവാക്കൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി...,,
സൂപ്രണ്ടിനെ നോക്കി നിന്നു അവർ ..
പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ അയാൾ icuവിന് മുന്നിൽ ഇരുന്ന് വെപ്രാളപ്പെട്ടു കൊണ്ടിരുന്നു..,,
ഓരോരുത്തരും ഫോണിൽ എന്തൊക്കെയോ സംസരിക്കുന്നു ..,,
സാർ... താങ്കൾ ഇവിടെ ഇങ്ങനെ ഇരുന്ന് വിഷമിക്കാതെ വരൂ ആ റൂമിലേക്ക് മാറി ഇരിക്കാം...,,
ആ യുവാക്കാൾ അടുത്ത് വന്ന് കൊണ്ട് പറഞ്ഞു...,,
സുപ്രണ്ടിനും തോന്നി ഇനി ഇവിടെ ഇരുന്നാൽ താൻ തളർന്നു വീഴും ..,,
രാഷ്ട്രീയ നേതാക്കളെ ചോദ്യവും സഹതാപവും കണ്ടു മടുത്തു കുറഞ്ഞ നേരം കൊണ്ട് ...
അയാൾ ഭാര്യയെയും കൂട്ടി യുവാക്കൾ കാണിച്ചു കൊടുത്തു റൂമിലേക്ക് വിശ്രമത്തിനായി നടന്നു...,,
പിന്നാലെ വന്ന മറ്റു ആളുകളെ യുവാക്കൾ തടഞ്ഞു... വിശ്രമത്തിന് തടസം ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് ....,,
സൂപ്രണ്ടും ഭാര്യയും റൂമിൽ കയറിയതും വാതിൽ അടഞ്ഞു ലോക്ക് ആയി ,,
ചെറിയൊരു പരിഭ്രമത്തോടെ സൂപ്രണ്ടും ഭാര്യയും വാതിൽ ചാരി നിൽക്കുന്ന അവളെ നോക്കി ...,,
ഒരു യുദ്ധത്തിന് എന്ന പോലെ അവൾ അവർക്ക് മുന്നിലേക്ക് നടന്നു പറഞ്ഞു...,
ദൈവത്തിന്റെ മാത്രം ഇടപെടലാണ് ഈ കൂടി കാഴ്ച്ച ,,
വിഷമം ഉണ്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായതിൽ നിങ്ങൾക്കല്ല ട്ടോ ,, നിങ്ങളുടെ മകൾക്ക് ..,
എന്ന് കരുതി ദൈവം നൽകുന്ന അവസരം മനുഷ്യരായ നമ്മൾ കൃത്യ സമയത്തിന് ഉപയോഗിക്കണം വേണ്ടേ സാർ ?...
എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാതെ സൂപ്രണ്ട് ഭാര്യയുടെ കൈ പിടിച്ചു കൊണ്ട് പിന്നോട്ടേക്ക് നീങ്ങി നിന്നു
അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അഗ്നി......
ഏക മകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം
അയാളെ വല്ലാതെ തളർത്തിയിരുന്നു....,
അതിന്റെ മേലെയാണ് ഇപ്പൊ പുതിയൊരു അവതാരം ഒരു വാൾ ഏന്തി നിൽക്കുന്ന പോലെ തോന്നി സൂപ്രണ്ടിന് ...
സാറിന് എന്നെ അറിയില്ല.
എനിക്ക് സാറിനെ അറിയാം ,,
സാറെ എന്നല്ല നിങ്ങളെ വിളിക്കേണ്ടത് ,,
എന്റെ സംസ്ക്കാരം മറ്റൊന്നും വിളിക്കാൻ എന്നെ അനുവദിക്കാത്തത് കൊണ്ട് സാറേ എന്ന് തന്നെ വിളിക്കുന്നു.....,
ആ യുവതി പറഞ്ഞു.
എന്താ നിനക്ക് വേണ്ടത്
എന്ത് തന്നെ ആയാലും ഇപ്പൊ സംസാരിക്കാൻ പറ്റില്ല...,
പുറത്തിറങ് സൂപ്രണ്ട് തീർത്തു പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു...!
ഇപ്പോയെ പറയാൻ പറ്റു സാർ ..
ഇപ്പോ പറഞ്ഞാലെ സാറിന് അത് മനസ്സിലാവൂ...,,
ഡീ നിനക്കറിയില്ല എന്നെ..
ഇറങ്ങി പോടീ..,
സൂപ്രണ്ട് കലിതുള്ളി..
ഒച്ച വെച്ചിട്ട് ക്ഷീണിക്കണ്ട പറയേണ്ടത് പറഞ്ഞിട്ടെ ഞാൻ പോവുകയുള്ളൂ...,,
സാറിന് ഇപ്പൊ നെഞ്ചുരുകുന്നുണ്ട് അല്ലെ ?..
സാറിന്റെ മോളെ പിച്ചി ചീന്തിയവരെ ഞാൻ കാണിച്ചു തന്നാൽ സാർ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹിക്കുന്ന ശിക്ഷ നൽകാൻ തയ്യാറാണോ ?..
യുവതി ഒരു പുഞ്ചിരിയോടെ ചോദിച്ചു ...
നീ കണ്ടോ ?
നിനക്കറിയോ ? അവൻ
ആരാണ് എന്ന് ?..
അവനെ എന്റെ കയ്യിൽ കിട്ടിയാല്‍.....!!
സൂപ്രണ്ടിന്റെ ആവേശവും ദേഷ്യവും കണ്ട് ഇടയ്ക്ക് കയറി യുവതി പറഞ്ഞു.
സാർ ഒരാൾ അല്ല
ഡോക്ക്ട്ടർ അരമണിക്കൂർ മുമ്പ് വിട്ട ന്യൂസ് ബുള്ളറ്റ് കെട്ടില്ലേ ?..
ഒന്നിൽ കൂടുതൽ പേർ ഉണ്ടായിട്ടുണ്ട് എന്നാണ് ..
സൂപ്രണ്ടിന്റെ ഭാര്യ അത് കേട്ടതും അത് വരെ നിശബ്ദ്ദമായി കരഞ്ഞത് ശബ്ദ്ദത്തിൽ ഉയർന്നു....,
സാറിന് അവരെ കാണിച്ചു തന്നാൽ പോലും
സാർ ഒരു ചുക്കും ചെയ്യില്ല അവരെയൊന്നും...,
ചെയ്യാൻ സാറിന്റെ ബഹുമാനവും പണത്തിന്റെ തൂക്കവും മുട്ട് മടക്കും...,,
അവൾ ശൗര്യത്തോടെ പറഞ്ഞു..
എന്റെ മകൾക്ക് വിലായിടാൻ ഒരുത്തനും ഇല്ല..
അത്ര ധൈര്യം ഉള്ളവനെ ഈ ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല ഞാൻ...,
സൂപ്രണ്ട് തളർച്ചയിലും ശൗര്യത്തോടെ മറുപടി പറഞ്ഞു..."
സാറിന് അൻവർ എന്നൊരു ചെറുപ്പക്കാരനെ അറിയുമോ ?...
അവനെ ആ ജയിലിൽ ഇട്ട് കൊല്ലാ കൊല ചെയ്യാൻ കിട്ടിയ പണം കൊണ്ടല്ലെ നിങ്ങളെ മകളെ ഈ കഴിഞ്ഞ രണ്ട് രണ്ടര വർഷം പഠിപ്പിച്ചത് "
ഭാര്യയെയും മകളെയും കൂടെ ഇരുത്തി ഊട്ടിയത് ...,
സാർ ആ നേരം മറന്നു പോയ ഒന്നുണ്ട് .
ഇത് പോലെ ഒന്ന് മറച്ചു വെക്കുമ്പോൾ അതിന് നേരെ നീതിന്യായങ്ങൾ കണ്ണടയ്ക്കുമ്പോൾ
അവർ കാമം തീർക്കാൻ പുതിയ ഇരകളെ തേടി കൊണ്ടിരിക്കും എന്ന്....,,
ആ സമയത്ത് കാമം കൊണ്ട് കണ്ണ് കാണാത്ത ചെന്നായിക്കൾ നോക്കില്ല
സൂപ്രണ്ടിന്റെ മോളാണോ ,
മന്ത്രിയുടെ മോളാണോ എന്നൊന്നും .....,,,
പണം വാരിയെറിഞ്ഞു തന്ന വമ്പൻമ്മാരുടെ മക്കളുടെ കൈ ഒന്ന് മണപ്പിച്ചു നോക്ക്
ഒരു പക്ഷെ നിങ്ങളുടെ മകളുടെ കണ്ണുനീരിന്റെയും രക്തത്തിന്റെയും മണം ഇപ്പോഴും ഉണ്ടവാം
അവരുടെ കൈകളിൽ ,,,,,..
സൂപ്രണ്ടിന്റെ വായ് അടഞ്ഞു പോയി...!!
അൻവർ കൊലയാളി ആണെന്ന് അവൻ പറഞ്ഞു..
എന്നാ അവനെ പോലെ സാറിനും അറിയാം ആ പെണ്ണ് അതിന് കുറച്ചു മുമ്പ് മൃഗീയമായി റേപ്പ് ചെയ്യപ്പെട്ടു എന്ന് , അത് അൻവറിന്റെ കൈ കൊണ്ട് അല്ലെന്നും ....,,
അവൾ കിതക്കുകയായിരുന്നു സങ്കടവും ദേഷ്യവും കൊണ്ട് .
തല തായ്‌ത്തി ഇരിക്കുന്ന സുപ്രണ്ടിനോട് അവൾ തുടർന്ന് പറഞ്ഞു..
അൻവറിന് എന്നെങ്കിലും മനം മാറ്റം ഉണ്ടായി
ഹംന മരണത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മറ്റാരോടെങ്കിലും തുറന്ന് പറയുമോ എന്ന് ഭയന്നിട്ടാണ് ,,
അതിന് പിന്നിൽ ഉള്ള തെമ്മാടികൾ നിങ്ങളെ പോലെ കണ്ണിൽ ചോര ഇല്ലാത്ത ഒരാൾക്ക് പണം വാരി എറിഞ് അവിടെ എത്തിച്ചത് ,,,,
എന്നാല്‍ അവര്‍ക്ക് തെറ്റി
ദൈവം എന്നുള്ളത് വെറും വാക്കല്ല സത്യമാണ് മിസ്റ്റർ
നീതി ന്യായങ്ങൾ പണത്തിനും കള്ള സാക്ഷിക്കും മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോൾ .
സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ചെയ്യാൻ ദൈവം വൈകില്ല ...,,,
ഒരു മകൾ ഉണ്ടായിട്ടാണ് നിങ്ങൾ മറ്റൊരു പെൺകുട്ടിയെ റേപ്പ് ചെയ്തവരെ രക്ഷിക്കാന്‍ അവരുടെ കയ്യിൽ നിന്ന് പണം വാങ്ങി അന്യായം ചെയ്തത് ,,,,
സൂപ്രണ്ട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ അത് തടഞ്ഞു കൊണ്ടവൾ പറഞ്ഞു...,,
അറിയാം നിങ്ങളെ പോലെ പണത്തിനും പ്രസക്തിക്കും മാത്രം വില കൽപ്പിക്കുന്ന പലരും ഈ കേസ് അൻവറിൽ മാത്രം ഒതുങ്ങി കിട്ടാൻ ഭിക്ഷ വാങ്ങിയിട്ടുണ്ടെന്ന് ....,,
വരും തീർച്ചയായും നിങ്ങളെ തേടി പണവുമായി സമൂഹത്തിലെ വമ്പമ്മാർ നിങ്ങളുടെ മകളുടെ മാനത്തിന് വില ഇടാൻ കേസ് ഇല്ലാതക്കാൻ അവരുടെ മക്കളെ രക്ഷിക്കാൻ ഇല്ലെങ്കിൽ വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ ,,
അത് നിങ്ങൾ വാങ്ങണം
എന്നിട്ട് ആ പണം ഭാര്യയെയും മകളേയും തീറ്റിക്കണം ...
അപ്പൊ മനസ്സിലാവും
നിങ്ങൾ ഇത് വരെ തിന്നും ജീവിച്ചും കൊണ്ട് നടന്ന പണം വിലയുള്ളത് ആയിരുന്നോ ?..
അതല്ല ഒരു പെണ്ണിന്റെ ചോരയും കണ്ണീരും ആയിരുന്നോ എന്ന് ,,,,,
സൂപ്രണ്ടിന്റെ ഭാര്യ അയാളെ പകയോടെ നോക്കി....
ആ നോട്ടത്തിൽ സൂപ്രണ്ട് ഉരുകുന്നതായി തോന്നി അവൾക്ക് ...,,
ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ ഇല്ലാ എന്നത് നിങ്ങൾ തെളിയിച്ചു ....
ഇനി ഉള്ളത് നിങ്ങൾ ഒരച്ഛൻ എന്നുള്ളതാണെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ട് വാ മകളെ ഈ അവസ്ഥയിൽ എത്തിച്ചവരെ ...
അൻവർ ഇറങ്ങും എത്രയും പെട്ടന്ന് തന്നെ ജയിലിൽ നിന്നും ,, ഇറക്കും ഞങ്ങൾ..
അവൻ പെണ്ണിന്റെ മാനത്തിന് വില കല്പിക്കുന്നവനാണ്..
ഏതൊരു സ്ത്രീക്കും ബഹുമാനം തോന്നുന്ന പുരുഷൻ ,,,
പ്രാർത്ഥിക്കാം നിങ്ങളുടെ മകൾ സുഖം പ്രാപിക്കാൻ അതിൽ ഉപരി ആ മനസ്സിന് ശക്തി നൽകാൻ..
നഷ്ട്ടപ്പെട്ട മാനത്തിന്റെ വില അന്തസ്സുള്ള പെണ്ണിനെ മനസ്സിലാവൂ....,
ഇരുപത്തി ഒന്ന് എന്ന് പറയുന്നത് ചെറിയ പ്രായം ആണ് സാർ ..
ഇപ്പൊ നിങ്ങളുടെ മകളുടെ അതെ വയസ്സ് തന്നെ ആയിരുന്നു അഞ്ചു വർഷം മുമ്പ് ഹംന എന്ന പെൺകുട്ടിക്കും....!!
വിഷമം ഉണ്ട് നിങ്ങൾക്ക് കിട്ടേണ്ടത് നിങ്ങളുടെ ഒന്നുമറിയാത്ത മകൾക്ക് സംഭവിച്ചതിന് ...,,
അതും പറഞ്ഞവൾ
വാതിൽ തുറന്ന് പുറത്തേക്ക് നടന്നു
പുറത്തു കാത്തു നിന്ന രണ്ടു പുരുഷൻമാരും
അവൾക്കൊപ്പം ചേർന്നു..,,,
******** ********* **********
രാഹുലേട്ടാ...
അൻവർ ഉറങ്ങിയില്ലെ ?.
ഇല്ല എന്തോ ഉറക്കം വരുന്നില്ല കുറച്ചു ദിവസമായി മനസ്സിന് വല്ലാത്തൊരു പിടച്ചൽ ,,
അൻവർ പറഞ്ഞു
ശരിയാ പരോൾ കിട്ടും മുമ്പ് ഇത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ ,,
അതിന് ഞാൻ പരോൾ ഒന്നും ഇറങ്ങുന്നില്ലല്ലോ രാഹുലേട്ടാ?..
അല്ല രാഹുലേട്ടന്റെ ഭാര്യ അമ്മാവന്റെ വീട്ടിൽ എങ്ങനെ ?..
അത് ഞാൻ
ചുരുക്കി പറയാം കാരണം വിശദീകരിച്ചാൽ എന്റെ ചങ്ക് പൊട്ടി ഇല്ലാതായി പോവും ,,
അൻവർ ആ ഇരുട്ടിൽ രാഹുൽ കിടന്ന ഭാഗത്തേക്ക് തല ഉയർത്തി നോക്കി..
രാഹുലിനെ കാണാൻ കഴിഞ്ഞില്ല അവരുടെ ജീവിതം പോലെ അവിടം വ്യക്തമാവാത്ത രാഹുലിന്റെ നിഴലനക്കം കണ്ടു...,,
മിനിയുടെ ഏട്ടാ എന്നുള്ള വിളി എന്നെ ഞെട്ടിച്ചു
രാഹുൽ പറഞ്ഞു തുടങ്ങി..
അവിടുന്ന് ഒന്നും മിണ്ടാതെ ഇറങ്ങി നടക്കാൻ എണീറ്റ എന്നെ അമ്മാവൻ തടഞ്ഞു കൊണ്ട് പറഞ്ഞു...,
മിനി പറയുന്നത് കേൾക്കാൻ അല്ലെ നിനക്ക് പറ്റാതെ ഉള്ളു
ഞാൻ പറയുന്നത് കേട്ടിട്ട് രാഹുലിന് പോവണമെങ്കിൽ പോവാം ...!
ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ മോനെ മിനിയുടെ കാമുകനെ ആണ് നീ കൊന്നത് എന്ന് ,, ചോദ്യം അമ്മയിയുടെ ആയിരുന്നു ...!
ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്ന് പോവുന്ന ചാരൻ പിന്നെ ആരാന്ന് ഞാൻ വിശ്വസിക്കണം അമ്മായി ..
എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും ചെയ്തു
ഞങ്ങളുടെ ബെഡ്റൂമിൽ അവനെ കെട്ടിപിടിച്ചു നിൽക്കുന്ന ഇവളെ ആയിരുന്നു ഞാൻ കൊല്ലേണ്ടിയിരുന്നത്,,,,
അമ്മായിയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് മിനി അപ്പോഴും കരയുന്നുണ്ടായിരുന്നു ....,,
നിന്നെ ഞാൻ എന്നേക്കാൾ ഏറെ സ്നേഹിച്ചിട്ടില്ലെ ?.
നിന്റെ ഇഷ്ടത്തിന് അപ്പുറം എന്തെങ്കിലും ഞാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ ?.
എന്നെ വേണ്ടായിരുന്നെങ്കിൽ എന്നെ ഒയിവാക്കിയിട്ട് നിനക്ക്....,,
കണ്ണീരും സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു...,,
രാഹുൽ പറഞ്ഞത് ശരിയാ
രാഹുൽ മിനിയെ സ്നേഹിച്ചു ഒരുപാട് .. പക്ഷെ അതിനേക്കാൾ കൂടുതൽ മിനി രാഹുലിനേയും സ്നേഹിച്ചു,,,
അത് തിരിച്ചറിയാൻ വൈകി പോയ മഹാപാപി ഞാൻ ആണ്,, അമ്മാവൻ കിതപ്പോടെ അതും പറഞ്ഞിട്ട് വീണ്ടും പോയി സീറ്റിൽ ഇരുന്നു ......,,,
അന്നത് മറച്ചു വെച്ചതിന് അങ്ങനൊരു കലാശകൊട്ട് ഞാൻ പ്രതീക്ഷിച്ചില്ല മോനെ എല്ലാം ഈ കിളവന്റെ പിഴച്ചു പോയ കണക്കു കൂട്ടൽ ആയിരുന്നു......!!
അമ്മാവൻ എന്താ പറഞ്ഞു വരുന്നത് എന്നറിയാതെ ഞാൻ തരിച്ചുനിന്നു ....,
അൻവറിന്റെ ഹൃദയമിടിപ്പും രാഹുലിന്റെ വാക്കുകൾക്കായി തുടിച്ചു കൊണ്ടിരുന്നു....,,,,,
അമ്മാവൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞത് ഒന്നും ഇപ്പോഴും എനിക്ക് ഓർക്കാൻ പോലും ശക്തിയില്ല....,,
എന്താ രാഹുലേട്ടാ ?..
അമ്മാവൻ എന്താ പറഞ്ഞത് ?...
അൻവർ ചോദിച്ചു......
അമ്മാവൻ പറഞ്ഞതിൽ ചിലതു മാത്രമേ ഞാൻ കേട്ടുള്ളൂ...,
പക്ഷെ അമ്മാവൻ ഒരുപാട് പറഞ്ഞിരുന്നു......
അമ്മാവന്റെ ചെറിയ
പെങ്ങളാണ് മിനിയുടെ അമ്മ,,,,
നാല് ജേഷ്ഠന്മാർക്കുള്ള ഒരേ ഒരു പെങ്ങൾ നാട്ടിൽ അറിയപ്പെടുന്ന തറവാടാണ് മിനിയുടെ അമ്മ വീട്...,,
എന്റെ കുഞ്ഞുപെങ്ങൾക്ക് കല്യാണ നിശ്ചയം ആണെന്ന് ഞാൻ അറിഞ്ഞത്
വീട്ടിലെ കാര്യസ്ഥൻ വന്ന് പറഞ്ഞപ്പോഴാണ്...,,
അമ്മാവൻ അമ്മായിയെ നോക്കി കൊണ്ട് പറഞ്ഞു
ഇവളെ ഞാൻ പ്രണയിച്ചു എന്നതിന് വീട്ടിൽ നിന്നും ഇറക്കി വിട്ടു ...
സത്യത്തിൽ ഞങ്ങൾ പ്രണയിച്ചിരുന്നില്ല...,,
മതം നോക്കാതെ കൂടെ പഠിച്ച കൂട്ടുക്കാരിയോടുള്ള സൗഹൃദം അതിനപ്പുറം ഒന്നും ഇല്ലായിരുന്നു.....!
അത് ഊതി വീർപ്പിച്ച് തറവാട്ടിൽ പോയി ആരോ പൊട്ടിച്ചു...
മൂന്ന് ജേഷ്ട്ടമ്മാരും കൂടി എന്നെയും പൊട്ടിച്ചു നന്നായിട്ട്....
ചെയ്യാത്ത തെറ്റിന് തല്ല് കൊണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു .
അന്ന് എടുത്തു ചാടി പറഞ്ഞു "ഞാനും അവളും പ്രണയത്തിലാണ് എന്താ എന്ന് ,
കാരണം ഞാൻ കാല് പിടിക്കും പോലെ പറഞ്ഞ സൗഹൃദത്തെ അവർ നിഷേധിച്ചു എന്നത് തന്നെ...
അന്ന് വീട്ടിന്ന് ഇറങ്ങി പോവാൻ പറഞ്ഞു എന്നോട് അമ്മാവൻമ്മാരും കൂടെ പിറപ്പുകളും ..
ഇവള് കാരണം ആണല്ലോ ഞാൻ വീട്ടിന്ന് പുറത്തായത് എന്നുള്ള കുറ്റബോധം കൊണ്ട് ,
സൈനു എനിക്കെന്നും ആരും കാണാതെ ഭക്ഷണം എത്തിക്കുമായിരുന്നു..
ഞാൻ അന്തിയിറങ്ങുന്ന പിഷാരടി ചേട്ടന്റെ കടയോട് ചേർന്ന കുഞ്ഞ് ചായ്പ്പിൽ..
അപ്പോഴും ഞങ്ങൾ പ്രണയിച്ചിരുന്നില്ല..
വീട്ടിലേക്ക് മടങ്ങി പോവാനും . വിഷമിക്കാതിരിക്കാനും ഇവളെന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു...,,
അങ്ങനെ ഒരിക്കൽ ഭക്ഷണ കള്ളകടുത്ത് ഇവളുടെ വീട്ടുകാർ കയ്യോടെ പിടിച്ചു എന്റെ ചായ്‌പ്പിൽ വെച്ച് ,,
ഒരുപാട് തല്ലും മുറിയിൽ പൂട്ടി ഇടലും ഒക്കെ ആയി
സൈനൂന്‍റെ വീട്ടുകാർ
കാണാതിരിന്നപ്പോഴാണ് സൗഹൃദത്തിനും അപ്പുറം ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് പരസ്പ്പരം തിരിച്ചറിയുന്നത് ..,,
ജോലിക്കായി അലഞ്ഞു ഒരുപാട് . ജോലി കിട്ടിയപ്പോൾ
ഒരു വാടക വീട് എടുത്തു താമസം തനിച്ചായി...,,
അതിനിടയ്ക്ക് രണ്ട് മൂന്ന് വട്ടം ഞാൻ
ഇടയ്ക്ക് വീട്ടിൽ പോയി അമ്മയെയും കുഞ്ഞുപെങ്ങളെയും കണാം എന്നോർത്തിട്ട് .
പടിപ്പുരയുടെ വാതിൽ മുറ്റത്തു നിന്നും പ്രവേശനം നിഷേധിച്ചു കാർണവന്മാരും ജേഷ്ട്ടന്മാരും അവളോട് മിണ്ടില്ലന്ന് ഞാൻ വാക്ക് നൽകാതെ കയറ്റില്ല എന്നായിരുന്നു വാശി.,,
ഞാൻ ആ വാശിക്ക് നിന്നില്ല...
സൈനൂന്റെ നിക്കാഹ് വീട്ടുകാർ എടിപിടി എന്ന് ഉറപ്പിച്ചു..
ഉള്ളിലെ പ്രണയത്തിന്റെ അഗ്നി പേറി മൈലാഞ്ചി രാവിൽ ഞാൻ സൈനുവിന് ആശംസനേരാൻ ഇരുട്ടിന്റെ മറവിൽ അവിടെ പോയി...
ജനാല വഴി ഹൃദയത്തിന്റെ വേദന മറച്ചു കൊണ്ട് ഞാൻ സൈനുവിന് ആശംസ പറഞ്ഞപ്പോൾ വല്ലാതെ വിതുമ്പി പോയി കൂടെ അവളും....,,
പക്ഷെ അപ്പോഴും ചാരകണ്ണുകൾ ഞങ്ങൾ ഒളിച്ചോടാൻ പ്ലാൻ ഇടുന്നു എന്ന് നിമിഷ നേരംപറഞ്ഞു പരത്തി...,,
ചോദ്യങ്ങൾ ചോദിച്ചു ഉത്തരം നൽകാൻ സമ്മതിക്കാതെ
കല്യാണ വീട്ടിലെ കാക്കാമാരുടെ തല്ല് എന്നെ തളർത്തി ഇട്ടപ്പോ,, സൈനു അകത്ത് ആത്മഹത്യക്ക് ശ്രേമിച്ചു ആസ്പത്രിയിൽ ആയി...,,
ഒരേ ആസ്പത്രിയിൽ ഞങ്ങൾ icuവിൽ കിടന്നു...
പിന്നീട് ഉറച്ച തീരുമാനത്തോടെ ഞങ്ങൾ ജീവിതത്തിലേക്കും...,,
അതോടെ വീട്ടിൽ എനിക്ക് ഇരിക്ക പിണ്ഡവും വെച്ചു...
അങ്ങനെ ഇരിക്കുമ്പോഴാണ് കാര്യസ്ഥൻ കുഞ്ഞുപെങ്ങളെ കല്യാണ നിശ്ചയം പറഞ്ഞത് ,
ഞാൻ ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ മറ്റൊരു വലിയ തറവാട്ടിൽ നിന്നും സംബദ്ധം...,
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു , ഇതുമായിട്ട് എന്ത് ബന്ധമാണ് അമ്മാവാ എനിക്ക് ?..
അമ്മാവൻ തുടർന്നു...
കാര്യസ്ഥൻ വീണ്ടും വന്നു
വീട്ടിൽ നടന്ന ഭൂകമ്പത്തെ കുറിച്ച് പറഞ്ഞത്. ,,
എന്റെ പ്രശ്നം പുറത്തു നടക്കുമ്പോൾ തറവാടിന് അകത്ത് അതിലും വലിയ ഭൂകമ്പം നടക്കുക ആയിരുന്നു...,,
പുറം ലോകം അറിയാതെ എന്റെ കുഞ്ഞുപെങ്ങൾ പ്രസവിച്ചു...
വ്യക്തമായി പറഞ്ഞാൽ പിഴച്ചു പ്രസവം.....,,
അതിനെ കാര്യസ്ഥൻ വഴി ഉപേക്ഷിക്കാൻ കാരണവമ്മർ കൊടുത്തു വിട്ടു...,
കാര്യസ്ഥന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞായി തറവാടുക്കാർ. അറിയാതെ ദൂരെ നാട്ടിൽ ആ കുഞ്ഞ് വളർന്നു...
ആ സമയത്ത് എന്റെ കുഞ്ഞുപെങ്ങളുടെ കല്യാണം ആർഭാടമായി കഴിഞ്ഞു..,
രണ്ടു വയസ്സിന്റെ ഇളയതായിരുന്നു മിനിമോള്
നാട് കടത്തിയ കുഞ്ഞുമായിട്ട് ,,
എന്റെ ഉള്ളം കിടുങ്ങാൻ തുടങ്ങി എനിക്ക് അമ്മാവൻ പറഞ്ഞു വരുന്നത് എന്താണെന്ന് ഏകദേശം മനസ്സിലായി എങ്കിലും മുഴുവനും അറിയാൻ വേണ്ടി ഒരു കേൾവിക്കാരൻ ആയി ...,,
മിനിമോളുടെ കല്യാണത്തിന്
ശേഷം മോന്റെ ജോലിയും മറ്റുമായി നിങ്ങൾ ഈ നാട്ടിൽ വന്ന് താമസമാക്കി..,
കാര്യസ്ഥൻ ഒരു ദിവസം എന്റെ മുന്നിൽ വന്ന് നിന്നു ഒരു യുവാവുമായി..
എന്റെ കുഞ്ഞുപെങ്ങളുടെ മകനായിരുന്നു അത് .
സ്വന്തം പെറ്റമ്മ പോലും കാണാത്ത മോൻ....,,,
പ്രായം ചെന്ന മനസ്സിന് രഹസ്യങ്ങൾ താങ്ങി നിർത്താൻ ആയില്ല..!
വളർത്തു മകനാണ് എന്നുള്ള സത്യം അറിയാതെ ഒരിക്കൽ പറഞ്ഞു പോയി...,
ആരോടും അവകാശം ചോദിക്കാനോ സ്ഥാപിക്കാനോ അല്ല.., എല്ലാരേയും ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ ഒരു അമ്മാവനെ കാണിച്ചു തരാം എന്ന് പറഞ്ഞിട്ടാണ് എന്റെ മുന്നിൽ കൊണ്ട് വന്നത്....,,
അവന്റെ യാചന കണ്ടപ്പോൾ മിനി മോളെ കാണിച്ചു കൊടുക്കാം എന്ന് ഈ കിളവന് തോന്നി പോയി...,,
മിനിമോള് എന്നോട് പറഞ്ഞതാണ് എത്രയോ വട്ടം എനിക്ക് ഇങ്ങനൊരു ഏട്ടൻ ഉണ്ടെന്ന് രാഹുലേട്ടനോട് പറയട്ടെ എന്ന് ...,,
അത് കേട്ടതും അൻവർ ഞാൻ അവിടെ തളർന്ന് വീണ് പോയി....,,
ഞാനാണ് മോനെ മിനിയെ അതിൽ നിന്നും വിലക്കിയത് മോൻ ഇതറിഞ്ഞാൽ മിനിയുടെ അമ്മയെ വെറുക്കും എന്ന് ഭയന്നു ഞാൻ ,,,
രാഹുലേട്ടനോട് പറയാൻ വയ്യാതെ ഓരോ ദിവസവും ഞാൻ വീർപ്പ് മുട്ടി...
സ്വന്തം ഏട്ടൻ പെങ്ങളുടെ ജീവിതം തകരാതിരിക്കാൻ വേണ്ടി ഒളിച്ചും പാത്തും വന്നു ..,,
അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്നോട്..
മിനിയാണ് അത് പറഞ്ഞത്
ഒരു പാവം ഏട്ടൻ ആയിരുന്നു അത് ,,
വലിയ തറവാട്ടുക്കാരനായ രാഹുലേട്ടൻ ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന ഭയം അമ്മാവൻ എന്നോട് പങ്കു വെച്ചപ്പോൾ
എനിക്കും ഭയമായി....,,
ഏട്ടൻ അന്ന് വന്നത് അവസാനമായി എന്നോട് യാത്ര ചോദിക്കാൻ ആണ് .,
ഏട്ടന് ദൂരെ നാട്ടിൽ ജോലി കിട്ടിയെന്നും എനി എന്നെ കാണാൻ ഇങ്ങനെ വരാൻ പറ്റില്ലെന്നും പറഞ്ഞിട്ട്..,
അന്നാദ്യമായി എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു....,,
പക്ഷെ കാര്യം അറിയാതെ അപ്പോയേക്കും രാഹുലേട്ടൻ ഏട്ടനെ !!!...
ആ മോൻ ഒരു ക്യാൻസർ രോഗി ആയിരുന്നു ഡോക്ക്റ്റമാർ കൈ വിട്ട അവസാന നാളുകളിൽ ആയിരുന്നു മിനിമോളെ അടുത്തേക്ക് ഇടയ്ക്കിടെ വന്നത് ..,, അമ്മാവനും വിതുമ്പി...
കള്ള കാമുകനെ അകത്തു കൂട്ടിയവൾ എന്ന് ഈ നാടും കേരളവും പരിഹസിച്ചു കാർക്കിച്ചു തുപ്പിയപ്പോയും ന്റെ കുട്ടി ആരെ മുന്നിലും സത്യം തിരുത്താൻ പോയില്ല...!
അങ്ങനെ തിരുത്തിയാൽ അമ്മയുടെയും കൂടെ പിറപ്പുകളുടെയും എല്ലാം ജീവിതം പപ്പടം പോലെ പൊടിഞ്ഞു പോവും എന്നോർത്തിട്ട് ചങ്കിൽ കൊണ്ട് നടന്നു ഈ സത്യം...
പെറ്റമ്മ വന്ന് ശപിച്ചും തല്ലിയും മുന്നിൽ നിന്ന് കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ച് പറഞ്ഞിട്ടും മറുത്തൊരു അക്ഷരം മിണ്ടിയില്ല ന്റെ കുട്ടി... അമ്മായി പറഞ്ഞു...,,
എനിക്ക് അറിയാം രാഹുലേട്ടാ .. ഏട്ടന് എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഈ കൈ പിഴവ് സംഭവിച്ചത് എന്ന്.... രാഹുലേട്ടനെ കുറ്റപ്പെടുത്താൻ എനിക്കാവില്ല ,,
അന്നത് ഞാൻ തുറന്നു പറയാതിരുന്നത് പോലെ
രാഹുലേട്ടൻ എന്നോട് ചോദിച്ചുമില്ല...,,
ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ......,,,
മിനിയെ നോക്കാൻ പോലും ശക്തി ഇല്ലാതെ ഞാൻ തകർന്നു പോയി എന്തൊരു മഹാപാപിയാണ് ഞാൻ ....,,
രാഹുലിന്റെ ശബ്ദ്ദം കേൾക്കാതായപ്പോൾ അൻവർ വിളിച്ചു നോക്കി
രാഹുലേട്ടാ....
ഒരു തേങ്ങൽ അൻവർ കെട്ടു
പിന്നീട് ഒന്നും മിണ്ടാതെ
നിശബ്ദ്ദമായി അൻവർ കണ്ണടച്ചു കിടന്നു...,,,
********* *********** *******
കുഞ്ഞോളെ നിനക്ക് ഒന്ന് അടുക്കളയിൽ ലീവ് ഉള്ളപ്പോ എങ്കിലും സഹായിച്ചുടെ ?...
കുഞ്ഞാറ്റ മുറ്റത്തു ചെടികളുടെ ഭംഗി നോക്കി നിൽക്കുന്ന കുഞ്ഞോളോടായി ചോദിച്ചു ...
അതിന് ഉമ്മയും ഇത്തയും ഇല്ലെ ,,
കുഞ്ഞോൾ ചോദിച്ചു.
തിന്നാൻ കൈ കഴുകി ഇരിക്കുമ്പോ എന്താ ഇങ്ങനെ പറയാത്തത്
ഉമ്മയും ഇത്തയും ഉണ്ടാക്കിയതല്ലേ നിങ്ങള് തിന്നോ എന്ന് ,,,
കുഞ്ഞാറ്റയുടെ ചോദ്യം കേട്ട് കൊണ്ട് അടുക്കളയിൽ നിന്നും വന്ന ഉമ്മ പറഞ്ഞു..
എന്തൊക്കെയാ കുഞ്ഞാറ്റെ പറയുന്നത് , ഭക്ഷണ കാര്യത്തിൽ അങ്ങാനൊന്നും പറയരുത് ..
മ്മ്മ്... ഉമ്മയാ അവളെ ഇങ്ങനെ വഷളാക്കുന്നത് , കുഞ്ഞാറ്റ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് പോവാൻ തിരിയുമ്പോഴാണ്
കുഞ്ഞോൾ മുറ്റത്തു നിന്ന് വയലിലേക്ക് നോക്കി കൊണ്ട് പറഞ്ഞത് അതാ ടീച്ചറ് വരുന്നു ...,,
ഉമ്മയും കുഞ്ഞാറ്റയും വയലിലേക്ക് നോക്കി...
ഇന്നാ ടീച്ചറെ കള്ള കളി ഞാൻ പൊളിക്കും കുഞ്ഞാറ്റ മനസ്സിൽ ഉറപ്പിച്ചു...
പുഞ്ചിരിയോടെ ടീച്ചർ വീടിന്റെ പടിക്കെട്ടുകൾ കയറി വന്നു ..
കുറെ നാളായല്ലോ ടീച്ചറെ കണ്ടിട്ട് .. കുഞ്ഞോൾ മുറ്റത്തു നിന്ന് ചോദ്യത്തോടെ വരവേറ്റു..,
തിരക്ക് ആയിരുന്നു കുഞ്ഞോളെ , ടീച്ചർ പുഞ്ചിരിയോടെ മറുപടി നൽകി
ടീച്ചർ അകത്തു കയറ്
ഉമ്മ സ്നേഹത്തോടെ ക്ഷണിച്ചു മനസ്സിൽ അപ്പോഴും ആ ചോദ്യം ഉയർന്ന് നിന്നു ഇത് ആരാണ് ?.
കസേരയിൽ ഇരുന്നു കൊണ്ട് ടീച്ചർ കുഞ്ഞാറ്റയോട് ചോദിച്ചു എങ്ങനെ ഉണ്ട് ?
കുഞ്ഞാറ്റെ ജോലിയൊക്കെ...
അതൊക്കെ നന്നായി പോവുന്നു ,, അങ്ങനൊരു ജോലി നേടി തന്നതിനും നന്ദി ഉണ്ട് ,,ഞങ്ങൾ ആരും ഇല്ലാത്തവരാണ് ..
എന്ന് കരുതി സഹായിച്ചു കൊണ്ട് നിങ്ങൾ പിന്നിൽ നിന്നും ചതിക്കാനോ മുതലെടുപ്പോ മനസ്സിൽ ഉണ്ടങ്കിൽ നടക്കില്ല ....!!
കുഞ്ഞാറ്റയുടെ സംസാരം കേട്ട് ഉമ്മയും കുഞ്ഞോളും ടീച്ചറും ചെറുതായി ഒന്ന് അന്തം വിട്ടു...
എന്താ..കുഞ്ഞാറ്റെ
ഇങ്ങനൊക്കെ പറയുന്നത് ?..
കുഞ്ഞാറ്റ എന്നെ അവിശ്വസിക്കുകയാണോ ?.
ടീച്ചർ തെല്ല് വിഷമത്തോടെ ചോദിച്ചു...,
കള്ളം പറയുന്നവരെ
എങ്ങനെയാ ഞങ്ങൾ വിശ്വസിക്കേണ്ടത് . ചോദ്യം കുഞ്ഞോളുടെ ആയിരുന്നു ,,
കുഞ്ഞോളെ കുഞ്ഞാറ്റെ എന്താ ഇത് ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുക നിങ്ങളെക്കാൾ മൂത്തതല്ലെ ടീച്ചർ ,,,,
ഉമ്മ രണ്ടു പേരെയും ശാസിച്ചു
സാരമില്ല ഉമ്മാ...
ചിലതു പറയാൻ വേണ്ടി തന്നെയാണ് ഞാൻ ഇന്ന് വന്നതും..,,
പക്ഷെ അറിഞ്ഞില്ലാട്ടോ
എന്റെ കള്ള ടീച്ചറെ ഈ അനിയത്തിമ്മാർ കണ്ടു പിടിച്ചെന്ന്,,
അത് പറഞ്ഞത് പുഞ്ചിരിയോടെ ആണെങ്കിലും ടീച്ചറുടെ കണ്ണ് നിറഞ്ഞിരുന്നു ,,
അതിന് മുമ്പ് എനിക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കണം
എന്തെങ്കിലും ഉണ്ടാവുമോ ഉമ്മാ എനിക്ക് തിന്നാൻ ..,,
കുഞ്ഞാറ്റ എന്തോ പറയാൻ വാ തുറന്നതും ഉമ്മ കുഞ്ഞാറ്റയുടെ കൈയ്യിൽ മുറുകെ പിടിച്ചു അതിനൊരു വിലക്കിന്റെ ശക്തി ഉണ്ടായിരുന്നു....,,
ഇപ്പൊ എടുക്കാം ഭക്ഷണം
അതും പറഞ്ഞുമ്മ അടുക്കളയിലേക്ക് നടന്നു ,,
കുഞ്ഞാറ്റയും കുഞ്ഞോളും പിന്നൊന്നും സംസാരിച്ചില്ല..,,
******** ********* **********
രാഹുലേട്ടന് പരോൾ പോയി വന്ന ശേഷം ഇതിപ്പോ മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ആള് കാണാൻ വരുന്നത് അല്ലെ ?..
അതെ ആത്മാർഥ ഫ്രണ്ട് എന്ന് പറയുന്നത് ഇവരെ പോലെ ഉള്ളവരാണ്
ഒരു ഭാഗ്യമാണ് ഇതൊക്കെ
രാഹുൽ അഭിമാനത്തോടെ പറഞ്ഞു...,,
അൻവർ പെട്ടെന്ന് ചാരി നിന്ന തൂണിന് കീഴിൽ ഊർന്ന് ഇരുന്നു...
അൻവർ .... എന്ത് പറ്റിയെടാ ?..
നിനക്ക് ഇത് ഇടയ്ക്ക് ഉണ്ടാവുന്നില്ലല്ലോ ..
അൻവറിന്റെ ക്ഷീണം കണ്ട് രാഹുൽ ചോദിച്ചു ..
കുറെ കലാമായി ഇങ്ങനെയാ രാഹുലേട്ടാ തലയ്ക്കുള്ളിൽ എന്തോ ഒരു മൂളലും ആകെ കലങ്ങി മറിയും പോലെ ..
അൻവർ തളർച്ചയോടെ പറഞ്ഞു...,,
എനിക്ക് അൻവറിനെ പണ്ട് ദുഷ്ടനായ ഒരു കൊലയാളി എന്നതിന് അപ്പുറം ഒന്നും അറിയില്ലായിരുന്നു....,
അത് കൊണ്ടാണ് അനിയന്റെ പ്രായമുള്ള അൻവറിനെ കേറി ഞാൻ ഭായ് എന്ന് വിളിച്ചത് പോലും ..
പിന്നീട് ഈ അച്ചടക്കവും വിനയവും ആര് ഉപദ്രവിച്ചാലും തിരിച്ചു മൗനം കൊണ്ട് പലപ്പോഴും കണ്ണ് നിറയ്ക്കുന്ന അൻവറിനോട് എനിക്ക് ഒരു ദയ തോന്നി..
രാഹുൽ പറഞ്ഞു
ഇപ്പൊ എന്താ ഭായ് മാറ്റി വിളിക്കാൻ കാരണം ഞാൻ ഇപ്പോഴും കൊലയാളി തന്നെയാ രാഹുലേട്ടാ .
എനിക്ക് തോന്നുന്നില്ല അൻവർ ഒരാളെ കൊല്ലും എന്ന് അതും പ്രാണനെ പോലെ കൊണ്ട് നടന്ന പെണ്ണിനെ ...,
സത്യം പറ അൻവർ നീ എന്നോട് പറഞ്ഞതും ലോകത്തോട് വിളിച്ചു പറഞ്ഞതും കള്ളമല്ലെ ?..
അൻവറിന്റെ കണ്ണിലെ ആ പിടയ്പ്പ് രാഹുൽ ശ്രേദ്ധിച്ചു തൊട്ട് പിന്നാലെ ഉള്ള അൻവറിന്റെ വാക്കുകളും..
കള്ളമല്ല.. ഞാൻ തന്നെയാ കൊന്നത്
എന്റെ ഈ കൈ കൊണ്ടാ..
കുഴിച്ചിട്ടത് ,, അൻവർ വെപ്രാള പെട്ട്കൊണ്ട് പറഞ്ഞു....
അതിന് അൻവർ കൊക്കയിലേക്ക് തുണ്ടം തുണ്ടമായി എറിഞ്ഞു എന്നല്ലെ പറഞ്ഞത് ?
പിന്നെ എങ്ങനെ കുഴിച്ചിട്ടു ?.
രാഹുൽ ചോദിച്ചു ,,
ഒരു കള്ളം കയ്യോടെ പിടിച്ചു എന്നായപ്പോൾ അൻവറിന് പെട്ടെന്ന് ഭയമായി.
എല്ലാരോടും പറഞ്ഞത് കൊക്കയിലേക്ക് എറിഞ്ഞു എന്നാണ്.. പള്ളിക്കാട്ടിൽ അവൾ ഉറങ്ങുന്നത്
എനിക്കും ഉമ്മാക്കും മാത്രമേ അറിയൂ... പക്ഷെ ഇപ്പൊ തന്റെ വായിൽ നിന്ന് തന്നെ...
അൻവർ വിയർക്കാൻ തുടങ്ങി വല്ലാതെ,,
അൻവർ പേടിക്കണ്ട ഞാൻ ആരോടും പറയില്ല
എന്നോട് പറഞ്ഞൂടെ
ആ കുട്ടി എവിടെയാ ജീവിച്ചിരിപ്പുള്ളത് എന്ന് ?..
ഹംന ജീവിച്ചിരിപ്പില്ല ...
ഇല്ല .... ഞാ... നാ.. ഞാനാണ്
.... കുഴിച്ചിട്ടത്...
അൻവർ സമനില തെറ്റിയപോൽ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു....
രാഹുലിന് ചെറുതായി ഒരു ഭയം തോന്നി
അൻവറിന്റെ ഭ്രാന്തമായ മാറ്റം കണ്ടിട്ട് .
എന്നിട്ടും രാഹുൽ വീണ്ടും വീണ്ടും ഹംന ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നു....,,
ഞാ..ന... ഞ....ൻ...
ഹംനാ... എന്ന
ഒരലർച്ചയോടെ അൻവർ ബോധം മറിഞ്ഞു.. വീണു
രാഹുൽ പൊലീസുകാരെ വിളിച്ചു കൂട്ടി ,
പൊലീസുക്കാർ അൻവറിനേയും കൊണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി...
രാഹുൽ ഓർത്തു . മിനി തനിക്ക് മാപ്പ് തന്ന്
തന്റെ മോചനത്തിനായി കാത്തിരിക്കാം എന്ന് പറഞ്ഞ് എന്റെ നെഞ്ചോട് ചേർന്ന് കിടന്നപ്പോൾ അവളുടെ പവിത്രമായ കണ്ണീര് വീണ് എന്റെ നെഞ്ചം ചുട്ട്പൊള്ളുകയായിരുന്നു....,
പരോൾ കഴിയുവാൻ ഒരു ദിവസം ബാക്കി ഉള്ളപ്പോയാണ് ..
തന്റെ മുന്നിൽ ഇരുപ്പത്തിഒമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് വന്നതും...
അൻവറിനെ കുറിച്ച് എല്ലാം പറഞ്ഞു കേട്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പുരുഷനെ ആത്മാർത്ഥമായി സ്നേഹിച്ചു ..
അവനെ ഓർത്ത് വേദനിച്ചു ..
ബഹുമാനം തോന്നി ...
പിന്നീട് ഇങ്ങോട്ട് അവർ പറഞ്ഞത് പോലെ
ഓരോ ദിവസവും ഞാൻ അൻവറിനോട് പെരുമാറി...
അവർ പറഞ്ഞത് പോലെ ഒക്കെ ചെയ്തു....
ഇത് വരെ കണക്കു കൂട്ടിയ പോലെ നടന്നു കാര്യങ്ങൾ..
ഇനി എല്ലാം നിന്റെ കയ്യിലാണ് ദൈവമേ ,
നീ ഇനിയും ആ പാവത്തിനെ പരീക്ഷിക്കല്ലെ ,
രാഹുൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു....,,
******* ************ ********
ടീച്ചർ പറ സത്യത്തിൽ ആരാ നിങ്ങള് ?..
എന്തിനാ.. ഞങ്ങളെ സഹായിച്ചത് ജോലി വാങ്ങി തന്നും... ഉപദേശിച്ചും സ്വന്തനിപ്പിച്ചും എന്തിനാണ് കൂടെ നിന്നത് ?..
കുഞ്ഞാറ്റ ഒറ്റ ശ്വാസത്തിൽ ചോദിച്ചു..
അപ്പോഴാണ് ടീച്ചറുടെ ഫോൺ ബെല്ല് അടിഞ്ഞത്..
ഫോൺ എടുത്ത് ചെവിയോട് ചേർത്തിട്ട് ഹലോ പറയാതെ കണ്ണടച്ച് ഇരുന്നു...,,
പെട്ടന്നാ മുഖം സന്തോഷം കൊണ്ട് വിടർന്നു..
അൽദഹംദുലില്ലാഹ് (ദൈവത്തിന് സർവ്വ സ്തുതിയും..
ആ ചുണ്ടുകൾ മൊഴിഞ്ഞു ,.
ഇല്ലാ.... ഈ കാളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു
ഇനി പറയണം എല്ലാം എല്ലാരോടും ,,
അവരതും പറഞ്ഞു കൊണ്ട് ഫോൺ വെച്ചു....,,
എന്നിട്ട് തന്നിൽ മാത്രം കണ്ണും നട്ടിരിക്കുന്ന ഉമ്മയെയും കുഞ്ഞാറ്റയേയും കുഞ്ഞോളെയും നോക്കി.. പുഞ്ചിരിച്ചു അതോടൊപ്പം മിഴി നിറഞ്ഞൊഴുകി...
ഞാൻ ആരാണെന്ന് ?..
എന്തിനാണ് നിങ്ങളെ സഹായിച്ചത് ?..
പറ്റുമ്പോയൊക്കെ ഓടി വന്ന് നിങ്ങൾക്ക് സ്വന്തനമായത് എന്തിനാണ് ?
ഇതൊക്കെയല്ലെ നിങ്ങൾക്ക് അറിയേണ്ടത് ,,,
ടീച്ചർ കണ്ണ് തുടച്ചു കൊണ്ട് വീണ്ടും തുടർന്നു..
എങ്കിൽ കേട്ടോളു ...
ഇതിന്റെ ഉത്തരങ്ങൾ മാത്രമല്ല
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സത്യവും കൂടി അറിയണം ,
അത് കേട്ടതും ഉമ്മയുടെയും കുഞ്ഞാട്ടയുടെയും നെഞ്ചിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി വലിച്ച പോലെ നൊന്തു ....,,
ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ടപ്പോ ടീച്ചർ പറഞ്ഞു തുടങ്ങി...
എല്ലാം ക്ഷമയോടെ ഞാൻ പറഞ്ഞു തീരും വരെ നിങ്ങൾ കേൾക്കണം ഉൾകൊള്ളണം കാരണം എന്റെ വാക്കുകൾ വെറുമൊരു കഥ അല്ല ...!!!
നെഞ്ച് പൊള്ളുന്ന
കണ്ണീര് വറ്റി ചോര ഒഴുകിയ ജീവിതം തന്നെയാണ് .... ,,
ഉമ്മയും കുഞ്ഞാറ്റയും കുഞ്ഞോളും ശ്വസിക്കാൻ പോലും മടിച്ചു
ഒരു വാക്ക് പോലും കേൾക്കാതായി പോവല്ലെ എന്ന് കരുതി ...
ടീച്ചർ പറഞ്ഞു തുടങ്ങി
ഹംന അൻവർ പ്രണയ കഥ..
ഒടുവിൽ ഹംന പീഡിപ്പിക്കപ്പെട്ടതും...
മരവിച്ചു ഇരിക്കുന്ന മൂന്ന് പേരെ നോക്കി ടീച്ചർ തുടർന്നു പറഞ്ഞു ...
അൻവർ എന്ന നിരപരാധിയെ കുറിച്ച്
അൻവർ എന്ന കൗമാര കാമുകന്റെ ജീവിതം
എങ്ങനെ ജയിലിൽ എത്തിപ്പെട്ടു എന്ന് ,,,
അൻവറിനെ ശപിച്ചതും വേറുത്തതും ഓർത്തു കൊണ്ട്
ചങ്ക് പിളരുന്ന വേദനയോടെ കുഞ്ഞാറ്റ പൊട്ടി കരഞ്ഞു ..
ടീച്ചർ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു....
ഉമ്മയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് കുഞ്ഞോളും തേങ്ങി...,
കരയാൻ പോലും ശക്തി ഇല്ലാതെ . തന്റെ മോൾ അനുഭവിച്ച ആ ക്രൂരമായ വേദനയെ കുറിച്ചോർത്ത്. തളർന്നിരുന്നു.. ഉമ്മ..
ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ഉമ്മ ടീച്ചറോട് എന്തോ ചോദിക്കാനായി തുടങ്ങിയതും....
ടീച്ചർ പറഞ്ഞു ,
ഉമ്മാ..എനിക്ക്
ഇനിയും പറയുവാൻ ഉണ്ട്
അൻവർ പോലും അറിയാത്തൊരു സത്യം !!
ടീച്ചർ അതും പറഞ്ഞു കൊണ്ട് ടേബിളിന്റെ മുകളിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു...
എന്താ.. ടീച്ചറെ ..എന്താ.. ഇനിയും ഞങ്ങൾ അറിയാതെ പോയ ആ സത്യം അൻവർക്കാക്ക് പോലും അറിയാത്ത ....,,, പൂർത്തി. ആക്കാൻ ആവാതെ
കുഞ്ഞാറ്റ ചോദിച്ചു...,,,
പറയാം മോളെ.
അതും പറഞ്ഞു കൊണ്ട് ടീച്ചർ അവിടെ ഉള്ള കസേരയിൽ ഇരുന്നു ....,
നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,,
ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി
ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ്
ജയിലിൽ അല്ല..,
ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്...
അവിടെ വെച്ചല്ലെ എന്റെ മോള് പോയത്
ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു...,,
ഇതാണ് ഞാൻ പറഞ്ഞത്..
ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. ....
മനസ്സ് കേൾക്കുന്നില്ല മോളെ
അറിയാതെ പൊട്ടി പോവാ... തട്ടം കൊണ്ട് കണ്ണുനീർ തുടച്ച് ഉമ്മ പറഞ്ഞു..
ഇനി അൻവർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കരുത് രക്ഷപ്പെടുത്തണം അതാണ് ലക്‌ഷ്യം ,,, ടീച്ചർ പറഞ്ഞു
വേണം ടീച്ചർ .. ദീദി മരിച്ചു പോയിട്ടും ,, ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്റെയും കുഞ്ഞോളുടെയും ജീവന് ഭീഷണിയിൽ ആണെന്ന് മനസ്സിലാക്കി .....
ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കുറ്റസമ്മതം നടത്തി ... എന്റെ ദീദിയോടുള്ള വാക്ക് പാലിച്ചു കൊണ്ട് ശിക്ഷ ഏറ്റ് വാങ്ങി പാവം അൻവർക്ക...,,
കുഞ്ഞാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു നിർത്തി
ശരിയാണ് കുഞ്ഞാറ്റ പറഞ്ഞത്.
ഹംനയ്യുടെ അവസാന മൊഴികൾ ആണ്. ..
അൻവറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് ...
ആരും അറിയില്ലെന്ന് വാക്ക് താ അനു എന്ന് ഹംന പറഞ്ഞപ്പോൾ അനുവിന്റെ ഉമ്മ ഹംനയ്ക്ക് സത്യം ചെയ്യിപ്പിച്ചു ..,, വെള്ളം ചോദിച്ചു കുടിച്ച ശേഷം ഹംന കണ്ണടച്ചു ...
അവിടം മുതൽ എല്ലാം മാറി മറഞ്ഞു..
പെട്ടന്നാണ് വാതിലിൽ ആരോ തട്ടി വിളിച്ചത് .
ആ സമയത്ത് ഉമ്മയും അൻവറും നിന്നുരുക്കി ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുപാട് തവണ മുട്ട് തുടർന്നപ്പോൾ ..
ഉമ്മ പോയി വാതിൽ തുറന്നു
ഉമ്മാക്കും അനിയനും സര്‍പ്രൈസ് ആക്കി വന്ന ഇത്തയും അളിയനും ആയിരുന്നു അത് ..!
ഇത്തുവിനെ കണ്ടതും ഉമ്മ പൊട്ടി കരഞ്ഞു
പിന്നീട് കാര്യങ്ങൾ ധരിപ്പിച്ചു...
ഇത്തു ഓടി വന്ന് നോക്കുമ്പോ കണ്ടത് ഹംനയെ കെട്ടി പിടിച്ചിരിക്കുന്ന അനിയനെ ആണ് ...
ചങ്ക് പൊട്ടുന്ന വേദനയോടെ ഇത്തു അനിയനെ നോക്കി മണിക്കൂറുകൾക്ക് മുമ്പ്
തന്നോട് ഫോണിൽ ഇത്തുവും അളിയനും വേഗം വരാൻ നോക്ക് എന്ന് പറഞ്ഞ മോനിപ്പോ ഇങ്ങനെ...
അൻവറിന്റെ തലയിൽ തഴുകി കൊണ്ട് ഇത്തു വിളിച്ചു മോനെ ....
എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് അൻവറിന്റെ ആ വാക്കുകൾ വന്നത്..
ഉമ്മാ... ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല
വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ .. ആര് ചോദിച്ചാലും.
നീ എന്താ പറഞ്ഞു വരുന്നത്
അനു .. എന്താ നിന്റെ ഉദ്ദേശം ?...
ചോദ്യം അളിയന്റെ ആയിരുന്നു
എന്നാൽ പയ്യെ പയ്യെ അവർക്ക് മനസ്സിലായി ഉമ്മയെയും ഹംനയേയും അല്ലാതെ മറ്റൊന്നും അൻവറിന്റെ മനസ്സിൽ ഇപ്പൊ ഇല്ലെന്ന് ....
മയ്യത്ത് നിസ്ക്കാരം കൂടി നടത്തുന്ന കണ്ടപ്പോൾ ആ മൂന്ന് ജന്മങ്ങൾ വിറങ്ങലിച്ചു നിന്നു ....
കാരണം
അപ്പോഴും ഹംനയിൽ ശ്വാസം നിലച്ചിരുന്നില്ല...
എന്റെ മോള് മരിച്ചിട്ടില്ലെന്നോ ?..
എന്താ ടീച്ചർ പറഞ്ഞത് എന്റെ മോള് ഇപ്പോഴും ഉണ്ടോ ടീച്ചറെ ...
ആ ഉമ്മ നിലവിളിയോടെ ചോദിച്ചു ,,,
ക്ഷമിക്ക് ഉമ്മ ഞാൻ പറഞ്ഞു തീരും വരെ
കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ തുടർന്നു
നിസ്ക്കാരം കഴിയും മുമ്പ് അളിയനുംഇത്തയും ഹംനയെ എടുത്ത് മറ്റൊരു മുറിയിലേക്ക് മാറ്റി..,
പക്ഷെ ആർക്കും തിരിച്ചെടുക്കാൻ ആവാത്ത വിധം അൻവറിന്റെ മാനസിക നില തെറ്റിയിരുന്നു ...
അൻവർ ശൂന്യമായ കട്ടിലിൽ നിന്ന് ഹംനയെ രണ്ട് കൈകൊണ്ടും കോരിയെടുത്തു...
കണ്ട് സഹിക്കാൻ ആവാതെ ഉമ്മ അൻവറിനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു ..
അൻവർ ശൂന്യമായ കൈകളിൽ ഹംന ഉണ്ടെന്ന വിശ്വാസത്തിൽ കാറിൽ കയറി .
പിന്നിൽ അളിയനും ഇത്തയും അൻവർ അതൊന്നും അറിഞ്ഞില്ല ...
പള്ളിക്കാട്ടിൽ വെച്ച് തുറന്ന് വെച്ച കുഴിമാടത്തിൽ കിടത്തിയ പോലെ പൊട്ടി കരഞ്ഞു
അപ്പോഴാണ് ആ ഫോൺ വന്നത് ...
അത് ഈ ഉമ്മാന്റെ ആയിരുന്നു..
ഇല്ലെ ?...ഉമ്മാ
ടീച്ചർ ഹംനയുടെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു ,,
ഉമ്മ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു..
അതെ ഹസീനയുടെ ഭർത്താവിന്റെ വീട്ടിലെ വിരുന്ന് കഴിയും മുമ്പ് ഞാൻ അവിടുന്ന് ഇറങ്ങി...
ഹംന വീട്ടിൽ ഒറ്റയ്ക്ക് അല്ലെ എന്നോർത്തിട്ട്...
ഹസീന കുഞ്ഞോളെയും കുഞ്ഞാറ്റയേയും അവിടെ തന്നെ നിർത്തി ,,,,
വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ആകെ വാരി വലിച്ചിട്ട് രക്തവും ഒക്കെ ആയി,,
പടച്ചോനെ കയ്യും കാലും വിറച്ചിട്ട് ഞാൻ അൻവറിനെ വിളിച്ചു.
പക്ഷെ എത്ര ശ്രെമിച്ചിട്ടും കിട്ടിയില്ല ,,,,
വേറെ ആരോടെങ്കിലും പറയാൻ ഉള്ള ധൈര്യവും ഉണ്ടായില്ല.....,
ഒരു പെൺകുട്ടിയല്ലെ ,,
കുറെ നേരം വിളിച്ചപ്പോ ലാസ്റ്റ് കിട്ടി.....
ഇപ്പോഴും എനിക്കത് ഓർമ്മയുണ്ട്
ആ മോന്റെ വിറങ്ങലിച്ച ശബ്ദ്ദവും ഹംനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് വെറുക്കരുതെന്നും പറഞ്ഞു ,,,
അത് ഓർത്തിട്ട് മാത്രമാണ് എല്ലാരും നിർബന്ധിച്ചിട്ടും ഞാൻ കോടതിയിൽ ആ മോനിക്ക് എതിരായ് പറയാൻ പോവാതിരുന്നത് ,,,
കുഞ്ഞാറ്റ മുഖം പൊത്തി കരഞ്ഞു... എത്ര നിരപരാധികൾ ആണ് റബ്ബേ ഞാൻ വെറുത്തതും പ്രാകിയതും മനസ്സ് കൊണ്ട് ഒരായിരം വട്ടം കുഞ്ഞാറ്റ എല്ലാരെ കാലിലും വീണ് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു....,,
അല്പസമയത്തിന് ശേഷം ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ..
ഇത്തുവും അളിയനും മഴയിൽ കുളിച്ചു നില്‍ക്കുന്ന അൻവറിനെ വീട്ടിൽ കൊണ്ട് പോവാൻ പരമാവധി ആ രാത്രി ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല..,
അൻവറിന്റെ അബോധമനസ്സ് തള്ളി മാറ്റിയ ഇത്തു തല ഇടിച്ചു വീണ് ബോധം പോയി ... അളിയൻ ഇത്തുവിനെ നോക്കുമ്പോയേക്കും അൻവർ കാറും കൊണ്ട് അവിടെ നിന്നും പോലീസ് സേറ്റഷനില്‍ എത്തി കുറ്റം ഏറ്റ് എടുത്ത് കിയ്യടങ്ങിയിരുന്നു....
ഹംനയ്ക്ക് കൊടുത്ത വാക്ക് അൻവർ പാലിച്ചപ്പോ
ഹംനയുടെ അനുജത്തിമ്മാരെ ജീവൻ ആരും അപായപ്പെടുത്താതിരിക്കാൻ അൻവറിന്റെ വീട്ട്ക്കാരും നിസഹരായി നോക്കി നിന്നു...
അളിയന്റെ ബെസ്റ്റ് ഫ്രണ്ടായ ഗൈനകോളജിസ്റ്റിന്റെ സഹായത്തോടെ ആരും അറിയാതെ അൻവറിന്റെ പഴയ തറവാട്ടിൽ ഹംനയുടെ ചികിത്സ നടന്നു ....,,
അബോധാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ഹംന ഒന്നും അറിഞ്ഞില്ല ,,
ബോധം വരുമ്പോൾ അൻവറിനെ കുറിച്ച് അന്വേഷിക്കുന്ന ഹംനയെ ഇത്തുവും അളിയനും ഉമ്മയുമൊക്കെ ഓരോ കള്ളങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു....,,
രണ്ടു വർഷത്തിനോളം എടുത്തു ഹംന പഴയ പോലെ അവാൻ..
ഇത്തുവും ഉമ്മയും ഹംനയെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ,,,
ആ ഷോക്കിൽ ഹംന കുറച്ചു ദിവസം കരയാനോ ആരോടും സംസാരിക്കാനോ തയ്യാറായില്ല.... പിന്നീട് ഹംനയ്ക്ക് തോന്നി
തന്റെ അൻവറിനെ മോചിപ്പിക്കണം തനിക്ക് സംഭവിച്ചത് ലോകം അറിയണം എന്ന് അതിനുത്തരവാതികളാണ് അനു അല്ല ശിക്ഷ അനുഭവിച്ചുക്കേണ്ടതെന്നും,,,,
തന്റെ പഴയകാല കൂട്ടുകാരി റിനീഷയുമായി ഹംന സംസാരിച്ചു .. ആ കൂട്ടായ്മയിൽ അൻവറിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ ഷെബീറും മനുവും ഉണ്ടായിരുന്നു .
ഹംന ജീവനോടെ ഉണ്ടെന്ന് സ്വന്തം കൂടിപ്പിറപ്പുകളോടോ ഇണകളോടോ പോലും
പങ്കു വെക്കാതെ കൂട്ടുക്കാർ ആത്മാർത്ഥമായി ഹംനയ്ക്കും അൻവറിനും ഒപ്പം നിന്നു....,,
എന്നാൽ ആരും ഹംനയെ ലോകത്തിനു മുന്നിൽ നിർത്താൻ ആഗ്രഹിച്ചില്ല
അതിന് ആദ്യത്തെ തടസം ആ ഉമ്മ തന്നെ ആയിരുന്നു...
എന്റെ മോൻ ആ വാക്ക് പാലിക്കാൻ ആണ് ഇത്ര വർഷം അവിടെ കിടന്നത്
പോരാത്തതിന് ഇപ്പോഴും ഹംനമോളെ അനിയത്തിമ്മാരും ഉമ്മയും സുരക്ഷിതർ അല്ല...
ന്റെ കുട്ടി രക്ഷപ്പെടണം പക്ഷേങ്കിൽ അവൻ ആഗ്രഹിക്കും പോലെ ഇതൊന്നും ലോകത്തിന് മുന്നിൽ അറിയാതെ തന്നെ... അൻവറിന്റെ ഉമ്മ പറഞ്ഞു...,,
അതൊരു മകന്റെ സ്വാർത്തയായ ഉമ്മ ആയിരുന്നില്ല ശരിക്കും ഒരു മാലാഖ
ആ ഉമ്മാനെ അങ്ങനെ വിശേഷിപ്പിക്കാനെ സാധിക്കു.... കാരണം സ്വന്തം മോൻ ജയിലിൽ കഴിയുമ്പോൾ ഇങ്ങനെ സംസാരിക്കാനും ചിന്തിക്കാനും മറ്റൊരു ഉമ്മാക്കും സാധിക്കില്ല...
അത്രയ്ക്ക് ക്ഷമയും ശുഭപ്രതീക്ഷയും ആയിരുന്നു ഉമ്മാക്ക്...
ടീച്ചർ കണ്ണ് തുടച്ചു
വീണ്ടും വെള്ളം എടുത്തു കുടിച്ചു...
ഞങ്ങൾക്ക് മുമ്പിലുള്ള വലിയൊരു വെല്ലു വിളി
ആ സമയത്തെ ഭരണം ആയിരുന്നു...
ആരാണോ ഹംനയെ ഉപദ്രവിച്ചത് അവരുടെ പിതാക്കൾ അത്രയ്ക്ക് പൊളിറ്റിക്കൽ പവർ ഉള്ളവർ ആയിരുന്നു ..
അത്രയ്ക്കും വരിഞ്ഞു കെട്ടിയിരുന്നു അൻവറിനെ അവർ ,,
ഞങ്ങൾ കാര്യത്തോട് അടുക്കുംന്തോറും അൻവറിന് ജയിലിൽ ശിക്ഷ കൂടി എന്ന് അവിടെ ഉള്ള ഒരു കോൺസ്റ്റബിൾ വഴി അറിഞ്ഞു...
പുതിയ സൂപ്രണ്ടിനെ കൂടി നിയമിച്ചു എന്നറിഞ്ഞു
അതാണെങ്കിൽ ഒരു പിശാചിന്റെ സ്വഭാവം ,,,
വേദനയോടെ നിരാശയോടെ ഞങ്ങൾ കുറച്ചു പിന്നോട്ട് നീങ്ങി .. അപ്പോഴാണ് അൻവർ ജയിലിൽ നിന്ന് അപകടം പറ്റി ഹോസ്പ്പിറ്റിലിൽ ആയത് ..,,
അവിടെ നിന്നും രക്ഷപ്പെട്ട
അൻവറിനെ പോലീസ് തിരയുന്ന നേരത്തൊക്കെ ഒരുപക്ഷെ അതിനേക്കാൾ വേഗതയിൽ അന്വേഷിച്ചിരുന്നു അളിയനും ഷബീറും മനുവും ഒക്കെ ചേർന്ന് ...,
വീട്ടിലേക്ക് ഉമ്മയെ കാണാൻ വരുമെന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല..
എന്നാൽ ഇത്തുവിന്റെ
നിർദ്ദേശ പ്രകാരം പള്ളിക്കാട്ടിൽ പാതിരായ്ക്ക്
പോയപ്പോൾ കണ്ടത്
പള്ളികാട്ടിലെ മൂലയ്ക്ക് ഒരു കബറും കെട്ടി പിടിച്ചു ഹംനയെ വിളിച്ചു കരയുന്ന അൻവറിനെയാണ്,,,,
മതി മോളെ ഉമ്മാക്ക് ഇനി കേൾക്കാൻ ഉള്ള ശക്തി ഇല്ല കൽബ് പൊട്ടി പോവും.
എന്റെ പൊന്ന്മോളെ ഇങ്ങനെ സ്നേഹിക്കാൻ എനിക്ക് പോലും ആവൂല...
ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു....,,,,
ടീച്ചർ തുടർന്നു
അന്ന് അളിയനും ഷെബിയും അടുത്തു പോവുംബോയേക്കും ശബ്ദ്ദം കേട്ട് അൻവർ ഓടി പോയി..
പിറ്റേന്ന് അറിഞ്ഞത് കോടതിയിൽ കിയ്യടങ്ങി എന്നാണ്,,,,
അളിയൻ വിശ്വസ്തനായ ഒരു സൈകാട്ട്സ്റ്റിനു മുന്നിൽ അൻവറിന്റെ കാര്യം അവതരിപ്പിച്ചു..
പക്ഷെ
അദ്ദേഹം പറഞ്ഞ കാര്യം കേട്ട് ഞങ്ങൾ എല്ലാവരും തളർന്നു പോയി ഉമ്മാ....
എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു....
കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു....,
ഡോക്ടര്‍ പറഞ്ഞത് ..
അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടു എന്നാണ് ,
ടീച്ചറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു...
അത്കൊണ്ട് അൻവറിന്റെ മുന്നിൽ ഹംന പോയി നിന്നാൽ ..അല്ലങ്കിൽ ഹംന ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ
അത് അൻവറിന്റെ ജീവന് പോലും ആപത്തു...
വാക്കുകൾ മുഴുകിപ്പിക്കാൻ ആവാതെ ടീച്ചർ വിതുമ്പി...,,,
കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല..
ടീച്ചർ തന്നെ സംസാരിച്ചു തുടങ്ങി ,, കുറച്ചു ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് പോലും ഞങ്ങൾക്ക് ലക്ഷ്യം ഉണ്ടായില്ല...,
ഭരണം വീണ്ടും മാറി ..
ആ മാറ്റം ഞങ്ങളെ ഒരുപാട് സഹായിച്ചു... രഹസ്യസ്വഭാവമുള്ള കേസായി ഇതിനെ പ്രേത്യേക അപ്പീൽ കൊണ്ട് മാറ്റി എടുത്തു...,,
ഹംന ജഡ്ജിയുമായി ലൈവ് വീഡിയോ കാൾ സംസാരിച്ചു..
പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നും
അൻവർ നിരപരാധി ആണെന്നും ഒക്കെ ..
പക്ഷെ അത്കൊണ്ട് പൂർണ്ണ പ്രയോജനം ഉണ്ടായില്ല
ജഡ്ജി മുഖവലിക്ക് എടുത്തത് അൻവറിന്റെ നോർമൽ കുറ്റസമ്മതവും കഴിഞ്ഞ വർഷങ്ങളിൽ ജയിലിൽ അൻവറിന്റെ ജീവിതവും ഒക്കെ വെച്ച്
ജഡ്ജി ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തി...,,,
അൻവറിൽ നിന്നും നിരപരാധി എന്നുള്ള തെളിവ് കിട്ടണം എന്നായി ജഡ്ജി
പക്ഷെ എങ്ങനെ...അൻവറിനോട് ഇത് പറയും . സത്യം അറിഞ്ഞാൽ അൻവർ എന്താവും എന്ന് പോലും അറിയില്ല ....,,
വീണ്ടും വർഷം ഒരുപാട് മാറ്റങ്ങളോടെ കൊഴിഞ്ഞു..
അങ്ങനെ ഇരിക്കുമ്പോഴാണ് അൻവറിന്റെ കൂടെ ജയിലിൽ ഉള്ള രാഹുൽ എന്നൊരാൾ പരോളിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഒരു പോലീസ് പറഞ്ഞിട്ട് അറിഞ്ഞത്....,,,
അയാളെ ഒത്തിരി അന്വേഷിച്ചു അവസാനം കണ്ടെത്തി ,, അപ്പോൾ അയാളുടെ പരോൾ തീരാൻ ഒരു ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളു....
മനു അവരോട് അൻവറിനെ കുറിച്ച് ചോദിച്ചു ,,
രാഹുൽ എന്ന ആ മനുഷ്യന്
അൻവർ ഒരു അനുജനെ പോലെ ആണെന്നും പാവമാണെന്നും പറഞ്ഞു കേട്ടപ്പോൾ,,,
മനു രാഹുലേട്ടനോട് സത്യങ്ങൾ പറഞ്ഞു.., കാരണം
അൻവറിന്റെ മോചനം അത് മാത്രമായിരുന്നു മുന്നിൽ ഉള്ള ലക്ഷ്യം
വിശ്വസ്തരായ ഓരോ കയ്യും കോർത്ത് പിടിക്കാൻ അതിനായി ഞങ്ങളെ പ്രേരിപ്പിച്ചു....,,,
പിന്നീട് സൈകാട്ടിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി....,,
അവരുടെ നിർദ്ദേശം ,
അൻവറിന്റെ രാത്രി ഭക്ഷണത്തിൽ ഒരു പൊടി എന്നും ചേർക്കാൻ..
രാഹുലേട്ടൻ ആ ജോലി ഇരു ചെവി അറിയാതെ അത് പോലെ ചെയ്തു ....
അൻവറിന് ഉള്ള ആദ്യത്തെ ട്രീറ്റ്മെന്റ് ...,,
എന്നിട്ടോ ടീച്ചർ ?..
അൻവർക്കാക്ക് അത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ ?..
കുഞ്ഞാറ്റ പ്രതീക്ഷയോടെ ചോദിച്ചു...
അറിയില്ല മോളെ ..,
ഇന്ന് ഡോക്ട്റുടെ നിർദ്ദേശപ്രകാരം ഷബീർ പോയി രാഹുലേട്ടനെ കണ്ട് ഡോക്ടര്‍ പറഞ്ഞതൊക്കെ അറിയിച്ചു..
രാഹുലേട്ടൻ അൻവറിനെ ഇന്ന് ഹംനയുടെ പേരും പറഞ്ഞു കൊണ്ട് പ്രകോപിപ്പിച്ചു ....,,
ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയത് കൊണ്ട് അൻവർ വയലന്റ് ആയി ബോധം മറിഞ്ഞു വീണു..
അങ്ങനെ ഇപ്പൊ ഹോസ്പ്പിറ്റലിൽ ഉണ്ട്
ഞാൻ ഇങ്ങോട്ട് വരുമ്പോഴാണ് റിനീഷ ഫോൺ വിളിച്ചു പറഞ്ഞത് ,,
ഇനി എന്താ മോളെ തീരുമാനം ആ മോനെ വീണ്ടും ജയിലിലേക്ക് പറഞ്ഞയ്യക്കണ്ട .. ഉമ്മ കണ്ണീരോടെ പറഞ്ഞു..
കുഞ്ഞോളും കുഞ്ഞാറ്റയും അതിനെ പിൻ താങ്ങി...,,
അതെ ടീച്ചർ ഇനി അൻവർക്ക ജയിലിൽ പോവേണ്ട....
ടീച്ചർ . എവിടെയാ ഞങ്ങളുടെ ദീദി... ഞങ്ങൾക്ക് കാണണം ദീദിയെ 😢
എവിടെയാ പറയ് പ്ലീസ് ടീച്ചർ
യാചിക്കുക ആയിരുന്നു കുഞ്ഞാറ്റ ,
അതൊക്കെ പറയാം വീണ്ടും
ഫോൺ വിളി വന്ന ടീച്ചർ അതെടുത്തു സംസാരിച്ചു.....,,
ആരാ വിളിച്ചത് കുഞ്ഞാറ്റ ഫോണിൽ സംസാരിച്ചു വന്ന ടീച്ചറോട് ചോദിച്ചു ,,
അൻവറിന്റെ ഇത്തു ആണ് വിളിച്ചത് ,
അൻവറിനെ ഹിപ്പ്നോട്ടിസത്തിന് കയറ്റിരിക്കുകയാണ് ,
ജഡ്ജും സാക്ഷ്യം വഹിക്കും അൻവറിന്റെ ശരിയായ മനസ്സ് അറിയുന്നതിന്....,,
ടീച്ചർ എത്ര നിയന്ത്രിച്ചിട്ടും കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു...,,
ഇനി എന്താ ടീച്ചറെ പേടിക്കാൻ ജഡ്ജി സത്യം തിരിച്ചറിയുമല്ലോ , ഹിപ്പ്നോട്ടിസത്തിൽ കൂടി ...
കുഞ്ഞോൾ സന്തോഷത്തോടെ പറഞ്ഞു..,,
ഇനിയാണ് മോളെ ശരിയായ വെല്ലു വിളി ..
ടീച്ചർ ഭയത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു...
എന്താ മോളെ ?..
എന്താ പേടിക്കാൻ ഉള്ളത് ?..
ഉമ്മ ആധിയോടെ ചോദിച്ചു.
ഉമ്മാ... ഡോക്ടര്‍ അൻവറിന്റെ മനസ്സ് ചോദിച്ചറിയും ,,
അൻവർ പോലും അറിയാതെ ആണ് ഈ ഹിപ്പ്നോട്ടിസം
.. എല്ലാം പറഞ്ഞു തീരും മുമ്പ് ഡോക്ടര്‍ അൻവറിന്റെ ഉള്ളിൽ ഹംന ജീവിച്ചിരിപ്പുണ്ടെന്ന്....
ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ടീച്ചർ തുടർന്നു...,,
ആ സമയത്ത്
അൻവർ അതൊന്നും ഉൾ കൊള്ളതെ വൈലന്റ ആയി ഹിപ്പ്നോട്ടീസത്തിൽ നിന്നും ഉണർന്നാൽ ..,
ഒരു ..പക്ഷെ... ആ ജീവൻ പോലും ,,,,,
അത് കേട്ടതും നെഞ്ചിൽ വിരിച്ചു കൊണ്ടിരുന്ന ആശ്വാസതണൽ ഒരഗ്നിയായ് ആളി പടർന്നു ആ മൂന്ന് ശരീരത്തിലും ..,
ആ ഹിപ്പ്നോട്ടിസം വിജയിച്ചാൽ അൻവറിന്റെ നിരപരാധിത്വം ലോകം അറിയും...
അത് ഒരു വീഡിയോ ആക്കി പുറം ലോകത്തെ കാണിക്കും..,, ടീച്ചർ പറഞ്ഞു.
ഇപ്പൊ ആരാ മോളെ ഹോസ്പ്പിറ്റലിൽ ഉള്ളത് ?.
ഉമ്മ ചോദിച്ചു..
അൻവറിന്റെ ഉമ്മ ഇത്തു അളിയൻ ഷബീർ മനു റിനീഷ അവളുടെ ഭർത്താവ് ..
ഇത്ര പേർ ഇപ്പൊ അവിടെ ഉണ്ട് കൂടെ ആ ജയിൽ സൂപ്രണ്ടും ,,,
അയാളോ ?..
അയാൾ എന്തിനാ അവിടെ ഇനിയും അയാൾക്ക് മതിയായില്ലെ ?.
കുഞ്ഞാറ്റ അരിശത്തോടെ ചോദിച്ചു...,
അയാൾ ഇപ്പൊ ഒരു പാട് മാറി പോയി മോളെ
മുരുടൻ സ്വഭാവം അടക്കം ...
അന്ന് അയാളുടെ മോൾ ഹംനയ്ക്ക് ഉണ്ടായ അതെ അനുഭവത്തിൽ കിടക്കുമ്പോ
റിനിഷയും അവളുടെ ഭർത്താവും മനുവും ആ ഹോസ്പ്പിറ്റലിൽ പോയിരുന്നു,,,,
അയാളെ മുഖത്തു നോക്കി രണ്ട് പറയണം എന്നത് റിനിയുടെ വാശി ആയിരുന്നു..
അയാളുടെ നെഞ്ചിൽ ഇപ്പൊ കുത്തി ഇറക്കിയാലെ വേദനിക്കൂ ഇല്ലങ്കിൽ അയാൾക്ക് എന്ത് ദുരന്തം ഉണ്ടായാലും തിരിച്ചറിവ് വരില്ല എന്ന് പറഞ്ഞിട്ടാണ് റിനീഷ പോയത്..,,
അന്നവൾ എന്തൊക്കെ പറഞ്ഞു എന്നറിയില്ല
പക്ഷെ അതോടെ അയാൾ ഒരുപാട് മാറിപ്പോയി ..
ഇപ്പൊ അയാളുടെ കൂടെ ഹെൽപ്പ് ഉണ്ടായത് കൊണ്ടാണ് അൻവറിനെ ഞങ്ങൾ ഉദ്ദേശിച്ച
ഹോസ്പ്പിറ്റലിൽ കൊണ്ട് പോവാൻ സാധിച്ചത് ....
അപ്പൊ ഹോസ്പ്പിറ്റലിൽ ഇല്ലങ്കിൽ എന്റെ ഹംനമോള് എവിടെയാ ടീച്ചറെ ,
ഉമ്മ ചോദിച്ചു
പറയാം ഉമ്മ അതിന് മുമ്പ്
അൻവറിന്റെ ഹിപ്പ്നോട്ടിസം കഴിയ്യും വരെ നമ്മുക്ക് മനസുരുക്കി നാഥനോട് പ്രാർത്ഥിച്ചിരിക്കാം ....
എല്ലാരും അതിനായി ഇരുന്നു
ഹൃദയം നുറുങ്ങി ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകൾ അൻവറിനായ് പ്രാർത്ഥിച്ചു തുടങ്ങി....
ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ..
സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു..
ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു..
വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു.
ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,,
അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല
ഇത്രയും വർഷം ഒരു കാര്യത്തിൽ മാത്രം മനസ്സർപ്പിച്ചു വിശ്വസിച്ച കാര്യമാണ് ചോദിക്കാനും അല്ലെന്നു തിരുത്താനും പോവുന്നത് ....,,
അതിനിടയിൽ അൻവർ ഉണരാനോ വൈലന്റ് അവാനോ പാടില്ല ..!!
അങ്ങനെ നടന്നാൽ
ഒന്നെങ്കിൽ അൻവർ എന്നന്നേക്കുമായി ഒരു മുഴുഭ്രാന്തനായി മാറും.,,
ഇല്ലങ്കിൽ ....
വേണ്ട പോസ്റ്റീവ് തന്നെ ആയി തീരട്ടെ
അങ്ങനെ ചിന്തിച്ചുവെങ്കിലും
ഡോക്ടറുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു.....
അൻവറിന്റെ മനസ്സിലെ അവസാന ഓർമ്മ
എന്താണെന്ന് ഡോക്ടർ ചോദിച്ചു...
ആദ്യമൊന്നും പറയാൻ കൂട്ടക്കാതിരുന്ന അൻവറിനോട് ഡോക്ടർ
അൻവർ അൻവറിന്റെ മനസ്സോട് തന്നെയാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു...
മനസ്സെന്ന മായജാലകലവറ അൻവർ തുറന്നു
അപ്പോഴും ഉണ്ടായിരുന്നു ഹംനയുടെ വേദന കൊണ്ടുള്ള ഞെരുക്കം , ഉമ്മയുടെ തേങ്ങലിൻ ശബ്ദ്ദം , രക്തത്തിന്റെ ഗന്ധം , അൻവറിന്റെ ഹൃദയമിടിപ്പ് കൂടുക ആയിരുന്നു.....,
ഹംനയ്ക്ക് വെള്ളം വേണമെന്ന് പറഞ്ഞു... .
അവളുടെ നാവൊക്കെ കുഴഞ്ഞു പോവുന്നു .. എന്റെ കൈകളിൽ നിന്നും ഞാൻ നോക്കി നിൽക്കെ .... ന്റെ... ഹംന വഴുതി .. പോവും.പോ ..ലെ....
വെള്ളം കുടിച്ചിട്ട് എന്തുണ്ടായി അൻവർ ?..
ഡോക്ക്റ്റർ ചോദിച്ചു ,
അത്...അത്.. കുടിച്ചു കഴിഞ്ഞ..പ്പോ .. ഹം.. ന.. കണ്ണുകൾ..അടഞ്ഞു...
അപ്പോയ.. ആരോ വാതിലിൽ ....
അത് പറഞ്ഞു പൂർത്തിയാക്കാതെ അൻവർ വല്ലാതെ വെപ്രാളം കാണിച്ചു കൊണ്ട് തലയാട്ടി കൊണ്ടിരുന്നു ,,,
പെട്ടന്ന് മുഖമൊക്കെ വലിഞ്ഞു മുറുകി
ജഡ്ജിയും ഡോക്ടറും മുഖത്തോട് മുഖം നോക്കി ഭയത്തോടെ ..
ഡോക്ടർ വീണ്ടും തന്റെ കഠിന ശ്രമം കൊണ്ട് അൻവറിനെ സമാധാനിപ്പിച്ചു...
ചോദ്യതിരുത്തലുകൾ
വീണ്ടും തുടർന്നു മണിക്കൂറുകളോളം
അതിടയ്ക്ക് പലപ്പോഴും അൻവർ വെപ്രാളപ്പെടുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു....,,
ജഡ്ജിയും ഐപ്പിസ്സുകാരനായ മനു എന്ന കൂട്ടുക്കാരനും അതിനെല്ലാം സാക്ഷ്യം വഹിച്ചു ...,,
********** ******** *********
ഫോൺ
റിങ് ചെയ്തപ്പോൾ കുഞ്ഞാറ്റ ആ ഫോൺ എടുത്തു നോക്കി ..
സ്‌ക്രീനിൽ "റിനി" എന്ന് കണ്ടപ്പോൾ ടീച്ചറിന് കൊടുക്കാൻ ആയി കുഞ്ഞാറ്റ നോക്കുമ്പോൾ
ടീച്ചർ നിസ്ക്കരിക്കുക ആയിരുന്നു..
കുഞ്ഞാറ്റ എടുക്കുമ്പോയേക്കും അത് കട്ട് ആയി പോയി..
നിസ്ക്കാരം കഴിഞ്ഞ ഉടൻ ടീച്ചർ റിനീഷയെ തിരിച്ചു വിളിച്ചു... മ്മ്മ്.. ശരി
ഉമ്മ കുഞ്ഞാറ്റെ കുഞ്ഞോളെ നമുക്കൊന്ന് ആസ്പത്രി വരെ പോവണം വേഗം റെഡി ആവ് ..
തിരിച്ചൊന്നും ചോദിക്കാതെ അവർ തയ്യാറായി ..
വയൽ കടന്ന് ഒരു ഓട്ടോ കയറി അവർ ഹോസ്പ്പിറ്റലിൽ എത്തി ,,
ഒരു പ്രേത്യക റൂമിൽ ടീച്ചറെയും കൂടെ വന്നവരെയും ഷബീർ കയറ്റി..
അവിടെ അൻവറിന്റെ ഉമ്മയും ഇത്തുവും റിനീഷയും ഒക്കെ ഉണ്ടായിരുന്നു ...
ഹൃദയ തുടിപ്പുകളും ശ്വാസനിശ്വാസങ്ങളും അല്ലാതെ മറ്റു സംസാരങ്ങൾ ഒന്നും ആ മുറിയിൽ ഉണ്ടായില്ല..,,
ആശങ്കാ ജനകമായ നിമിഷങ്ങൾ ആയിരുന്നു അത്...!!
കുഞ്ഞോൾ ശ്രേദ്ധിച്ചു
ആ മുറിയിൽ ഏസി തണുപ്പ് ഉണ്ടായിട്ടും മിക്കവരും വിയർക്കുന്നുണ്ടായിരുന്നു...,
അപ്പോഴാണ് ആ മുറിക്കുളിൽ മറ്റൊരു വാതിൽ കൂടി ഉണ്ടെന്ന് അറിഞ്ഞത് ....,,
ആ വാതിൽ തുറന്ന് പത്തമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു.
ഡോക്ക്റ്റർ എന്ന് വിളിച്ചു കൊണ്ട് ഒരു ഇത്ത എണീച്ചു..
ഞാൻ അൻവറിന്റെ പെങ്ങൾ ആണ് , മോനൂന് ?.
ഇത് പോലുള്ള കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് .... എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്
പലപ്പോഴും...,, അൻവർ എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയി...,,
അല്പ സമയത്തെ മൗനത്തിന് ശേഷം ഡോക്ക്റ്റർ പറഞ്ഞു ,
ഇപ്പൊ അൻവർ മയക്കത്തിലാണ് , മയക്കത്തിൽ ആവും മുമ്പ് ഹംന ജീവിച്ചിരിപ്പുള്ളതും ഇപ്പോഴുള്ള ഹംനയുടെ കണ്ടീഷൻ എല്ലാം വിശ്വസ്ത രീതിയിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് ..
എന്റെ മോനെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമോ ഡോക്ടർ , അൻവറിന്റെ ഉമ്മ സങ്കടത്തോടെ ചോദിച്ചു..
ഇത് വരെ അൻവർ ഒക്കെയാണ് പക്ഷെ
ഇനി ഉണരുന്നത് എങ്ങനെ എന്ന് ഇപ്പൊ പറയുവാൻ എനിക്ക് ആവില്ല ഉമ്മാ..,
ഡോക്ടർ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
പ്രാർത്ഥിക്കാം നമുക്ക്
അൻവർ ഉണരുമ്പോൾ ഇനി മുന്നിൽ ഉണ്ടാവേണ്ടത് ഹംന ആണ് ...
അതും പറഞ്ഞു കൊണ്ട് ഡോക്ക്റ്റർ പോയി...
കുഞ്ഞാറ്റയും കുഞ്ഞോളും മുറിയാകെ നോക്കി ദീദിയെ കാണുവാൻ അതിലും വേഗത ഉണ്ടായിരുന്നു ഹംനയുടെ ഉമ്മാന്റെ കണ്ണുകൾക്കും മനസ്സിനും ,,,,,
വീണ്ടും വാതിൽ തുറന്ന് പോലീസ് വേഷത്തിൽ പുറത്തു വന്ന ആൾ മനു ഏട്ടൻ ആണെന്ന് കുഞ്ഞോൾ ഓർത്തു ,,
മനുവിന്റെ അരികിലേക്ക് ടീച്ചർ എണീറ്റു പോയി ... എന്തോ സംസാരിച്ചു അവർ..
പിന്നീട് പുറത്തേക്ക് പോയി ,,
എല്ലാം കണ്ട് മൂകമായി ഇരുന്ന ക്ഷമ നഷ്ട്ടമായ ഹംനയുടെ ഉമ്മ ചോദിച്ചു ,,
എന്റെ മോൾ എവിടെ ?..
എനിക്കൊന്ന് കാണണം ,,,
റിനീഷയും ഇത്തുവും മുഖത്തോട് മുഖം നോക്കി..,,
അപ്പൊ ഉമ്മ ഇത് വരെ ഉമ്മാന്റെ മോളെ കണ്ടിട്ടില്ലെ ?....
റിനീഷ അത്ഭുതത്തോടെ ചോദിച്ചു
ഇല്ല മോളെ ...
അതിനു മറുപടി അൻവറിന്റെ ഇത്തുവാണ് പറഞ്ഞത് ,
അതിന് മുമ്പ് ഉമ്മ ചിലത് അറിയണം
ഇത്തു ഹംനയുടെ ഉമ്മാന്റെ അരികിൽ പോയിരുന്ന്
ഉമ്മയുടെ കൈ സ്വന്തം കൈക്കുള്ളിൽ വെച്ച് കൊണ്ട് ,,
വീണ്ടും പുതിയൊരു അദ്ധ്യായം പറയാൻ ഒരുങ്ങി ...
****** ************ ********
നീലവെളിച്ചം വീശുന്ന മുറിയിൽ മയങ്ങി കിടക്കുന്ന അൻവറിന്റെ കൈകൾ അവൾ മുറുകെ പിടിച്ചു
കണ്ണിൽ നിന്നും ഇടമുറിയാതെ കണ്ണുനീർ നിറഞ്ഞൊയുകി കൊണ്ടിരുന്നു.....,,,
അനൂ......
അഞ്ച്...അഞ്ച്.. വർഷമായി നമ്മൾ ക..ണ്ട് മുട്ടിയി..ട്ട്...
അവൾ അൻവറിന്റെ അരികിൽ ബെഡിൽ ഇരുന്നു ,,..
അറിയുന്നുണ്ടോ ?.. അനു
എന്റെ ഈ സാമിപ്യം നീ...,
തൊണ്ട ഇടറി കണ്ണീരോടെ അവൾ ചോദിച്ചു ....
നീ കണ്ണു തുറന്നാൽ എനിക്ക് പറയുവാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ ... അനു
എന്താ ഈ കോലം ?..
ആകെ കോലം കേട്ട് ഒരു ഭ്രാ.....
മുഴുവൻ ആക്കാതെ അവൾ വിങ്ങി പൊട്ടി....,,
******* *********** ********
ഉമ്മയോട്
ഇത്തു ഇനി എന്ത് കഥയാണ് പറയാൻ പോവുന്നത് എന്നോർത്ത് കുഞ്ഞോളും കുഞ്ഞാറ്റയും കാതോർത്തിരുന്നു..
അനൂ " നിനക്ക് അറിയാമോ ?..
ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ
നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍.....,,
അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല...,
എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,,
അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച ...
എന്റെ അനുവിനെ രക്ഷിക്കാൻ ഈ ലോകത്തോട് ഞാൻ അപമാനിക്കപ്പെട്ടവൾ ആണെന്ന് പറയാൻ ഞാൻ ഒരുക്കമായിരുന്നു...
വരുന്ന എന്ത് ഭവിഷത്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു...
ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ...
ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു.....,
നിനക്ക് അറിയോ അനു ?..
പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ
നമ്മുടെ മനു ഇപ്പൊ ഒരു ഐപിസ് ആണ് ,,
അലസതയോടെ ഐപിസിന് ചേർന്നിരുന്ന മനു
നമ്മുടെ കാര്യം അറിഞ്ഞ ശേഷം....!
പിന്നീടുള്ള
മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു..
നിന്റെ അടുത്ത് എത്തുവാൻ വേണ്ടി ...!!
നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,,
തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ ..
കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,,
പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും ...
ഉമ്മയെ റിനീഷ കണ്ടു.
ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോചിച് എനിക്ക് അസ്വസ്ഥത തോന്നി... ,,
എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,,
**************************
ഇത്തു പറഞ്ഞു തുടങ്ങി..
വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ..
ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ..
നിങ്ങളെ കാണണം എന്നായി....
ഫ്ലാറ്റിലേക്ക് ഹംനയെ കൊണ്ട് വരിക എന്നത് ഞങ്ങൾക്ക് സുരക്ഷിതം അല്ലെന്ന് തോന്നി..,,
ഉമ്മയെയും കൂടപിറപ്പുകളെയും ഞങ്ങളുടെ വീട്ടിൽ രഹസ്യമായി കൂട്ടി കൊണ്ട് വന്ന് ഹംനയെ കാണിക്കാം എന്ന് കരുതി..
അങ്ങനെ ഞാനും എന്റെ ഇക്കയും റിനീഷയും ഫ്ലാറ്റിലേക്ക് വന്നു.
അവിടെ പുതിയ താമസക്കാർ ആയിരുന്നു..,
അന്വേഷിച്ചപ്പോൾ അറിഞ്ഞു . നിങ്ങൾ ആ നാട്ടിൽ നിന്നും പോയെന്ന്..
മൂത്ത മകളും ഭർത്താവും അത് വേറെ ആൾക്ക് വാടകയ്ക്ക് കൊടുത്തും എന്ന്.., നിരാശയോടെ ആണ് ഞങ്ങൾ അന്ന് അവിടുന്ന് മടങ്ങിയത് ,,,
എവിടെ ആണെന്നോ എന്താണെന്നോ ആർക്കും അറിയില്ല ഹംനയെ അന്ന് ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...!
ഒരിക്കൽ അവിചാരിതമയാണ് റിനി ഉമ്മയെ ഹോസ്പ്പിറ്റലിൽ വെച്ച് കണ്ടത് ,
ബാക്കി പറഞ്ഞത് റിനീഷയാണ് ..
ഉമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് വന്ന ആളോട്
ഞാനും ഇക്കയും ഒന്നും അറിയാത്ത മട്ടിൽ കാര്യം എന്താണെന്ന് അന്വേഷിച്ചു..
ഹംനയുടെ ഉമ്മാന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി..
അത് മറച്ചു വെച്ച് കൊണ്ട് ആ ഉമ്മ ഇടയ്ക്ക് കയറി പറഞ്ഞു..
" ഹോ.. ഹോസ്പ്പിറ്റലിലോ ?.
അത് എന്നെ ആയിരിക്കൂല മോളെ,, ഞാൻ എന്തിനാ.. ഹോസ്പ്പിറ്റലിൽ "
ഉമ്മ വെപ്രാളപ്പെടേണ്ട !
എനിക്ക് നല്ല ഓർമ്മയുണ്ട്
ഉമ്മാന്റെ ഹംന മരിച്ചു എന്ന് ലോകം വിശ്വസിച്ചിട്ട്. അന്നേക്ക് അഞ്ചാം വർഷം ആയിരുന്നു....
കുഞ്ഞാറ്റ ഓർത്തു അന്ന് ഉമ്മ വൈകിയാണ് വന്നത്
ബിരിയാണിയും കൊണ്ട് ... അന്ന് താൻ ഗർവിച്ചിരുന്നു..
ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ട്...
റിനി , തുടർന്നു പറഞ്ഞു
ഉമ്മ എന്ത് ജോലിക്കാണ് പോയതെന്ന് നിങ്ങൾ അറിയണം ,,
നിങ്ങൾ അറിയാതിരിക്കാൻ ആണ്
ഇടയ്ക്ക് കയറി ഉമ്മ സംസാരിച്ചത് എന്ന് എനിക്കറിയാം.....,,
റിനീഷ ഇത്ത പറയ്.. എന്ത് ജോലിക്കാണ് ഉമ്മ പോയതെന്ന് ഞങ്ങൾക്ക് അറിയണം ,, കുഞ്ഞാറ്റ പറഞ്ഞു......
കഴിഞ്ഞ കുറെ വർഷമായി ഉമ്മ ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാരി ആയിട്ടാണ് നിങ്ങളെ ഒന്നും അറിയിക്കാതെ പോറ്റിയത് .
രണ്ട് മൂന്ന് വട്ടം അങ്ങനെ സുഖമില്ലാതായി എന്നും അയാൾ പറഞ്ഞു ഞങ്ങളോട് ....
അന്ന് ഉമ്മ അറിയാതെ ഉമ്മയെ പിൻതുടർന്ന് നിങ്ങളെ വീട് കണ്ടെത്തി.
റിനീഷ പറഞ്ഞു നിർത്തി
ഹൃദയംപൊട്ടി താനി നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് കുഞ്ഞാറ്റ ആഗ്രഹിച്ചു....
ഉമ്മയുടെ ആകാംഷ അപ്പോഴുംഹംനയെ കാണാനായിരുന്നു
ആദിയോടെ ഉമ്മ വീണ്ടും ചോദിച്ചു ,,
എന്നിട്ട് എവിടെ എന്റെ ഹംന മോള്‍ ?..
ഇത്തു ഒരു കുസൃതി, ചിരിയോടെ പറഞ്ഞു
നമ്മുടെ ആ കള്ളി ടീച്ചർ ആണ് ഉമ്മാന്റ്റെ ഹംന ....
ഇപ്പൊ ഹംനയല്ല അത് സഫയാണ് നിങ്ങടെ സഫ ടീച്ചര്‍ ,,,,,...
കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും ആ വാക്കുകൾ അവിശ്വസനീയമായി തോന്നി..
ഉപദേശിച്ചും സ്നേഹിച്ചും കൂടെ ഉണ്ടായത് ദീദി എന്നോ ?..
ഉമ്മാനോട് ഉണ്ടായ എന്റെ അനാവിശ്യ വെറുപ്പ്
ജോലിക്ക് എന്നോട് പോകുവാനും ഉമ്മനോട് ഇനി പോവരുതെന്ന് പറയാനും പറഞ്ഞത് ... എന്നെ നന്മ ചിന്തിപ്പിച്ചത് എന്റെ ദീദി ആണെന്നോ ,,
കുഞ്ഞാറ്റ ഓരോ സെക്കന്റും പുതിയ തിരിച്ചറിവുകളിൽ വെന്തുരുകി കൊണ്ടിരുന്നു
അതെ ഉമ്മ ഹംന. തന്നെയാണ് അത്
റിനീഷ പറഞ്ഞു.....,
അപ്പൊ....അപ്പൊ.. അതെന്റെ പൊന്ന് മോൾ ആണെന്നോ ?..
അല്ല ... ന്റെ കുട്ടിയെ കണ്ട നിക്ക് തിരിച്ചറിഞ്ഞൂടെ ?..
ഉമ്മ ആശങ്കയും അത്ഭുതവും ചേർത്ത്
ചോദിച്ചു
ഹംനയുടെ പഴയ മുഖം ഉമ്മയെ പോലെ തിരിച്ചറിയുന്ന ഒരുപാട് പേർ ഉണ്ട് ,,
ഹംനയ്ക്ക് പുറത്തിറങ്ങണ്ടെ ?.. മോനുന്റെ കൂടെ ജീവിക്കണ്ടേ ?...
ആരും. നാളെ അവളെ നോക്കി , സഹതാപിക്കാനോ
ചോദ്യങ്ങൾ കൊണ്ട് വിഷമിപ്പിക്കാനോ പാടില്ല...
അതിന് വേണ്ടി ഒരു പ്ലാസ്റ്റിക്ക് സർജറി മാത്രമാണ് ഉപായം.,,,,
അത് ചെയ്യുകയും ചെയ്തു...
മാഷാ അല്ലാഹ് എന്ന് അറിയാതെ ഹംനയുടെ ഉമ്മ ഉറക്കെ പറഞ്ഞു പോയി...
******** ********** ********
മുഖം മാത്രം അല്ലാട്ടോ അനു
എനിക്ക് പുതിയ പേരും ഇട്ടു
സഫ എങ്ങിനുണ്ട്,,
ചിരിക്കുകയും അതെ സമയം കരയുകയും ചെയ്തു കൊണ്ടവൾ പറഞ്ഞു...
അൻവറിന്റെ മുഖത്തു നോക്കിയപ്പോൾ അവിടൊരു പുഞ്ചിരി വിടരുന്ന കണ്ടപ്പോൾ സഫ (ഹംന )കുളിർപൊഴിഞ്ഞ പോൽ
എണീറ്റ് നിന്നു...
അനു മയക്കത്തിൽ ആണെന്ന് കരുതി താൻ പറഞ്ഞ എല്ലാം അനു കേട്ട്ഇരിക്കുന്നു ,,
ആനന്ദവും ആഹ്ലാദവും കൊണ്ട് കൈ കൊണ്ട് മുഖം മറച്ചുപിടിച്ച് പൊട്ടി കരഞ്ഞു...,,
ഹംനാ.....
ആ വിളി അനു വർഷങ്ങൾക്ക് മുമ്പ് പ്രണയത്തോടെ വിളിച്ച അതെ ഫീൽ തോന്നി അവൾക്ക്
ഹംന കൈകൾ താഴ്ത്തി അൻവറിനെ നോക്കി,,
കണ്ണുകൾ നിറഞ്ഞിട്ട് ആ പ്രിയപ്പെട്ട മുഖം കാണാൻ പറ്റുന്നില്ല ഒരായിരം വാക്കുകൾ ചുണ്ടുകളിൽ വിറച്ചു നിഷ്പ്രഭമായി പോയ്....
എന്താ ഡീ .. ഇങ്ങനെ കരയുന്നെ , നീ ഈ ഭൂമിക്ക് മുകളിൽ ഉണ്ടെന്ന് അറിഞ്ഞാൽ മരണത്തിന്ന് പോലും ഞാൻ തിരിച്ചു വരില്ലെ ഡാ...
തൊണ്ട ഇടറി കൊണ്ടായിരുന്നു അൻവറിന്റെ ആ ചോദ്യം .,
ബെഡിൽ എണീറ്റ് ഇരുന്ന് കൊണ്ട് അൻവർ തുടർന്നു.
ഡോക്ക്റ്റർ പറഞ്ഞ പലതും ഒരു മങ്ങിയ ഓർമ്മ പോലെ എന്റെ ഉള്ളിൽ ഉണ്ടായി...
നിന്റെ സാന്നിധ്യം നീ എന്റെ കൈയിൽ അമർത്തിയപ്പോൾ തന്നെ എനിക്ക് അനുഭവപ്പെട്ടു....
അപ്പോയെ കണ്ണ് തുറക്കാൻ നിന്നതായിരുന്നു . നീ ഒറ്റയ്ക്ക് സംസാരിക്കുന്നത് കേട്ടപ്പോൾ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തണ്ട എന്ന് കരുതി..
ആദ്യം മുതൽ അവസാനം വരെ ഞാൻ ഇപ്പൊ ഉണർന്ന മനസ്സോടെ കേട്ടു എല്ലാം...
നീ ആർക്ക് മുന്നിൽ സഫ ആയാലും .
എനിക്കെന്റെ ഹംന തന്നെയാ ,,
എനിക്ക് വേണം എന്റെ പെണ്ണായി എന്റെ മാത്രമായിട്ട് ..
അതും പറഞ്ഞു കൊണ്ട് അൻവർ ഹംനയുടെ കൈയിൽ പിടിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു....
******** ****** ******* *****
നേരിട്ട് എല്ലാത്തിനും സാക്ഷി ആയ ജഡ്ജി അൻവറിനെ കുറ്റ വിമുക്തൻ ആക്കി ...,
അൻവറിന്റെ സത്യാവസ്ഥ
പ്ലാസ്റ്റിക്ക് സർജറി ചെയ്യും മുമ്പ് എടുത്ത ഹംനയുടെ വീഡിയോ പുറം ലോകത്ത് എത്തി ,,
ഇപ്പോഴും ഹംന വിദേശത്തു ജീവിച്ചിരിപ്പുണ്ട് എന്നും ആയിരുന്നു അവസാന കൂട്ടി ചേർക്കൽ ,,,
മാസങ്ങൾക്ക് ശേഷം..
ദീദി ... ദീദി വിദേശത്തു ഉണ്ടെന്ന് എല്ലാരും ഇനി വിശ്വസിക്കു...., കുഞ്ഞോൾ ചോദിച്ചു ,,
വിശ്വസിക്കട്ടെ അതിനല്ലെ ഈ ചെയ്തതൊക്കെ
ആ ഹംന വിദേശത്തു ജീവിക്കട്ടെ ആരൊക്കെയോ പിച്ചി ചീന്തി വലിച്ചെറിഞ്ഞ ശരീരം അവിടെ ഉണ്ടെന്ന് ഞാനും കരുതുന്നു ..
സഫ എന്ന എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കിടയിൽ ഞാൻ സന്തോഷവതിയാണ് ..
അവൾ പറഞ്ഞു.,,,
നമ്മുടെ ഇത്ത മാത്രം ഇത് വരെ ആയിട്ടും ഒന്ന് വന്നതോ വിളിച്ചോ ഇല്ല ..,,
ഇത്ത വല്ലാതെ മാറി പോയി.
സാരമില്ല സന്തോഷയി ജീവിക്കട്ടെ ,,
ഹംന ഓർത്തു .....
ദീദി ഇത് കണ്ടോ ഫോൺ നീട്ടി കൊണ്ട് കുഞ്ഞാറ്റ ചോദിച്ചു ,
നമ്മുടെ ഫ്ലാറ്റിൽ താമസിച്ചവർ .....
പറഞ്ഞു തീരും മുമ്പ് സഫ ഫോൺ വാങ്ങി നോക്കി..
അതൊരു ഓൺലൈൻ ന്യൂസ് ആയിരുന്നു
വാഹനപകടത്തിൽ 3 യുവാക്കൾ മരണപ്പെട്ടു ...
സഫാ.... അകത്ത് നിന്ന് അൻവറിന്റെ വിളി കേട്ടപ്പോൾ സഫ ഫോൺ കുഞ്ഞാറ്റയ്ക്ക് നൽകി അകത്തേക്ക് നടന്നു...,
പടച്ചോൻ ശരിയായ നീതി അഞ്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് പേർക്കും ഒരുപോലെ നടപ്പിലാക്കിയിരിക്കുന്നു...!
ഹൃദയത്തിൽ അവശേഷിച്ച അവസാന ഭാരവും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു ....
പ്രണയിച്ചു മതിവരാത്ത തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചായുമ്പോൾ അവൾ പറഞ്ഞു ,
ഇനി നിനക്കായ് മാത്രം... നിന്റെതായ് ,, നമ്മൾ ഒന്നാവും അനു എല്ലാ വിധത്തിലും ,..
അപ്പൊ ഇനി സമയം വേണമെന്ന് പറയില്ലല്ലോ ?..
അൻവർ ചോദിച്ചു
തുടുത്ത മുഖത്തെ നാണം ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ഇല്ല........
ശുഭം.......🙏
ഈ കഥ ഇവിടെ തീരുന്നു....
ഈ കഥക്ക് കൂടെ നിന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.....
കാത്തിരിക്കാനും കൂടെ നിൽക്കാനും നിങ്ങൾ തയ്യാറാണെങ്കിൽ അടുത്ത കഥയുമായി ഞാൻ തിരിച്ച് വരും.....
✍ CK Saajina....
Comments
Post a Comment